Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഞാൻ എവിടെയും പോയിട്ടില്ല!
"കുറച്ചു വർഷങ്ങളായി മ്യൂസിക് ഇൻഡസ്ട്രി ഒന്നാകെ തലതിരിഞ്ഞുപോകുന്ന അവസ്ഥയാണ് കണ്ടിരുന്നത്. ആർക്കും എങ്ങനെയും പാട്ടുണ്ടാക്കാമെന്ന സ്ഥിതി. എന്തുതരം പാട്ടുകളും റീമിക്സുകളും ഇറക്കാം. ലതാ മങ്കേഷ്കറിനും ശ്രേയാ ഘോഷാലിലും സുനിധി ചൗഹാനുമൊക്കെ പിന്നാലെ വന്ന ഗായികമാർ ആണുങ്ങളുടെ ശബ്ദത്തിലും, ഗായകന്മാർ സ്ത്രീകളുടെ സ്വരത്തിലും പാടിത്തുടങ്ങി. തലയും വാലുമില്ലാത്ത പാട്ട് എന്നുപറഞ്ഞാൽ അതാണ് സത്യം''.
-കാൽനൂറ്റാണ്ടിലേറെയായി സംഗീതരംഗത്തുള്ള ഒരു ഗായകൻ കഴിഞ്ഞദിവസം തുറന്നടിച്ചതാണ് മുകളിൽ വായിച്ചത്. ആരാണയാൾ എന്നു സംശയിക്കാം. എന്നാൽ പറയാൻ അർഹതയുള്ളയാളാണ് അതെന്നുറപ്പ്. ദലേർ മെഹ്ന്ദി എന്നാണ് അദ്ദേഹത്തിന്റെ പേര്. പേരു പരിചയമില്ലെങ്കിലും ഒരു പാട്ടിന്റെ വരി പറഞ്ഞാൽ ഒരുവിധം മലയാളികളൊക്കെ അദ്ദേഹത്തെ അറിയും- ഹായോ റബ്ബാ ഹായോ റബ്ബാ.. ബോലോ തരാ രാ രാ...
ഇടിപ്പാട്ട്
ഇടി എന്നുദ്ദേശിച്ചത് ദേഹോപദ്രവത്തെയല്ല. അതിലേക്കു വരാം. തൊണ്ണൂറുകളുടെ തുടക്കകാലം. കാസറ്റ് പ്ലെയറുകളും ആംപ്ലിഫയറുകളും അത്യാവശ്യം ഇലക്ട്രോണിക്സ് പിടിപാടുള്ളവർക്ക് അസംബിൾ ചെയ്തെടുക്കാം എന്ന സ്ഥിതിവന്നിട്ട് അന്ന് അധികകാലമായിട്ടില്ല. എട്ടും പത്തും ഇഞ്ച് വലിപ്പമുള്ള വൂഫറുകൾ അക്കാലത്താണ് മണ്കുടങ്ങളിൽ ഇടംപിടിച്ചുതുടങ്ങിയത്. എന്താ കാര്യമെന്ന് പുതുതലമുറയ്ക്ക് അറിയണമെന്നില്ല. മരത്തിന്റെയും പ്ലൈവുഡിന്റെയും ബോക്സുകൾക്കു പകരം സ്പീക്കറുകൾ മണ്‍കുടങ്ങളുടെ വാവട്ടത്തിൽ ഉറപ്പിക്കുന്നതാണ് പരിപാടി. നല്ല ശബ്ദനിലവാരത്തോടൊപ്പം താഴ്ന്ന ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾക്ക് കൂടുതൽ ഗാംഭീര്യം ലഭിക്കും എന്നതായിരുന്നു ഇതിന്റെ ഗുണം. ബാസ് എന്നും, നാട്ടുഭാഷയിൽ ഇടി എന്നും വിളിക്കപ്പെട്ട ബേസ്.
അങ്ങനെ വീട്ടിലും നാട്ടിലും ഓട്ടോറിക്ഷയിലും കുടങ്ങളിൽനിന്നുള്ള ഇടി മുഴങ്ങുന്ന സമയത്താണ് ഭാഷയേതാണ്, വരിയെന്താണ് എന്നു തിട്ടമില്ലാത്ത ഒരു പാട്ടു കേറിയങ്ങു ഹിറ്റായത്.
ഹായോ റബ്ബാ ഹായോ റബ്ബാ..
ഗഡ്ഡേ തേ ന ചഡ് ദീ ഗഡീരേ തേ ന ചഡ് ദീ
ചാഡിയാ ദേ ടട്ടൂ ഉട്ടേ ടപ് ചഡ് ദീ
ബോലോ തരാ രാ രാ...
ഇതായിരുന്നു വരികൾ. സംഗതി പഞ്ചാബിയാണ്. എന്റെ ദൈവമേ, അവൾ കാറിലും കയറുന്നില്ല, ജീപ്പിലും കയറുന്നില്ല.. ബാച്ചിലറുടെ ബൈക്കിനു പിന്നിലാണല്ലോ കയറുന്നത്.. അവൾ കണ്മഷിയെഴുതി മനഷ്യനെ വട്ടം കറക്കുന്നല്ലോ ദൈവമേ എന്നാണ് ഈ വരികളുടെ ഏകദേശ അർഥം. എന്നാൽ മലയാളികൾ അർഥമറിഞ്ഞല്ല ഈ പാട്ടുകേട്ടത് എന്നു മൂന്നുതരം. രാജ്യത്താകമാനം ഈ പാട്ടു സൃഷ്ടിച്ച തരംഗം ഇവിടെയും ശക്തമായി എത്തി. ബീറ്റുകളും ഉപകരണങ്ങളുടെ പ്രയോഗവും ദലേറിന്റെ പുതുശൈലിയിലുള്ള ആലാപനവും മ്യൂസിക് വീഡിയോയുടെ ചടുലതയുമെല്ലാം പാട്ടിനെ ഹിറ്റാക്കുന്ന ചേരുവകളായിരുന്നു. നാടൻ ഹൈ-ഫൈ ആംപ്ലിഫയറുകൾ കുടങ്ങളിലെ സ്പീക്കറുകളെ നിശബ്ദമായിരിക്കാൻ സമ്മതിക്കാതായി.
കുടുംബ ബാൻഡിൽ തുടക്കം
ബിഹാറിലെ പട്നയിൽ 1967ൽ ജനിച്ച ദലേർ മെഹ്ന്ദി എന്ന ദലേർ സിംഗ് സഹോദരങ്ങളെയും (ഗായകൻ മികാ സിംഗ് അടക്കം) കസിൻസിനെയും കൂട്ടുകാരെയും ചേർത്ത് സ്വന്തം ബാൻഡ് ഉണ്ടാക്കി. വൈകാതെ വോയ്സ് ഓഫ് ഏഷ്യാ അവാർഡും നേടി. 95-ലാണ് ബോലോ തരാ രാ രായുടെ വരവ്. ഓഡിയോ കാസറ്റ് രംഗത്തെ പ്രബലരായിരുന്ന മാഗ്നാസൗണ്ട് മൂന്ന് ആൽബങ്ങൾ പുറത്തിറക്കാനാണ് ദലേറുമായി കരാറായിരുന്നത്. ആദ്യ ആൽബമായ ബോലോ തരാ രാ രാ ഇൻസ്റ്റന്റ് ഹിറ്റായി. ദലേറിന് വി ചാനലിന്റെ ബെസ്റ്റ് ഇന്ത്യൻ മെയിൽ പോപ് ആർട്ടിസ്റ്റ് അവാർഡും കിട്ടി. തൊട്ടടുത്ത കൊല്ലം രണ്ടാമത്തെ ആൽബം ദർദി റബ് റബ് പുറത്തിറങ്ങി. ആദ്യത്തെ ആൽബത്തെ വെല്ലുന്ന ജനപ്രീതിയും കാസറ്റ് വിൽപ്പനയും ഇതിനുമുണ്ടായി. വീണ്ടും പുരസ്കാരങ്ങളെത്തി. 97ലാണ് മൂന്നാമത്തെ ആൽബം ബല്ലേ ബല്ലേ പുറത്തിറങ്ങിയത്. വി ചാനലിന്റെ ആറു കാറ്റഗറികളിലുള്ള പുരസ്കാരങ്ങൾ അപ്പോഴും ദലേറിനെ തേടിയെത്തി.
അന്നുമുതൽ ഇന്നുവരെ ദലേർ മെഹ്ന്ദി സംഗീതരംഗത്തു സജീവമായി പ്രവർത്തിക്കുന്നു. ലോകത്തിന്റെ പലയിടങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു. ആൽബങ്ങളും സിനിമാപ്പാട്ടുകളും തുടരെ ഹിറ്റുകളായി. ബിസിനസിലും രാഷ്ട്രീയത്തിലും കൈവച്ചു. കേസുകളും വിവാദങ്ങളുമുണ്ടായി. എല്ലാറ്റിനുമൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾക്കും അദ്ദേഹം മനസുവച്ചു.
ഏതാണ് നിങ്ങളുടെ കാലം?
ആളുകൾ തങ്ങളുടെ കുട്ടികളുമായി എന്നെ കാണാൻ ഓടിയെത്തും. എന്നെ ചൂണ്ടിക്കാട്ടി കുട്ടികളോട് അവർ പറയും- നോക്കൂ, ഇതാണ് ദലേർ മെഹ്ന്ദി. ഞങ്ങളുടെയൊക്കെ കാലത്ത് ഇദ്ദേഹം വലിയ പാട്ടുകാരനായിരുന്നു എന്ന്. എന്താണ് ഈ ഞങ്ങളുടെ കാലം? എനിക്കിതു കേട്ടാൽ ദേഷ്യം വരും. ഇത്രയം വർഷങ്ങളായി ഞാൻ ഇവിടെത്തന്നെയുണ്ട്.
ഇത്തരക്കാരോടു ഞാൻ ചോദിക്കും- നിങ്ങൾ ബാഹുബലി, ദംഗൽ തുടങ്ങിയ സിനിമകളെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്ന്. ഉണ്ട് എന്നു പറയുന്നവരോട് അവയുടെ ടൈറ്റിൽ സോങ്ങുകൾ കേട്ടിട്ടുണ്ടോ എന്നുകൂടി ചോദിക്കും. ഉവ്വ് എന്നുത്തരം പറയുന്നവരോടു ഞാൻ പറയും, ഞാനാണ് ആ പാട്ടുകൾ പാടിയതെന്ന്! ഓ, സോറി പാജി എന്നു സങ്കടം പറഞ്ഞാണ് പലരും മടങ്ങുക- ദലേർ പറയുന്നു.
കോവിഡ് ലോക്ക്ഡൗണ്‍ കാലം തിരക്കുകളിൽനിന്നു വിട്ട് ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാൻ അവസരം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ഖ് നചാവേ പുതിയ ആൽബം തയാറാക്കുകയും ചെയ്തു. തന്റെ ഓരോ ഷോയും അരങ്ങേറ്റം പോലെയാണ് കാണുകയെന്നാണ് ദലേറിന്റെ പക്ഷം. അതുകൊണ്ടുതന്നെ പുതിയ തലമുറ സംഗീതജ്ഞരിൽ അദ്ദേഹം പ്രതീക്ഷവയ്ക്കുകയും ചെയ്യുന്നു.
തലതിരിഞ്ഞ അവസ്ഥവിട്ട് സംഗീതരംഗം വീണ്ടും നന്മയിലേക്കു തിരിയുന്നുണ്ട്. റിയാലിറ്റി ഷോകളിലൊക്കെ പങ്കെടുക്കുന്ന കുട്ടികളിൽ കഴിവുള്ള ഒരുപാടുപേരുണ്ട്. എന്നാൽ അവരുടെ മുന്നിലിരിക്കുന്ന വിധികർത്താക്കളിൽ പലരുടെയും കാര്യം കഷ്ടമാണ്. ഒന്നും മനസിലാക്കാനുള്ള ജ്ഞാനമില്ല. കുട്ടികൾ അവരേക്കാൾ ആയിരം മടങ്ങു മിടുക്കരാണ്- ദലേർ പറയുന്നു.
കുട്ടികളോടുള്ള അദ്ദേഹത്തിന്റെ ഉപദേശം ഇങ്ങനെയാണ്: അടിസ്ഥാനം ശക്തിയുള്ളതാക്കുക- അതിൽ ഒരു വിട്ടുവീഴ്ചയുമരുത്. കഠിനാധ്വാനം ചെയ്യുക, ശ്രുതിയിൽ പാടുക, സത്യസന്ധമായി പാടുക. വിജയം വരും. എന്നാൽ പഠനം തുടരുക, അതിന് അവസാനമില്ല.
കേരള നിയമസഭ: ചില കൗതുകങ്ങൾ
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു തെരഞ്ഞെടുപ്പ് നടന്നത് കേരളത്തിലാണ്. 1982 മേയ് മാസത്തിൽ
ഒരേയൊരു ഗൗരിയമ്മ
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണായകസ്വാധീനം ചെലു
എെഎഫ്എഫ്കെ നാളെ മുതൽ പാലക്കാട്ട്
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒാഫ് കേരള (ഐഎഫ്എഫ്കെ) അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് ഇത്തവണ
35 പ്രകാശ വർഷങ്ങൾ
കാഴ്ചയിലും നടപ്പിലും സംസാരത്തിലും എഴുത്തിലും ചിന്തയിലും ഒരു നാൽപത്തഞ്ചുകാരന്റെ ചുറുചുറുക്ക്. പക്ഷേ, അദ്ദേഹത്തിന് ഫെ
കണക്കുകൾ കാര്യം പറയുന്നു
2021 ആരംഭിച്ചുകഴിഞ്ഞു.
പുറംതിരിഞ്ഞു നോക്കാതെയുള്ള ഓട്ടത്തിൽ തീർച്ചയായും ഓർമിച്ചുപോകേണ്ട ഒന്നുണ്ട്, പു
സിനിമയിലുമുണ്ടൊരു കാപ്പിപ്പൊടിയച്ചൻ
കാപ്പിപ്പൊടി കുപ്പായമിട്ട് ആക്ഷനും കട്ടും പറയുന്ന പാതിരിയെ കാണുന്നവരൊക്കെ ചോദിക്കുന്ന കാര്യമുണ്ട്. "അച്ചനെന്താ സിനി
മഞ്ഞിൽ കുതിർന്ന ക്രിസ്മസ് രാവുകൾ
കാലവും കാലാവസ്ഥയും വല്ലാതെ മാറിപ്പോയിരിക്കുന്നു. ജീവിതപരിസ്ഥിതിയിൽ വന്ന പരിവർത്തനങ്ങൾ പറഞ്ഞാൽ കേൾക്കുന്നവർ മാത
അറിവു നല്കുന്ന സുനിശ്ചിതത്വത്തിന്റെ പടവുകൾ
ഓരോ ക്രിസ്മസും അറിവിന്റെ പ്രകാശം പരത്തിയാണ് മനുഷ്യജീവിതത്തിലൂടെ കടന്നു പോകുന്നത്. ക്രിസ്മസിനോടടുത്ത സമയത്താണ്
1999 രൂപയ്ക്കു തിയറ്റർ മുഴുവൻ
സിനിമയുടെയും തിയറ്ററിന്റെയും ചരിത്രത്തിൽ അസാധാരണ സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ
ഇൻസ്റ്റായിലെ "യുണികോൺ'
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രമാണ് യുണികോൺ. തൂവെള്ള നിറവും മാന്ത്രിക ശക്തിയുമുള്ള ഈ
പുറത്ത് തണുപ്പ്, ഉള്ളിൽ തീ
ഫെബ്രുവരി 28 ന്യൂയോര്‍ക്കിലെ എറിക് ലേക്കിന്റെ കരയിലുള്ളവർക്ക് മറക്കാനാവാത്ത ദിവസമായിരുന്നു. രാവിലെ ഉണർന്നപ്പോൾ വീ
അടിച്ചുമോളെ...
അർദ്ധരാത്രിയിൽ, ജോലിക്കിടെ നിങ്ങൾക്ക് ലോട്ടറിയടിച്ചെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ അത് വിശ്വസിക്കുമോ? ലോട്ടറി
ഒന്നൊന്നര ഡാൻസ്
ഒന്നു കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. നാലുപേരടങ്ങുന്ന സംഘമാണ് നൃ
"ച്യൂയിങ്ഗം മാൻ '
ബെൻ വിൽസൺ അസാധാരണ പ്രതിഭയാണ്. അദ്ദേഹം അതിമനോഹരമായ ചിത്രങ്ങൾ വരയ്ക്കും. അതിലെന്താ ഇത്ര വലിയ കാര്യമെന്നായിരിക്കും
ഓസ്ട്രേലിയ, നിനക്കായി
അസാധാരണം - ഓസ്ട്രേലിയയില്‍ കാട്ടുതീയെ പരിസ്ഥിതി സ്നേഹികൾ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ഏറ്റവും കടുത്ത നാശനഷ്ടങ്ങ
തലവര മാറ്റിയ വര
ഓണ്‍ലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്തു വരുത്തുന്നത് ഇന്ന് നഗരങ്ങളിലെ സാധാരണ കാഴ്ചയാണ്. ഓണ്‍ലൈൻ ഭക്ഷണവിതരണ കന്പനികളില
പ്രണയത്തിന്റെ സബ്വേ
വർഷം 1997. അമേരിക്കയിലെ യൂട്ടായിലുള്ള സബ്വേ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലെ സാൻവിച്ച് മേക്കറായിരുന്നു പതിനേഴുകാരനായ ജോർ
പല രാജ്യം, ഒരാഘോഷം
ഗ്രീസിലെ ക്രിസ്തീയ ഭവനങ്ങളിൽ കുട്ടികൾ തെരുവീഥിയിലൂടെ കാരൾ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അല
1,60,000 ആശംസകൾ
കഴിഞ്ഞ 16 വർഷമായി സൈനികർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് കാർഡുകൾ അയയ്ക്കുന്ന ഒരാൾ- ലോറ ലാന്റർ. എങ്ങനെയാണ്
ബാലൻസിംഗ് മാൻ
മനുഷ്യർക്കാണെങ്കിലും മൃഗങ്ങൾക്കാണെങ്കിലും ബാലൻസ് ആവശ്യമാണ്. തടിപ്പാലത്തിലൂടെ ബാലൻസ് ചെയ്ത് നടന്നു പോയ അനുഭവം പഴ
കേരള നിയമസഭ: ചില കൗതുകങ്ങൾ
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു തെരഞ്ഞെടുപ്പ് നടന്നത് കേരളത്തിലാണ്. 1982 മേയ് മാസത്തിൽ
ഒരേയൊരു ഗൗരിയമ്മ
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണായകസ്വാധീനം ചെലു
എെഎഫ്എഫ്കെ നാളെ മുതൽ പാലക്കാട്ട്
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒാഫ് കേരള (ഐഎഫ്എഫ്കെ) അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് ഇത്തവണ
35 പ്രകാശ വർഷങ്ങൾ
കാഴ്ചയിലും നടപ്പിലും സംസാരത്തിലും എഴുത്തിലും ചിന്തയിലും ഒരു നാൽപത്തഞ്ചുകാരന്റെ ചുറുചുറുക്ക്. പക്ഷേ, അദ്ദേഹത്തിന് ഫെ
കണക്കുകൾ കാര്യം പറയുന്നു
2021 ആരംഭിച്ചുകഴിഞ്ഞു.
പുറംതിരിഞ്ഞു നോക്കാതെയുള്ള ഓട്ടത്തിൽ തീർച്ചയായും ഓർമിച്ചുപോകേണ്ട ഒന്നുണ്ട്, പു
സിനിമയിലുമുണ്ടൊരു കാപ്പിപ്പൊടിയച്ചൻ
കാപ്പിപ്പൊടി കുപ്പായമിട്ട് ആക്ഷനും കട്ടും പറയുന്ന പാതിരിയെ കാണുന്നവരൊക്കെ ചോദിക്കുന്ന കാര്യമുണ്ട്. "അച്ചനെന്താ സിനി
മഞ്ഞിൽ കുതിർന്ന ക്രിസ്മസ് രാവുകൾ
കാലവും കാലാവസ്ഥയും വല്ലാതെ മാറിപ്പോയിരിക്കുന്നു. ജീവിതപരിസ്ഥിതിയിൽ വന്ന പരിവർത്തനങ്ങൾ പറഞ്ഞാൽ കേൾക്കുന്നവർ മാത
അറിവു നല്കുന്ന സുനിശ്ചിതത്വത്തിന്റെ പടവുകൾ
ഓരോ ക്രിസ്മസും അറിവിന്റെ പ്രകാശം പരത്തിയാണ് മനുഷ്യജീവിതത്തിലൂടെ കടന്നു പോകുന്നത്. ക്രിസ്മസിനോടടുത്ത സമയത്താണ്
1999 രൂപയ്ക്കു തിയറ്റർ മുഴുവൻ
സിനിമയുടെയും തിയറ്ററിന്റെയും ചരിത്രത്തിൽ അസാധാരണ സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ
ഇൻസ്റ്റായിലെ "യുണികോൺ'
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രമാണ് യുണികോൺ. തൂവെള്ള നിറവും മാന്ത്രിക ശക്തിയുമുള്ള ഈ
പുറത്ത് തണുപ്പ്, ഉള്ളിൽ തീ
ഫെബ്രുവരി 28 ന്യൂയോര്‍ക്കിലെ എറിക് ലേക്കിന്റെ കരയിലുള്ളവർക്ക് മറക്കാനാവാത്ത ദിവസമായിരുന്നു. രാവിലെ ഉണർന്നപ്പോൾ വീ
അടിച്ചുമോളെ...
അർദ്ധരാത്രിയിൽ, ജോലിക്കിടെ നിങ്ങൾക്ക് ലോട്ടറിയടിച്ചെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ അത് വിശ്വസിക്കുമോ? ലോട്ടറി
ഒന്നൊന്നര ഡാൻസ്
ഒന്നു കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. നാലുപേരടങ്ങുന്ന സംഘമാണ് നൃ
"ച്യൂയിങ്ഗം മാൻ '
ബെൻ വിൽസൺ അസാധാരണ പ്രതിഭയാണ്. അദ്ദേഹം അതിമനോഹരമായ ചിത്രങ്ങൾ വരയ്ക്കും. അതിലെന്താ ഇത്ര വലിയ കാര്യമെന്നായിരിക്കും
ഓസ്ട്രേലിയ, നിനക്കായി
അസാധാരണം - ഓസ്ട്രേലിയയില്‍ കാട്ടുതീയെ പരിസ്ഥിതി സ്നേഹികൾ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ഏറ്റവും കടുത്ത നാശനഷ്ടങ്ങ
തലവര മാറ്റിയ വര
ഓണ്‍ലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്തു വരുത്തുന്നത് ഇന്ന് നഗരങ്ങളിലെ സാധാരണ കാഴ്ചയാണ്. ഓണ്‍ലൈൻ ഭക്ഷണവിതരണ കന്പനികളില
പ്രണയത്തിന്റെ സബ്വേ
വർഷം 1997. അമേരിക്കയിലെ യൂട്ടായിലുള്ള സബ്വേ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലെ സാൻവിച്ച് മേക്കറായിരുന്നു പതിനേഴുകാരനായ ജോർ
പല രാജ്യം, ഒരാഘോഷം
ഗ്രീസിലെ ക്രിസ്തീയ ഭവനങ്ങളിൽ കുട്ടികൾ തെരുവീഥിയിലൂടെ കാരൾ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അല
1,60,000 ആശംസകൾ
കഴിഞ്ഞ 16 വർഷമായി സൈനികർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് കാർഡുകൾ അയയ്ക്കുന്ന ഒരാൾ- ലോറ ലാന്റർ. എങ്ങനെയാണ്
ബാലൻസിംഗ് മാൻ
മനുഷ്യർക്കാണെങ്കിലും മൃഗങ്ങൾക്കാണെങ്കിലും ബാലൻസ് ആവശ്യമാണ്. തടിപ്പാലത്തിലൂടെ ബാലൻസ് ചെയ്ത് നടന്നു പോയ അനുഭവം പഴ
വധു ശവപ്പെട്ടിയിലാണ്!
കല്യാണവും കല്യാണ വീഡിയോയും എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. ചേറിലും ചെളിയിലും കുളത്തിലും
വൈറലായ "കള്ളൻ'
ഒരു കള്ളനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ടെലിവിഷൻ പരിപാടിയിലെ ലൈവിനിടെ മോഷണം നടത്തിയതാണ് ഇയാളെ പ്രശസ്തനാക്ക
ചിക്കൻമാൻ
ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയെന്നു പറയാറില്ലേ? ഏതാണ്ട് ആ അവസ്ഥയിലാണ് ന്യൂസിലൻഡ് സ്വദേശിയായ സ്റ്റീവ് മോറോയ
ഹാപ്പി വെഡ്ഡിംഗ്
ക്രിസ്റ്റഫർ അദ്ഭുതപ്പെട്ടപോലെ ജീവിതത്തിൽ ആർക്കും സംഭവിച്ചു കാണില്ല, തീർച്ച. തന്റെ വിവാഹത്തിന് പള്ളിയിലെത്തിയ ക്രിസ്റ്റ
പ്രേതഭവനം വിറ്റു
ബിർമിംഗ്ഹാമിലെ ഒരു വീടാണ് ഇപ്പോൾ വാർത്തകളിലെ താരം. പ്രേതഭവനം ( ഹൗസ് ഓഫ് ഹൊറർ) എന്നാണ് ഇത് അറിയപ്പെടുന്നത്. വീടിന്റ
കുറച്ചു താമസിച്ചു, വെറും28 വർഷം!
ഉറ്റവരുടെ ഒരു കത്ത് ലഭിക്കുക എന്നത് ഇന്നത്തെക്കാലത്ത് അപൂർവമാണ്. സോഷ്യൽ മീഡിയയും ഇ-മെയിലും വ്യാപകമായ ഇക്കാലത്ത് ആ
ഇരട്ട സന്തോഷം
ജോർജിയയിലെ പിഡ്മൗണ്ട് ആദൻസ് റീജണൽ മെഡിക്കൽ സെന്റർ കഴിഞ്ഞ ദിവസം ഒരു അസാധാരണ സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒരു
കൂളായി നടക്കാം
ഒളിവേട്ടക്കാരൊരുക്കിയ കെണിയിൽ വീണാണ് സാഹെബ്രാവോ എന്ന കടുവയ്ക്ക് അവന്റെ ഇടതു മുൻകാൽപാദം നഷ്ടപ്പെട്ടത്. 2012ൽ നാഗ്പൂ
എന്റെ സമ്മാനം
കാൻസർ രോഗത്തിൽ നിന്ന് മുക്തി നേടിയ ശേഷം വെസ്റ്റോൺ എന്ന അഞ്ചു വയസുകാരന്റെ ജന്മദിന ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ
മണ്ണിൽക്കിടന്ന ലക്ഷങ്ങൾ
നാണയങ്ങൾക്ക് വിലയുണ്ട്. പഴയ നാണയങ്ങളായാലോ? വില കൂടും. പഴയ നാണയങ്ങൾ ഒരു മനുഷ്യനെ ലക്ഷപ്രഭുവാക്കിയ സംഭവമാണ് ഇംഗ്
Latest News
മംഗലാപുരത്ത് ബോട്ട് കപ്പലിൽ ഇടിച്ച് അപകടം: രണ്ടു മരണം; ഏഴ് പേരെ കാണാതായി
അനധികൃത സ്വത്ത് സമ്പാദനം; കെ.എം. ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് മാറ്റി
മൻസൂർ വധം: കൊലയ്ക്ക് മുൻപ് പ്രതികൾ തമ്മിൽ ഫോൺ വിളി; തെളിവ് പുറത്ത്
കോവിഡിനൊപ്പം ന്യുമോണിയയും; സ്പീക്കറെ ഐസിയുവിലേക്കു മാറ്റി
മമതാ ബാനർജിക്കെതിരായ നടപടി; തെര.കമ്മീഷനെ വിമർശിച്ച് ശിവസേന
Latest News
മംഗലാപുരത്ത് ബോട്ട് കപ്പലിൽ ഇടിച്ച് അപകടം: രണ്ടു മരണം; ഏഴ് പേരെ കാണാതായി
അനധികൃത സ്വത്ത് സമ്പാദനം; കെ.എം. ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് മാറ്റി
മൻസൂർ വധം: കൊലയ്ക്ക് മുൻപ് പ്രതികൾ തമ്മിൽ ഫോൺ വിളി; തെളിവ് പുറത്ത്
കോവിഡിനൊപ്പം ന്യുമോണിയയും; സ്പീക്കറെ ഐസിയുവിലേക്കു മാറ്റി
മമതാ ബാനർജിക്കെതിരായ നടപടി; തെര.കമ്മീഷനെ വിമർശിച്ച് ശിവസേന
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top