Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഞാൻ എവിടെയും പോയിട്ടില്ല!
"കുറച്ചു വർഷങ്ങളായി മ്യൂസിക് ഇൻഡസ്ട്രി ഒന്നാകെ തലതിരിഞ്ഞുപോകുന്ന അവസ്ഥയാണ് കണ്ടിരുന്നത്. ആർക്കും എങ്ങനെയും പാട്ടുണ്ടാക്കാമെന്ന സ്ഥിതി. എന്തുതരം പാട്ടുകളും റീമിക്സുകളും ഇറക്കാം. ലതാ മങ്കേഷ്കറിനും ശ്രേയാ ഘോഷാലിലും സുനിധി ചൗഹാനുമൊക്കെ പിന്നാലെ വന്ന ഗായികമാർ ആണുങ്ങളുടെ ശബ്ദത്തിലും, ഗായകന്മാർ സ്ത്രീകളുടെ സ്വരത്തിലും പാടിത്തുടങ്ങി. തലയും വാലുമില്ലാത്ത പാട്ട് എന്നുപറഞ്ഞാൽ അതാണ് സത്യം''.
-കാൽനൂറ്റാണ്ടിലേറെയായി സംഗീതരംഗത്തുള്ള ഒരു ഗായകൻ കഴിഞ്ഞദിവസം തുറന്നടിച്ചതാണ് മുകളിൽ വായിച്ചത്. ആരാണയാൾ എന്നു സംശയിക്കാം. എന്നാൽ പറയാൻ അർഹതയുള്ളയാളാണ് അതെന്നുറപ്പ്. ദലേർ മെഹ്ന്ദി എന്നാണ് അദ്ദേഹത്തിന്റെ പേര്. പേരു പരിചയമില്ലെങ്കിലും ഒരു പാട്ടിന്റെ വരി പറഞ്ഞാൽ ഒരുവിധം മലയാളികളൊക്കെ അദ്ദേഹത്തെ അറിയും- ഹായോ റബ്ബാ ഹായോ റബ്ബാ.. ബോലോ തരാ രാ രാ...
ഇടിപ്പാട്ട്
ഇടി എന്നുദ്ദേശിച്ചത് ദേഹോപദ്രവത്തെയല്ല. അതിലേക്കു വരാം. തൊണ്ണൂറുകളുടെ തുടക്കകാലം. കാസറ്റ് പ്ലെയറുകളും ആംപ്ലിഫയറുകളും അത്യാവശ്യം ഇലക്ട്രോണിക്സ് പിടിപാടുള്ളവർക്ക് അസംബിൾ ചെയ്തെടുക്കാം എന്ന സ്ഥിതിവന്നിട്ട് അന്ന് അധികകാലമായിട്ടില്ല. എട്ടും പത്തും ഇഞ്ച് വലിപ്പമുള്ള വൂഫറുകൾ അക്കാലത്താണ് മണ്കുടങ്ങളിൽ ഇടംപിടിച്ചുതുടങ്ങിയത്. എന്താ കാര്യമെന്ന് പുതുതലമുറയ്ക്ക് അറിയണമെന്നില്ല. മരത്തിന്റെയും പ്ലൈവുഡിന്റെയും ബോക്സുകൾക്കു പകരം സ്പീക്കറുകൾ മണ്‍കുടങ്ങളുടെ വാവട്ടത്തിൽ ഉറപ്പിക്കുന്നതാണ് പരിപാടി. നല്ല ശബ്ദനിലവാരത്തോടൊപ്പം താഴ്ന്ന ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾക്ക് കൂടുതൽ ഗാംഭീര്യം ലഭിക്കും എന്നതായിരുന്നു ഇതിന്റെ ഗുണം. ബാസ് എന്നും, നാട്ടുഭാഷയിൽ ഇടി എന്നും വിളിക്കപ്പെട്ട ബേസ്.
അങ്ങനെ വീട്ടിലും നാട്ടിലും ഓട്ടോറിക്ഷയിലും കുടങ്ങളിൽനിന്നുള്ള ഇടി മുഴങ്ങുന്ന സമയത്താണ് ഭാഷയേതാണ്, വരിയെന്താണ് എന്നു തിട്ടമില്ലാത്ത ഒരു പാട്ടു കേറിയങ്ങു ഹിറ്റായത്.
ഹായോ റബ്ബാ ഹായോ റബ്ബാ..
ഗഡ്ഡേ തേ ന ചഡ് ദീ ഗഡീരേ തേ ന ചഡ് ദീ
ചാഡിയാ ദേ ടട്ടൂ ഉട്ടേ ടപ് ചഡ് ദീ
ബോലോ തരാ രാ രാ...
ഇതായിരുന്നു വരികൾ. സംഗതി പഞ്ചാബിയാണ്. എന്റെ ദൈവമേ, അവൾ കാറിലും കയറുന്നില്ല, ജീപ്പിലും കയറുന്നില്ല.. ബാച്ചിലറുടെ ബൈക്കിനു പിന്നിലാണല്ലോ കയറുന്നത്.. അവൾ കണ്മഷിയെഴുതി മനഷ്യനെ വട്ടം കറക്കുന്നല്ലോ ദൈവമേ എന്നാണ് ഈ വരികളുടെ ഏകദേശ അർഥം. എന്നാൽ മലയാളികൾ അർഥമറിഞ്ഞല്ല ഈ പാട്ടുകേട്ടത് എന്നു മൂന്നുതരം. രാജ്യത്താകമാനം ഈ പാട്ടു സൃഷ്ടിച്ച തരംഗം ഇവിടെയും ശക്തമായി എത്തി. ബീറ്റുകളും ഉപകരണങ്ങളുടെ പ്രയോഗവും ദലേറിന്റെ പുതുശൈലിയിലുള്ള ആലാപനവും മ്യൂസിക് വീഡിയോയുടെ ചടുലതയുമെല്ലാം പാട്ടിനെ ഹിറ്റാക്കുന്ന ചേരുവകളായിരുന്നു. നാടൻ ഹൈ-ഫൈ ആംപ്ലിഫയറുകൾ കുടങ്ങളിലെ സ്പീക്കറുകളെ നിശബ്ദമായിരിക്കാൻ സമ്മതിക്കാതായി.
കുടുംബ ബാൻഡിൽ തുടക്കം
ബിഹാറിലെ പട്നയിൽ 1967ൽ ജനിച്ച ദലേർ മെഹ്ന്ദി എന്ന ദലേർ സിംഗ് സഹോദരങ്ങളെയും (ഗായകൻ മികാ സിംഗ് അടക്കം) കസിൻസിനെയും കൂട്ടുകാരെയും ചേർത്ത് സ്വന്തം ബാൻഡ് ഉണ്ടാക്കി. വൈകാതെ വോയ്സ് ഓഫ് ഏഷ്യാ അവാർഡും നേടി. 95-ലാണ് ബോലോ തരാ രാ രായുടെ വരവ്. ഓഡിയോ കാസറ്റ് രംഗത്തെ പ്രബലരായിരുന്ന മാഗ്നാസൗണ്ട് മൂന്ന് ആൽബങ്ങൾ പുറത്തിറക്കാനാണ് ദലേറുമായി കരാറായിരുന്നത്. ആദ്യ ആൽബമായ ബോലോ തരാ രാ രാ ഇൻസ്റ്റന്റ് ഹിറ്റായി. ദലേറിന് വി ചാനലിന്റെ ബെസ്റ്റ് ഇന്ത്യൻ മെയിൽ പോപ് ആർട്ടിസ്റ്റ് അവാർഡും കിട്ടി. തൊട്ടടുത്ത കൊല്ലം രണ്ടാമത്തെ ആൽബം ദർദി റബ് റബ് പുറത്തിറങ്ങി. ആദ്യത്തെ ആൽബത്തെ വെല്ലുന്ന ജനപ്രീതിയും കാസറ്റ് വിൽപ്പനയും ഇതിനുമുണ്ടായി. വീണ്ടും പുരസ്കാരങ്ങളെത്തി. 97ലാണ് മൂന്നാമത്തെ ആൽബം ബല്ലേ ബല്ലേ പുറത്തിറങ്ങിയത്. വി ചാനലിന്റെ ആറു കാറ്റഗറികളിലുള്ള പുരസ്കാരങ്ങൾ അപ്പോഴും ദലേറിനെ തേടിയെത്തി.
അന്നുമുതൽ ഇന്നുവരെ ദലേർ മെഹ്ന്ദി സംഗീതരംഗത്തു സജീവമായി പ്രവർത്തിക്കുന്നു. ലോകത്തിന്റെ പലയിടങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു. ആൽബങ്ങളും സിനിമാപ്പാട്ടുകളും തുടരെ ഹിറ്റുകളായി. ബിസിനസിലും രാഷ്ട്രീയത്തിലും കൈവച്ചു. കേസുകളും വിവാദങ്ങളുമുണ്ടായി. എല്ലാറ്റിനുമൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾക്കും അദ്ദേഹം മനസുവച്ചു.
ഏതാണ് നിങ്ങളുടെ കാലം?
ആളുകൾ തങ്ങളുടെ കുട്ടികളുമായി എന്നെ കാണാൻ ഓടിയെത്തും. എന്നെ ചൂണ്ടിക്കാട്ടി കുട്ടികളോട് അവർ പറയും- നോക്കൂ, ഇതാണ് ദലേർ മെഹ്ന്ദി. ഞങ്ങളുടെയൊക്കെ കാലത്ത് ഇദ്ദേഹം വലിയ പാട്ടുകാരനായിരുന്നു എന്ന്. എന്താണ് ഈ ഞങ്ങളുടെ കാലം? എനിക്കിതു കേട്ടാൽ ദേഷ്യം വരും. ഇത്രയം വർഷങ്ങളായി ഞാൻ ഇവിടെത്തന്നെയുണ്ട്.
ഇത്തരക്കാരോടു ഞാൻ ചോദിക്കും- നിങ്ങൾ ബാഹുബലി, ദംഗൽ തുടങ്ങിയ സിനിമകളെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്ന്. ഉണ്ട് എന്നു പറയുന്നവരോട് അവയുടെ ടൈറ്റിൽ സോങ്ങുകൾ കേട്ടിട്ടുണ്ടോ എന്നുകൂടി ചോദിക്കും. ഉവ്വ് എന്നുത്തരം പറയുന്നവരോടു ഞാൻ പറയും, ഞാനാണ് ആ പാട്ടുകൾ പാടിയതെന്ന്! ഓ, സോറി പാജി എന്നു സങ്കടം പറഞ്ഞാണ് പലരും മടങ്ങുക- ദലേർ പറയുന്നു.
കോവിഡ് ലോക്ക്ഡൗണ്‍ കാലം തിരക്കുകളിൽനിന്നു വിട്ട് ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാൻ അവസരം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ഖ് നചാവേ പുതിയ ആൽബം തയാറാക്കുകയും ചെയ്തു. തന്റെ ഓരോ ഷോയും അരങ്ങേറ്റം പോലെയാണ് കാണുകയെന്നാണ് ദലേറിന്റെ പക്ഷം. അതുകൊണ്ടുതന്നെ പുതിയ തലമുറ സംഗീതജ്ഞരിൽ അദ്ദേഹം പ്രതീക്ഷവയ്ക്കുകയും ചെയ്യുന്നു.
തലതിരിഞ്ഞ അവസ്ഥവിട്ട് സംഗീതരംഗം വീണ്ടും നന്മയിലേക്കു തിരിയുന്നുണ്ട്. റിയാലിറ്റി ഷോകളിലൊക്കെ പങ്കെടുക്കുന്ന കുട്ടികളിൽ കഴിവുള്ള ഒരുപാടുപേരുണ്ട്. എന്നാൽ അവരുടെ മുന്നിലിരിക്കുന്ന വിധികർത്താക്കളിൽ പലരുടെയും കാര്യം കഷ്ടമാണ്. ഒന്നും മനസിലാക്കാനുള്ള ജ്ഞാനമില്ല. കുട്ടികൾ അവരേക്കാൾ ആയിരം മടങ്ങു മിടുക്കരാണ്- ദലേർ പറയുന്നു.
കുട്ടികളോടുള്ള അദ്ദേഹത്തിന്റെ ഉപദേശം ഇങ്ങനെയാണ്: അടിസ്ഥാനം ശക്തിയുള്ളതാക്കുക- അതിൽ ഒരു വിട്ടുവീഴ്ചയുമരുത്. കഠിനാധ്വാനം ചെയ്യുക, ശ്രുതിയിൽ പാടുക, സത്യസന്ധമായി പാടുക. വിജയം വരും. എന്നാൽ പഠനം തുടരുക, അതിന് അവസാനമില്ല.
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top