പുറത്ത് തണുപ്പ്, ഉള്ളിൽ തീ
ഫെബ്രുവരി 28 ന്യൂയോര്‍ക്കിലെ എറിക് ലേക്കിന്‍റെ കരയിലുള്ളവർക്ക് മറക്കാനാവാത്ത ദിവസമായിരുന്നു. രാവിലെ ഉണർന്നപ്പോൾ വീടും മരങ്ങളും ഇലകൾ കാണാനാവാത്ത വിധം ഐസ് കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ശീതക്കാറ്റ് താരതമ്യേന ചൂടുകൂടിയ തടാകത്തിലെ ജലത്തിന് മുകളിലൂടെ നീങ്ങുമ്പോൾ ജലപ്പരപ്പിന് മുകളിലെ നീരാവിയും വഹിച്ചുകൊണ്ട് തീരത്തേക്കു നീങ്ങുന്നു. ഈ ജലകണങ്ങൾ മഞ്ഞ് രൂപത്തിൽ തീര പ്രദേശങ്ങളിൽ പതിക്കുമെന്ന് നാഷണൽ സിവിയർ സ്റ്റോംസ് ലബോറട്ടറി അറിയിച്ചിരുന്നു. ഇതിനൊപ്പം തടാകത്തിലെ തിരമാലകൾ കൂടി ഐസ് രൂപത്തിൽ അടിഞ്ഞതോടെയാണ് വീടുകൾ ഐസ് മൂടിയത്.


മൂന്നടി കനത്തിൽവരെയാണ് വീടുകളുടെ മുകളിൽ ഐസ് അടിഞ്ഞത്. കതകുകളും ജനലുകളും തകർത്തു പുറത്തിറങ്ങേണ്ട അവസ്ഥയിലായിരുന്നു വീടുകൾക്കുള്ളിലുള്ളവർ. വൈദ്യുതലൈനുകൾ തകരാറിലാവുകയും ഭാരം താങ്ങാനാവാതെ നിരവധി മരങ്ങൾ മറിഞ്ഞു വീഴുകയും ചെയ്തു. ഇങ്ങനെ ഐസ്‌കോട്ടിംഗ് സാധാരണ ഉണ്ടാവാറുള്ളതാണെന്നും ഈ വര്‍ഷം അത് കൂടുതലാണെന്നും സ്ഥലവാസികള്‍ പറയുന്നു. ഇപ്പോള്‍ ഐസ്‌ പൊതിഞ്ഞ വീടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അദ്ഭുത പ്രദേശത്ത് എത്തിയപോലെയായിരുന്നു എറിക് ലേക്കിന്‍റെ കര. മനോഹരമായ കാഴ്ചകാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകി എത്തിയത്. എന്നാൽ ഐസിന്‍റെ ഭാരം കാരണം വീട് തകരുമെന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ.

എസ്ടി