Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസിസ്കോ അമേരിക്കയിലെ സന്പന്നമായ നഗരങ്ങളിലൊന്നാണെങ്കിലും അവിടെ ദരിദ്രരും തെരുവിൽ അലയുന്നവരും ധാരാളമുണ്ട്. ഈ നഗരത്തിലെ അഞ്ചിലൊന്നു പേർക്ക് അവർക്കാവശ്യമായ ആഹാരം വാങ്ങാനുള്ള സാന്പത്തികഭദ്രത ഇല്ലെന്നു സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും അവിടുത്തെ ദരിദ്രർക്ക് ആഹാരം ലഭിക്കുന്നില്ലെന്നു കരുതേണ്ട. ഗവൺമെന്റും വിവിധ സാമൂഹ്യസേവന സംഘടനകളുമൊക്കെ അവരെ സഹായിക്കാൻ എപ്പോഴും മുന്നിലുണ്ട്. പാവങ്ങൾക്ക് അനുദിനം ആഹാരം നൽകുന്നതിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു സ്ഥാപനമാണ് അവിടെയുള്ള സെന്റ് ആന്റണീസ് ദേവാലയം. ഈ ദേവാലയത്തിന്റെ കീഴിലാണ് പാവങ്ങൾക്ക് ഭക്ഷണം നൽകുന്ന സെന്റ് ആന്റണീസ് ഡൈനിംഗ് റൂം പ്രവർത്തിക്കുന്നത്.
1952ൽ അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ.ആൽഫ്രഡ് ബൊഡീക്കർ ആരംഭിച്ചതാണ് ഈ ഡൈനിംഗ് റൂം. ചെറുതായി തുടങ്ങിയ ഈ പ്രസ്ഥാനം വളരെ വിപുലമായ രീതിയിൽ ഇന്നു പ്രവർത്തിക്കുന്നു. ദിവസംതോറും ആയിരത്തിലധികം പേർക്കാണ് ഇവിടെനിന്നു സൗജന്യമായി ഭക്ഷണം വിളന്പിക്കൊടുക്കുന്നത്. രാവിലെ ഏഴു മുതൽ പ്രഭാതഭക്ഷണം നൽകുന്നു. പത്തു മുതൽ ഉച്ചകഴിഞ്ഞ് ഒന്നര വരെ ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഡിന്നറും നൽകുന്നു.
കുട്ടികളും പ്രായമായവരുമുൾപ്പെടെ ആർക്കും ഇവിടെനിന്നു ഭക്ഷണം കഴിക്കാം. കോവിഡ്-19 മാരകഭീതി വിതച്ച കാലഘട്ടത്തിലും ഇവിടെ അനുദിനം ഭക്ഷണം വിളന്പിയിരുന്നു. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരിൽ 83 ശതമാനം പേരും തനിച്ചുതാമസിക്കുന്നവരാണ്.
ഭക്ഷണം തയാറാക്കി വിളന്പിക്കൊടുക്കുന്നതു കൊണ്ടു മാത്രം ഈ ഡൈനിംഗ് റൂമിന്റെ ഭാരവാഹികൾ തൃപ്തരാകുന്നില്ല. ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്ന എല്ലാവരെയും അതിഥികളായി സ്വീകരിച്ചാണ് ഭക്ഷണം നൽകുന്നത്. ഇവിടെ ഭക്ഷണം തയാറാക്കാൻ ആവശ്യമായി വരുന്ന വിവഭവങ്ങളിൽ 75 ശതമാനവും ദാനമായി ലഭിക്കുന്നതാണ്. സേവനം ചെയ്യുന്നവരിൽ ഭൂരിഭാഗവും വോളണ്ടിയേഴ്സാണ്. അവരിൽ വിദ്യാർഥികളും സമൂഹത്തിന്റെ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നവരുമൊക്കെ ഉൾപ്പെടുന്നു.
സെന്റ് ആന്റണീസ് ഡൈനിംഗ് റൂമിൽ ആവശ്യക്കാർക്ക് ഭക്ഷണം വിളന്പുന്നതോടൊപ്പം മറ്റു സേവനങ്ങളും ഇവിടെനിന്നു ലഭ്യമാണ്. താഴ്ന്ന വരുമാനക്കാർക്കു വേണ്ടി സൗജന്യമായി ആഴ്ചയിലൊരിക്കൽ ഭക്ഷണം പാകംചെയ്യാനുള്ള ഗ്രോസറി സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. അതുപോലെ, ആരോഗ്യ പരിപാലനത്തിനുള്ള സേവനവും ആളുകളെ വിവിധ ജോലികൾക്കായി ഒരുക്കുന്ന ട്രെയിനിംഗും സൗജന്യമായി നൽകുന്നു.
ഒരിക്കൽ ജയിലിൽനിന്നു മോചിതനായ ഒരാൾ ഭക്ഷണം കഴിക്കാനായി ഇവിടെയെത്തി. അയാൾ ഭക്ഷണത്തിനായി കാത്തിരിക്കുന്പോൾ അവിടെ ഉണ്ടായിരുന്ന വെയ്റ്റ്റസിനോട് ചോദിച്ചു: ""ഇവിടെ ഭക്ഷണം കഴിക്കുന്നതിനു പ്രത്യുപകാരമായി ഇവിടെ എന്തെങ്കിലും പണി ചെയ്യേണ്ടേ?'' ഉടനെ ആ സ്ത്രീ പറഞ്ഞു: ""ഇല്ല, അതിന്റെ ആവശ്യമില്ല.''
എന്നാൽ, അച്ചന്മാരിലാരെങ്കിലും ഇപ്പോൾ എന്നെ ഉപദേശിച്ചു നന്നാക്കാൻ വരുന്നുണ്ടാകും, അയാൾ പറഞ്ഞു. അപ്പോൾ ഒരു പുഞ്ചിരിയോടെ വെയ്റ്ററസ് പറഞ്ഞു: ""ഇല്ല, ഇവിടെ അച്ചന്മാരാരും നിങ്ങളെ ഉപദേശിക്കാൻ വരുന്നില്ല.'' അങ്ങനെയെങ്കിൽ, മറ്റാരെങ്കിലും എന്നെ ഉപദേശിക്കാൻ വരില്ലേ. അയാൾ ചോദിച്ചു. ഇല്ല, എന്നായിരുന്നു അപ്പോൾ അയാൾക്കു ലഭിച്ച ഉത്തരം.
അല്പനേരത്തെ മനനത്തിനുശേഷം അയാൾ ചോദിച്ചു: അപ്പോൾ പിന്നെ എന്താണ് ഇതിന്റെയൊക്കെ പിന്നിൽ. ഉടനെ, അവിടെ വാതിലിനു മുകളിൽ എഴുതിവച്ചിരുന്ന രണ്ടു വാക്കുകൾ വെയ്റ്ററസ് അയാളെ ചൂണ്ടിക്കാണിച്ചു. അതിപ്രകാരമായിരുന്നു: ""കരിത്താത്തെ ദേയി.'' ദൈവത്തിന്റെ സ്നേഹം എന്നാണ് ഈ വാക്കുകളുടെ അർഥം.
നിബന്ധനകളൊന്നുമില്ലാത്ത ദൈവത്തിന്റെ സ്നേഹമാണ് സെന്റ് ആന്റണീസ് ഡൈനിംഗ് റൂമിൽ പ്രതിഫലിക്കുന്നത്. അല്ലെങ്കിൽ, അങ്ങനെയുള്ള ദൈവത്തിന്റെ സ്നേഹം പ്രതിഫലിപ്പിക്കണമെന്നാണ് ഈ സ്ഥാപനത്തിന്റെ അധികാരികൾ ആഗ്രഹിക്കുന്നത്. ദൈവത്തിന്റെ സ്നേഹവും കരുണയും കരുതലുമെല്ലാം നല്ലവർക്കും മോശക്കാർക്കും ഒരുപോലെ ലഭ്യമാണ്. ചരടുകളില്ലാത്ത സ്നേഹമാണ് ദൈവത്തിന്റേത്.
എന്നാൽ, നാം മോശക്കാരാണെങ്കിൽ നന്നാവേണ്ട എന്നല്ല അതിന്റെ അർഥം. നിബന്ധനകളില്ലാത്ത ദൈവത്തിന്റെ സ്നേഹം നാം സ്വീകരിച്ചാൽ നാം അറിയാതെതന്നെ നന്മയുടെ വഴിയിലേക്കു തിരിഞ്ഞു നല്ലവരായി മാറും എന്നതാണ് വസ്തുത. തന്മൂലമാണ്, സെന്റ് ആന്റണീസ് ഡൈനിംഗ് റൂമും അതുപോലെയുള്ള സ്ഥാപനങ്ങളും മറ്റെന്തിനെയുംകാൾ ദൈവത്തിന്റെ സ്നേഹം പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യുന്നതാകട്ടെ ദൈവസ്നേഹത്തെപ്രതിയും.
ഓരോ ദിവസവും ദൈവത്തിന്റെ സ്നേഹവും കരുണയും മറ്റു നിരവധി നന്മകളുമൊക്കെ സ്വീകരിക്കുന്നവരാണ് നാമെല്ലാവരും. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സ്നേഹവും കരുണയും കരുതലുമൊക്കെ മറ്റുള്ളവർക്ക് അനുഭവവേദ്യമാകുന്നതിനു നാം സഹായിക്കുകയും വേണം. അപ്പോൾ മാത്രമേ നമുക്കു ദൈവത്തോട് നന്ദിയുണ്ട് എന്ന് ഉറപ്പുപറയാനാകൂ.
ചരടുകളില്ലാത്ത സ്നേഹമാണ് ദൈവത്തിന്റേത്. അതുപോലെതന്നെയായിരിക്കട്ടെ നമ്മുടെ സ്നേഹവും. അപ്പോൾ ആ സ്നേഹം ലഭിക്കുന്നവർ അവർ അറിയാതെതന്നെ നന്മയുടെ വഴിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top