നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കിൽ ദൈവം ഉണ്ടോ ഇല്ലയോ എന്നു തീർച്ചയില്ലത്രേ. വടക്കേ അമേരിക്കയിലെ കാര്യവും ഇതിൽനിന്ന് ഏറെ വിഭിന്നമല്ല. ലോകമെന്പാടുമുള്ളവരിൽ ഏഴു ശതമാനംപേർ ദൈവത്തിൽ വിശ്വസിക്കുന്നവരോ ദൈവമുണ്ടോ എന്ന് തീർച്ചയില്ലാത്തവരോ ആണത്രേ.

രാജസന്നിധിയിൽ ഭിക്ഷ ചോദിക്കാൻ വന്നതായിരുന്നു ആ സന്യാസി. സന്യാസിക്കു പണവും ചില സമ്മാനങ്ങളും നൽകിക്കൊണ്ടു രാജാവ് പറഞ്ഞു: ‘എനിക്കു ദൈവത്തെക്കുറിച്ചു ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. അവയ്ക്കു തൃപ്തികരമായ ഉത്തരം നൽകിയാൽ കൂടുതൽ സമ്മാനങ്ങൾ തരാം.’ അപ്പോൾ ചോദ്യങ്ങൾ കേൾക്കാൻ സന്യാസിക്കു തിടുക്കമായി.

ഉടനെ രാജാവ് പറഞ്ഞു: ‘എനിക്കു മൂന്നു ചോദ്യങ്ങളാണുള്ളത്. ദൈവം എവിടെയാണു വസിക്കുന്നത്? രണ്ട്: ദൈവം ഏതു ദിശയിലേക്കാണു നോക്കുന്നത്? മൂന്ന്: ദൈവത്തിന് എന്തു ചെയ്യാൻ സാധിക്കും?’ ചോദ്യങ്ങൾ കേട്ടപ്പോൾ സന്യാസി കുറെ ദിവസം ആലോചിക്കാൻ സമയം ചോദിച്ചു. രാജാവ് ഒരു മാസം അനുവദിച്ചു.

ഒരു മാസത്തെ കാലാവധി കഴിഞ്ഞപ്പോൾ സന്യാസി രാജകൊട്ടാരത്തിൽ മടങ്ങിയെത്തി. അപ്പോൾ ആമുഖമൊന്നും കൂടാതെ രാജാവ് ആദ്യചോദ്യം ആവർത്തിച്ചു. ഉത്തരം പറയാതെ സന്യാസി പറഞ്ഞു: ‘ഉത്തരം പറയുന്നതിനുമുന്പ് എനിക്ക് ഒരു ഗ്ലാസ് പാലുവേണം.’

ഉടനെ ഒരു ഗ്ലാസ് പാല് കൊണ്ടുവരാൻ സേവകൻമാരോടു കല്പിച്ചു. സേവകരിലൊരാൾ പാല് കൊണ്ടുവന്നപ്പോൾ സന്യാസി അതു വാങ്ങി തന്‍റെ കൈവിരലുകൾകൊണ്ട് പാലിൽ അവിടെയുമിവിടെയും തപ്പാൻ തുടങ്ങി. ‘നിങ്ങൾ എന്താണു ചെയ്യുന്നത്?’ രാജാവ് ചോദിച്ചു.

ഉടനെ സന്യാസി പറഞ്ഞു: ‘പാലിൽ വെണ്ണ ഉണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോൾ തപ്പിനോക്കിയിട്ട് അതു കാണുന്നില്ല.’ അപ്പോൾ രാജാവ് പറഞ്ഞു. നിങ്ങൾ എന്തു വിഡ്ഢിത്തമാണു പറയുന്നത്. ‘പാലിൽനിന്നു വെണ്ണ ലഭിക്കണമെങ്കിൽ അത് ആദ്യം കട്ടത്തൈരാക്കണം. അതിനുശേഷം ആ തൈരു കടഞ്ഞെടുക്കുന്പോൾ വെണ്ണ ലഭിക്കും.’

ആ നിമിഷം സന്യാസി പറഞ്ഞു: ‘അങ്ങയുടെ ചോദ്യത്തിനുള്ള ഉത്തരം അങ്ങു പറഞ്ഞതിൽ അടങ്ങിയിരിക്കുന്നു. പാലിൽ വെണ്ണ കാണാനില്ലെങ്കിലും പാലിൽ വെണ്ണ ഉണ്ടെന്നു നമുക്കറിയാം. പാല് കടഞ്ഞെടുക്കുന്പോൾ നമുക്കു വെണ്ണ ലഭിക്കുകയും ചെയ്യുന്നു. ഇതുപോലെയാണു ദൈവത്തിന്‍റെ കാര്യവും. ദൈവത്തെ നമുക്കു കാണാനാകുന്നില്ലെങ്കിലും അവിടുന്നു നമ്മിൽ വസിക്കുന്നുണ്ട്. ഭക്തിയോടെ നാം അവിടത്തെ അന്വേഷിക്കുന്പോൾ നാം അവിടത്തെ കണ്ടെത്തും.’

ഉത്തരം രാജാവിന് ഇഷ്ടപ്പെട്ടു. അദ്ദേഹം രണ്ടാമത്തെ ചോദ്യം സന്യാസിയെ ഓർമിപ്പിച്ചു: ‘ദൈവം ഏതു ദിശയിലേക്കാണു നോക്കുന്നത്?’ ഉടനെ സന്യാസി പറഞ്ഞു. ‘ഞാൻ ഉത്തരം പറയാം. എന്നാൽ, അതിനുമുന്പ് എനിക്കൊരു കത്തിച്ച വിളക്കുവേണം.’ അപ്പോൾ സന്യാസി ആവശ്യപ്പെട്ടതുപോലെ സേവകരിലൊരാൾ കത്തിച്ച ഒരു വിളക്കു കൊണ്ടുവന്നു.

വിളക്കു രാജാവിന്‍റെ മുൻപിൽ വച്ചുകൊണ്ടു സന്യാസി രാജാവിനോടു ചോദിച്ചു: ‘ഏതു ദിശയിലേക്കാണ് ഈ വിളക്കിന്‍റെ പ്രകാശം പോകുന്നത്.’ അപ്പോൾ രാജാവ് പറഞ്ഞു: ‘ഒരേ സമയം എല്ലാ ദിശയിലേക്കും.’ ഉടനെ ഒരു പുഞ്ചിരിയോടെ സന്യാസി പറഞ്ഞു: ‘അങ്ങയുടെ രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരവും അതുതന്നെയാണ്. ദൈവം ഒരേ സമയം എല്ലാ ദിശയിലേക്കും നോക്കുന്നു; അവിടുന്ന് എല്ലാം കാണുന്നു.’

ഈ ഉത്തരവും രാജാവിന് ഇഷ്ടപ്പെട്ടു. രാജാവ് മൂന്നാമത്തെ ചോദ്യം ആവർത്തിച്ചു. ‘ദൈവത്തിന് എന്തു ചെയ്യാൻ കഴിയും?’ ഉടനെ സന്യാസി പറഞ്ഞു: ‘ഈ ചോദ്യത്തിന് ഉത്തരം പറയണമെങ്കിൽ ഞാൻ അങ്ങയുടെ സിംഹാസനത്തിലായിരിക്കണം. അതുപോലെ, അങ്ങ് എഴുന്നേറ്റുവന്ന് എന്‍റെ സ്ഥാനത്ത് നിൽക്കുകയും വേണം.’

സന്യാസി പറഞ്ഞതുപോലെ ചെയ്യാൻ രാജാവിനു വൈമനസ്യം ഉണ്ടായിരുന്നു. എങ്കിലും ഉത്തരം അറിയാനുള്ള ആകാംക്ഷമൂലം സന്യാസി പറഞ്ഞതുപോലെ രാജാവുചെയ്തു. അപ്പോൾ രാജസിംഹാസനത്തിലിരുന്നുകൊണ്ടു സന്യാസി പറഞ്ഞു: ‘അല്ലയോ രാജാവേ ദൈവത്തിന് എന്തു ചെയ്യാൻ സാധിച്ചുവെന്നു ചോദിച്ചില്ലേ? ഇതാണ് അതിന്‍റെ ഉത്തരം. ദരിദ്രനായ എന്നെ രാജാവാക്കാനും രാജാവായ അങ്ങയെ ദരിദ്രനാക്കാനും ദൈവത്തിനു സാധിക്കും. അതായത്, ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലെന്നു സാരം.’

ഈ ഉത്തരവും രാജാവിന് ഇഷ്ടപ്പെട്ടെന്നും രാജാവ് ആ സന്യാസിക്കു ധാരാളം സമ്മാനങ്ങൾ നൽകി യാത്രയാക്കിയെന്നും ഈ നാടോടിക്കഥയിൽ പറയുന്നു. ഈ കഥ വിവിധ രൂപഭാവങ്ങളിൽ പലരും മുൻപു കേട്ടിട്ടുണ്ടാവും. എങ്കിലും എക്കാലത്തും പ്രസക്തിയുള്ള ഒരു കഥയാണിത്.

ദൈവം എവിടെ? ദൈവം ഉണ്ടെങ്കിൽ ദൈവത്തെ കാണിച്ചുതരൂ എന്നു വെല്ലുവിളിക്കുന്നവർ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇക്കാലത്ത് അവരുടെ എണ്ണം വളരെ കൂടിയിരിക്കുന്നുവെന്നു പാശ്ചാത്യലോകത്തുനിന്നുള്ള സർവേകൾ സൂചിപ്പിക്കുന്നു.

യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കിൽ ദൈവം ഉണ്ടോ ഇല്ലയോ എന്നു തീർച്ചയില്ലത്രേ. വടക്കേ അമേരിക്കയിലെ കാര്യവും ഇതിൽനിന്ന് ഏറെ വിഭിന്നമല്ല. ലോകമെന്പാടുമുള്ളവരിൽ ഏഴു ശതമാനംപേർ ദൈവത്തിൽ വിശ്വസിക്കുന്നവരോ ദൈവമുണ്ടോ എന്ന് തീർച്ചയില്ലാത്തവരോ ആണത്രേ.

ശതമാനക്കണക്കു വച്ചുനോക്കുന്പോൾ നിരീശ്വരവാദികളുടെ സംഖ്യ ഇന്ത്യയിൽ മൊത്തത്തിലും കേരളത്തിൽ തനിച്ചും അര ശതമാനത്തിൽ താഴെയത്രെ. എന്നാൽ, നമ്മുടെ പ്രശ്നം മറ്റൊന്നാണ്. നാം ദൈവവിശ്വാസികളാണെങ്കിലും നമ്മിൽ നല്ലൊരു ഭാഗവും ദൈവമില്ല എന്ന രീതിയിൽ ജീവിക്കുന്നവരായി മാറിയിരിക്കുന്നു.

അതായത്, ദൈവം നമ്മിൽ വസിക്കുന്നുണ്ടെന്നോ ദൈവം എല്ലാം കാണുന്നുണ്ടെന്നോ ചിന്തിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നു. അല്ലെങ്കിൽപ്പിന്നെ നമ്മുടെയിടയിൽ കാണുന്ന കൊള്ളരുതായ്മകൾക്ക് എന്തു ന്യായമാണു നമുക്കു പറയാനുള്ളത്?

നാം യഥാർഥ ദൈവവിശ്വാസികളാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ദൈവം ഉണ്ടെന്ന ബോധ്യത്തോടെയും ഒരു ദിവസം അവിടത്തെ സന്നിധിയിൽ നമ്മുടെ ജീവിതത്തിന്‍റെ കണക്കു കൊടുക്കേണ്ടിവരും എന്ന ചിന്തയോടെയും നാം ജീവിക്കണം. എങ്കിൽ മാത്രമേ നമ്മുടെ ദൈവവിശ്വാസത്തിന് അർഥവും മൂല്യവുമുണ്ടാകൂ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ