Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ പരസ്പരം നിഴലുകൾതന്നെ!
ഒരു വിവാഹ വാർഷികദിനം. ആഡംബരരഹിതമായിരുന്നു ആ വാർഷികം. ഭർത്താവും ഭാര്യയും മാത്രമുള്ള ആഘോഷം. മറ്റുള്ളവരുടെ ദൃഷ്ടിയിൽ മാതൃകാ ദന്പതിമാരായിരുന്നു അവർ. അവർ പരസ്പരം ഗാഢമായി സ്നേഹിച്ചിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ പരാതികളും പരിഭവങ്ങളും അവളുടെ ജീവിതത്തിന്റെ ഭാഗമായി മാറാൻ തുടങ്ങിയിരുന്നു.
അത്താഴത്തിനിരിക്കുന്പോൾ ഭാര്യ ഭർത്താവിനോടു പറഞ്ഞു; ‘എനിക്ക് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ, നമ്മുടെ ഇരുവരുടെയും ജോലിത്തിരക്കുമൂലം അതിനുള്ള സമയം കിട്ടാറില്ല. അതനുസരിച്ചു ഞാൻ രണ്ടു ഡയറികൾ വാങ്ങി.’
ആ ഡയറികളിലൊരെണ്ണം ഭർത്താവിനു കൊടുത്തുകൊണ്ട് അവർ തുടർന്നു: നമുക്കെന്തെങ്കിലും കാര്യം പ്രത്യേകം പറയാനുണ്ടെങ്കിൽ നമ്മൾ എഴുതണം. ഒരു വർഷം കഴിയുന്പോൾ ഈ ഡയറികൾ പരസ്പരം നൽകി അതു നാം വായിക്കണം. അപ്പോൾ നമ്മുടെ ന്യൂനതകൾ പരസ്പരം മനസിലാക്കാനും തിരുത്തേണ്ടവ തിരുത്താനും നമുക്കു സാധിക്കും.’
ഭർത്താവിനു സ്വീകാര്യമായിരുന്നു ഈ തീരുമാനം. ഭാര്യ പറഞ്ഞതുപോലെ, അയാൾ അതു ചെയ്യാമെന്നു സമ്മതിച്ചു. ഒരു വർഷം പെട്ടെന്നു കടന്നുപോയി. വിവാഹവാർഷികദിനത്തിൽ അവർ ഡയറികൾ പരസ്പരം കൈമാറി. ആദ്യം ഭാര്യയുടെ ഡയറി ഭർത്താവ് വായിച്ചു.
ആ ഡയറിയുടെ ആദ്യപേജിൽ ഇപ്രകാരം എഴുതിയിരുന്നു; ’ഇന്നു വിവാഹ വാർഷികദിനത്തിൽ നിങ്ങൾ എനിക്കു നല്ല സമ്മാനം വാങ്ങിത്തന്നില്ല.’ രണ്ടാം പേജിൽ: ’ഇന്ന് ഒരു അവധി ദിവസമായിട്ടും നിങ്ങൾ എന്നെ പുറത്തുകൊണ്ടുപോയി നല്ല ഭക്ഷണം വാങ്ങിത്തന്നില്ല.’
മൂന്നാംപേജിൽ: ‘ഇന്നു സിനിമ കാണാൻ എന്നെ കൊണ്ടുപോകാമെന്നു പറഞ്ഞിരുന്നതാണ്. തിരക്കാണെന്നു പറഞ്ഞു നിങ്ങൾ അതു ചെയ്തില്ല.’ നാലാം പേജിൽ: ‘ഇന്ന് എന്റെ ബന്ധുക്കൾ വന്നപ്പോൾ നിങ്ങൾ അവരെ വേണ്ടവിധം മാനിച്ചു സൽക്കരിച്ചില്ല.’
അഞ്ചാംപേജിൽ: ‘വളരെക്കാലംകൂടി നിങ്ങൾ എനിക്ക് വസ്ത്രം വാങ്ങിത്തന്നു. എന്നാൽ, അതു പഴഞ്ചൻ ഫാഷനായിരുന്നു.’ ആറാം പേജിൽ: ‘ക്ഷീണമാണെന്നു പറഞ്ഞ് വീട്ടിലെ ജോലിക്കൊന്നും നിങ്ങൾ എന്നെ സഹായിച്ചില്ല.’
ഏഴാം പേജിൽ: ’നിങ്ങൾ കൂട്ടുകാരോടൊത്തു പുറത്തുപോയി. നമ്മുടെ മക്കളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ നിങ്ങൾ സമയം കണ്ടെത്തിയില്ല.’
എട്ടാം പേജിൽ: ‘എന്റെ ബന്ധുക്കളെ കാണാൻ എന്നോടും പിള്ളേരോടുമൊപ്പം നിങ്ങൾ വന്നില്ല.’
ആ ഡയറിയുടെ എല്ലാ പേജുകളിലും ചെറുതും വലുതുമായ നിരവധി പരാതികൾ ഭാര്യ എഴുതിയിരുന്നു. അതു വായിച്ചപ്പോൾ ഭർത്താവിന്റെ കണ്ണുകൾ നിറഞ്ഞു. ഗദ്ഗദകണ്ഠനായി അയാൾ പറഞ്ഞു: ’ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ഞാൻ അത്ര ബോധവാനായിരുന്നില്ല. ഇനി മുതൽ ഞാൻ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളാം.’
അടുത്തതു ഭർത്താവിന്റെ ഡയറി ആയിരുന്നു. ഭാര്യ അതു തുറന്ന് ആദ്യ പേജ് ശ്രദ്ധിച്ചു. ആ പേജിൽ ഒന്നും എഴുതിയിരുന്നില്ല. ഉടനെ രണ്ടാമത്തെ പേജ് നോക്കി. ആ പേജും ശൂന്യം! മൂന്നാമത്തെ പേജും ശൂന്യം. നാലാമത്തെ പേജിൽ എന്തെങ്കിലും കാണുമെന്നു പ്രതീക്ഷിച്ചു വേഗം പേജ് മറിച്ചു. ആ പേജിലും ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ അവർ തുരുതുരാ പേജുകൾ മറിച്ചു. അവയിൽ ഒന്നിലും ഒരക്ഷരംപോലും എഴുതിയിരുന്നില്ല.’
അപ്പോൾ, ഡയറിയുടെ മുഴുവൻ പേജുകളും മറിക്കാൻ കാത്തുനിൽക്കാതെ മുഖം കറുപ്പിച്ചുകൊണ്ടു ഭാര്യ പറഞ്ഞു: ‘എന്റെ ചെറിയ ഒരു ആഗ്രഹംപോലും സാധിച്ചുതരാൻ നിങ്ങൾക്കു സാധിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ എല്ലാം വിശദമായി എഴുതി വെറുതെ എന്റെ സമയം കളഞ്ഞു!’
ഉടനെ ഒരു ചെറുപുഞ്ചിരിയോടെ ഭർത്താവ് പറഞ്ഞു: ‘എല്ലാ കാര്യങ്ങളും ഞാൻ അവസാനത്തെ പേജിൽ എഴുതിയിട്ടുണ്ട്! ’അപ്പോൾ ഭാര്യ അതിവേഗം ഡയറിയുടെ അവസാന പേജിൽ നോക്കി. അതിൽ ഇപ്രകാരം എഴുതിയിരുന്നു:
‘ഞാൻ നിന്നോട് പല കാര്യങ്ങളെക്കുറിച്ചും പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്. എന്നാൽ, നിന്റെ സ്വാർഥരഹിതമായ സ്നേഹവും ത്യാഗപൂർണമായ ആത്മാർപ്പണവും നീ കുടുംബാംഗങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളും ഏതു ന്യൂനതകളെക്കാളും ഏറെ മുകളിലാണ്.
എനിക്ക് ഏറെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും അവയെല്ലാം ക്ഷമിച്ചു നീ എന്നെ എപ്പോഴും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് എനിക്ക് മറക്കാനാവുമോ? നീ എന്റെ നിഴലല്ലേ? അപ്പോൾ എന്റെ നിഴലിൽ എനിക്കെങ്ങനെ കുറവുകൾ കാണാനാകും?’
ആരുടെയോ ഭാവന മെനഞ്ഞെടുത്ത മനോഹരമായ ഒരു കഥയാണിത്. ഭാര്യാഭർത്താക്കൻമാർ പല തവണ വായിക്കേണ്ട ഒരു കഥ. ഭാര്യ ഡയറിയിൽ എഴുതിയ കാര്യങ്ങൾ പരമാർഥമായിരുന്നു. ഒന്നുമല്ലെങ്കിലും ആ സ്ത്രീക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് അവർ എഴുതിയത്. അവ എഴുതിയതുകൊണ്ടു പ്രയോജനവും ഉണ്ടായി.
എന്നാൽ, ഈ കഥയിലെ ഭർത്താവിന്റെ നിലപാട് വേറൊരു തലത്തിലുള്ളതായിരുന്നു. കുറ്റങ്ങളും കുറവുകളുമെന്നതിലേറെ നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കുക. അങ്ങനെ ചെയ്തതുകൊണ്ട് അയാൾക്കു തന്റെ ഭാര്യയെ ശരിയായി മനസിലാക്കുന്നതിനും സാധിച്ചു. ഭാര്യയെ തന്റെ നിഴലായി അയാൾ കണ്ടതുകൊണ്ട് ഭാര്യയുടെ കുറവുകളും സ്വന്തം കുറവുകളായിട്ടേ അയാൾക്കു തോന്നിയുള്ളൂ.
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ പരസ്പരം നിഴലുകൾതന്നെ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പിൻകാഴ്ചകൾക്ക് ചെറിയ കണ്ണാടി
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ ന
സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിച്ചാൽ
ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സ
ചോദിച്ചതിലുമധികം ലഭിച്ചപ്പോൾ
മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ,
മനസ് ആനന്ദനൃത്തം ചെയ്യാൻ
ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറിനെയും ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസിനെയുംകുറിച്ച് ഒരു കഥയുണ്ട്. ആ കഥ പ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
പിൻകാഴ്ചകൾക്ക് ചെറിയ കണ്ണാടി
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ ന
സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിച്ചാൽ
ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സ
ചോദിച്ചതിലുമധികം ലഭിച്ചപ്പോൾ
മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ,
മനസ് ആനന്ദനൃത്തം ചെയ്യാൻ
ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറിനെയും ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസിനെയുംകുറിച്ച് ഒരു കഥയുണ്ട്. ആ കഥ പ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
Latest News
എറണാകുളം നഗരത്തിൽ കൊലപാതകം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി
ആഭരണങ്ങൾ കൈക്കലാക്കി വിഷംനൽകി കൊല്ലാൻ ശ്രമം;അഭിഭാഷകനെതിരെ പരാതി
മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴ്ന്നു; ആശങ്കയൊഴിഞ്ഞെന്ന് മന്ത്രി റോഷി
സ്വർണക്കടയിൽ ഇടിച്ചുകയറി കാട്ടുപന്നി; ഗ്ലാസുകള്‍ തകര്‍ത്തു
കിഫ്ബിയെ തകർക്കാൻ ഇഡിയുടെ ശ്രമം; അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ
Latest News
എറണാകുളം നഗരത്തിൽ കൊലപാതകം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി
ആഭരണങ്ങൾ കൈക്കലാക്കി വിഷംനൽകി കൊല്ലാൻ ശ്രമം;അഭിഭാഷകനെതിരെ പരാതി
മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴ്ന്നു; ആശങ്കയൊഴിഞ്ഞെന്ന് മന്ത്രി റോഷി
സ്വർണക്കടയിൽ ഇടിച്ചുകയറി കാട്ടുപന്നി; ഗ്ലാസുകള്‍ തകര്‍ത്തു
കിഫ്ബിയെ തകർക്കാൻ ഇഡിയുടെ ശ്രമം; അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top