പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ പരസ്പരം നിഴലുകൾതന്നെ!

ഒരു വിവാഹ വാർഷികദിനം. ആഡംബരരഹിതമായിരുന്നു ആ വാർഷികം. ഭർത്താവും ഭാര്യയും മാത്രമുള്ള ആഘോഷം. മറ്റുള്ളവരുടെ ദൃഷ്ടിയിൽ മാതൃകാ ദന്പതിമാരായിരുന്നു അവർ. അവർ പരസ്പരം ഗാഢമായി സ്നേഹിച്ചിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ പരാതികളും പരിഭവങ്ങളും അവളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറാൻ തുടങ്ങിയിരുന്നു.

അത്താഴത്തിനിരിക്കുന്പോൾ ഭാര്യ ഭർത്താവിനോടു പറഞ്ഞു; ‘എനിക്ക് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ, നമ്മുടെ ഇരുവരുടെയും ജോലിത്തിരക്കുമൂലം അതിനുള്ള സമയം കിട്ടാറില്ല. അതനുസരിച്ചു ഞാൻ രണ്ടു ഡയറികൾ വാങ്ങി.’

ആ ഡയറികളിലൊരെണ്ണം ഭർത്താവിനു കൊടുത്തുകൊണ്ട് അവർ തുടർന്നു: നമുക്കെന്തെങ്കിലും കാര്യം പ്രത്യേകം പറയാനുണ്ടെങ്കിൽ നമ്മൾ എഴുതണം. ഒരു വർഷം കഴിയുന്പോൾ ഈ ഡയറികൾ പരസ്പരം നൽകി അതു നാം വായിക്കണം. അപ്പോൾ നമ്മുടെ ന്യൂനതകൾ പരസ്പരം മനസിലാക്കാനും തിരുത്തേണ്ടവ തിരുത്താനും നമുക്കു സാധിക്കും.’

ഭർത്താവിനു സ്വീകാര്യമായിരുന്നു ഈ തീരുമാനം. ഭാര്യ പറഞ്ഞതുപോലെ, അയാൾ അതു ചെയ്യാമെന്നു സമ്മതിച്ചു. ഒരു വർഷം പെട്ടെന്നു കടന്നുപോയി. വിവാഹവാർഷികദിനത്തിൽ അവർ ഡയറികൾ പരസ്പരം കൈമാറി. ആദ്യം ഭാര്യയുടെ ഡയറി ഭർത്താവ് വായിച്ചു.

ആ ഡയറിയുടെ ആദ്യപേജിൽ ഇപ്രകാരം എഴുതിയിരുന്നു; ’ഇന്നു വിവാഹ വാർഷികദിനത്തിൽ നിങ്ങൾ എനിക്കു നല്ല സമ്മാനം വാങ്ങിത്തന്നില്ല.’ രണ്ടാം പേജിൽ: ’ഇന്ന് ഒരു അവധി ദിവസമായിട്ടും നിങ്ങൾ എന്നെ പുറത്തുകൊണ്ടുപോയി നല്ല ഭക്ഷണം വാങ്ങിത്തന്നില്ല.’

മൂന്നാംപേജിൽ: ‘ഇന്നു സിനിമ കാണാൻ എന്നെ കൊണ്ടുപോകാമെന്നു പറഞ്ഞിരുന്നതാണ്. തിരക്കാണെന്നു പറഞ്ഞു നിങ്ങൾ അതു ചെയ്തില്ല.’ നാലാം പേജിൽ: ‘ഇന്ന് എന്‍റെ ബന്ധുക്കൾ വന്നപ്പോൾ നിങ്ങൾ അവരെ വേണ്ടവിധം മാനിച്ചു സൽക്കരിച്ചില്ല.’

അഞ്ചാംപേജിൽ: ‘വളരെക്കാലംകൂടി നിങ്ങൾ എനിക്ക് വസ്ത്രം വാങ്ങിത്തന്നു. എന്നാൽ, അതു പഴഞ്ചൻ ഫാഷനായിരുന്നു.’ ആറാം പേജിൽ: ‘ക്ഷീണമാണെന്നു പറഞ്ഞ് വീട്ടിലെ ജോലിക്കൊന്നും നിങ്ങൾ എന്നെ സഹായിച്ചില്ല.’

ഏഴാം പേജിൽ: ’നിങ്ങൾ കൂട്ടുകാരോടൊത്തു പുറത്തുപോയി. നമ്മുടെ മക്കളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ നിങ്ങൾ സമയം കണ്ടെത്തിയില്ല.’

എട്ടാം പേജിൽ: ‘എന്‍റെ ബന്ധുക്കളെ കാണാൻ എന്നോടും പിള്ളേരോടുമൊപ്പം നിങ്ങൾ വന്നില്ല.’
ആ ഡയറിയുടെ എല്ലാ പേജുകളിലും ചെറുതും വലുതുമായ നിരവധി പരാതികൾ ഭാര്യ എഴുതിയിരുന്നു. അതു വായിച്ചപ്പോൾ ഭർത്താവിന്‍റെ കണ്ണുകൾ നിറഞ്ഞു. ഗദ്ഗദകണ്ഠനായി അയാൾ പറഞ്ഞു: ’ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ഞാൻ അത്ര ബോധവാനായിരുന്നില്ല. ഇനി മുതൽ ഞാൻ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളാം.’

അടുത്തതു ഭർത്താവിന്‍റെ ഡയറി ആയിരുന്നു. ഭാര്യ അതു തുറന്ന് ആദ്യ പേജ് ശ്രദ്ധിച്ചു. ആ പേജിൽ ഒന്നും എഴുതിയിരുന്നില്ല. ഉടനെ രണ്ടാമത്തെ പേജ് നോക്കി. ആ പേജും ശൂന്യം! മൂന്നാമത്തെ പേജും ശൂന്യം. നാലാമത്തെ പേജിൽ എന്തെങ്കിലും കാണുമെന്നു പ്രതീക്ഷിച്ചു വേഗം പേജ് മറിച്ചു. ആ പേജിലും ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ അവർ തുരുതുരാ പേജുകൾ മറിച്ചു. അവയിൽ ഒന്നിലും ഒരക്ഷരംപോലും എഴുതിയിരുന്നില്ല.’

അപ്പോൾ, ഡയറിയുടെ മുഴുവൻ പേജുകളും മറിക്കാൻ കാത്തുനിൽക്കാതെ മുഖം കറുപ്പിച്ചുകൊണ്ടു ഭാര്യ പറഞ്ഞു: ‘എന്‍റെ ചെറിയ ഒരു ആഗ്രഹംപോലും സാധിച്ചുതരാൻ നിങ്ങൾക്കു സാധിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ എല്ലാം വിശദമായി എഴുതി വെറുതെ എന്‍റെ സമയം കളഞ്ഞു!’

ഉടനെ ഒരു ചെറുപുഞ്ചിരിയോടെ ഭർത്താവ് പറഞ്ഞു: ‘എല്ലാ കാര്യങ്ങളും ഞാൻ അവസാനത്തെ പേജിൽ എഴുതിയിട്ടുണ്ട്! ’അപ്പോൾ ഭാര്യ അതിവേഗം ഡയറിയുടെ അവസാന പേജിൽ നോക്കി. അതിൽ ഇപ്രകാരം എഴുതിയിരുന്നു:

‘ഞാൻ നിന്നോട് പല കാര്യങ്ങളെക്കുറിച്ചും പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്. എന്നാൽ, നിന്‍റെ സ്വാർഥരഹിതമായ സ്നേഹവും ത്യാഗപൂർണമായ ആത്മാർപ്പണവും നീ കുടുംബാംഗങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളും ഏതു ന്യൂനതകളെക്കാളും ഏറെ മുകളിലാണ്.

എനിക്ക് ഏറെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും അവയെല്ലാം ക്ഷമിച്ചു നീ എന്നെ എപ്പോഴും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് എനിക്ക് മറക്കാനാവുമോ? നീ എന്‍റെ നിഴലല്ലേ? അപ്പോൾ എന്‍റെ നിഴലിൽ എനിക്കെങ്ങനെ കുറവുകൾ കാണാനാകും?’

ആരുടെയോ ഭാവന മെനഞ്ഞെടുത്ത മനോഹരമായ ഒരു കഥയാണിത്. ഭാര്യാഭർത്താക്കൻമാർ പല തവണ വായിക്കേണ്ട ഒരു കഥ. ഭാര്യ ഡയറിയിൽ എഴുതിയ കാര്യങ്ങൾ പരമാർഥമായിരുന്നു. ഒന്നുമല്ലെങ്കിലും ആ സ്ത്രീക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് അവർ എഴുതിയത്. അവ എഴുതിയതുകൊണ്ടു പ്രയോജനവും ഉണ്ടായി.

എന്നാൽ, ഈ കഥയിലെ ഭർത്താവിന്‍റെ നിലപാട് വേറൊരു തലത്തിലുള്ളതായിരുന്നു. കുറ്റങ്ങളും കുറവുകളുമെന്നതിലേറെ നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കുക. അങ്ങനെ ചെയ്തതുകൊണ്ട് അയാൾക്കു തന്‍റെ ഭാര്യയെ ശരിയായി മനസിലാക്കുന്നതിനും സാധിച്ചു. ഭാര്യയെ തന്‍റെ നിഴലായി അയാൾ കണ്ടതുകൊണ്ട് ഭാര്യയുടെ കുറവുകളും സ്വന്തം കുറവുകളായിട്ടേ അയാൾക്കു തോന്നിയുള്ളൂ.

ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ പരസ്പരം നിഴലുകൾതന്നെ!

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ