Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്ത് അവർ അകലെയുള്ള അവരുടെ ഗ്രാമത്തിൽ പോവുക പതിവായിരുന്നു. ആ സന്ദർശനമാകട്ടെ കുടുംബനാഥന്റെ പ്രായമായിരിക്കുന്ന മാതാപിതാക്കളെ സന്ദർശിക്കാനും.
ഈ സന്ദർശനം ഏറെ ആസ്വദിച്ചിരുന്നതു ആ കുടുംബത്തിലെ കൊച്ചുമകനായിരുന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും കാണുകയും അവരുടെ ലാളനം സ്വീകരിക്കുകയും ചെയ്യുന്നതു അവന്റെ വലിയ സന്തോഷമായിരുന്നു. തൻമൂലം, എല്ലാ വർഷവും ഈ അവധിക്കാല സന്ദർശനത്തിനായി അവൻ കാത്തിരിക്കുമായിരുന്നു.
വർഷങ്ങൾ പലതു കടന്നുപോയി. കൊച്ചായിരുന്ന അവൻ തനിയെ ബസിൽ കയറി സ്കൂളിൽ പോകാനും അത്യാവശ്യം വന്നാൽ വീട്ടുകാര്യങ്ങൾക്കു മാർക്കറ്റിൽ ചെന്നു സാധനങ്ങൾ വാങ്ങാനും സാധിക്കുന്ന പ്രായത്തിലെത്തി. ഒരിക്കൽ കുറെ ദിവസങ്ങൾ ഒരുമിച്ച് അവധി കിട്ടിയപ്പോൾ അവൻ മാതാപിതാക്കളോട് പറഞ്ഞു: ‘ഞാൻ ഇപ്പോൾ വലുതായി. ഈ അവധിക്കാലത്തു മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ തനിയെ പൊയ്ക്കോട്ടേ?’
അവന്റെ മാതാപിതാക്കൾക്ക് ആദ്യം ഇക്കാര്യത്തിൽ സമ്മതമില്ലായിരുന്നു. എന്നാൽ, അവൻ നിർബന്ധിച്ചപ്പോൾ അവർ സമ്മതിച്ചു. എങ്കിലും അവന്റെ സുരക്ഷിതത്വം സംബന്ധിച്ച് അവർക്കു വലിയ ഭയമായിരുന്നു. തൻമൂലം, യാത്ര സംബന്ധിച്ച എല്ലാ കാര്യങ്ങളും അവർ അവനെ പഠിപ്പിച്ചു. യാത്ര ട്രെയിനിലായതുകൊണ്ട് അവനു വേണ്ട ടിക്കറ്റും അവർ റിസർവ് ചെയ്തു.
യാത്രയുടെ ദിവസമായപ്പോൾ അവർ അവനെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് പോകേണ്ട ട്രെയിനിൽ കയറ്റി. നല്ല സൗകര്യമുള്ള സീറ്റും ബർത്തുമായിരുന്നു അവനു ലഭിച്ചത്. ട്രെയിൻ പുറപ്പെടുവാനുള്ള സമയമായി. അവന്റെ മാതാപിതാക്കൾ ട്രെയിനിൽനിന്നും പുറത്തിറങ്ങി ട്രെയിനിന്റെ വിൻഡോയുടെ അരികിലെത്തി. അപ്പോഴും ആ ബാലന്റെ മുഖത്ത് ഒരു ഭയപ്പാടും കണ്ടില്ല.
അവന്റെ പിതാവ് ഒരു കവർ കൈയിൽ കൊടുത്തിട്ടു പറഞ്ഞു: ‘യാത്രയ്ക്കിടയിൽ നിനക്കു ഭയം തോന്നുകയാണെങ്കിൽ ഈ കവർ പൊട്ടിച്ചു നീ വായിക്കണം. അപ്പോൾ നിനക്കു ഭയം മാറിക്കിട്ടും.’ അവൻ ആ കവർ വാങ്ങി ഭദ്രമായി തന്റെ പോക്കറ്റിലിട്ടുകൊണ്ടു പറഞ്ഞു: ‘ഭയം വന്നാൽ ഞാൻ കവർ പൊട്ടിച്ചു വായിച്ചുകൊള്ളാം.’
ട്രെയിൻ പതുക്കെ നീങ്ങിത്തുടങ്ങി. അപ്പോൾ ആദ്യമായി തനിയെ ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ സന്തോഷത്തിലായിരുന്നു അവൻ. യാത്രയ്ക്കിടയിൽ ട്രെയിൻ പല സ്റ്റേഷനുകളിലും നിർത്തി. അപ്പോഴൊക്കെ ധാരാളം പേർ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് അവൻ കണ്ടു.
അപ്പോൾ അവൻ വേറൊരു കാര്യം കൂടി ശ്രദ്ധിച്ചു. ആ യാത്രക്കാരാരും തനിച്ചായിരുന്നില്ല. അവരൊക്കെ ആരുടെയെങ്കിലും കൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്. തന്റെ കൂടെ ആരും ഇല്ലല്ലോ എന്ന് പെട്ടന്ന് അവൻ ഓർമിച്ചു. അതു അവനിൽ വിഷാദഭാവമുണർത്തി.
ഒരു സ്റ്റേഷനിൽ വച്ചു ഭീമാകാരനായ ഒരു മനുഷ്യൻ അവന്റെ സീറ്റിനടുത്തു വന്നിരുന്നു. അയാളുടെ നോട്ടവും സംസാരവുമൊന്നും അവന് ഇഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല, ഉറങ്ങാൻ കിടന്നിട്ട് അവനു ഉറക്കവും വന്നില്ല. അയാൾ തന്നെ ഉപദ്രവിക്കുമോ എന്നായിരുന്നു അവന്റെ ഭയം.
അവന്റെ ഭയം അനുനിമിഷം കൂടിയതല്ലാതെ കുറഞ്ഞില്ല. അപ്പോൾ അവൻ തന്റെ പോക്കറ്റിൽ കിടക്കുന്ന കത്തിന്റെ കാര്യം ഓർമിച്ചു. അവൻ എഴുന്നേറ്റിരുന്നു ആ കവർ പൊട്ടിച്ചു ഇപ്രകാരം വായിച്ചു: ‘നീ ഭയപ്പെടേണ്ട. ഞാൻ ഈ ട്രെയിനിൽ അടുത്ത കന്പാർട്ടുമെന്റിലുണ്ട്.’ ഇതു വായിച്ചപ്പോഴേക്കും അവന്റെ ഭയം അപ്രത്യക്ഷമായി. അതോടൊപ്പം അവന് ഏറെ സന്തോഷവും ഉണ്ടായി. തന്റെ പിതാവ് തന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്ന അറിവ് അവനു വീണ്ടും ധൈര്യം പകർന്നു.
ഇതു ഒരു ബാലന്റെ കഥ മാത്രമല്ല. ഇതു നമ്മുടേയുംകൂടി കഥയാണ്. ദൈവം ഈ ലോകത്തിലേക്കു നമ്മെ അയച്ചപ്പോൾ ഇതുപോലെയൊരു കത്തു തന്നാണു നമ്മെ വിട്ടിരിക്കുന്നത്. ആ കത്തിൽ പറഞ്ഞിരിക്കുന്നതു ഏതാണ്ട് ഇപ്രകാരമാണ്: ‘നീ ഒരിക്കലും ഭയപ്പെടേണ്ട. എന്തു പ്രതിസന്ധി ഉണ്ടായാലും നീ ധൈര്യം വെടിയരുത്. കാരണം, ഞാൻ എല്ലാ നിമിഷവും എല്ലായിടത്തും നിന്നോടൊപ്പം ഉണ്ട്. ജീവിതയാത്രയിൽ ഞാൻ നിനക്കു കൂട്ടിനുണ്ട്. നീ എന്നെ ഓർമിക്കുക മാത്രം ചെയ്താൽ മതി. അപ്പോൾ എന്റെ സാന്നിധ്യം നിനക്കു അനുഭവവേദ്യമാകും.’
അനുദിന ജീവിതത്തിൽ ദൈവം നമുക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനം നമ്മോടൊപ്പമുള്ള അവിടത്തെ നിരന്തര സാന്നിധ്യമാണ്. ആ സാന്നിധ്യമാകട്ടെ നമ്മുടെ ജീവിതത്തിലെ ഏതു കൊടുങ്കാറ്റിനെയും തരണം ചെയ്യുവാൻ ശക്തി നൽകുന്നതുമാണ്. അതു നാം മനസിലാക്കാതെ പോകുന്നതു കൊണ്ടാണ് നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ വിജയപൂർവം നേരിടുന്നതിൽ നാം പരാജയപ്പെടുന്നത്.
നമ്മുടെ ജീവിതത്തിൽ ഏതു കൊടുങ്കാറ്റുണ്ടായാലും ഉടനെ ദൈവത്തിന്റെ സാന്നിധ്യം നാം ഒരിക്കലും സംശയിക്കരുത്. നേരെമറിച്ച്, അവിടുത്തെ സാന്നിധ്യത്തിലുള്ള വിശ്വാസത്തിൽ നാം ഉറച്ചുനിൽക്കുകയാണു വേണ്ടത്. കാരണം, ആ കൊടുങ്കാറ്റിനിടയിലും ദൈവം നമ്മോടൊപ്പം ഉണ്ടെന്നതാണു വാസ്തവം.
ഗലീലിയ കടലിൽ യാത്ര ചെയ്യുന്പോൾ കൊടുങ്കാറ്റിൽപ്പെട്ടു ഭയപ്പെട്ടുപോയ ശിഷ്യൻമാരോട് ദൈവപുത്രനായ യേശു ചോദിച്ചതു നാം മറന്നുപോകരുത്. അവിടുന്ന് അവരോടു ചോദിച്ചതു ഇപ്രകാരമായിരുന്നു: ‘നിങ്ങൾ എന്തുകൊണ്ടാണു ഭയപ്പെടുന്നത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലേ?’
നമുക്കു വേണ്ടതും ഉറച്ച വിശ്വാസമാണ്. ദൈവം എപ്പോഴും നമ്മോടൊപ്പം ഉണ്ട് എന്ന വിശ്വാസം. നമ്മുടെ ജീവിതയാത്രയിൽ ഏത് ആപത്തിലും നമ്മുടെ സഹായത്തിനുണ്ടാകുമെന്ന ഉറച്ച വിശ്വാസം. ഇപ്രകാരം ഉറച്ച വിശ്വാസം നമുക്കുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ ഏതു കൊടുങ്കാറ്റിനെയും നാം അതിജീവിക്കും; നാം ഒരിക്കലും തകർന്നു പോകില്ല.
നമ്മുടെ അനുദിന ജീവിതം ദൈവസാന്നിധ്യം അനുനിമിഷം അനുസ്മരിക്കുന്ന ജീവിതമായിരിക്കണം. അപ്പോൾ, ആ ദിവ്യസാന്നിധ്യത്തിന്റെ മധുരഫലങ്ങൾ നമുക്ക് ആസ്വദിക്കാനാവും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top