Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞു: "നിങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി ജനങ്ങൾ അവരുടെ ജോലികൾ എത്ര വിശ്വസ്തതയോടെയും സന്തോഷത്തോടെയും ചെയ്യുന്നു എന്നു കണ്ടുപിടിക്കുക. അതുപോലെ, കഠിനാധ്വാനത്തിന്റെ രഹസ്യം അറിയാവുന്ന ഒരാളെ കണ്ടുപിടിച്ച് അയാളെ എന്റെ മുൻപിൽ ഹാജരാക്കുക. എന്നാൽ, ഞാനാണ് നിങ്ങളെ അയച്ചിരിക്കുന്നതെന്നു ജനങ്ങൾ അറിയരുത്’.
രാജാവ് കൽപിച്ചതുപോലെ സേവകർ യാത്രയായി. തങ്ങൾ രാജകീയ സേവകരാണെന്ന് അറിയാതിരിക്കാൻ ഗോത്രവർഗക്കാരുടെ വേഷം ധരിച്ചാണ് അവർ യാത്ര ചെയ്തത്. യാത്രക്കിടയിൽ അവർ ഒരു മരംവെട്ടുകാരനെ കണ്ടുമുട്ടി. അവർ അയാളെ സമീപിച്ചു ചോദിച്ചു: "ഓ മരംവെട്ടുകാരാ നിങ്ങൾക്കു ഈ ജോലി ഇഷ്ടമാണോ?’
ഉടനെ അയാൾ കോടാലി താഴെയിട്ടുകൊണ്ട് പറഞ്ഞു: "അല്ലേയല്ല. വേറെ നിർവാഹമില്ലാത്തതുകൊണ്ട് ഈ ജോലി ചെയ്യുന്നു. അത്രമാത്രം’. പിന്നെ അവർ കണ്ടതു ഒരു അലക്കുകാരനെയായിരുന്നു. അയാൾ ഒരു കല്ലിൽ വസ്ത്രങ്ങൾ അലക്കുകയായിരുന്നു.
"സുഹൃത്തേ, നിങ്ങൾ ഈ ജോലി ആസ്വദിക്കുന്നുണ്ടെന്നു തോന്നുന്നല്ലോ’. സേവകരിലൊരാൾ അയാളോടു പറഞ്ഞു. അപ്പോൾ അയാൾ മുഖം കറപ്പിച്ചുകൊണ്ടു മറുപടിയായി പറഞ്ഞു: "ഞാൻ ഈ ജോലി ഇഷ്ടപ്പെടുന്നെന്നോ? അതുകൊള്ളാം. ഈ ജോലി എനിക്കു കിട്ടിയ ശിക്ഷയാണ്. എന്നെ സ്കൂളിലയച്ചപ്പോൾ ഞാൻ പഠിക്കാതിരുന്നതുകൊണ്ട്. എനിക്കാണെങ്കിൽ വേറൊരു ജോലി ചെയ്യാനും അറിയില്ല. തൻമൂലം കുടുംബം പോറ്റാനായി ഞാൻ ഈ ജോലി ചെയ്യുന്നു!’.
അയാൾക്കു നൻമ നേർന്നു അവർ യാത്ര തുടർന്നപ്പോൾ മരച്ചുവട്ടിലിരുന്നു താളിയോലഗ്രന്ഥം വായിക്കുന്ന ഒരു ചെറുപ്പക്കാരനെ അവർ കണ്ടുമുട്ടി. "നിങ്ങൾ എന്താണ് ചെയ്യുന്നത്?’ അവർ അയാളോടു ചോദിച്ചു. ഉടനെ അയാൾ പറഞ്ഞു: "ഞാൻ ഒരു അധ്യാപകനാണ്.
കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി ഞാൻ വായിച്ച് ഒരുങ്ങുകയാണ്. അവർക്കു വിദ്യ പകർന്നു നൽകുന്പോൾ എനിക്കു വലിയ സന്തോഷവും ആത്മസംതൃപ്തിയുമാണ്!’.
അപ്പോൾ സേവകർ ചോദിച്ചു: "നിങ്ങൾക്ക് കഠിനാധ്വാനത്തിന്റെ രഹസ്യം എന്താണെന്ന് അറിയാമോ?’ ഉടനെ ആ അധ്യാപകൻ പറഞ്ഞു: "അധ്വാനം ആരാധനയാണ്. നാം എന്തു ജോലി ചെയ്താലും അത് ഇഷ്ടപ്പെട്ടുകൊണ്ട് ആത്മാർഥമായി ചെയ്യണം’. ആ ചെറുപ്പക്കാരന്റെ മറുപടി കേട്ട സേവകർ ഉടനെ ആ അധ്യാപകനെ രാജസന്നിധിയിലെത്തിച്ചു.
താൻ ചെയ്യുന്ന ജോലിയിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തിയ ആ ചെറുപ്പക്കാരനെ രാജാവ് ആദരിച്ചു സത്കരിച്ചു. അധ്വാനം ആരാധനയാണെന്ന സന്ദേശം രാജ്യമെങ്ങും പ്രചരിപ്പിക്കുവാൻ രാജാവ് കല്പന പുറപ്പെടുവിക്കുകയും ചെയ്തു.
അധ്വാനം ആരാധനയോ? വിശ്വസിക്കുവാൻ വിഷമമുള്ള കാര്യമാണിത്. എന്നാൽ, നമ്മുടെ ഏത് അധ്വാനവും ദൈവത്തിനുള്ള ആരാധനയാക്കി മാറ്റുവാൻ സാധിക്കുമെന്നതാണു യാഥാർഥ്യം. അധ്വാനിച്ചു വിയർപ്പൊഴുക്കി അപ്പത്തിനുള്ള വഴി കണ്ടെത്തുവാനല്ലേ ദൈവം മനുഷ്യനോടു കൽപിച്ചത്? (ഉൽപത്തി 3:17). നാം സന്തോഷത്തോടെ അധ്വാനിച്ചു ജീവിക്കുന്പോൾ ദൈവത്തിന്റെ കല്പന പാലിക്കുകയാണല്ലോ നാം ചെയ്യുന്നത്. അപ്പോൾ അതു ദൈവാരാധന തന്നെയാണെന്നു വ്യക്തം.
ദൈവാരാധന എന്നു പറയുന്നതു പ്രാർഥനയും ധ്യാനവും മാത്രമല്ലല്ലോ. മറ്റുള്ളവരുടെ നൻമയ്ക്കായി നാം ചെയ്യുന്ന ഏതു അധ്വാനവും പ്രാർഥനയ്ക്കു തുല്യമല്ലേ? ദൈവം ആഗ്രഹിക്കുന്നതുപോലെ, മറ്റുള്ളവരുടെ ജീവിതത്തിൽ നൻമയും സന്തോഷവും ഉണ്ടാക്കുവാൻ വേണ്ടി നാം ചെയ്യുന്ന ഏത് അധ്വാനവും ആരാധനയായി മാറുകതന്നെ ചെയ്യും.
ഗാന്ധിജിയും വിശുദ്ധ മദർ തെരേസയുമൊക്കെ മറ്റുള്ളവരുടെ നന്മയ്ക്കായി അവിരാമം കഠിനാധ്വാനം ചെയ്തത് അതു ദൈവാരാധനയ്ക്കു തുല്യമായി കരുതിയതുകൊണ്ടാണ്. എന്നാൽ, അതിന്റെ പേരിൽ പ്രാർഥനയും ധ്യാനവുമൊന്നും അവർ വേണ്ടെന്നു വച്ചില്ല. എന്നു മാത്രമല്ല, അവരുടെ പ്രാർഥനയും ധ്യാനവുമൊക്കെ മറ്റുള്ളവരെ കൂടുതൽ സേവിക്കുവാൻ അവരെ പ്രാപ്തരാക്കിയതേയുള്ളൂ.
നമ്മുടെ കഠിനാധ്വാനവും നൻമപ്രവൃത്തികളുമൊക്കെ ദൈവത്തിനായുള്ള ആരാധനയായി മാറ്റുവാൻ സാധിക്കുമെന്നതു നമ്മെ ഏറെ സന്തോഷിപ്പിക്കുകതന്നെ വേണം. കാരണം, നല്ല കാര്യങ്ങൾക്കുവേണ്ടി നാം ചെയ്യുന്ന കഠിനാധ്വാനം യഥാർഥത്തിൽ ദൈവാരാധന തന്നെയാണ്.
ഇന്നു മേയ്ദിനമാണ്. അന്താരാഷ്ട്രതലത്തിൽ തൊഴിലാളികളെ ആദരിക്കുന്ന ദിനം. അതായത്, അധ്വാനിക്കുന്നവരെ ആദരിക്കുന്ന ദിനം. ഈ അന്താരാഷ്ട്ര തൊഴിൽദിനം ആരംഭിച്ചതിന്റെ പശ്ചാത്തലം എന്തുമാകട്ടെ, തൊഴിലിന്റെ മാഹാത്മ്യവും അധ്വാനിക്കുന്നവരുടെ സേവനവുമൊക്കെ ആദരപൂർവം ഓർമിക്കുവാനുള്ള സമയമാണിത്. അതുപോലെ, വിവിധ ജോലികൾ ചെയ്യുന്ന എല്ലാവരുടെയും നൻമ ഉറപ്പാക്കേണ്ട സമയവും.
മേയ് ഒന്ന് തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനവുമാണ്. 1955ലാണ് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിനു തുടക്കമിട്ടത്. വിശുദ്ധ യൗസേപ്പിതാവ് സ്വന്തം കൈകൾകൊണ്ട് അധ്വാനിച്ചാണ് ലോകരക്ഷകനും ദൈവപുത്രനുമായ യേശുക്രിസ്തുവിനെ വളർത്തിയത്. ആ അധ്വാനം എല്ലാ അർഥത്തിലും ദൈവാരാധന ആയിരുന്നല്ലോ.
ദൈവമഹത്വത്തിനും മറ്റുള്ളവരുടെ നൻമയ്ക്കുമായി നാം ചെയ്യുന്ന എല്ലാ അധ്വാനവും ദൈവാരാധന തന്നെ. ഇക്കാര്യം അനുസ്മരിച്ചുകൊണ്ട് നാം അധ്വാനിക്കുന്പോഴാണ് നാം ചെയ്യുന്ന ജോലി ഏറ്റവും ഭംഗിയായി ചെയ്യുവാനും അതുവഴി സന്തോഷവും ആത്മസംതൃപ്തിയും കൈവരിക്കുവാനും നമുക്കു സാധിക്കുക.
നമ്മുടെ അധ്വാനം എന്നും ആരാധനയാക്കി മാറ്റുവാൻ നമുക്കു ശ്രദ്ധിക്കാം. അപ്പോൾ അതുവഴി ദൈവത്തിനെന്നപോലെ മറ്റുള്ളവർക്കും നമുക്കുതന്നെയും സന്തോഷത്തിനു വഴിതെളിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും
നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ് ജോണ്സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോ
Latest News
മഹാരാഷ്ട്രയ്ക്ക് ഹിതകരമായ കാര്യങ്ങൾ സംഭവിക്കട്ടെ; ഷിൻഡെയെ അഭിനന്ദിച്ച് ഉദ്ധവ്
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു; ബാങ്കിംഗ് സേവനങ്ങൾ സാധാരണനിലയിൽ
പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
Latest News
മഹാരാഷ്ട്രയ്ക്ക് ഹിതകരമായ കാര്യങ്ങൾ സംഭവിക്കട്ടെ; ഷിൻഡെയെ അഭിനന്ദിച്ച് ഉദ്ധവ്
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു; ബാങ്കിംഗ് സേവനങ്ങൾ സാധാരണനിലയിൽ
പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top