Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാണു ഷ്റെയ്ഡർ ജനിച്ചതും വളർന്നതും. ആ പട്ടണത്തിൽ അക്കാലത്തു ബോബ് എന്ന ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. എന്നാൽ, വിദ്യാഭ്യാസം ഇല്ലായിരുന്നു എന്നത് ആ മനുഷ്യന്റെ ഒരു പോരായ്മയായിരുന്നു. എന്നു മാത്രമല്ല, കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ വളരെ പിന്നിലുമായിരുന്നു. തൻമൂലം, ബോബിനെ കളിയാക്കുന്നതിലും തെറ്റിദ്ധരിപ്പിക്കുന്നതിലുമൊക്കെ ആ ടൗണിലുള്ള പലരും രസം കണ്ടെത്തി. ഷ്റെയ്ഡറും അത്തരത്തിൽപ്പെട്ട ആളായിരുന്നു.
ഷ്റെയ്ഡർക്കു പന്ത്രണ്ടു വയസുള്ള അവസരം. ഒരിക്കൽ ഷ്റെയ്ഡർ വീടിന്റെ പോർച്ചിലിരുന്ന് കൂട്ടുകാരുമൊത്തു വിശ്രമിക്കുകയായിരുന്നു. അപ്പോൾ ബോബ് ആ വഴിയെ വന്നു. വീട്ടിൽ ഷ്റെയ്ഡറെ കണ്ടയുടനെ ബോബ് ചോദിച്ചു. എങ്ങനെയുണ്ട് സുഖമാണോ?
അപ്പോൾ ഷ്റെയ്ഡർ പറഞ്ഞു: കാര്യങ്ങൾ വളരെ മോശമാണ്. എന്റെ പപ്പായുടെ ജോലി പോയി. പണത്തിനിപ്പോൾ വലിയ ബുദ്ധിമുട്ടാണ്. ഇതു കേട്ടുകൊണ്ടിരുന്ന കൂട്ടുകാർ അടക്കിച്ചിരിച്ചു. ബോബ് അതു ശ്രദ്ധിച്ചില്ല. താൻ പറയുന്നതു കൂട്ടുകാർ രസിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ഷ്റെയ്ഡർ വീണ്ടും തങ്ങളുടെ ’ബുദ്ധിമുട്ടുകൾ’ വിവരിക്കാൻ തുടങ്ങി. ബോബ് അതു ശ്രദ്ധാപൂർവം കേട്ടുകൊണ്ടുനിന്നു. ഷ്റെയ്ഡർ പറഞ്ഞു: അത്യാവശ്യം ഭക്ഷണസാധനങ്ങൾപോലും വാങ്ങാൻ പണമില്ല. എല്ലാവരും മുഴുപ്പട്ടിണിയിലാണ്.
ബോബ് പറഞ്ഞു. ഓ, എന്തു കഷ്ടം? നിങ്ങൾക്ക് അത്ര വലിയ ബുദ്ധിമുട്ടാണ് അല്ലേ. ഷ്റെയ്ഡർ പറഞ്ഞു. ഓരോ വാക്കും ബോബ് പൂർണമായും വിശ്വസിച്ചു. ഞാൻ പ്രാർഥിക്കാം. ബോബ് പറഞ്ഞു. അപ്പോൾ ബോബിന്റെ മുഖം മ്ലാനമായിരുന്നു.
ബോബ് പോയപ്പോൾ ഷ്റെയ്ഡറും കൂട്ടുകാരും ആർത്തുചിരിച്ചു. ബോബിനെ പൊട്ടൻകളിപ്പിച്ചതിലുള്ള സന്തോഷമായിരുന്നു അവർക്ക്. അന്നു രാത്രി ഒരു വലിയ പെട്ടി നിറയെ പലചരക്ക് സാധനങ്ങൾ ബോബ് ’പട്ടിണി’ അനുഭവിക്കുന്ന ഷ്റെയ്ഡറുടെ വീടിന്റെ പോർട്ടിക്കോയിൽ വച്ചിട്ട് ആരും കാണാതെ മടങ്ങി. അധികം താമസിയാതെ അതു ഷ്റെയ്ഡറുടെ കണ്ണിൽപ്പെട്ടു. അപ്പോഴാണു കളി കാര്യമായി മാറിയ കാര്യം ആ ബാലനു മനസിലായത്.
ദരിദ്രനായിരുന്നു ബോബ്. ആരെങ്കിലുമൊക്കെ നൽകിയിരുന്ന സഹായംകൊണ്ടായിരുന്നു ബോബ് കഴിഞ്ഞുകൂടിയിരുന്നത്. അക്കാര്യമോർത്തപ്പോൾ ഷ്റെയ്ഡറുടെ കണ്ണു നിറഞ്ഞു. താൻ ചെയ്തതു വലിയ അപരാധമായി എന്ന് അവനു തോന്നി. എന്താണു സംഭവിച്ചതെന്നു കേട്ടപ്പോൾ അവന്റെ പപ്പായ്ക്കും വിഷമം തോന്നി.
എത്രയും വേഗം ആ പലചരക്ക് സാധനങ്ങൾ തിരികെ ബോബിന്റെ വീട്ടിലെത്തിക്കണമെന്നായിരുന്നു ഷ്റെയ്ഡറുടെ ആഗ്രഹം. എന്നാൽ, അങ്ങനെ ചെയ്യാൻ അവന്റെ പപ്പ അവനെ അനുവദിച്ചില്ല. അതു ബോബിന്റെ മനസു വേദനിപ്പിക്കുമെന്നായിരുന്നു ആ പിതാവിന്റെ വാദഗതി.
എന്നാൽ ഈ കഥ ഇവിടംകൊണ്ട് അവസാനിച്ചില്ല. പിന്നീടൊക്കെ അവർ അത്താഴത്തിനിരിക്കുന്പോൾ ആ ബാലന്റെ പപ്പ ചോദിക്കും: ബോബ് തന്ന സമ്മാനപായ്ക്കറ്റിലെ ഏത് ഐറ്റമാണ് നാം ഇന്നു കഴിക്കുന്നത്.
ഹൃദയമുള്ള ഒരു മനുഷ്യൻ തന്റെ ഇല്ലായ്മയിൽനിന്ന് എത്ര ഉദാരമായി ദാനംചെയ്തു എന്ന് ഓർമിപ്പിക്കുകയായിരുന്നു ആ ചോദ്യത്തിന്റെ ലക്ഷ്യം. ബാലനായ ഷ്റെയ്ഡർ വളർന്നു വലുതായപ്പോഴും ബോബ് നൽകിയ ദാനം മറന്നില്ല. അതേക്കുറിച്ച് അദ്ദേഹം എഴുതിയതുതന്നെ അതിന്റെ തെളിവ്.
ബോബ് ദരിദ്രനായിരുന്നു. എന്നാൽ, അയാൾ ഹൃദയമുള്ളവനായിരുന്നു. മറ്റുള്ളവരുടെ ദുഃഖം കണ്ടപ്പോൾ അയാളുടെ ഹൃദയം തകർന്നു. തൻമ·ൂലമാണ്, തനിക്ക് ആവശ്യത്തിനില്ലാതിരുന്നിട്ടും ഷ്റെയ്ഡറുടെ കുടുംബത്തെ സഹായിക്കാൻ അയാൾ ഇറങ്ങിത്തിരിച്ചത്. എന്നാൽ, ഷ്റെയ്ഡറുടെ കുടുംബത്തിന് അത് ആവശ്യമില്ലായിരുന്നു എന്നതു വേറൊരു കാര്യം.
ഇനി മറ്റൊരു കഥ. പച്ചക്കറി സാധനങ്ങൾ വീടുവീടാന്തരം കയറി വിൽക്കുന്ന ഒരു വൃദ്ധൻ. അത്യാവശ്യ കാര്യങ്ങൾക്കു പണമില്ലാത്തതുകൊണ്ടു കീറിപ്പറിഞ്ഞ വസ്ത്രങ്ങളാണ് അദ്ദേഹം ധരിക്കുന്നത്. ഒരിക്കൽ ഒരു വീട്ടിൽ പച്ചക്കറി സാധനങ്ങളുമായി എത്തി.
ആ വീട്ടുകാർക്കു വൃദ്ധനെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തെ വേഗം പറഞ്ഞയയ്ക്കാൻ കുറെ പച്ചക്കറികൾ വാങ്ങി അവർ വാതിലടച്ചു. എങ്കിലും അടുത്ത ആഴ്ചയിലും അയാൾ പച്ചക്കറിയുമായി എത്തി. അപ്പോളും അവർ പച്ചക്കറികൾ വാങ്ങി.
ഈ പതിവ് അങ്ങനെ തുടർന്നപ്പോൾ ആ വീട്ടുകാർക്ക് വൃദ്ധനെ ഇഷ്ടപ്പെടാൻ തുടങ്ങി. തൻമൂലം, അവർ ഓരോ ആഴ്ചയിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരുന്നു. ഒരു ദിവസം പച്ചക്കറി സാധനങ്ങൾ ആ വീട്ടിലെത്തിച്ചപ്പോൾ വൃദ്ധൻ പറഞ്ഞു: ഇന്നലെ വലിയൊരു അനുഗ്രഹത്തിന്റെ ദിവസമായിരുന്നു എനിക്ക്. ഞാൻ വീട്ടിലെത്തിയപ്പോൾ ആരോ ഒരാൾ വലിയൊരു സമ്മാനപ്പൊതി അവിടെ വച്ചിട്ടുണ്ടായിരുന്നു. പുത്തൻ വസ്ത്രങ്ങളായിരുന്നു ആ സമ്മാനപ്പൊതി.
അദ്ദേഹത്തിന് നല്ല വസ്ത്രങ്ങളുടെ ആവശ്യമുണ്ടല്ലോ എന്നു വ്യക്തമായിരുന്നു. ത·ൂലം, ആ വീട്ടിലെ അമ്മച്ചി പറഞ്ഞു: ഓ, എത്ര വലിയ ദൈവാനുഗ്രഹം. ഉടനെ ആ വൃദ്ധൻ പറഞ്ഞു. അതുപോലെ, വേറെ വലിയ ഒരു ദൈവാനുഗ്രഹവും എനിക്കുണ്ടായി. ഈ പുത്തൻ വസ്ത്രങ്ങൾ വളരെ അത്യാവശ്യമായിരുന്ന ഒരു കുടുംബത്തെ കണ്ടെത്താൻ എനിക്കു സാധിച്ചു എന്നതാണത്.
മറ്റുള്ളവരുടെ സഹായത്താൽ ജീവിതം തള്ളിനീക്കിയിരുന്ന ബോബ്. ചെറിയ തോതിൽ പച്ചക്കറിക്കച്ചവടം നടത്തി ജീവിച്ചിരുന്ന വൃദ്ധൻ. അവർ രണ്ടുപേരും ദരിദ്രരായിരുന്നു. എന്നാൽ അവർ ഇരുവരും ഹൃദയത്തിൽ സന്പന്നരായിരുന്നു. തൻമൂലമാണ്, അവരുടെ ഇല്ലായ്മയിലും കൊടുക്കുന്നതിൽ അവർ മുന്നിൽ നിന്നത്. ക്രൈസ്തവലോകം ഇപ്പോൾ ആചരിക്കുന്ന നോന്പുകാലം ദാനം നൽകുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു സമയമാണ്.
സഹായമാവശ്യമുള്ളവർ അതു ചോദിക്കുന്നതിനുമുൻപ് സഹായം എത്തിച്ചുകൊടുക്കുന്ന സമയം. പക്ഷേ, അങ്ങനെ ചെയ്യാൻ സാധിക്കണമെങ്കിൽ നാം ആദ്യം ഹൃദയത്തിൽ സന്പന്നരാകണം. അല്ലെങ്കിൽ നാം നൽകുന്ന ദാനങ്ങളൊക്കെ വെറും കർമം കഴിക്കൽ മാത്രമായി അധഃപതിക്കും. നമുക്കാദ്യം ഹൃദയത്തിൽ സന്പന്നരാകാം. അപ്പോൾ സഹായമർഹിക്കുന്നവരെ നാം തേടിയിറങ്ങും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
ആത്മാവ് ശക്തി തേടുന്ന വഴി
അനാഥയായിരുന്നു എസ്തേർ. എന്നാൽ അതീവ സുന്ദരിയും. പിതൃസഹോദരനായ മൊർദെക്കായുടെ സംരക്ഷണയിലാണ് അവൾ വളർന്നത്. മൊർദ
നേരെ വിപരീതം ചെയ്താൽ
അമേരിക്കൻ ടെലിവിഷൻ പരന്പരകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു കോമഡി ഷോ ആണ് ‘സൈൻഫെൽഡ്’. സാംസ്ക
നമ്മുടെ ദാഹത്തിന്റെ തോതനുസരിച്ച്
ഗുരുകുല വ ിദ്യാഭ്യാസം നടക്കുന്ന കാലം. ഒരിക്കൽ ഒരു ഗുരുവിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശിഷ്യനാണെങ്കിൽ പഠ
ഗാന്ധിജിയുടെ ജീവിതരഹസ്യങ്ങൾ
ഇംഗ്ലണ്ടിലെ പഠനവും സൗത്ത് ആഫ്രിക്കയിലെ ജോലിയും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം കഴിഞ്ഞു 1915ലാണ് മഹാത്മാ ഗാന്ധി ഇന്ത്യയിൽ മ
നാം പന്പരവിഡ്ഢികളോ?
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്
നാം ബാക്കിവച്ചിട്ടു പോകുന്നത്
എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യ
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
ആത്മാവ് ശക്തി തേടുന്ന വഴി
അനാഥയായിരുന്നു എസ്തേർ. എന്നാൽ അതീവ സുന്ദരിയും. പിതൃസഹോദരനായ മൊർദെക്കായുടെ സംരക്ഷണയിലാണ് അവൾ വളർന്നത്. മൊർദ
നേരെ വിപരീതം ചെയ്താൽ
അമേരിക്കൻ ടെലിവിഷൻ പരന്പരകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു കോമഡി ഷോ ആണ് ‘സൈൻഫെൽഡ്’. സാംസ്ക
നമ്മുടെ ദാഹത്തിന്റെ തോതനുസരിച്ച്
ഗുരുകുല വ ിദ്യാഭ്യാസം നടക്കുന്ന കാലം. ഒരിക്കൽ ഒരു ഗുരുവിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശിഷ്യനാണെങ്കിൽ പഠ
ഗാന്ധിജിയുടെ ജീവിതരഹസ്യങ്ങൾ
ഇംഗ്ലണ്ടിലെ പഠനവും സൗത്ത് ആഫ്രിക്കയിലെ ജോലിയും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം കഴിഞ്ഞു 1915ലാണ് മഹാത്മാ ഗാന്ധി ഇന്ത്യയിൽ മ
നാം പന്പരവിഡ്ഢികളോ?
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്
നാം ബാക്കിവച്ചിട്ടു പോകുന്നത്
എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യ
നൂറ് ഒട്ടകങ്ങളും ഒരു മനുഷ്യനും
ഒരിക്കൽ ഒരു യാത്രാസംഘം മരുഭൂമി കടന്ന് ഒരു ചെറിയ പട്ടണത്തിലെത്തി. വിശ്രമിക്കാനായി അവിടെ അവർ കൂടാരമടിച്ചു. ആ സംഘത്ത
നമ്മുടെ കഥാന്ത്യം അറിയുവാൻ
ആറു മക്കളുള്ള ഒരു സ്ത്രീ. ഭർത്താവിനു നല്ല വരുമാനമുള്ള ജോലി. മക്കളെല്ലാം പഠിച്ചു മിടുക്കരായി നല്ല നിലയിൽ. അവരെല്ലാവ
എല്ലാം കരുണാമയമായി മാറിയ ദിനം
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി നേടിയ വനിതയാണു സ്വീഡിഷ് എഴുത്തുകാരി സെൽമ ലേഗർലോഫ് (1858-1940). 1909 ൽ ഈ പുര
ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ
സ്നേഹസമൃദ്ധവും സമാധാനപൂർണവും സന്പന്നവുമായ ഒരു ലോകം. അതായിരുന്നു ആ സ്ത്രീ സ്വപ്നം കണ്ടത്. എന്നാൽ, തന്റെ ചുറ്റിലും കണ
നമ്മുടെ യഥാർഥ സന്പത്ത്
നമ്മുടെ ജീവിതത്തിൽ ദൈവം ഉണ്ടാകുന്പോഴാണ് നാം യഥാർഥത്തിൽ സന്പന്നരാകുന്നത് എന്നതു നമുക്കു മറക്കാതിരിക്കാം. ആ സന്പ
ആത്മാവിനെ മറന്നു ജീവിച്ചാൽ
നാം ജീവിതത്തിന്റെ ഏതു രംഗത്തായാലും അവിടെയെല്ലാം ഉയർച്ച ആഗ്രഹിക്കുന്നവരാണു നമ്മൾ. അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റി
നമ്മുടെ ജീവിതകഥ മാറ്റി എഴുതാൻ
ജിം ഉൗൾസ് തിരക്കഥ എഴുതി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ഒരു ഹോളിവുഡ് സിനിമയാണ് ‘ഫയിറ്റ് ക്ലബ്.’ ഈ സിനിമയിലെ രണ്ടു പ്രധ
സ്നേഹിക്കാൻ വൈകേണ്ട
മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ എന്നും ധാരാളിയായിരുന്ന ഒരു രാജാവ്. ആര് ഏതു കാര്യത്തിനായി സമീപിച്ചാലും തനിക്കു സാധിക്ക
തിരികെ നടക്കാനുള്ള ശക്തി
തിന്മയുടെ വഴി ഉപേക്ഷിച്ചു നന്മയുടെ വഴി നടക്കാൻ ഗാർഡ്നറെ സഹായിച്ചത് എന്താണെന്നോ? ദൈവാനുഗ്രഹം! തന്റെ ദുശീലങ്ങളിൽ
വാക്കിലും പ്രവൃത്തിയിലും വീഴ്ച അരുത്
മോർട് വാക്കർ എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മം നൽകിയ ഒരു കാർട്ടൂണ്‍ പരന്പരയാണ് "ബീറ്റിൽ ബെയ്ലി’. 1950
Latest News
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; നാലുപേർ പിടിയിൽ
ഓടുന്ന കാറിനു മുകളിലിരുന്ന് മദ്യപാനം; പുഷ്അപ്പ്: ഒരാള്‍ അറസ്റ്റില്‍
മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം; ലൈംഗികപീഡനം നടന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
നെല്ല് സംഭരണം: ബാങ്കുമായി കരാറായി
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 76.51 ശതമാനം പോളിംഗ്
Latest News
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; നാലുപേർ പിടിയിൽ
ഓടുന്ന കാറിനു മുകളിലിരുന്ന് മദ്യപാനം; പുഷ്അപ്പ്: ഒരാള്‍ അറസ്റ്റില്‍
മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം; ലൈംഗികപീഡനം നടന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
നെല്ല് സംഭരണം: ബാങ്കുമായി കരാറായി
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 76.51 ശതമാനം പോളിംഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top