Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാണു ഷ്റെയ്ഡർ ജനിച്ചതും വളർന്നതും. ആ പട്ടണത്തിൽ അക്കാലത്തു ബോബ് എന്ന ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. എന്നാൽ, വിദ്യാഭ്യാസം ഇല്ലായിരുന്നു എന്നത് ആ മനുഷ്യന്റെ ഒരു പോരായ്മയായിരുന്നു. എന്നു മാത്രമല്ല, കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ വളരെ പിന്നിലുമായിരുന്നു. തൻമൂലം, ബോബിനെ കളിയാക്കുന്നതിലും തെറ്റിദ്ധരിപ്പിക്കുന്നതിലുമൊക്കെ ആ ടൗണിലുള്ള പലരും രസം കണ്ടെത്തി. ഷ്റെയ്ഡറും അത്തരത്തിൽപ്പെട്ട ആളായിരുന്നു.
ഷ്റെയ്ഡർക്കു പന്ത്രണ്ടു വയസുള്ള അവസരം. ഒരിക്കൽ ഷ്റെയ്ഡർ വീടിന്റെ പോർച്ചിലിരുന്ന് കൂട്ടുകാരുമൊത്തു വിശ്രമിക്കുകയായിരുന്നു. അപ്പോൾ ബോബ് ആ വഴിയെ വന്നു. വീട്ടിൽ ഷ്റെയ്ഡറെ കണ്ടയുടനെ ബോബ് ചോദിച്ചു. എങ്ങനെയുണ്ട് സുഖമാണോ?
അപ്പോൾ ഷ്റെയ്ഡർ പറഞ്ഞു: കാര്യങ്ങൾ വളരെ മോശമാണ്. എന്റെ പപ്പായുടെ ജോലി പോയി. പണത്തിനിപ്പോൾ വലിയ ബുദ്ധിമുട്ടാണ്. ഇതു കേട്ടുകൊണ്ടിരുന്ന കൂട്ടുകാർ അടക്കിച്ചിരിച്ചു. ബോബ് അതു ശ്രദ്ധിച്ചില്ല. താൻ പറയുന്നതു കൂട്ടുകാർ രസിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ഷ്റെയ്ഡർ വീണ്ടും തങ്ങളുടെ ’ബുദ്ധിമുട്ടുകൾ’ വിവരിക്കാൻ തുടങ്ങി. ബോബ് അതു ശ്രദ്ധാപൂർവം കേട്ടുകൊണ്ടുനിന്നു. ഷ്റെയ്ഡർ പറഞ്ഞു: അത്യാവശ്യം ഭക്ഷണസാധനങ്ങൾപോലും വാങ്ങാൻ പണമില്ല. എല്ലാവരും മുഴുപ്പട്ടിണിയിലാണ്.
ബോബ് പറഞ്ഞു. ഓ, എന്തു കഷ്ടം? നിങ്ങൾക്ക് അത്ര വലിയ ബുദ്ധിമുട്ടാണ് അല്ലേ. ഷ്റെയ്ഡർ പറഞ്ഞു. ഓരോ വാക്കും ബോബ് പൂർണമായും വിശ്വസിച്ചു. ഞാൻ പ്രാർഥിക്കാം. ബോബ് പറഞ്ഞു. അപ്പോൾ ബോബിന്റെ മുഖം മ്ലാനമായിരുന്നു.
ബോബ് പോയപ്പോൾ ഷ്റെയ്ഡറും കൂട്ടുകാരും ആർത്തുചിരിച്ചു. ബോബിനെ പൊട്ടൻകളിപ്പിച്ചതിലുള്ള സന്തോഷമായിരുന്നു അവർക്ക്. അന്നു രാത്രി ഒരു വലിയ പെട്ടി നിറയെ പലചരക്ക് സാധനങ്ങൾ ബോബ് ’പട്ടിണി’ അനുഭവിക്കുന്ന ഷ്റെയ്ഡറുടെ വീടിന്റെ പോർട്ടിക്കോയിൽ വച്ചിട്ട് ആരും കാണാതെ മടങ്ങി. അധികം താമസിയാതെ അതു ഷ്റെയ്ഡറുടെ കണ്ണിൽപ്പെട്ടു. അപ്പോഴാണു കളി കാര്യമായി മാറിയ കാര്യം ആ ബാലനു മനസിലായത്.
ദരിദ്രനായിരുന്നു ബോബ്. ആരെങ്കിലുമൊക്കെ നൽകിയിരുന്ന സഹായംകൊണ്ടായിരുന്നു ബോബ് കഴിഞ്ഞുകൂടിയിരുന്നത്. അക്കാര്യമോർത്തപ്പോൾ ഷ്റെയ്ഡറുടെ കണ്ണു നിറഞ്ഞു. താൻ ചെയ്തതു വലിയ അപരാധമായി എന്ന് അവനു തോന്നി. എന്താണു സംഭവിച്ചതെന്നു കേട്ടപ്പോൾ അവന്റെ പപ്പായ്ക്കും വിഷമം തോന്നി.
എത്രയും വേഗം ആ പലചരക്ക് സാധനങ്ങൾ തിരികെ ബോബിന്റെ വീട്ടിലെത്തിക്കണമെന്നായിരുന്നു ഷ്റെയ്ഡറുടെ ആഗ്രഹം. എന്നാൽ, അങ്ങനെ ചെയ്യാൻ അവന്റെ പപ്പ അവനെ അനുവദിച്ചില്ല. അതു ബോബിന്റെ മനസു വേദനിപ്പിക്കുമെന്നായിരുന്നു ആ പിതാവിന്റെ വാദഗതി.
എന്നാൽ ഈ കഥ ഇവിടംകൊണ്ട് അവസാനിച്ചില്ല. പിന്നീടൊക്കെ അവർ അത്താഴത്തിനിരിക്കുന്പോൾ ആ ബാലന്റെ പപ്പ ചോദിക്കും: ബോബ് തന്ന സമ്മാനപായ്ക്കറ്റിലെ ഏത് ഐറ്റമാണ് നാം ഇന്നു കഴിക്കുന്നത്.
ഹൃദയമുള്ള ഒരു മനുഷ്യൻ തന്റെ ഇല്ലായ്മയിൽനിന്ന് എത്ര ഉദാരമായി ദാനംചെയ്തു എന്ന് ഓർമിപ്പിക്കുകയായിരുന്നു ആ ചോദ്യത്തിന്റെ ലക്ഷ്യം. ബാലനായ ഷ്റെയ്ഡർ വളർന്നു വലുതായപ്പോഴും ബോബ് നൽകിയ ദാനം മറന്നില്ല. അതേക്കുറിച്ച് അദ്ദേഹം എഴുതിയതുതന്നെ അതിന്റെ തെളിവ്.
ബോബ് ദരിദ്രനായിരുന്നു. എന്നാൽ, അയാൾ ഹൃദയമുള്ളവനായിരുന്നു. മറ്റുള്ളവരുടെ ദുഃഖം കണ്ടപ്പോൾ അയാളുടെ ഹൃദയം തകർന്നു. തൻമ·ൂലമാണ്, തനിക്ക് ആവശ്യത്തിനില്ലാതിരുന്നിട്ടും ഷ്റെയ്ഡറുടെ കുടുംബത്തെ സഹായിക്കാൻ അയാൾ ഇറങ്ങിത്തിരിച്ചത്. എന്നാൽ, ഷ്റെയ്ഡറുടെ കുടുംബത്തിന് അത് ആവശ്യമില്ലായിരുന്നു എന്നതു വേറൊരു കാര്യം.
ഇനി മറ്റൊരു കഥ. പച്ചക്കറി സാധനങ്ങൾ വീടുവീടാന്തരം കയറി വിൽക്കുന്ന ഒരു വൃദ്ധൻ. അത്യാവശ്യ കാര്യങ്ങൾക്കു പണമില്ലാത്തതുകൊണ്ടു കീറിപ്പറിഞ്ഞ വസ്ത്രങ്ങളാണ് അദ്ദേഹം ധരിക്കുന്നത്. ഒരിക്കൽ ഒരു വീട്ടിൽ പച്ചക്കറി സാധനങ്ങളുമായി എത്തി.
ആ വീട്ടുകാർക്കു വൃദ്ധനെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തെ വേഗം പറഞ്ഞയയ്ക്കാൻ കുറെ പച്ചക്കറികൾ വാങ്ങി അവർ വാതിലടച്ചു. എങ്കിലും അടുത്ത ആഴ്ചയിലും അയാൾ പച്ചക്കറിയുമായി എത്തി. അപ്പോളും അവർ പച്ചക്കറികൾ വാങ്ങി.
ഈ പതിവ് അങ്ങനെ തുടർന്നപ്പോൾ ആ വീട്ടുകാർക്ക് വൃദ്ധനെ ഇഷ്ടപ്പെടാൻ തുടങ്ങി. തൻമൂലം, അവർ ഓരോ ആഴ്ചയിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരുന്നു. ഒരു ദിവസം പച്ചക്കറി സാധനങ്ങൾ ആ വീട്ടിലെത്തിച്ചപ്പോൾ വൃദ്ധൻ പറഞ്ഞു: ഇന്നലെ വലിയൊരു അനുഗ്രഹത്തിന്റെ ദിവസമായിരുന്നു എനിക്ക്. ഞാൻ വീട്ടിലെത്തിയപ്പോൾ ആരോ ഒരാൾ വലിയൊരു സമ്മാനപ്പൊതി അവിടെ വച്ചിട്ടുണ്ടായിരുന്നു. പുത്തൻ വസ്ത്രങ്ങളായിരുന്നു ആ സമ്മാനപ്പൊതി.
അദ്ദേഹത്തിന് നല്ല വസ്ത്രങ്ങളുടെ ആവശ്യമുണ്ടല്ലോ എന്നു വ്യക്തമായിരുന്നു. ത·ൂലം, ആ വീട്ടിലെ അമ്മച്ചി പറഞ്ഞു: ഓ, എത്ര വലിയ ദൈവാനുഗ്രഹം. ഉടനെ ആ വൃദ്ധൻ പറഞ്ഞു. അതുപോലെ, വേറെ വലിയ ഒരു ദൈവാനുഗ്രഹവും എനിക്കുണ്ടായി. ഈ പുത്തൻ വസ്ത്രങ്ങൾ വളരെ അത്യാവശ്യമായിരുന്ന ഒരു കുടുംബത്തെ കണ്ടെത്താൻ എനിക്കു സാധിച്ചു എന്നതാണത്.
മറ്റുള്ളവരുടെ സഹായത്താൽ ജീവിതം തള്ളിനീക്കിയിരുന്ന ബോബ്. ചെറിയ തോതിൽ പച്ചക്കറിക്കച്ചവടം നടത്തി ജീവിച്ചിരുന്ന വൃദ്ധൻ. അവർ രണ്ടുപേരും ദരിദ്രരായിരുന്നു. എന്നാൽ അവർ ഇരുവരും ഹൃദയത്തിൽ സന്പന്നരായിരുന്നു. തൻമൂലമാണ്, അവരുടെ ഇല്ലായ്മയിലും കൊടുക്കുന്നതിൽ അവർ മുന്നിൽ നിന്നത്. ക്രൈസ്തവലോകം ഇപ്പോൾ ആചരിക്കുന്ന നോന്പുകാലം ദാനം നൽകുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു സമയമാണ്.
സഹായമാവശ്യമുള്ളവർ അതു ചോദിക്കുന്നതിനുമുൻപ് സഹായം എത്തിച്ചുകൊടുക്കുന്ന സമയം. പക്ഷേ, അങ്ങനെ ചെയ്യാൻ സാധിക്കണമെങ്കിൽ നാം ആദ്യം ഹൃദയത്തിൽ സന്പന്നരാകണം. അല്ലെങ്കിൽ നാം നൽകുന്ന ദാനങ്ങളൊക്കെ വെറും കർമം കഴിക്കൽ മാത്രമായി അധഃപതിക്കും. നമുക്കാദ്യം ഹൃദയത്തിൽ സന്പന്നരാകാം. അപ്പോൾ സഹായമർഹിക്കുന്നവരെ നാം തേടിയിറങ്ങും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും
നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ് ജോണ്സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോ
Latest News
മോശംപെരുമാറ്റം: വനിതാ അണ്ടർ-17 കോച്ചിനെ പുറത്താക്കി
മഹാരാഷ്ട്രയ്ക്ക് ഹിതകരമായ കാര്യങ്ങൾ സംഭവിക്കട്ടെ; ഷിൻഡെയെ അഭിനന്ദിച്ച് ഉദ്ധവ്
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു; ബാങ്കിംഗ് സേവനങ്ങൾ സാധാരണനിലയിൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
Latest News
മോശംപെരുമാറ്റം: വനിതാ അണ്ടർ-17 കോച്ചിനെ പുറത്താക്കി
മഹാരാഷ്ട്രയ്ക്ക് ഹിതകരമായ കാര്യങ്ങൾ സംഭവിക്കട്ടെ; ഷിൻഡെയെ അഭിനന്ദിച്ച് ഉദ്ധവ്
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു; ബാങ്കിംഗ് സേവനങ്ങൾ സാധാരണനിലയിൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top