ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്തകമാണു മഹാത്മാഗാന്ധിയുടെ ’എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ’ എന്ന ആത്മകഥ. അദ്ദേഹം ഗുജറാത്തി ഭാഷയിലെഴുതിയ ആത്മകഥ അദ്ദേഹംതന്നെ ആരംഭിച്ച ’നവജീവൻ’ വീക്കിലിയിൽ 166 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു. ഈ ആത്മകഥയുടെ ഇംഗ്ലീഷ് വിവർത്തനം അദ്ദേഹത്തിന്‍റെതന്നെ പ്രസിദ്ധീകരണമായ ’യംഗ് ഇന്ത്യ’ എന്ന വീക്കിലിയിലും പ്രത്യക്ഷപ്പെട്ടു. നവജീവൻ വീക്കിലിയുടെ ഹിന്ദി എഡിഷനിൽ ഹിന്ദി വിവർത്തനവും പ്രസിദ്ധീകരിക്കപ്പെട്ടു.

മഹാത്മജിയുടെ ആത്മകഥ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അതൊരു ബെസ്റ്റ് സെല്ലറായി മാറി. ഭാരതത്തിലെ എല്ലാ പ്രധാന ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിന്‍റെ ഒരു കോടിയിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ടതായി കണക്കാക്കുന്നു. ഇപ്പോഴും മാർക്കറ്റിൽ ലഭ്യമായ ഈ പുസ്തകത്തിൽ മഹാത്മജിയുടെ ആദ്യകാല ജീവചരിത്രമാണു നാം വായിക്കുന്നത്. അതിൽ അദ്ദേഹത്തിന്‍റെ ബാല്യവും പതിനാലാം വയസിലെ വിവാഹവും ഇംഗ്ലണ്ടിലെ വിദ്യാഭ്യാസവും സൗത്താഫ്രിക്കയിലെ സേവനവും ഇന്ത്യയിൽ മടങ്ങിയെത്തിയതിനു ശേഷമുള്ള ആദ്യകാല പ്രവർത്തനവും ഉൾപ്പെടുന്നു

മഹാത്മജിയുടെ ആത്മകഥയിൽ നമ്മുടെ മനസിനെ പിടിച്ചിരുത്തുന്ന ഒട്ടേറെ സംഭവങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട ്. അതിലൊന്നാണ് അദ്ദേഹത്തിന്‍റെ ഒരു കുറ്റകൃത്യത്തിന്‍റെയും അതെക്കുറിച്ചുള്ള പശ്ചാത്താപത്തിന്‍റെയും സ്വന്തം പിതാവിനോട് ആ കുറ്റം ഏറ്റുപറഞ്ഞതിന്‍റെയും കഥ.
മഹാത്മജി സ്കൂളിൽ പഠിക്കുന്ന കാലം. ഏതോ കാരണത്താൽ അദ്ദേഹത്തിന് ഇരുപത്തഞ്ചു രൂപയുടെ ഒരു കടം വീട്ടേണ്ട അവസ്ഥയുണ്ടായി. അതിനുള്ള പരിഹാരമായി മഹാത്മജി ചെയ്തത് ഒരു മോഷണമായിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരനുണ്ടായിരുന്ന ഒരു സ്വർണവളയുടെ ചെറിയൊരു ഭാഗം അടർത്തിയെടുത്ത് അതു വിറ്റുകിട്ടിയ തുകകൊണ്ട ു കടംവീട്ടി.

കടം വീട്ടിക്കഴിയുന്പോൾ തന്‍റെ പ്രശ്നത്തിനു പരിഹാരമാകും എന്നാണു മഹാത്മജി കരുതിയത്. പക്ഷേ, സംഭവിച്ചത് അതായിരുന്നില്ല. താൻ ചെയ്ത തെറ്റിനെക്കുറിച്ചോർത്തപ്പോൾ അദ്ദേഹത്തിന്‍റെ മനഃസമാധാനം തകർന്നു. ഇനി ഒരിക്കലും മോഷ്ടിക്കയില്ലെന്നു സ്വയം പ്രതിജ്ഞ ചെയ്തു. എങ്കിലും മനസിന് ആശ്വാസമുണ്ട ായില്ല. സ്വന്തം പിതാവിന്‍റെ മുൻപിൽ കുറ്റം ഏറ്റുപറഞ്ഞു ശിക്ഷ വാങ്ങാതെ തന്‍റെ മനസിൽ ശാന്തിയുണ്ടാവില്ല എന്ന് അദ്ദേഹം മനസിലാക്കി.

തൻമ·ൂലം, പിതാവിന്‍റെ മുൻപിൽ ഒരു കുന്പസാരം നടത്താൻ അദ്ദേഹം തീരുമാനിച്ചു. പക്ഷേ, നേരിട്ടുചെന്നു കുറ്റം ഏറ്റുപറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായില്ല. അതുകൊണ്ട ്, തന്‍റെ കടത്തിന്‍റെയും മോഷണത്തിന്‍റെയും കഥ വിശദമായി അദ്ദേഹം ഒരു കടലാസിലെഴുതി. അതിനുശേഷം ആ കടലാസ് പിതാവിനു നൽകി.

ഈ കടലാസിൽ, താൻ ചെയ്ത കുറ്റം ഏറ്റുപറയുകയും തന്‍റെ കുറ്റത്തിനു തക്കതായ ശിക്ഷ നൽകണമെന്നു യാചിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം, താൻ ചെയ്ത കുറ്റത്തിനു പിതാവ് സ്വയം ശിക്ഷിക്കരുതെന്നും അദ്ദേഹം എഴുതിയിരുന്നു. താൻ ഇനി ഒരിക്കലും മോഷ്ടിക്കയില്ലെന്നും ആ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

കത്ത് നൽകാനായി മഹാത്മജി പിതാവിനെ സമീപിക്കുന്പോൾ അദ്ദേഹം രോഗശയ്യയിലായിരുന്നു. വിറയ്ക്കുന്ന കൈകളോടെയാണ് അദ്ദേഹം ആ കത്തു പിതാവിനു നൽകിയത്. കത്ത് കൈയിൽ കിട്ടിയപ്പോൾ ആ പിതാവ് കിടക്കയിൽ എഴുന്നേറ്റിരുന്നു. എന്നിട്ടു ശ്രദ്ധാപൂർവം അതു വായിച്ചു. അപ്പോൾ ആ പിതാവിന്‍റെ കണ്ണിൽനിന്നു കണ്ണീർക്കണങ്ങൾ കടലാസിൽ വീണ് അതു നനഞ്ഞു!

അല്പസമയം കണ്ണുകളടച്ച് അദ്ദേഹം അങ്ങനെ ഇരുന്നു. അതിനുശേഷം ആ കടലാസ് വലിച്ചുകീറിയിട്ട് അദ്ദേഹം കിടക്കയിൽ വീണ്ട ും കിടന്നു. ഇനി നമുക്കു മഹാത്മജിയുടെ വാക്കുകൾതന്നെ കേൾക്കാം. അദ്ദേഹം എഴുതുന്നു: ’ഞാനും കരഞ്ഞു. എന്‍റെ പിതാവിന്‍റെ അസ്വസ്ഥത എനിക്കു കാണാമായിരുന്നു. അദ്ദേഹത്തിന്‍റെ സ്നേഹത്തിന്‍റെ കണ്ണീർധാര എന്‍റെ ഹൃദയത്തെ ശുദ്ധമാക്കി എന്‍റെ പാപം കഴുകിക്കളഞ്ഞു.’

മഹാത്മജി തുടരുന്നു: ’ഇതുപോലെയൊരു സ്നേഹം അനുഭവിച്ചവർക്കേ ഇതെന്താണെന്നു മനസിലാകൂ. ഇതുപോലെ ക്ഷമിക്കാനുള്ള സൻമനസ് അദ്ദേഹത്തിനു സ്വാഭാവികമായി ഉണ്ടായിരുന്നില്ല. അദ്ദേഹം എന്നോടു കോപിക്കുമെന്നും ശിക്ഷയായി പിതാവ് അദ്ദേഹത്തിന്‍റെതന്നെ നെറ്റിത്തടത്തിൽ ഇടിക്കുമെന്നുമാണു ഞാൻ കരുതിയത്. എന്നാൽ, അദ്ദേഹം ശാന്തനായിരുന്നു. അതു ഞാൻ ചെയ്ത ആത്മാർഥമായ കുന്പസാരത്തിന്‍റെ ഫലമാണെന്നു ഞാൻ വിശ്വസിക്കുന്നു.’

തെറ്റു ചെയ്തപ്പോൾ ആ തെറ്റിന്‍റെ ഗൗരവം മനസിലാക്കി പശ്ചാത്തപിക്കുകയും ആ തെറ്റ് ഏറ്റുപറഞ്ഞ് തെറ്റിനു പരിഹാരമായി ശിക്ഷ ആവശ്യപ്പെടുകയും ചെയ്യുന്ന പുത്രൻ. പുത്രന്‍റെ പശ്ചാത്താപവും പ്രായശ്ചിത്ത മനഃസ്ഥിതിയുംകണ്ട ് പുത്രന്‍റെ കുറ്റം ക്ഷമിച്ച് സന്തോഷാശ്രുക്കൾ പൊഴിക്കുന്ന പിതാവ്. ഇതാണു ഗാന്ധിജിയുടെയും അദ്ദേഹത്തിന്‍റെ പിതാവിന്‍റെയും അവസ്ഥ. ഗാന്ധിജിയുടെ പശ്ചാത്താപവും കുന്പസാരവും അദ്ദേഹത്തിന്‍റെ പിതാവിന്‍റെ മനം കുളിർപ്പിച്ചു. അദ്ദേഹത്തിന്‍റെ സന്തോഷാശ്രുക്കൾ ഗാന്ധിജിയുടെ പാപം കഴുകിക്കളഞ്ഞു അദ്ദേഹത്തെ നിർമലനാക്കി.

ദൈവപിതാവിന്‍റെ മക്കളായ നാം നമ്മുടെ പാപത്തെക്കുറിച്ചു പശ്ചാത്തപിച്ചു കുറ്റം ഏറ്റുപറഞ്ഞു ശിക്ഷ വാങ്ങാൻ കണ്ണീരോടെ കാത്തുനിൽക്കുന്പോൾ ദൈവം ചെയ്യുന്നതും ഇതുതന്നെയാണ്. നമ്മുടെ പശ്ചാത്താപവും പാപങ്ങളുടെ ഏറ്റുപറച്ചിലും പ്രായശ്ചിത്ത മനഃസ്ഥിതിയും ദൈവം കാണുന്പോൾ അവിടന്നും സന്തോഷാശ്രുക്കൾ പൊഴിക്കും. ആ അശ്രുക്കൾ നമ്മുടെ പാപങ്ങളുടെ കറ കഴുകിക്കളയുകയും നമുക്കു നവജീവൻ നൽകുകയും ചെയ്യും.

ക്രൈസ്തവലോകം ആചരിക്കുന്ന നോന്പുകാലം നമ്മുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ചു ദൈവത്തിനു മുൻപാകെ നമ്മുടെ കുറ്റം ഏറ്റുപറഞ്ഞ് അവയ്ക്കു മാപ്പുതേടാനുള്ള കാലമാണ്. നാം അതു ചെയ്യുന്നതാകട്ടെ മഹാത്മജി തന്‍റെ പിതാവിന്‍റെ സന്നിധിയിൽ നടത്തിയ കുന്പസാരംപോലെതന്നെയായിരിക്കണം- തെറ്റുകളെക്കുറിച്ചു ബോധ്യമുള്ള ആത്മാർഥമായ കുന്പസാരം. അപ്പോൾ ദൈവം കനിഞ്ഞു സകല തെറ്റുകളും ക്ഷമിക്കും.

ഗാന്ധിജി എഴുതിയിരിക്കുന്നത് അനുസരിച്ച് ഏറ്റവും ശുദ്ധമായ പശ്ചാത്താപം എന്നു പറയുന്നത്, നാം തെറ്റുകൾ ഏറ്റുപറയുന്പോൾ സ്വീകരിക്കാൻ ആര് അർഹനായിരിക്കുന്നുവോ ആ വ്യക്തിയുടെ മുൻപിൽ ഏറ്റുപറയുന്നതാണ്. അപ്പോൾ വീണ്ട ും തെറ്റു ചെയ്യുകയില്ലെന്ന വാഗ്ദാനവും ഉണ്ടാകണം.’

നാം തെറ്റുകൾ ഏറ്റുപറയുന്നതു സ്വീകരിക്കാൻ ഏറ്റവും അർഹനായിരിക്കുന്നതു ദൈവമാണ്. അവിടത്തെ തിരുമുൻപിലായിരിക്കട്ടെ നാം പശ്ചാത്തപിക്കുന്നതും അവിടത്തെ പ്രതിനിധികളിലൂടെ പാപമോചനവും പ്രായശ്ചിത്തവും നാം സ്വീകരിക്കുന്നതും. അപ്പോൾ നമ്മുടെ പാപക്കറകൾ കഴുകി നാം ശുദ്ധരായിത്തീരും.