Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പലരും സ്വന്തം കുറ്റംകൊണ്ടാണ് അങ്ങനെയൊരു സ്ഥിതിയിലായത്. എന്നാൽ, ഭൂരിപക്ഷം പേരും അങ്ങനെയാവണമെന്നില്ല. അവർ ജനിച്ചുവളർന്ന ജീവിതപശ്ചാത്തലവും സാമൂഹിക ചുറ്റുപാടുകളുമായിരിക്കാം അതിനു കാരണം.
അയർലൻഡിൽനിന്നുള്ള ഹോളിവുഡ് നടനാണ് കോളിൻ ജയിംസ് ഫാരൽ. 1998-ൽ സിനിമാരംഗത്തേക്കു കടന്നുവന്ന അദ്ദേഹം 2008-ൽ ഏറ്റവും നല്ല നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് കരസ്ഥമാക്കി. അലക്സാണ്ടർ ദ ഗ്രേറ്റ് സിനിമയിൽ അലക്സാണ്ടർ ചക്രവർത്തിയുടെ വേഷമണിഞ്ഞ ഫാരലിന് 2020 -ൽ പുറത്തിറങ്ങിയ ഒരു ലിസ്റ്റനുസരിച്ച് അയർലൻഡിൽ നിന്നുള്ള പ്രമുഖരായ സിനിമാ നടൻമാരിൽ അഞ്ചാം സ്ഥാനമുണ്ട്.
സിനിമാലോകത്ത് പ്രശോഭിക്കുന്ന ഫാരൽ താത്പര്യം പ്രകടിപ്പിക്കുന്ന മറ്റൊരു രംഗമാണ് വഴിവക്കുകളിൽ അലയുന്നവരെ സഹായിക്കുക എന്നത്. അങ്ങനെയാണ് 2015-ൽ ഹോംലെസ് വേൾഡ് കപ്പിന്റെ ഒൗദ്യോഗിക അംബാസഡറായി അദ്ദേഹം സേവനം ചെയ്യാനിടയായത്.
ലോകത്തിലെ വിവിധ നഗരങ്ങളിൽ ഭവനരഹിതരായി നടക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന ഫ്ടുബോൾ മത്സരമാണ് ഹോംലെസ് വേൾഡ് കപ്പ്. ഹോംലെസ് ആയ ആളുകളെ പുനരധിവസിപ്പിക്കുക എന്നതാണ് ഈ വേൾഡ് കപ്പിന്റെ ലക്ഷ്യം.
ഹോംലെസ് ആയിരുന്ന ഒരാളെ ഫാരൽ നേരിട്ടു സഹായിച്ച ഒരു സംഭവം ഇവിടെ കുറിക്കട്ടെ. 2007-ൽ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ഫാരൽ കാനഡയിലെ ടൊറോന്റോയിൽ എത്തിയ അവസരം. ഒരുദിവസം ഒരു ഹോട്ടലിന്റെ മുൻപിൽവച്ച് വഴിയെ അലഞ്ഞുനടക്കുന്ന ഒരാളെ കാണാനിടയായി. അപ്പോൾ അയാളെ അവഗണിക്കുന്നതിനു പകരം ഫാരൽ അയാളോട് ഒരു സിഗരറ്റ് ചോദിച്ചു.
അയാൾ സിഗരറ്റ് കൊടുത്തപ്പോൾ ഫാരൽ അയാളുടെ കൂടെയിരുന്നു സിഗരറ്റ് വലിച്ചുകൊണ്ട് വിശേഷങ്ങൾ ചോദിച്ചു. ഡേവിഡ് എന്നു പേരുള്ള അയാൾക്ക് ഫാരൽ സിനിമാ നടനാണെന്ന് അറിയില്ലായിരുന്നു. അയാൾ ഒരു സാധാരണക്കാരനാണെന്നാണ് ഡേവിഡ് കരുതിയത്. സുഹൃത്തുക്കളെപ്പോലെ അവർ സംസാരിച്ചു.
ഡേവിഡിന്റെ പശ്ചാത്തലം മനസിലാക്കിയ ഫാരൽ പുതിയ വസ്ത്രം വാങ്ങാൻ ഡേവിഡിനു കുറേ പണം കൊടുത്തു. വായിക്കാൻ നല്ലൊരു പുസ്തകവും നൽകി. അതോടൊപ്പം, ഒരുവർഷത്തേക്കുള്ള താമസച്ചെലവും വാഗ്ദാനം ചെയ്തു. എന്നു മാത്രമല്ല ഫോണ്‍സന്ദേശം വഴി ഡേവിഡിന്റെ വിശേഷങ്ങൾ അന്വേഷിച്ചുകൊള്ളാമെന്നും ഫാരൽ വാഗ്ദാനവും ചെയ്തു.
കഥ ഇവിടംകൊണ്ട് അവസാനിച്ചില്ല. ഫാരൽ വാഗ്ദാനം ചെയ്തപോലെ, ഡേവിഡിനെ ഫാരൽ സഹായിച്ചു. അതിന്റെ ഫലമായി അഞ്ചുവർഷംകൊണ്ട് ഡേവിഡ് സ്വന്തമായി ഒരു വീട് സന്പാദിച്ചു. അന്നത്തെ ഡേവിഡിന്റെ ജീവിതം എങ്ങനെയാണ് നേരേയായത്?
ഫാരൽ നൽകിയ സാന്പത്തിക സഹായമായിരുന്നോ അതിന്റെ കാരണം? ഫാരൽ നൽകിയ സാന്പത്തികസഹായം നേരേനിൽക്കാൻ ഡേവിഡിനെ സഹായിച്ചു എന്നതു ശരി. എന്നാൽ, അതിലേറെ ഡേവിഡിനെ സഹായിച്ചതു ഫാരലിന്റെ സമീപനരീതിയായിരുന്നു.
വെറും ഒരു ഭിക്ഷക്കാരനായിട്ടല്ല ഫാരൽ ഡേവിഡിനെ കണ്ടത്. പ്രത്യുത, സഹായമർഹിക്കുന്ന ഒരു മനുഷ്യനായിട്ടാണ് ഫാരൽ കാണുന്നത്. ആദരപൂർവംതന്നെ ഫാരൽ അയാളോടു പെരുമാറി. അതോടൊപ്പം, തന്റെ സൗഹൃദം അയാൾക്ക് ഫാരൽ സമ്മാനിക്കുകയും ചെയ്തു. ഫാരലിന്റെ ആദരപൂർണവും സൗഹൃദപരവുമായ പെരുമാറ്റമാണ് തന്റെ ജീവിതത്തെ വഴിവക്കിലെ ജീവിതത്തിൽനിന്നു രക്ഷിച്ചെടുത്തതെന്ന് ഒരു ടിവി അഭിമുഖത്തിൽ ഡേവിഡ് ഒരിക്കൽ വ്യക്തമാക്കുകയുണ്ടായി.
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പലരും സ്വന്തം കുറ്റംകൊണ്ടാണ് അങ്ങനെയൊരു സ്ഥിതിയിലായത്. എന്നാൽ, ഭൂരിപക്ഷം പേരും അങ്ങനെയാവണമെന്നില്ല. അവർ ജനിച്ചുവളർന്ന ജീവിതപശ്ചാത്തലവും സാമൂഹിക ചുറ്റുപാടുകളുമായിരിക്കാം അതിനു കാരണം.
ജീവിതത്തിന്റെ പാതവക്കുകളിൽ വീണുപോകുന്നതിന്റെ കാരണങ്ങൾ എന്തുതന്നെയാവട്ടെ. അങ്ങനെയുള്ളവരും മനുഷ്യരാണല്ലോ. അതുകൊണ്ടുതന്നെ നമ്മിൽനിന്നുള്ള മനുഷ്യത്വപരമായ പെരുമാറ്റം അവർ അർഹിക്കുന്നില്ലേ? അവരെ അന്യരായി നമുക്കു കാണാൻ സാധിക്കുമോ? അവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമല്ലേ? അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാൻ അവർക്കും അവകാശമില്ലേ? അവരുടെ കഥകൾ എന്തുതന്നെയായാലും ആ കഥകൾ കേൾക്കാൻ നാം തയാറാവേണ്ടേ?
ഫാരൽ അതാണു ചെയ്തത്. മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ഫാരലിന് ഒരു ഭിക്ഷക്കാരനോടു കുശലാന്വേഷണത്തിനു പോകേണ്ട ആവശ്യമില്ലായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ആരും അദ്ദേഹത്തോടു ചോദിക്കുകയുമില്ലായിരുന്നു. എന്നാൽ ഡേവിഡ് എന്ന ആ ഭിക്ഷക്കാരനിലെ മനുഷ്യനെ കാണാൻ ഫാരൽ തയാറായി. അയാളുടെ ആവശ്യം തിരിച്ചറിഞ്ഞ് അയാളെ സഹായിക്കാൻ മുന്നോട്ടുവന്നു.
ഫാരൽ ചെയ്തതുപോലെ നമുക്കെല്ലാവർക്കും ചെയ്യാൻ സാധിച്ചെന്നുവരില്ല. എന്നാൽ, നമ്മുടെ ജീവിതത്തിന്റെ തിരക്കിനിടയിൽ ഡേവിഡിനെപ്പോലുള്ളവരെ കണ്ടില്ലെന്നു നാം നടിക്കരുത്. അവരെ എപ്പോഴും സഹായിക്കാൻ സാധിച്ചില്ലെങ്കിലും അവരും നമ്മെപ്പോലെ മനുഷ്യരാണെന്ന അവബോധം എപ്പോഴും നമ്മിലുണ്ടാവണം. അതുപോലെ, അവരെയും ആദരപൂർവം വീക്ഷിക്കാൻ നാം തയാറാകണം. അതോടൊപ്പം സാധിക്കുന്നതുപോലെ അവരെ സഹായിക്കാൻ നാം സൻമനസ് കാണിക്കുകയും വേണം.
നാം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നതുപോലെ അവർ എപ്പോഴും മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു എന്നുവരില്ല. ചിലപ്പോഴെങ്കിലും അവർ അസൂയയോടെയോ ശത്രുതാ മനോഭാവത്തോടെയോ നമ്മോടു പെരുമാറിയെന്നുമിരിക്കും. എന്നാൽ, അതൊന്നും അവരെ വിസ്മരിക്കാനോ അവഗണിക്കാനോ നാം അനുവദിക്കരുത്. നേരേമറിച്ച് അക്കാരണംകൊണ്ടുതന്നെ നാം അവരെ ജീവിതത്തിൽ കൈപിടിച്ചുയർത്തണം.
നാം ജീവിതത്തിൽ എന്തെങ്കിലും ആയിരിക്കുന്നെങ്കിൽ അതു ദൈവത്തിന്റെ അനുഗ്രഹത്താലും പരിപാലനയിലുമാണ് എന്നതു പകൽപോലെ വ്യക്തമാണല്ലോ. നമുക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളുടെ ഒരുപങ്ക് അവർക്കുംകൂടി നൽകുന്പോഴല്ലേ നമ്മുടെ മനുഷ്യത്വം ശരിക്കും പ്രകടമാകുക?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും
നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ്‍ ജോണ്‍സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോ
Latest News
മോശംപെരുമാറ്റം: വനിതാ അണ്ടർ-17 കോച്ചിനെ പുറത്താക്കി
മഹാരാഷ്ട്രയ്ക്ക് ഹിതകരമായ കാര്യങ്ങൾ സംഭവിക്കട്ടെ; ഷിൻഡെയെ അഭിനന്ദിച്ച് ഉദ്ധവ്
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു; ബാങ്കിംഗ് സേവനങ്ങൾ സാധാരണനിലയിൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
Latest News
മോശംപെരുമാറ്റം: വനിതാ അണ്ടർ-17 കോച്ചിനെ പുറത്താക്കി
മഹാരാഷ്ട്രയ്ക്ക് ഹിതകരമായ കാര്യങ്ങൾ സംഭവിക്കട്ടെ; ഷിൻഡെയെ അഭിനന്ദിച്ച് ഉദ്ധവ്
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു; ബാങ്കിംഗ് സേവനങ്ങൾ സാധാരണനിലയിൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top