Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു. അവന്റെ ബന്ധുക്കളായി അവശേഷിച്ചിരുന്നത് ഒരു ആന്റി മാത്രമായിരുന്നു. ആ സ്ത്രീ അവനെ ദത്തെടുത്തു. ആ സ്ത്രീക്ക് സാമാന്യം നല്ല സന്പത്തുണ്ടായിരുന്നതുകൊണ്ട് സന്പന്നർ താമസിച്ചിരുന്ന മേഖലയിലാണ് അവർ താമസിച്ചിരുന്നത്.
എന്നാൽ, തന്റെ പണമൊന്നും ഹൊസേയ്ക്കുവേണ്ടി ചെലവഴിക്കാൻ ആ സ്ത്രീ തയാറായില്ല. അവന് അത്യാവശ്യം ഭക്ഷണവും താമസസൗകര്യവും മാത്രമേ അവർ നൽകിയുള്ളൂ.
അവന് പുതിയ ഒരുജോഡി വസ്ത്രം വാങ്ങിക്കൊടുക്കാൻപോലും അവർ വിസമ്മതിച്ചു. അവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ പത്തുവയസുവരെ ധരിച്ചുകൊള്ളണം എന്നതായിരുന്നു ആ സ്ത്രീയുടെ കല്പന. അനാഥരായ കുട്ടികളോട് എല്ലാവരും ഇതുപോലെയായിരിക്കും പെരുമാറുക എന്ന് അവൻ വിചാരിച്ചു. തന്മൂലം, അവന്റെ ആന്റിയുടെ പെരുമാറ്റത്തെക്കുറിച്ച് അവന് അത്രവലിയ വിഷമമൊന്നും തോന്നിയില്ല.
സ്കൂൾ ആരംഭിക്കുന്ന സമയമായപ്പോൾ ഹൊസേയെ ആ സ്ത്രീ സ്കൂളിൽ ചേർത്തു. എന്നാൽ ഫീസിൽ വളരെ കുറച്ചുഭാഗം മാത്രമേ അവർ നൽകിയുള്ളൂ. ബാക്കി ഫീസിന്റെ കാര്യം പ്രിൻസിപ്പൽ ചോദിച്ചപ്പോൾ അയാൾ കുട്ടികളോട് വിവേചനം കാണിക്കുന്നു എന്നു പറഞ്ഞു കേസ് കൊടുക്കുമെന്ന് ആ സ്ത്രീ ഭീഷണിപ്പെടുത്തി. തന്മൂലം, ഫീസിന്റെ കാര്യം വീണ്ടും ചോദിക്കാൻ പ്രിൻസിപ്പൽ മുതിർന്നില്ല.
അതിനുപകരം ഹൊസേയോടു ക്രൂരമായി പെരുമാറാൻ അധ്യാപകർക്കു പ്രിൻസിപ്പൽ നിർദേശം നൽകി. എന്നാൽ, അധ്യാപകരുടെ ക്രൂരമായ നടപടികളൊന്നും ഹൊസേയെ ബാധിച്ചില്ല. അനാഥരായ കുട്ടികളോട് അധ്യാപകർ പെരുമാറുന്നത് അങ്ങനെയായിരിക്കുമെന്ന് അവൻ കരുതി.
ഹൊസേയ്ക്ക് പുതിയ വസ്ത്രങ്ങളില്ലായിരുന്നുവെങ്കിലും അവൻ എന്നും വൃത്തിയായിട്ടായിരുന്നു സ്കൂളിൽ പോയിരുന്നത്. എങ്കിൽപോലും മറ്റു കുട്ടികൾ അവന്റെ കീറിപ്പറിഞ്ഞ വസ്ത്രത്തിന്റെ പേരിൽ അവനെ ആക്ഷേപിച്ചു. അവനെ കൂടെകൂട്ടാൻ അവർ തയാറായില്ല. അപ്പോഴും ഹൊസെ ആരോടും പരാതിപ്പെട്ടില്ല. അനാഥരായ കുട്ടികളോട് മറ്റു കുട്ടികൾ അങ്ങനെയായിരിക്കും പെരുമാറുന്നത് എന്ന് അവൻ ആശ്വസിച്ചു.
ക്രിസ്മസ് അടുത്തുവന്നപ്പോൾ ഗ്രാമവാസികളെല്ലാം അവരുടെ ഭവനങ്ങൾ അലങ്കരിച്ചു. ഹൊസേയ്ക്കും തന്റെ ഭവനം അലങ്കരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അക്കാര്യത്തെക്കുറിച്ച് തന്റെ ആന്റിയോട് സംസാരിക്കാൻ അവൻ ഭയപ്പെട്ടു. അലങ്കാരത്തിനായി ഒരു ചില്ലിക്കാശുപോലും ആ സ്ത്രീ ചെലവഴിക്കില്ലെന്ന് അവന് അറിയാമായിരുന്നു.
ക്രിസ്മസ് രാത്രിയിൽ ഗ്രാമവാസികളെല്ലാവരും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ദേവാലയത്തിലേക്കു പോയി. പതിവുപോലെ അവൻ തനിച്ചായിരുന്നു ദേവാലയത്തിലേക്കു പോയത്. പോകുന്നവഴി മറ്റു പല കുട്ടികളും അവർക്കു ക്രിസ്മസിനു ലഭിക്കാൻപോകുന്ന സമ്മാനങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അവൻ കേട്ടു. അവരെല്ലാവരും വലിയ ആഹ്ലാദത്തിലായിരുന്നു. ഹൊസേ നിശബ്ദനായി അവരുടെ പിന്നാലെ നടന്നു.
ദേവാലയത്തിലെ ആഘോഷങ്ങളെല്ലാം അതിമനോഹരമായിരുന്നു. മറ്റു കുട്ടികളൊക്കെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസ് കുർബാനയിൽ പങ്കെടുക്കുന്നതു കണ്ടപ്പോൾ അവൻ അറിയാതെ അവന്റെ ഹൃദയത്തിലൊരു തേങ്ങലുണ്ടായി. കുറേ കഴിഞ്ഞപ്പോൾ ആ തേങ്ങൽ വലിയൊരു നൊന്പരമായി മാറി. അവന്റെ കണ്ണിൽനിന്നു കണ്ണീർ ധാരധാരയായി ഒഴുകി.
വിശുദ്ധ കുർബാന കഴിഞ്ഞ് എല്ലാവരും അവരവരുടെ ഭവനങ്ങളിലേക്കു മടങ്ങിയപ്പോൾ ഹൊസെ അവരോടൊപ്പം പോയില്ല. അവൻ ദേവാലയത്തിന്റെ മുൻപിലുള്ള നടക്കല്ലിൽ ഇരുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവനായ താനായിരിക്കും ലോകത്തിലെ ഏറ്റവും വലിയ നിർഭാഗ്യവാൻ എന്ന് അവൻ കരുതി.
എന്തുചെയ്യണമെന്നറിയാതെ ഹൊസെ അവിടെ വിഷമിച്ചിരിക്കുന്പോൾ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഒരു കുരുന്നുബാലൻ അവന്റെ അടുത്ത് ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചു. ആ ബാലനെ സൂക്ഷിച്ചു നോക്കിയപ്പോൾ അവൻ ചെരിപ്പുകൾ ധരിച്ചിട്ടില്ലെന്നു ഹൊസെ കണ്ടു. ""നീ ചെരിപ്പ് ഇല്ലാതെയാണോ പള്ളിയിലേക്കു വന്നത്?'' ഹൊസെ ചോദിച്ചു. അതേ എന്ന അർഥത്തിൽ ആ ബാലൻ തലകുലുക്കി.
ഉടനെ തന്റെ ചെരിപ്പുകളിലൊന്ന് ആ ബാലനു കൊടുത്തുകൊണ്ട് പറഞ്ഞു, ""നീ ഇതു ധരിച്ചു വീട്ടിലേക്കു പോകൂ. അപ്പോൾ ഒരു കാലിലെ വേദന നിനക്ക് കുറയ്ക്കാമല്ലോ.'' ഇതു പറഞ്ഞിട്ട് ഒരു കാലിൽ മാത്രം ചെരിപ്പു ധരിച്ചുകൊണ്ട് അവൻ വീട്ടിലക്ക് ഓടി. സമയം ഏറെ വൈകി എന്ന കാര്യം അപ്പോഴാണ് അവൻ ഓർമിച്ചത്.
ഒരു കാലിൽ മാത്രം ചെരിപ്പുമായി വൈകി വീട്ടിലെത്തിയ അവനെ ആന്റി കഠിനമായി ശാസിച്ചു. ശിക്ഷയായി അന്ന് അവന് അത്താഴം നൽകിയില്ല. ക്ഷീണിതനായി തളർന്നുറങ്ങിയ അവൻ രാവിലെ ഉണർന്നപ്പോൾ അവന്റെ വീടിന്റെ ഉമ്മറം മുഴുവൻ ക്രിസ്മസ് സമ്മാനങ്ങളായിരുന്നു. അവയുടെ കൂടെ അവൻ തലേ രാത്രി ദാനം ചെയ്ത ചെരിപ്പുമുണ്ടായിരുന്നു.
പെട്ടെന്നൊരു വാർത്ത പരന്നു. പള്ളിമുറ്റത്തെ നടയിൽ ഒരു ചെരിപ്പുമാത്രം ധരിച്ച ഒരു ബാലന്റെ സ്വർണപ്രതിമ ഇരിക്കുന്നു! ഹൊസെയെ ചോദ്യംചെയ്തപ്പോൾ സംഭവിച്ചതെല്ലാം അവന്റെ ആന്റിക്കു മനസിലായി. അവർ അവനോടു മാപ്പു പറയുകയും ക്രിസ്മസിന്റെ യഥാർഥ ചൈതന്യം തന്നെ ഓർമപ്പെടുത്തിയതിന് അവനോടു നന്ദി പറയുകയും ചെയ്തു.
ബ്രസീലിയൻ ഗ്രന്ഥകാരനായ പൗലോ കൊയ്ലോ എഴുതിയ "ഹൊസേയുടെ ചെരിപ്പുകൾ' എന്ന കഥയുടെ വിവരണമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അദ്ദേഹം ഈ കഥ എഴുതിയതാകട്ടെ ക്രിസ്മസിന്റെ ചൈതന്യം വ്യക്തമാക്കാനായിരുന്നു. എന്താണ് ക്രിസ്മസിന്റെ ചൈതന്യം?
ക്രിസ്മസ് നമ്മെ അനുസ്മരിപ്പിക്കുന്നത് ഏറ്റവും മഹത്തായ ഒരു പങ്കുവയ്ക്കലിന്റെ കഥയാണ് - ദൈവം തന്റെ ഏകപുത്രനെ മനുഷ്യരക്ഷയ്ക്കായി പങ്കുവച്ച സംഭവം. ബൈബിളിൽ പറയുന്നതുപോലെ, ""സമയത്തിന്റെ പൂർണതയിൽ ദൈവം തന്റെ പുത്രനെ അയച്ചു'' (ഗലാത്തിയ 4:4). അത് എന്തിനായിരുന്നെന്നോ? ""മനുഷ്യരെ അവരുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കാൻ'' (മത്തായി 1:21). ദൈവം അങ്ങനെ ചെയ്തതിന്റെ കാരണമാകട്ടെ, ദൈവത്തിനു മനുഷ്യരോടുള്ള അത്രമാത്രം വലിയ സ്നേഹവും (യോഹന്നാൻ 3:16).
മനുഷ്യരോടുള്ള അനന്തമായ സ്നേഹംമൂലം ദൈവം തന്റെ പുത്രനെ ലോകവുമായി പങ്കുവച്ചു. അങ്ങനെയാണു രണ്ടായിരം വർഷം മുന്‍പ് അവിടുത്തെ പുത്രൻ ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായത്. പങ്കുവയ്ക്കലിന്റെ ഈ മഹദ്സംഭവമാണ് നാം ക്രിസ്മസ് ആഘോഷംവഴി അനുസ്മരിക്കുന്നത്. എന്നാൽ, നമ്മുടെ ക്രിസ്മസ് ആഘോഷം അർഥപൂർണമാകണമെങ്കിൽ ദൈവം ചെയ്തതുപോലെ നാമും നമുക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കണം. പ്രത്യേകിച്ച് പാവങ്ങൾക്കും ആരുമാരും സഹായിക്കാനില്ലാത്തവർക്കും.
തനിക്കു വേണ്ടതിലധികമുണ്ടായിരുന്നതുകൊണ്ടല്ല ഹൊസേ തന്റെ ഒരു ജോഡി ചെരിപ്പിൽനിന്ന് ഒരെണ്ണം പങ്കുവച്ചത്. തന്റെ ഇല്ലായ്മയിൽനിന്നാണ് ഹൊസേ അങ്ങനെ ചെയ്തത്. ഇതാണ് ക്രിസ്മസിന്റെ ചൈതന്യം. ഇതുപോലെ പങ്കുവച്ചാണ് നാമും ക്രിസ്മസ് ആഘോഷിക്കേണ്ടത്. എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ്-നവവത്സരാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
Latest News
പഞ്ചാബ് മുഖ്യമന്ത്രിക്ക് ഇന്നു വിവാഹം
വിംബിൾഡൺ സെമി ലൈനപ്പായി: ജോക്കോ x നോറി, നദാൽ x കിർഗ്യോസ്
മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടപകടം; 22 മാലി സ്വദേശികൾ മരിച്ചു
കോവിഡ്: യുഎഇയിൽ മൂന്നു പേർ മരിച്ചു
കടം മേടിച്ച പണം തിരികെ കൊടുക്കാത്തതിൽ തർക്കം; രണ്ട് പേർക്ക് വെട്ടേറ്റു
Latest News
പഞ്ചാബ് മുഖ്യമന്ത്രിക്ക് ഇന്നു വിവാഹം
വിംബിൾഡൺ സെമി ലൈനപ്പായി: ജോക്കോ x നോറി, നദാൽ x കിർഗ്യോസ്
മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടപകടം; 22 മാലി സ്വദേശികൾ മരിച്ചു
കോവിഡ്: യുഎഇയിൽ മൂന്നു പേർ മരിച്ചു
കടം മേടിച്ച പണം തിരികെ കൊടുക്കാത്തതിൽ തർക്കം; രണ്ട് പേർക്ക് വെട്ടേറ്റു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top