Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ദൈവത്തോടു നമ്മെ അടുപ്പിക്കുന്ന നിമിഷങ്ങൾ
ആദ്യത്തെ ഇംഗ്ലീഷ് നോവൽ എന്നു പരക്കേ അംഗീകരിക്കപ്പെടുന്ന കൃതിയാണ് റോബിൻസണ്‍ ക്രൂസോ. പത്രപ്രവർത്തകനും ലഘുലേഖാകൃത്തും വ്യാപാരിയുമായിരുന്ന ഡാനിയേൽ ഡെഫോ (1660-1731) 1719-ൽ പ്രസിദ്ധീകരിച്ച ഈ കൃതി അതിവേഗമാണ് ഒരു ബെസ്റ്റ് സെല്ലർ ആയി മാറിയത്. ബൈബിൾ കഴിഞ്ഞാൽ ഏറ്റവുമധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നതു റോബിൻസണ്‍ ക്രൂസോ ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ഈ നോവലിലെ നായകനാണ് റോബിൻസണ്‍ ക്രൂസോ. മാതാപിതാക്കൾ ആഗ്രഹിച്ചതു പോലെ നിയമപഠനത്തിനു പോകാതെ കടൽ സഞ്ചാരത്തിനിറങ്ങിത്തിരിച്ച ചെറുപ്പക്കാരനാണു ക്രൂസോ. ആദ്യത്തെ കപ്പൽ യാത്രയിൽ തന്നെ ക്രൂസോ കപ്പലപകടത്തിൽ ഉൾപ്പെട്ടെങ്കിലും അതൊന്നും കപ്പൽ സഞ്ചാരം ഉപേക്ഷിക്കുവാൻ ക്രൂസോയെ പ്രേരിപ്പിച്ചില്ല. ആ ചെറുപ്പക്കാരൻ വീണ്ടും സാഹസികമായ കപ്പൽ സഞ്ചാരം തുടർന്നു. ആഫ്രിക്കയിൽ നിന്ന് അടിമകളെ കൊണ്ടുവരുവാനുള്ള യാത്രയ്ക്കിടയിൽ വീണ്ടും കപ്പലപകടത്തിൽ പെട്ടപ്പോൾ അതിൽനിന്നു രക്ഷപ്പെട്ടതു ക്രൂസോയും ഒരു നായയും രണ്ടു പൂച്ചകളും മാത്രമായിരുന്നു.
അവർ രക്ഷപ്പെട്ട് എത്തിയതു വെനസ്വേലയുടെ അടുത്തുള്ള ഒരു ദ്വീപിലായിരുന്നു. കപ്പൽ മുങ്ങുന്നതിനു മുന്‍പ് കപ്പലിൽനിന്നു ചില പണിയായുധങ്ങൾ എത്തിക്കുവാൻ ക്രൂസോയ്ക്ക് സാധിച്ചിരുന്നു. അവയുടെ സഹായത്തോടെ ദ്വീപിൽ ഒരു താമസസ്ഥലം ക്രൂസോ ഒരുക്കി. അതോടൊപ്പം നായാട്ടു നടത്തിയും കൃഷി ചെയ്തും ക്രൂസോ ഭക്ഷണം കണ്ടെത്തി.
കപ്പലപകടത്തിൽനിന്നു രക്ഷപ്പെട്ടു ദ്വീപിലെത്താൻ സാധിച്ചെങ്കിലും അവിടെ മനുഷ്യവാസം ഇല്ലാതിരുന്നത് ക്രൂസോയെ വേദനിപ്പിച്ചു. തന്മൂലം ആദ്യം നിരാശയ്ക്കടിപ്പെട്ടെങ്കിലും കപ്പലിൽനിന്നു കരയ്ക്കെത്തിക്കുവാൻ സാധിച്ച ബൈബിൾ ക്രൂസോയ്ക്ക് വലിയ ആശ്വാസം പകർന്നു. അങ്ങനെയാണ് ഒരു ദിവസം ക്രൂസോ രണ്ടു ലിസ്റ്റുകൾ തയാറാക്കുവാൻ ഇടയായത്.
ഒരു പേപ്പറിന്റെ ഒരു വശത്തു ക്രൂസോ താൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒന്നൊന്നായി എഴുതി. പേപ്പറിന്റെ മറുവശത്ത് അപ്പോൾ അയാൾ അനുഭവിച്ചിരുന്ന അനുഗ്രഹങ്ങളും. പ്രശ്നങ്ങളുടെ ലിസ്റ്റിൽ ആദ്യം എഴുതിയത് എനിക്ക് ആവശ്യമുള്ള വസ്ത്രങ്ങളില്ല എന്നതായിരുന്നു. തുടർന്നു മറുവശത്തു ക്രൂസോ എഴുതി- എന്നാൽ ഇവിടത്തെ ചൂടുള്ള കാലാവസ്ഥയിൽ എനിക്കു അധികം വസ്ത്രങ്ങൾ ആവശ്യമില്ല.
പ്രശ്നങ്ങളുടെ ലിസ്റ്റിൽ രണ്ടാമത് ഇപ്രകാരം എഴുതി: എനിക്കു ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളില്ല. മറുവശത്തു ക്രൂസോ എഴുതി: എന്നാൽ ഇവിടെ ശുദ്ധജലവും പഴങ്ങളും ധാരാളമുണ്ട്. പ്രശ്നലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ ക്രൂസോ മറ്റു പലതും കണ്ടുപിടിച്ചു. പക്ഷേ, അപ്പോഴൊക്കെ അനുഗ്രഹ ലിസ്റ്റിൽ എഴുതുവാനും നന്മകൾ ധാരാളമുണ്ടായിരുന്നു. അപ്പോൾ ക്രൂസോയ്ക്ക് ഒരു കാര്യം മനസിലായി. ദുരന്തത്തിനിടയിലും ദൈവം തന്റെ കൂടെ ഉണ്ട് എന്ന യാഥാർഥ്യം. അതു കൂടുതൽ നന്ദിയുള്ളവനായിരിക്കുവാൻ ക്രൂസോയെ പ്രേരിപ്പിച്ചു.
കപ്പലപകടമുണ്ടായപ്പോൾ ആദ്യം ക്രൂസോ തകർന്നു പോയിരുന്നു. എന്നാൽ ആ ദുരന്തത്തിനിടയിലും തനിക്ക് ലഭ്യമായിരുന്ന അനുഗ്രഹങ്ങളും നന്മകളും എണ്ണുവാൻ ക്രൂസോയ്ക്ക് സാധിച്ചതുകൊണ്ട് തളരാതെ ധൈര്യപൂർവം മുന്നോട്ടു പോകുവാൻ ക്രൂസോയ്ക്ക് സാധിച്ചു.
നമ്മുടെ ജീവിതത്തിലും നാം ചെയ്യേണ്ടത് ഇതുതന്നെയാണ്. സുഗമമായ നമ്മുടെ ജീവിതയാത്രയ്ക്ക് വിഘാതം നേരിടുന്നതു വിവിധ രീതിയിലുള്ള പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ്. അവ ഉണ്ടാകുന്പോൾ നാം പതറിപ്പോവുക സ്വാഭാവികം മാത്രമാണ്. എന്നാൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ നമ്മുടെ ജീവിതത്തിലെ വിവിധങ്ങളായ നന്മകളും അനുഗ്രഹങ്ങളും മറക്കാതിരുന്നാൽ ജീവിതത്തിൽ ഒരിക്കലും നാം തകരുകയില്ല. എന്നു മാത്രമല്ല അപ്പോഴൊക്കെ ദൈവം നമ്മുടെ കൂട്ടിനുണ്ട് എന്ന ബോധ്യത്തോടെ നാം ധൈര്യമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.
നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങളുടെ കണക്കെടുക്കുവാനും അവയെപ്രതി ദൈവത്തിനു നന്ദി പറയുവാനും നമ്മുടെ ജീവിതത്തിൽ ഒരു ദുരന്തം ഉണ്ടാകുന്നതുവരെ കാത്തിരിക്കരുത്. ജീവിതത്തിലെ അനുഗ്രഹങ്ങളെയോർത്ത് എല്ലാ ദിവസവും ദൈവത്തിനു നന്ദി പറയുവാൻ നമുക്ക് സാധിക്കണം. അപ്പോഴാണ് ദൈവം നൽകുന്ന സമൃദ്ധമായ അനുഗ്രങ്ങൾ ഹൃദയംതുറന്നു സ്വീകരിക്കുവാനും അവവഴിയായി ഏതൊരു ദുരന്തത്തെയും നേരിടുവാനും നമുക്കു സാധിക്കുക.
റേബിൻസണ്‍ ക്രൂസോ എന്ന കൃതിയിലെ കഥയനുസരിച്ച് ക്രൂസോയ്ക്കുണ്ടായ ദുരന്തത്തിന്റെ ഫലമായി അദ്ദേഹം ദൈവത്തോടു കൂടുതലായി അടുക്കുകയും നന്ദിയുള്ളവനായി മാറുകയും ചെയ്തു. അങ്ങനെയാണ് ഏകനായി ദ്വീപിൽ കഴിയുന്പോഴും ശാന്തമായി ഉറങ്ങുവാൻ ക്രൂസോയ്ക്ക് സാധിച്ചത്.
നമ്മുടെ ജീവിത്തിലുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിന്ധികളും ദുരന്തങ്ങളുമൊക്കെ ദൈവം നമ്മെ കൂടുതലായി തന്നിലേക്ക് അടുപ്പിക്കുന്ന അവസരങ്ങളായി നാം കാണണം. ക്രൂസോ ചെയ്തതു പോലെ ദുഃഖത്തിന്റെ നിമിഷങ്ങളിൽ നാം കൂടുതലായി ദൈവത്തിലാശ്രയിക്കുകയും വേണം. അതോടൊപ്പം നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങളുടെ കണക്കെടുത്തുകൊണ്ട് ദൈവത്തിനു നന്ദി പറയുവാനും നാം ശ്രദ്ധിക്കണം. അങ്ങനെ ചെയ്യുന്പോഴാണ് എത്ര വലിയ കൊടുങ്കാറ്റാഞ്ഞടിച്ചാലും നമ്മുടെ ജീവിതനൗക അതിൽ ആടിയുലയാതെ വിജയപൂർവം മുന്നോട്ടു പോവുക.
നാം നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങളും നന്മകളും എണ്ണുവാൻ തുടങ്ങുന്പോൾ നാം മനസിലാക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം ദൈവം എപ്പോഴും വൻ കാര്യങ്ങൾ നമ്മുടെ ജീവിത്തതിൽ ചെയ്യുന്നു എന്നതാണ്. അങ്ങനെയുള്ള കാര്യങ്ങൾ നാം നന്ദിപൂർവം അനുസ്മരിക്കുന്പോഴാണ് നമ്മോടു കൂടുതൽ അടുക്കുവാൻ നാം ദൈവത്തെ അനുവദിക്കുക. അതുവഴിയായി നമ്മുടെ ജീവിതം കൂടുതൽ അനുഗ്രഹിക്കപ്പെട്ടതായി മാറുകയും ചെയ്യും.
ദുരന്തങ്ങളൊന്നും നമ്മുടെ ജീവിതത്തെ തകർക്കുവാൻ അനുവദിക്കരുത്. അതിനുപകരം, അവ നമ്മെ കൂടുതലായി ദൈവത്തിലേക്കടുപ്പിക്കാൻ നാം അനുവദിക്കണം. അപ്പോൾ വേദനയ്ക്കിടയിലും നമ്മുടെ മനസിൽ ശാന്തിയുണ്ടാകും, ജീവിതത്തിൽ നവജീവനും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും
നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ്‍ ജോണ്‍സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോ
ഗെറ്റിയെപ്പോലെയുള്ള മനുഷ്യർ
ബ്രിട്ടനിൽ സ്ഥാപിതമായ ഗെറ്റി ഓയിൽ കന്പനിയുടെ ഉടമയും ചീഫ് എക്സിക്യൂട്ടീവുമായിരുന്നു പോൾ ഗെറ്റി (1892-1976). അമേരിക്കയി
ഉറവിടവും ലക്ഷ്യവും മറക്കാതിരിക്കാൻ
അമേരിക്കയിലെ ഏറ്റവും പ്രഗത്ഭരായ പ്രസംഗകരിൽ ഒരാളായി ന്യൂസ് വീക്ക് മാസിക തെരഞ്ഞെടുത്തയാളാണു ഫ്രഡ് ക്രാഡോക്, ജൂണിയർ
അറത്തുമുറിക്കപ്പെടേണ്ട ഊരാക്കുടുക്കുകൾ
2003 ഏപ്രിൽ 26. അന്നാണ് അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തെ ബ്ലൂ ജോൺ കാനിയനിൽ മെക്കാനിക്കൽ എൻജിനിയറായ എയ്റൺ റാൾസ്റ്റൺ കു
സ്വർഗസമാനമായ ജീവിതം
നല്ലവനായ ഒരു കൊല്ലൻ. വൃദ്ധനായ അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ആ ദർശനത്തിൽ ഒരു മാലാഖ അദ്ദേഹത്തോടു പറഞ്ഞു: "ദൈവര
Latest News
സിംഗ്ലയെ പുറത്താക്കിയ നടപടി;പഞ്ചാബ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കേജരിവാള്‍
ഈ മുഖ്യമന്ത്രിയെ ആണോ ക്യാപ്റ്റനെന്ന് വിളിക്കുന്നത്: പരിഹസിച്ച് പ്രതിപക്ഷ നേതാവ്
അഴിമതി ആരോപണം; പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി
കെ റെയിൽ കല്ലിടൽ മരവിപ്പിച്ചെന്ന് സർക്കാർ
വിസ്മയ കേസ്; വിധി കേരള സമൂഹത്തിനുള്ള താക്കീതെന്ന് വനിതാ കമ്മീഷൻ
Latest News
സിംഗ്ലയെ പുറത്താക്കിയ നടപടി;പഞ്ചാബ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കേജരിവാള്‍
ഈ മുഖ്യമന്ത്രിയെ ആണോ ക്യാപ്റ്റനെന്ന് വിളിക്കുന്നത്: പരിഹസിച്ച് പ്രതിപക്ഷ നേതാവ്
അഴിമതി ആരോപണം; പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി
കെ റെയിൽ കല്ലിടൽ മരവിപ്പിച്ചെന്ന് സർക്കാർ
വിസ്മയ കേസ്; വിധി കേരള സമൂഹത്തിനുള്ള താക്കീതെന്ന് വനിതാ കമ്മീഷൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top