Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഇല്ലായ്മകൾക്കും പോരായ്മകൾക്കുമിടയിൽ
കൂടുതൽ നന്മകളും സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ടാകുന്നതു നല്ലതുതന്നെ. എന്നാൽ, അവകൂടി ഉണ്ടെങ്കിലേ നമുക്കു സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്നു കരുതിയാൽ അതു വലിയ അബദ്ധംതന്നെ.
പശ്ചാത്തലം പത്തൊന്പതാം നൂറ്റാണ്ടിലെ അമേരിക്ക. അക്കാലത്തെ ഒരു അവികസിത പ്രദേശത്തെ കർഷക കുടുംബം. ദരിദ്രരാണവർ. പറന്പിൽ പണിയാൻ ആളെ കിട്ടാനുണ്ടെങ്കിലും പണമില്ലാത്തതുകൊണ്ടു ജോലിക്ക് ആളെ വിളിക്കാൻ പറ്റാത്ത അവസ്ഥ. അങ്ങനെയാണ് ആ കുടുംബത്തിലെ അപ്പനും അമ്മയും പറന്പിൽ പണിയെടുക്കുന്പോൾ മൂത്ത മകനെയും ജോലിക്കു കൂട്ടിയത്. പട്ടണത്തിലായിരുന്നെങ്കിൽ അവൻ പണ്ടേ സ്കൂളിൽ പോയിത്തുടങ്ങുമായിരുന്നു.
സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്പോൾ അവർ പണിനിർത്തും. അപ്പോൾ അവനു വിശ്രമിക്കാൻ ഒരു മണിക്കൂർ കിട്ടും. ആ സമയത്ത് അവരുടെ വീടിരിക്കുന്ന മലയുടെ ഉച്ചിയിലേക്ക് അവൻ നടന്നുകയറും. അവിടെയെത്തുന്പോൾ അല്പം അകലെയുള്ള ഒരു മലയിൽ ഒരു വീടു കാണാം. ആ വീടിന്റെ ഒരു പ്രത്യേകത അവൻ ശ്രദ്ധിച്ചു. എല്ലാ ജനാലകളും സ്വർണം! ഈ സ്വർണജനാലകളിൽ നോക്കിയിരിക്കാൻ എല്ലാ ദിവസവും സൂര്യാസ്തമ സമയത്ത് അവൻ മല കയറും.
ഒരു ദിവസം ആ ബാലനെ വിളിച്ച് അവന്റെ അപ്പൻ പറഞ്ഞു: "നീ എല്ലാ ദിവസവും എന്നോടൊപ്പം നന്നായി പണിയെടുക്കുന്നു. ഇന്നു നിനക്ക് അവധിയെടുക്കാം. എവിടെയെങ്കിലും പോകാം. കൂട്ടുകാരെ കണ്ടാൽ അവരോടൊപ്പം കളിക്കാം. വൈകുന്പോഴേക്കും എത്തിയാൽ മതി. പക്ഷേ, ഒരു കാര്യം. ദൈവം നിനക്കു തന്നിരിക്കുന്ന ദിവസമാണ്. എന്തെങ്കിലും നല്ല കാര്യം നീ ഇന്നു പഠിക്കണം.'
അവൻ അപ്പനു നന്ദി പറഞ്ഞ് അമ്മയോടു ഭക്ഷണപ്പൊതിയും വാങ്ങി കുഞ്ഞുപെങ്ങൾക്കു ചക്കരയുമ്മയും നൽകി യാത്ര തുടങ്ങി. സ്വർണ ജനാലകളുള്ള വീട് സന്ദർശിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. നടക്കുന്പോൾ പരിസരങ്ങളിലെ കാഴ്ചകൾ അവനെ ആകർഷിച്ചു. എങ്കിലും സമയം കളയാതെ അകലെയുള്ള മലയിലേക്ക് അവൻ വേഗം നടന്നു. വിശന്നപ്പോൾ ഭക്ഷണപ്പൊതിയഴിച്ച് അവൻ ഭക്ഷിച്ചു. മലയിടുക്കിലൂടെ ഒഴുകുന്ന നീർച്ചാലിൽനിന്നു വെള്ളം കുടിച്ചു അവൻ ദാഹം ശമിപ്പിച്ചു.
ഉച്ചകഴിഞ്ഞപ്പോഴേക്കും മലയകയറി സ്വർണ ജനാലകൾ ഉള്ള വീടിനു മുന്നിലെത്തി. പക്ഷേ, അപ്പോൾ സ്വർണജനാലകൾ കാണാനില്ല. അതിനു പകരം അവൻ കണ്ടതു ചില്ലിട്ട ജനാലകളായിരുന്നു. അവൻ ആ ജനാലകളിൽ നോക്കിനിൽക്കുന്പോൾ ഒരു സ്ത്രീ ഇറങ്ങിവന്നു കാര്യം തിരക്കി. "ഞങ്ങളുടെ മലമുകളിൽനിന്നു നോക്കിയപ്പോൾ ഇവിടെ സ്വർണ ജനാലകൾ ഞാൻ കണ്ടു. ഇപ്പോൾ അവ കാണാനില്ല,' അവൻ പറഞ്ഞു.
"ഞങ്ങൾ പാവപ്പെട്ട കർഷകരാണ്,'ആ സ്ത്രീ പറഞ്ഞു. "ഞങ്ങളുടെ ജനാലകൾ ചില്ലിട്ടവയാണ്. തന്മൂലം കൂടുതൽ വെളിച്ചം കിട്ടും.' ആ സ്ത്രീ അവനെ വാതിൽപ്പടിയിലിരുത്തിയിട്ട് അകത്തുപോയി പാലും ഒരു കഷണം കേക്കും അവനു നൽകി. അപ്പോഴേക്കും അകത്തുനിന്ന് അവന്റെ പ്രായമുള്ള ഒരു കൊച്ചുപെണ്കുട്ടിയും അവിടെയെത്തി. അവളെ അവനു കൂട്ടിരുത്തിയിട്ട് ആ സ്ത്രീ തന്റെ അടുക്കള ജോലി തുടർന്നു.
ആ ബാലനെപ്പോലെ ചെരുപ്പു ധരിക്കാത്തവളായിരുന്നു ആ ബാലിക. അവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവർ രണ്ടുപേരുംകൂടി അവിടെയുള്ള കൃഷിസ്ഥലത്തേക്കു നടക്കാൻപോയി. അതിനിടയിൽ അവിടത്തെ വളർത്തുമൃഗങ്ങളെയെല്ലാം പരിചയപ്പെട്ടു. കുറെക്കഴിഞ്ഞപ്പോൾ തന്റെ പോക്കറ്റിൽ കിടന്നിരുന്ന ആപ്പിൾ എടുത്ത് അതിന്റെ പകുതി അവൾ അവനുമായി പങ്കുവച്ചു. ഇതിനകം അവർ വലിയ കൂട്ടുകാരായി മാറിക്കഴിഞ്ഞിരുന്നു.
കൂട്ടുകാരുടെ സ്വാതന്ത്ര്യത്തോടെ അവൻ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ അവൻ കണ്ട സ്വർണജനാലകൾ ഉള്ള വീടിനെക്കുറിച്ചു പറഞ്ഞു. അത് അന്വേഷിച്ച് അവളുടെ വീട്ടിലെത്തിയതും. അപ്പോൾ അവൾ പറഞ്ഞു: "എന്റെ കൂടെ വരൂ. സ്വർണജനാലകളുള്ള വീട് ഞാൻ കാണിച്ചുതരാം.'
അവർ മലയുടെ ഒരു ചെരിവിലേക്കു നടക്കുന്പോൾ അവൾ പറഞ്ഞു: "സ്വർണജനാലകൾ എപ്പോഴും കാണാൻ പറ്റില്ല. അതു ചില സമയത്തു മാത്രമെ കാണാൻ സാധിക്കൂ.' ഉടനെ അവൻ പറഞ്ഞു: "അത് എനിക്കറിയാം. "അല്പം കഴിഞ്ഞപ്പോൾ അവർ മലയുടെ ഒരു ചെരിവിലെത്തി. അപ്പോൾ സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു. അകലെ കണ്ട ഒരു മലയിലേക്കു ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു: "അതാ സ്വർണജനാലകളുള്ള വീട്.'അവൻ നോക്കിയപ്പോൾ ആ വീടിന്റെ ജനാലകൾക്കു സ്വർണനിറമായിരുന്നു!
അവൻ വീണ്ടും ആ വീട്ടിലേക്കു സൂക്ഷിച്ചുനോക്കി. ഏറെ പരിചയം തോന്നിക്കുന്ന രീതിയിലുള്ള വീട്. ചുറ്റും നോക്കിയപ്പോൾ ഭൂപ്രകൃതിയും ഏറെ പരിചയമുള്ളതുപോലെ. പെട്ടെന്ന്, അതു തന്റെ വീടാണെന്ന് അവനു മനസിലായി. "എനിക്കു പോകാൻ സമയമായി.'
പോക്കറ്റിൽ കിടന്നിരുന്ന ചുവന്ന നിറമുള്ള ഒരു ഉണ്ടക്കല്ല് അവൾക്കു സമ്മാനമായി കൊടുത്തുകൊണ്ട് അവൻ പറഞ്ഞു. എന്നാൽ, അതു തന്റെ വീടാണെന്ന് അവൻ പറഞ്ഞില്ല. പോക്കറ്റിൽ കിടന്നിരുന്ന മൂന്നു കുന്നിക്കുരു അവൾ അവനും കൊടുത്തു.
അവളോടു യാത്ര പറഞ്ഞു വീട്ടിലെത്താൻ അവനു തിടുക്കമായിരുന്നു. അതിവേഗം നടന്നു വീട്ടിലെത്തുന്പോഴേക്കും നേരം ഇരുട്ടിയിരുന്നു. അപ്പോൾ അവന്റെ കുഞ്ഞുപെങ്ങൾ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു. അമ്മ അവനെ തേടിയെത്തിയപ്പോഴേക്കേും അപ്പൻ ചോദിച്ചു: "നീ എന്തെങ്കിലും ഇന്നു പഠിച്ചോ?' അപ്പോൾ അവൻ പറഞ്ഞു: "പഠിച്ചു. നമ്മുടെ വീടിന്റെ ജനാലകൾ സ്വർണമാണെന്നു ഞാൻ പഠിച്ചു!'
തൊണ്ണൂറിലേറെ കൃതികളുടെ കർത്താവായ അമേരിക്കൻ എഴുത്തുകാരി ലോറ റിച്ചാർഡ്സിന്റെ (1850-1945) ഭാവന ജന്മം നൽകിയ മനോഹരമായ ഒരു കഥയാണിത്. എന്താണ് ഈ കഥയിലെ സന്ദേശം? മറ്റുള്ളവരുടെ നന്മകളും സൗഭാഗ്യങ്ങളും കാണുന്പോൾ നാം അതിശയിക്കുകയും അസൂയപ്പെടുകയും ചെയ്യാറുണ്ടെന്നാണോ? എന്നാൽ, അവരെപ്പോലെയല്ലെങ്കിലും വിവിധ രീതികളിൽ നാമും ഭാഗ്യശാലികളാണെന്നതല്ലേ വാസ്തവം? പക്ഷേ, ആരെങ്കിലും അവ ചൂണ്ടിക്കാണിക്കുന്നതുവരെ അവയെക്കുറിച്ചു നമുക്കു വലിയ അവബോധം ഇല്ലെന്നതല്ലേ വാസ്തവം?
തന്റെ വീടിന്റെ ജനാലകൾക്കും സ്വർണനിറമുണ്ട് എന്നതു മനസിലാക്കാൻ മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ ബാലനു മറ്റൊരാളുടെ സഹായം വേണ്ടിവന്നു. ഇതുപോലെയാണു നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നത്. നമ്മുടെ ഇല്ലായ്മകൾക്കും പോരായ്മകൾക്കുമിടയിൽ നമുക്കുള്ള നന്മ കളും സൗഭാഗ്യങ്ങളും നാം മറന്നുപോകുന്നു. അതുകൊണ്ടുകൂടിയല്ലേ നമ്മുടെ ജീവിതത്തിൽ പലപ്പോഴും അസംതൃപ്തിയുണ്ടാകുന്നത്?
കൂടുതൽ നന്മകളും സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ടാകുന്നതു നല്ലതുതന്നെ. എന്നാൽ, അവകൂടി ഉണ്ടെങ്കിലേ നമുക്കു സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്നു കരുതിയാൽ അതു വലിയ അബദ്ധംതന്നെ. ഈ അബദ്ധമാണു പലരുടെയും ജീവിതം സന്തോഷമില്ലാത്തതാക്കി മാറ്റുന്നത്. നമുക്കുള്ള നന്മകളെക്കുറിച്ചും സൗഭാഗ്യങ്ങളെക്കുറിച്ചും നമുക്കു നന്ദിയുള്ളവരായിരിക്കാം. അതുപോലെ, അവ ഇടയ്ക്കിടെ ഓർമിക്കാനും നമുക്കു ശ്രദ്ധിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
പെരുമാറ്റച്ചട്ടലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
Latest News
പെരുമാറ്റച്ചട്ടലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top