ഇല്ലായ്മകൾക്കും പോരായ്മകൾക്കുമിടയിൽ
കൂടുതൽ നന്മകളും സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ടാകുന്നതു നല്ലതുതന്നെ. എന്നാൽ, അവകൂടി ഉണ്ടെങ്കിലേ നമുക്കു സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്നു കരുതിയാൽ അതു വലിയ അബദ്ധംതന്നെ.

പശ്ചാത്തലം പത്തൊന്പതാം നൂറ്റാണ്ടിലെ അമേരിക്ക. അക്കാലത്തെ ഒരു അവികസിത പ്രദേശത്തെ കർഷക കുടുംബം. ദരിദ്രരാണവർ. പറന്പിൽ പണിയാൻ ആളെ കിട്ടാനുണ്ടെങ്കിലും പണമില്ലാത്തതുകൊണ്ടു ജോലിക്ക് ആളെ വിളിക്കാൻ പറ്റാത്ത അവസ്ഥ. അങ്ങനെയാണ് ആ കുടുംബത്തിലെ അപ്പനും അമ്മയും പറന്പിൽ പണിയെടുക്കുന്പോൾ മൂത്ത മകനെയും ജോലിക്കു കൂട്ടിയത്. പട്ടണത്തിലായിരുന്നെങ്കിൽ അവൻ പണ്ടേ സ്കൂളിൽ പോയിത്തുടങ്ങുമായിരുന്നു.

സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്പോൾ അവർ പണിനിർത്തും. അപ്പോൾ അവനു വിശ്രമിക്കാൻ ഒരു മണിക്കൂർ കിട്ടും. ആ സമയത്ത് അവരുടെ വീടിരിക്കുന്ന മലയുടെ ഉച്ചിയിലേക്ക് അവൻ നടന്നുകയറും. അവിടെയെത്തുന്പോൾ അല്പം അകലെയുള്ള ഒരു മലയിൽ ഒരു വീടു കാണാം. ആ വീടിന്‍റെ ഒരു പ്രത്യേകത അവൻ ശ്രദ്ധിച്ചു. എല്ലാ ജനാലകളും സ്വർണം! ഈ സ്വർണജനാലകളിൽ നോക്കിയിരിക്കാൻ എല്ലാ ദിവസവും സൂര്യാസ്തമ സമയത്ത് അവൻ മല കയറും.

ഒരു ദിവസം ആ ബാലനെ വിളിച്ച് അവന്‍റെ അപ്പൻ പറഞ്ഞു: "നീ എല്ലാ ദിവസവും എന്നോടൊപ്പം നന്നായി പണിയെടുക്കുന്നു. ഇന്നു നിനക്ക് അവധിയെടുക്കാം. എവിടെയെങ്കിലും പോകാം. കൂട്ടുകാരെ കണ്ടാൽ അവരോടൊപ്പം കളിക്കാം. വൈകുന്പോഴേക്കും എത്തിയാൽ മതി. പക്ഷേ, ഒരു കാര്യം. ദൈവം നിനക്കു തന്നിരിക്കുന്ന ദിവസമാണ്. എന്തെങ്കിലും നല്ല കാര്യം നീ ഇന്നു പഠിക്കണം.'

അവൻ അപ്പനു നന്ദി പറഞ്ഞ് അമ്മയോടു ഭക്ഷണപ്പൊതിയും വാങ്ങി കുഞ്ഞുപെങ്ങൾക്കു ചക്കരയുമ്മയും നൽകി യാത്ര തുടങ്ങി. സ്വർണ ജനാലകളുള്ള വീട് സന്ദർശിക്കുകയായിരുന്നു അവന്‍റെ ലക്ഷ്യം. നടക്കുന്പോൾ പരിസരങ്ങളിലെ കാഴ്ചകൾ അവനെ ആകർഷിച്ചു. എങ്കിലും സമയം കളയാതെ അകലെയുള്ള മലയിലേക്ക് അവൻ വേഗം നടന്നു. വിശന്നപ്പോൾ ഭക്ഷണപ്പൊതിയഴിച്ച് അവൻ ഭക്ഷിച്ചു. മലയിടുക്കിലൂടെ ഒഴുകുന്ന നീർച്ചാലിൽനിന്നു വെള്ളം കുടിച്ചു അവൻ ദാഹം ശമിപ്പിച്ചു.

ഉച്ചകഴിഞ്ഞപ്പോഴേക്കും മലയകയറി സ്വർണ ജനാലകൾ ഉള്ള വീടിനു മുന്നിലെത്തി. പക്ഷേ, അപ്പോൾ സ്വർണജനാലകൾ കാണാനില്ല. അതിനു പകരം അവൻ കണ്ടതു ചില്ലിട്ട ജനാലകളായിരുന്നു. അവൻ ആ ജനാലകളിൽ നോക്കിനിൽക്കുന്പോൾ ഒരു സ്ത്രീ ഇറങ്ങിവന്നു കാര്യം തിരക്കി. "ഞങ്ങളുടെ മലമുകളിൽനിന്നു നോക്കിയപ്പോൾ ഇവിടെ സ്വർണ ജനാലകൾ ഞാൻ കണ്ടു. ഇപ്പോൾ അവ കാണാനില്ല,' അവൻ പറഞ്ഞു.

"ഞങ്ങൾ പാവപ്പെട്ട കർഷകരാണ്,'ആ സ്ത്രീ പറഞ്ഞു. "ഞങ്ങളുടെ ജനാലകൾ ചില്ലിട്ടവയാണ്. തന്മൂലം കൂടുതൽ വെളിച്ചം കിട്ടും.' ആ സ്ത്രീ അവനെ വാതിൽപ്പടിയിലിരുത്തിയിട്ട് അകത്തുപോയി പാലും ഒരു കഷണം കേക്കും അവനു നൽകി. അപ്പോഴേക്കും അകത്തുനിന്ന് അവന്‍റെ പ്രായമുള്ള ഒരു കൊച്ചുപെണ്‍കുട്ടിയും അവിടെയെത്തി. അവളെ അവനു കൂട്ടിരുത്തിയിട്ട് ആ സ്ത്രീ തന്‍റെ അടുക്കള ജോലി തുടർന്നു.

ആ ബാലനെപ്പോലെ ചെരുപ്പു ധരിക്കാത്തവളായിരുന്നു ആ ബാലിക. അവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവർ രണ്ടുപേരുംകൂടി അവിടെയുള്ള കൃഷിസ്ഥലത്തേക്കു നടക്കാൻപോയി. അതിനിടയിൽ അവിടത്തെ വളർത്തുമൃഗങ്ങളെയെല്ലാം പരിചയപ്പെട്ടു. കുറെക്കഴിഞ്ഞപ്പോൾ തന്‍റെ പോക്കറ്റിൽ കിടന്നിരുന്ന ആപ്പിൾ എടുത്ത് അതിന്‍റെ പകുതി അവൾ അവനുമായി പങ്കുവച്ചു. ഇതിനകം അവർ വലിയ കൂട്ടുകാരായി മാറിക്കഴിഞ്ഞിരുന്നു.

കൂട്ടുകാരുടെ സ്വാതന്ത്ര്യത്തോടെ അവൻ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ അവൻ കണ്ട സ്വർണജനാലകൾ ഉള്ള വീടിനെക്കുറിച്ചു പറഞ്ഞു. അത് അന്വേഷിച്ച് അവളുടെ വീട്ടിലെത്തിയതും. അപ്പോൾ അവൾ പറഞ്ഞു: "എന്‍റെ കൂടെ വരൂ. സ്വർണജനാലകളുള്ള വീട് ഞാൻ കാണിച്ചുതരാം.'

അവർ മലയുടെ ഒരു ചെരിവിലേക്കു നടക്കുന്പോൾ അവൾ പറഞ്ഞു: "സ്വർണജനാലകൾ എപ്പോഴും കാണാൻ പറ്റില്ല. അതു ചില സമയത്തു മാത്രമെ കാണാൻ സാധിക്കൂ.' ഉടനെ അവൻ പറഞ്ഞു: "അത് എനിക്കറിയാം. "അല്പം കഴിഞ്ഞപ്പോൾ അവർ മലയുടെ ഒരു ചെരിവിലെത്തി. അപ്പോൾ സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു. അകലെ കണ്ട ഒരു മലയിലേക്കു ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു: "അതാ സ്വർണജനാലകളുള്ള വീട്.'അവൻ നോക്കിയപ്പോൾ ആ വീടിന്‍റെ ജനാലകൾക്കു സ്വർണനിറമായിരുന്നു!

അവൻ വീണ്ടും ആ വീട്ടിലേക്കു സൂക്ഷിച്ചുനോക്കി. ഏറെ പരിചയം തോന്നിക്കുന്ന രീതിയിലുള്ള വീട്. ചുറ്റും നോക്കിയപ്പോൾ ഭൂപ്രകൃതിയും ഏറെ പരിചയമുള്ളതുപോലെ. പെട്ടെന്ന്, അതു തന്‍റെ വീടാണെന്ന് അവനു മനസിലായി. "എനിക്കു പോകാൻ സമയമായി.'

പോക്കറ്റിൽ കിടന്നിരുന്ന ചുവന്ന നിറമുള്ള ഒരു ഉണ്ടക്കല്ല് അവൾക്കു സമ്മാനമായി കൊടുത്തുകൊണ്ട് അവൻ പറഞ്ഞു. എന്നാൽ, അതു തന്‍റെ വീടാണെന്ന് അവൻ പറഞ്ഞില്ല. പോക്കറ്റിൽ കിടന്നിരുന്ന മൂന്നു കുന്നിക്കുരു അവൾ അവനും കൊടുത്തു.

അവളോടു യാത്ര പറഞ്ഞു വീട്ടിലെത്താൻ അവനു തിടുക്കമായിരുന്നു. അതിവേഗം നടന്നു വീട്ടിലെത്തുന്പോഴേക്കും നേരം ഇരുട്ടിയിരുന്നു. അപ്പോൾ അവന്‍റെ കുഞ്ഞുപെങ്ങൾ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു. അമ്മ അവനെ തേടിയെത്തിയപ്പോഴേക്കേും അപ്പൻ ചോദിച്ചു: "നീ എന്തെങ്കിലും ഇന്നു പഠിച്ചോ?' അപ്പോൾ അവൻ പറഞ്ഞു: "പഠിച്ചു. നമ്മുടെ വീടിന്‍റെ ജനാലകൾ സ്വർണമാണെന്നു ഞാൻ പഠിച്ചു!'

തൊണ്ണൂറിലേറെ കൃതികളുടെ കർത്താവായ അമേരിക്കൻ എഴുത്തുകാരി ലോറ റിച്ചാർഡ്സിന്‍റെ (1850-1945) ഭാവന ജന്മം നൽകിയ മനോഹരമായ ഒരു കഥയാണിത്. എന്താണ് ഈ കഥയിലെ സന്ദേശം? മറ്റുള്ളവരുടെ നന്മകളും സൗഭാഗ്യങ്ങളും കാണുന്പോൾ നാം അതിശയിക്കുകയും അസൂയപ്പെടുകയും ചെയ്യാറുണ്ടെന്നാണോ? എന്നാൽ, അവരെപ്പോലെയല്ലെങ്കിലും വിവിധ രീതികളിൽ നാമും ഭാഗ്യശാലികളാണെന്നതല്ലേ വാസ്തവം? പക്ഷേ, ആരെങ്കിലും അവ ചൂണ്ടിക്കാണിക്കുന്നതുവരെ അവയെക്കുറിച്ചു നമുക്കു വലിയ അവബോധം ഇല്ലെന്നതല്ലേ വാസ്തവം?

തന്‍റെ വീടിന്‍റെ ജനാലകൾക്കും സ്വർണനിറമുണ്ട് എന്നതു മനസിലാക്കാൻ മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ ബാലനു മറ്റൊരാളുടെ സഹായം വേണ്ടിവന്നു. ഇതുപോലെയാണു നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നത്. നമ്മുടെ ഇല്ലായ്മകൾക്കും പോരായ്മകൾക്കുമിടയിൽ നമുക്കുള്ള നന്മ കളും സൗഭാഗ്യങ്ങളും നാം മറന്നുപോകുന്നു. അതുകൊണ്ടുകൂടിയല്ലേ നമ്മുടെ ജീവിതത്തിൽ പലപ്പോഴും അസംതൃപ്തിയുണ്ടാകുന്നത്?

കൂടുതൽ നന്മകളും സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ടാകുന്നതു നല്ലതുതന്നെ. എന്നാൽ, അവകൂടി ഉണ്ടെങ്കിലേ നമുക്കു സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്നു കരുതിയാൽ അതു വലിയ അബദ്ധംതന്നെ. ഈ അബദ്ധമാണു പലരുടെയും ജീവിതം സന്തോഷമില്ലാത്തതാക്കി മാറ്റുന്നത്. നമുക്കുള്ള നന്മകളെക്കുറിച്ചും സൗഭാഗ്യങ്ങളെക്കുറിച്ചും നമുക്കു നന്ദിയുള്ളവരായിരിക്കാം. അതുപോലെ, അവ ഇടയ്ക്കിടെ ഓർമിക്കാനും നമുക്കു ശ്രദ്ധിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ