Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഉത്ഥാന ഉൾക്കടലിൽ നങ്കൂരം
യേശുവിൽ വിശ്വസിക്കുന്നവർക്കും അവിടുന്നിൽ നങ്കൂരമിട്ടു ജീവിതയാത്ര ചെയ്യുന്നവർക്കും പുനരുത്ഥാനം ഉറപ്പാണ്. അവർ മരിച്ചാലും ജീവിക്കും.
ഒരു കാലത്ത് അലാസ്ക റഷ്യയുടെ ഭാഗമായിരുന്നു. ഏബ്രഹാം ലിങ്കണ് പ്രസിഡന്റായിരിക്കുന്പോഴാണു റഷ്യയിൽനിന്ന് അമേരിക്ക അലാസ്ക വാങ്ങിയത്. 1867 മാർച്ച് 30-ന് അമേരിക്കയും റഷ്യയും ഒപ്പുവച്ച ഉടന്പടിയനുസരിച്ച് അമേരിക്ക 72 ലക്ഷം ഡോളർ റഷ്യക്ക് നൽകിയപ്പോൾ അലാസ്ക അമേരിക്കയുടെ ഭാഗമായി മാറി. ഈ തുക ഇപ്പോഴത്തെ മൂല്യം കണക്കാക്കുകയാണെങ്കിൽ 12 കോടി ഡോളർ വരും. ഈ കണക്കനുസരിച്ച് അമേരിക്ക അന്നു റഷ്യക്കു കൊടുത്തത് ഏക്കറിന് ഒന്നര രൂപ വീതം മാത്രം!
അലാസ്കയുടെ ഈ കഥ ഇവിടെ എഴുതിയതു മറ്റൊരു കഥ പറയാനാണ്.
അലാസ്ക റഷ്യയുടെ ഭാഗമായിരുന്ന കാലം. ആ കാലത്താണ് റഷ്യൻ വ്യാപാരിയും പര്യവേക്ഷകനുമായിരുന്ന അലക്സാണ്ടർ ബാരനോവ് (1747-1819) അലാസ്കയിലെത്തുന്നത്. 1790-ൽ സൈബീരിയയിൽനിന്ന് അലാസ്കയിലെത്തിയ അദ്ദേഹം ആദ്യം ഒരു റഷ്യൻ കന്പനിയുടെ പ്രാദേശിക മാനേജരായി ജോലിചെയ്തു. 1799-ൽ "റഷ്യൻ- അമേരിക്കൻ കന്പനി’യുടെ ചീഫ് മാനേജരായി നിയമിതനായ അദ്ദേഹം അലാസ്കയുടെ ഗവർണർ എന്ന വിധത്തിലായിരുന്നു അവിടെ പ്രവർത്തിച്ചിരുന്നത്.
1792-ൽ അലാസ്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള കോഡിയാക്കിൽനിന്ന് അലാസ്കൻ ഉൾക്കടലിലൂടെ ബാരനോവ് ഒരു കപ്പലിൽ യാക്കുറ്റാറ്റ് എന്ന സ്ഥലത്തേക്കു യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ വലിയ ഒരു കടൽക്ഷോഭം ഉണ്ടായി. ആ കടൽക്ഷോഭത്തിൽനിന്ന് അദ്ദേഹവും കൂട്ടരും രക്ഷപ്പെട്ടത് അധികം അകലെയല്ലാതിരുന്ന ഒരു കടലിടുക്കിൽ അഭയം തേടിക്കൊണ്ടാണ്.
കടൽക്ഷോഭം ബാധിക്കാത്ത ഒരു ഉൾക്കടലായിരുന്നു അത്. ആ ഉൾക്കടലിന് അന്നു ബാരനോവ് "റെസുറെക്ഷൻ ബെ’ അതായത് ഉത്ഥാന ഉൾക്കടൽ എന്നു പേരു നൽകി. അതേത്തുടർന്ന് ഈ ഉൾക്കടൽ ഇപ്പോഴും ഉത്ഥാന ഉൾക്കടൽ എന്ന് അറിയപ്പെടുന്നു. എന്തുകൊണ്ടാണ് ബാരനോവ് ആ ഉൾക്കടലിന് ഈ പേരു നൽകിയത്?
അതിന്റെ കാരണം, ബാരനോവും കൂട്ടരും അവിടെ എത്തിയതു റഷ്യൻ കലണ്ടർ അനുസരിച്ചുള്ള ഉയിർപ്പുതിരുനാൾ ദിനത്തിലായിരുന്നു എന്നതാണ്. എന്നാൽ, മറ്റൊരു കാരണംകൂടി ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതാകട്ടെ ബാരനോവിനും കൂട്ടർക്കും അന്നുണ്ടായ അനുഭവമായിരുന്നു. കടൽക്ഷോഭംമൂലം സ്വന്തം ജീവൻപോലും നഷ്ടപ്പെട്ടു എന്നു കരുതിയ അവസരത്തിലാണ് അവർ അപ്രതീക്ഷിതമായി ശാന്തത കുടികൊള്ളുന്ന ഈ ഉൾക്കടലിൽ എത്തിയത്. അങ്ങനെ അവിടെവച്ച് അവർക്കു ജീവൻ തിരിച്ചുകിട്ടിയതുകൊണ്ടാണത്രേ ഈ ഉൾക്കടലിന് ഉത്ഥാന ഉൾക്കടൽ എന്നു പേരു നൽകിയത്.
ഇന്നു ലോകമെന്പാടും ക്രൈസ്തവർ ഉയിർപ്പുതിരുനാൾ ആഘോഷിക്കുകയാണ്. മനുഷ്യവംശത്തിന്റെ പാപപരിഹാരത്തിനായി ക്രൂശിൽ തറയ്ക്കപ്പെട്ടു മരിച്ചതിനുശേഷം മൂന്നാം ദിവസം ദൈവപുത്രനായ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ മഹദ് സംഭവം അനുസ്മരിക്കുന്ന അവസരം. യേശുവിന്റെ ഉത്ഥാനം ഒരു ചരിത്രസംഭവം മാത്രമല്ല. അതോടൊപ്പം, അതു നമ്മുടെ ജീവിതത്തിന്റെ ഭാഗവുമായി മാറിയിരിക്കുകയാണ്.
കാറ്റും കോളും ആഞ്ഞടിക്കുന്ന നമ്മുടെ ജീവിതയാത്രയിൽ നമ്മുടെ ജീവിതനൗകയുടെ നങ്കൂരം നാം ഇടുന്നതു യേശുവിന്റെ ഉത്ഥാനം എന്ന ഉൾക്കടലിലാണ്. നമ്മുടെ നാഥനും രക്ഷകനുമായ ഉത്ഥിനായ യേശുവിൽ നാം നങ്കൂരമിടുന്പോൾ അവിടത്തെ നവജീവനിൽ ഇപ്പോൾത്തന്നെ നമുക്കു പങ്കുപറ്റാനാകുന്നു. എന്നു മാത്രമല്ല, അവിടത്തേക്കു മാത്രം നൽകാൻ സാധിക്കുന്ന സമാധാനവും നമുക്കു സംലഭ്യമാകുന്നു.
ഉത്ഥാനം ചെയ്തതിനുശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ അവിടുന്ന് ആദ്യം ആശംസിച്ചതു സമാധാനമായിരുന്നു. അതായിരുന്നു അപ്പോൾ അവർക്ക് ഏറ്റവും ആവശ്യമായിരുന്നതും. നമ്മുടെയും ജീവിതത്തിൽ മറ്റെന്തിനെയുംകാൾ നമുക്ക് ആവശ്യമായിട്ടുള്ളതു യേശു തരുന്ന സമാധാനമാണ്. അവിടുന്നു നൽകുന്ന സമാധാനം നമ്മിലുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ഏതു കാറ്റും കോളും വിജയപൂർവം നമുക്കു നേരിടാനാകും എന്നതാണു വാസ്തവം.
ഉത്ഥാന ഉൾക്കടലിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. ശീതകാലത്ത് തണുപ്പു കട്ടിയാകുന്പോൾ അലാസ്കൻ ഉൾക്കടലിന്റെ മുകൾഭാഗം മുഴുവൻ മഞ്ഞുകട്ടയായി മാറും. എന്നാൽ, ഉത്ഥാന ഉൾക്കടലിൽ വെള്ളം ഒരിക്കലും മഞ്ഞുകട്ടയായി മാറില്ലത്രെ. തന്മൂലം ഈ ഉൾക്കടലിൽ ഗതാഗത്തിന് ഒരിക്കലും തടസം വരാറില്ല! അതായത് ഈ ഉൾക്കടൽ എപ്പോഴും സുരക്ഷിതമാണെന്നു സാരം.
ഉത്ഥിനായ യേശുവിൽ തങ്ങളുടെ നങ്കൂരം ഇടുന്നവരുടെ കാര്യത്തിലും ഇതുതന്നെയാണു സംഭവിക്കുന്നത്. അവിടത്തോടൊപ്പം നാം എപ്പോഴും സുരക്ഷിതരാണെന്നു വ്യക്തം. പ്രത്യേകിച്ചും നാം മരണമെന്ന മഹാസമുദ്രം കടക്കുന്പോൾ. ഉത്ഥിതനായ യേശുവിൽ വിശ്വാസമർപ്പിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം മരണം നമ്മുടെ ജീവിതത്തിന്റെ അവസാനമല്ല. നേരെ മറിച്ച്, അതു പുതിയൊരു ജീവിതത്തിന്റെ തുടക്കം മാത്രമാണ്. ആ തുടക്കം സാധ്യമാകുന്നതാകട്ടെ ഉത്ഥാനം ചെയ്ത യേശുവിലൂടെയും.
തന്റെ സ്നേഹിതനായ ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുന്നതിനുമുൻപായി അവിടുന്നു പറഞ്ഞു: "പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.’ അതെ, അവിടുത്തെ വിശ്വസിക്കുന്നവർക്കും അവിടുന്നിൽ നങ്കൂരമിട്ടു ജീവിതയാത്ര ചെയ്യുന്നവർക്കും പുനരുത്ഥാനം ഉറപ്പാണ്. അവർ മരിച്ചാലും ജീവിക്കും.
ഉയിർപ്പുതിരുനാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ, നമുക്കു നവജീവൻ നൽകുന്ന ഉത്ഥാനത്തിന്റെ ഉൾക്കടലായ യേശുവിൽ നമ്മുടെ ജീവിതത്തിന്റെ നങ്കൂരമിടുന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ. അങ്ങനെ ചെയ്താൽ, നമ്മുടെ ജീവിതത്തിൽ എത്ര വലിയ കൊടുങ്കാറ്റടിച്ചാലും യേശുവിനോടൊപ്പം സുരക്ഷിതരും അവിടുത്തെ ഉത്ഥാനത്തിൽ പങ്കുപറ്റുന്നവരുമായും മാറും. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഞാൻ കേട്ടതു നിങ്ങൾ കേട്ടാൽ നിങ്ങളും...
പഠിക്കാൻ അതിസമർഥയായിരുന്നു മോണ്‍സെ മെഡീന. അങ്ങനെയാണു സ്പെയിനിലെ വലേൻസയിൽ ജനിച്ച അവൾ സ്കോളർഷിപ്പോടെ ഉന്നതപഠ
ദൈവത്തിന്റെ ഏറ്റവും പ്രധാന ഗുണം
പത്തു മക്കളിൽ മൂന്നാമത്തവൾ ആയിരുന്നു ഐലീന കൊവാൽസ്ക (1905-1938). മരപ്പണിയും കൃഷിയുമായിരുന്നു അവളുടെ പിതാവിന്റെ ജോല
സ്നേഹത്തിന്റെ പുതിയ പ്രമാണം
സ്നേഹത്തിന്റെ ഈ കല്പന മനസിലാക്കാൻ വിഷമമാണെങ്കിൽ അതിനെക്കാൾ നൂറു മടങ്ങു ക്ലേശകരമാണു ഇതു പ്രാവർത്തികമാക്കുക എന
അധികഭാരം ചുമക്കേണ്ടിവരുന്പോൾ
ഏതു വിഷമസന്ധിയിലും പരസ്പരം ഹൃദയം തുറന്നു സംസാരിക്കാൻ കുടുംബാംഗങ്ങൾ തയാറാകണം... ഈ കഥ ഓർമിപ്പിക്കുന്നത് അതാണ്
നമ്മുടെ ശ്രദ്ധ പാഠം പഠിപ്പിക്കുന്നതിലോ?
അമേരിക്കൻ സുപ്രീം കോടതിയുടെ നാലാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു ജോണ്‍ മാർഷൽ (1755-1835). 1801 മുതൽ 1835 വരെ ചീഫ് ജസ്റ്റിസ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
ഞാൻ കേട്ടതു നിങ്ങൾ കേട്ടാൽ നിങ്ങളും...
പഠിക്കാൻ അതിസമർഥയായിരുന്നു മോണ്‍സെ മെഡീന. അങ്ങനെയാണു സ്പെയിനിലെ വലേൻസയിൽ ജനിച്ച അവൾ സ്കോളർഷിപ്പോടെ ഉന്നതപഠ
ദൈവത്തിന്റെ ഏറ്റവും പ്രധാന ഗുണം
പത്തു മക്കളിൽ മൂന്നാമത്തവൾ ആയിരുന്നു ഐലീന കൊവാൽസ്ക (1905-1938). മരപ്പണിയും കൃഷിയുമായിരുന്നു അവളുടെ പിതാവിന്റെ ജോല
സ്നേഹത്തിന്റെ പുതിയ പ്രമാണം
സ്നേഹത്തിന്റെ ഈ കല്പന മനസിലാക്കാൻ വിഷമമാണെങ്കിൽ അതിനെക്കാൾ നൂറു മടങ്ങു ക്ലേശകരമാണു ഇതു പ്രാവർത്തികമാക്കുക എന
അധികഭാരം ചുമക്കേണ്ടിവരുന്പോൾ
ഏതു വിഷമസന്ധിയിലും പരസ്പരം ഹൃദയം തുറന്നു സംസാരിക്കാൻ കുടുംബാംഗങ്ങൾ തയാറാകണം... ഈ കഥ ഓർമിപ്പിക്കുന്നത് അതാണ്
നമ്മുടെ ശ്രദ്ധ പാഠം പഠിപ്പിക്കുന്നതിലോ?
അമേരിക്കൻ സുപ്രീം കോടതിയുടെ നാലാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു ജോണ്‍ മാർഷൽ (1755-1835). 1801 മുതൽ 1835 വരെ ചീഫ് ജസ്റ്റിസ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
Latest News
ആൻഡമാൻ, നിക്കോബാർ ദ്വീപിൽ ഭൂചലനം
പാക്കിസ്ഥാനിൽ ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിൽ സ്ഫോടനം; നാല് മരണം
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.43 കോടി കടന്നു
ഫ്ലാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ; ഡിഎന്‍എ പരിശോധനാ ഫലം പോലീസിന് ലഭിച്ചു
കോവിഡ്: ക്വാറന്റൈൻ,ഐസൊലേഷൻ മാനദണ്ഡങ്ങൾ പുതുക്കി
Latest News
ആൻഡമാൻ, നിക്കോബാർ ദ്വീപിൽ ഭൂചലനം
പാക്കിസ്ഥാനിൽ ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിൽ സ്ഫോടനം; നാല് മരണം
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.43 കോടി കടന്നു
ഫ്ലാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ; ഡിഎന്‍എ പരിശോധനാ ഫലം പോലീസിന് ലഭിച്ചു
കോവിഡ്: ക്വാറന്റൈൻ,ഐസൊലേഷൻ മാനദണ്ഡങ്ങൾ പുതുക്കി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top