Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലുള്ള സീയൂക്സ് ഫാൾസ് എന്ന സിറ്റിയിലാണ് അവളുടെ താമസം. എമേഴ്സന്റെ പ്രധാന ഹോബി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തെഴുതുക എന്നതാണ്.
അവൾ എഴുതുന്ന കത്തുകളിൽ അവളെക്കുറിച്ചും സഹോദരനെക്കുറിച്ചും അവൾക്ക് ഏറെ ഇഷ്ടപ്പെട്ട കൂട്ടുകാരെക്കുറിച്ചുമൊക്കെ അവൾ എഴുതും. അതോടൊപ്പം ആർക്കു കത്തെഴുതുന്നുവോ ആ ആളിന്റെ വിശേഷങ്ങളും ചോദിക്കും. ചിലപ്പോൾ അവളുടെ എഴുത്തിൽ തമാശകളും ഉണ്ടാകും. ഇതാ അവളുടെ ഒരു സാന്പിൾ തമാശ: ’ആനകൾ മരങ്ങളിൽ ഒളിച്ചിരിക്കുന്നത് എന്തുകൊണ്ടാണു നമ്മൾ കാണാത്തത്? കാരണം, ഒളിച്ചിരിക്കാൻ ആനകൾ അത്ര മിടുക്കരാണ്!’
എമേഴ്സണ്‍ അയയ്ക്കുന്ന കത്തുകൾക്കു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അവൾ അയയ്ക്കുന്ന കത്തുകളുടെ കവറുകൾ ചിത്രങ്ങൾവരച്ച് അവൾ അലങ്കരിച്ചിരിക്കും. തന്മൂലം കത്തുകൾപോലെ അവയുടെ കവറുകളും ആളുകളെ ആകർഷിക്കും.
ഒരു ദിവസം എമേഴ്സന്റെ വീട്ടിൽ മെയിൽ എത്തിച്ചുകൊടുക്കുന്ന പോസ്റ്റ്മാന് ഒരു കത്തെഴുതി. അതിപ്രകാരമായിരുന്നു: ’ഞാൻ എമേഴ്സണ്‍. താങ്കൾ ഒരുപക്ഷേ, എന്നെ അറിയുമായിരിക്കും. കത്തുകളുടെ കവറുകളിൽ ചിത്രം വരച്ചു ഞാൻ കത്തുകൾ അയയ്ക്കുന്നതു താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാവും! എന്റെ കത്തുകൾ കൊണ്ടുപോവുകയും എനിക്കുള്ള കത്തുകൾ എത്തിക്കുകയുംചെയ്യുന്ന താങ്കളോടു നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ വളരെ പ്രധാനപ്പെട്ട ഒരാളാണ്. കത്തുകൾ എഴുതി ഞാൻ ആളുകളെ സന്തോഷിപ്പിക്കുന്നു. താങ്കളുടെ ജോലിവഴി താങ്കളും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു.
അവൾ തുടർന്നെഴുതി: ’നിങ്ങൾ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാളാകാൻ കാരണമുണ്ട്. എനിക്കു ഫോണില്ല. തന്മൂലം കത്തുകളെഴുതിയാണു ഞാൻ മറ്റുള്ളവരുമായി ബന്ധം പുലർത്തുന്നത്. താങ്കൾ എനിക്കതു സാധിച്ചുതരുന്നു.
അമേരിക്കയിലെ രീതി അനുസരിച്ച് എല്ലാ വീടുകളുടെയും മുൻപിൽ റോഡിന്റെ സൈഡിലായി ഒരു മെയിൽ ബോക്സുണ്ടാവും. ആ ബോക്സിൽ കത്തുകൾവച്ചാൽ കത്തുകൾ വിതരണംചെയ്യാൻ പോസ്റ്റ്മാൻ വരുന്പോൾ ആ ബോക്സിലുള്ള കത്തുകൾ പോസ്റ്റുമാൻ പോസ്റ്റോഫീസിലേക്ക് കൊണ്ടുപൊയ്ക്കൊള്ളും.
എമേഴ്സണ്‍ എഴുതിയ കത്ത് മെയിൽബോക്സിൽ വച്ചിരുന്നതു പോസ്റ്റുമാൻ എടുക്കുന്നത് അവൾ കണ്ടു. അപ്പോൾ അവളുടെ മുഖത്ത് അവളറിയാതെ ഒരു പുഞ്ചിരി വിടർന്നു.
അടുത്ത ദിവസം അവളുടെ മെയിൽബോക്സിൽ ഒരു പായ്ക്കറ്റുണ്ടായിരുന്നു. ആ പായ്ക്കറ്റു തുറന്നപ്പോൾ അതിൽ കണ്ടതു രണ്ടു കത്തുകളും കത്തയയ്ക്കുന്നതിനുള്ള കുറെ സ്റ്റാന്പുകളുമായിരുന്നു. ആ കത്തുകളിലൊന്ന് ഡഗ് എന്ന പേരുള്ള അവിടത്തെ പോസ്റ്റുമാന്റെയും സാറ എന്ന പേരുള്ള പോസ്റ്റോഫീസ് സൂപ്പർവൈസറുടേതുമായിരുന്നു. എമേഴ്സന്റെ കത്ത് അവർക്ക് എത്രമാത്രം സന്തോഷം നല്കി എന്നതായിരുന്നു ആ കത്തുകളുടെ ഉള്ളടക്കം.
എമേഴ്സണ്‍ അവർക്കു നന്ദി പറഞ്ഞുകൊണ്ട് ഉടനെ കത്തുകളെഴുതി. ഒരാഴ്ചയ്ക്കുള്ളിൽ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽനിന്ന് എമേഴ്സണ്‍ അനുദിനം കത്തുകൾ വരാൻ തുടങ്ങി. ആ കത്തുകളെല്ലാം എമേഴ്സണ്‍ ഡഗ്ഗിനെഴുതിയ ആദ്യത്തെ കത്തിനുള്ള നന്ദിപ്രകടനമായിരുന്നു. എമേഴ്സണ്‍ അയച്ച കത്തിന്റെ കാര്യം പോസ്റ്റൽ സർവീസിന്റെ വെസ്റ്റേണ്‍ റീജിനയനിലെ ന്യൂസ് ലെറ്ററിൽ സാറ പ്രസിദ്ധീകരിച്ചിരുന്നു. അതെത്തുടർന്നാണ് എമേഴ്സണു കത്തുകളുടെ പ്രവാഹമുണ്ടായത്.
ഒരു ദിവസം ഡഗ് എത്തിയതു രണ്ടു വലിയ ബോക്സുകൾ നിറയെ കത്തുകളുമായിട്ടായിരുന്നു. ആ കത്തുകളെല്ലാം എമേഴ്സണുള്ള നന്ദിപ്രകടനമായിരുന്നു. അധികം പേരാലും ശ്രദ്ധിക്കപ്പെടാതെ തങ്ങൾ ചെയ്യുന്ന ജോലി എമേഴ്സണ്‍ ശ്രദ്ധിക്കുകയും നന്ദി പറയുകയും ചെയ്തതിലുള്ള ആഹ്ലാദമായിരുന്നു ആ കത്തുകളിൽ നിഴലിച്ചുനിന്നിരുന്നത് എന്നു മാത്രമല്ല, അവർ തങ്ങളുടെ വിശേഷങ്ങൾ എഴുതി എമേഴ്സണുമായി ഹൃദയബന്ധം സ്ഥാപിക്കാനും ആ കത്തുകളെഴുതിയവർ ശ്രദ്ധിച്ചിരുന്നു.
ഒരാൾ എഴുതി: ’ഒരു ഓണംകേറാമൂലയിൽ ഞാൻ മാത്രം ജോലിചെയ്യുന്ന പോസ്റ്റോഫീസാണ് എന്റേത്. മോളുടെ കത്ത് എന്നെ എത്രമാത്രം സന്തോഷിപ്പിച്ചു എന്ന് എനിക്കു പറഞ്ഞറിയിക്കാനാവില്ല.’ മറ്റൊരാൾ എഴുതി: ’എനിക്ക് ഒരു മകൻ മാത്രമേയുള്ളു. അവൻ കുവൈറ്റിലാണ്. അവനു മോൾ ഒരു കത്തെഴുതണം.’ കത്തുകിട്ടിയ ഉടനെ എമേഴ്സണ്‍ അവർക്കു രണ്ടുപേർക്കും കത്തുകളെഴുതി.
എമേഴ്സന്റെ ഈ കഥ വിവരിച്ചുകൊണ്ട് അവളുടെ ഡാഡി ഹ്യൂ വെബർ എഴുതി: ’എല്ലാ മനുഷ്യരും കാണപ്പെടാനും കേൾക്കപ്പെടാനും അറിയപ്പെടാനും ആഗ്രഹിക്കുന്നു. അവർ മാനുഷികമായ ഒരു ബന്ധം ആഗ്രഹിക്കുന്നു. അതാണ് എമേഴ്സണു ലഭിക്കുന്ന കത്തുകളിൽ നിഴലിച്ചുനിൽക്കുന്നത്.’
2020 ഓഗസ്റ്റ് മാസം റീഡേഴ്സ് ഡൈജസ്റ്റിൽ പ്രത്യക്ഷപ്പെട്ട എമേഴ്സന്റെ ഈ കഥ വായിക്കുന്പോൾ നമുക്കു പല സംശയങ്ങളും തോന്നാം. പരിചയമില്ലാത്തവർക്കു കത്തുകളെഴുതുന്നത് അപകടകരമല്ലേ എന്നതായിരിക്കാം നമ്മുടെ ആദ്യത്തെ സംശയം. ശരിയാണ്, പരിചയമില്ലാത്തവർക്കും ആവശ്യമില്ലാത്ത കാര്യങ്ങൾക്കും കത്തെഴുതുന്നതിൽ വലിയ അപകടം ഉണ്ടാകാം. എന്നാൽ, നമുക്കു വിശ്വാസമുള്ളവർക്കും പരിചയമുള്ളവർക്കും വല്ലപ്പോഴുമെങ്കിലും നമുക്കു കത്തുകളെഴുതാമല്ലോ.
പ്രത്യേകിച്ചും നാം നന്ദി പറയേണ്ട അവസരങ്ങൾ ഉണ്ടാകുന്പോൾ.ശരിയാണ്, ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയുമൊക്കെ മറ്റുള്ളവർക്കു നന്ദി പറയാനും അവരുമായി ബന്ധപ്പെടാനും നമുക്കു സാധിക്കും. എന്നാൽ, നന്ദി പ്രകടനമായും ജന്മദിനാശംസകളും ക്രിസ്മസ്- നവവത്സര മംഗളാശംസകളുമായി നമ്മൾ അയയ്ക്കുന്ന കത്തുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നതു നാം മറന്നുപോകരുത്. ഒരുപക്ഷേ, നമ്മൾ അയയ്ക്കുന്ന ഒരു കത്ത് വലിയ പ്രതിസന്ധികളുടെ മധ്യേ മറ്റൊരാൾക്കു വലിയ ധൈര്യവും ആശ്വാസവും പകരില്ലെന്ന് ആർക്കു പറയാനാകും?
എമേഴ്സനെപ്പോലെ നാമെല്ലാവരും വൻതോതിൽ കത്തുകളെഴുതണമെന്നല്ല. എന്നാൽ, നാം എഴുതുന്ന കത്തുകൾക്കും അവയിലുള്ള നല്ല വാക്കുകൾക്കും മറ്റുള്ളവരുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട് എന്നതു നാം മറക്കരുത്. അതുകൊണ്ടുതന്നെ വല്ലപ്പോഴുമെങ്കിലും മറ്റുള്ളവർക്കു കത്തുകളെഴുതുന്നതിനു നമുക്കു ശ്രദ്ധിക്കാം.
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top