Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നോമ്പുകാലാചരണത്തോടനുബന്ധിച്ച ഒരു അനുതാപശുശ്രൂഷ നടന്നു. വിശ്വാസികളെ കുമ്പസാരത്തിന് ഒരുക്കുന്നതിനായുള്ള ഈ അനുതാപശുശ്രൂഷയ്ക്ക് നേതൃത്വം നല്കിയതു ഫ്രാന്‍സിസ് പാപ്പയായിരുന്നു. ഈ അനുതാപശുശ്രൂഷയ്ക്കിടയില് മാര്‍പാപ്പ ഒരു അസാധാരണ പ്രഖ്യാപനം നടത്തി. 2015 ഡിസംബര്‍ എട്ടുമുതല്‍ 2016 നവംബര്‍ 20 വരെ തിരുസഭയില്‍ കരുണയുടെ ഒരു ജൂബിലി വര്‍ഷം ആചരിക്കുമെന്നായിരുന്നു ആ പ്രഖ്യാപനം.
അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം വിശ്വാസികള്‍ക്കെന്നപോലെ ലോകത്തിനു മുഴുവന്‍ വലിയ വാര്‍ത്തയായിരുന്നു. ദൈവത്തിന്റെ അനന്തമായ സ്നേഹവും കരുണയും നന്ദിയോടെ അനുസ്മരിക്കാനും ആ സ്നേഹം വിശ്വാസികളുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാനുമുള്ള അവസരമായിട്ടാണു മാര്‍പാപ്പ കരുണയുടെ വര്‍ഷം വിഭാവനം ചെയ്തത്. മാര്‍പാപ്പയുടെ ഈ ആഹ്വാനം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ നെഞ്ചിലേറ്റുകതന്നെ ചെയ്തു. എല്ലായിടങ്ങളിലും കരുണയുടെ വര്‍ഷം അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിശ്വാസികള്‍ ആചരിച്ചു.
കരുണയുടെ ഈ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ സമാപനദിവസമായ 2016 നവംബര്‍ 20-ന് മാര്‍പാപ്പ ‘മിസെരിക്കോര്ഡിയ എത് മിസേറ' (കരുണയും ദുരിതവും) എന്ന പേരില്‍ ഒരു അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു. കരുണ സഭയുടെയും വിശ്വാസികളുടെയും ജീവിതത്തിന്റെ അന്തസത്തയായി മാറണമെന്ന് ഉദ്ബോധിപ്പിക്കുന്ന ഈ ലേഖനത്തിലൂടെ ഭൂമുഖമൊട്ടാകെ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ കാര്യവും അദ്ദേഹം എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു.
ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്നവരുടെ കഷ്ടപ്പാടും കണ്ണീരും ആരും കാണാതെ പോകാതിരിക്കാനും അവരുടെ ജീവിതപ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന കാര്യം ഓര്മിപ്പിക്കാനുംവേണ്ടി തന്റെ അപ്പസ്തോലിക ലേഖനത്തിലൂടെ ‘ലോക ദരിദ്രരുടെ ദിനാചരണ'വും മാര്‍പാപ്പ പ്രഖ്യാപിച്ചു. ലത്തീൻ ആരാധനക്രമമനുസരിച്ചു വരുന്ന ‘സാധാരണകാല'ത്തെ മുപ്പത്തിമൂന്നാം ഞായറാഴ്ചയാണ് എല്ലാ വര്‍ഷവും ഈ ദിനാചരണം നടത്തേണ്ടതെന്നും മാര്‍പാപ്പ വ്യവസ്ഥ ചെയ്തു.
ഇതനുസരിച്ച് ‘ലോകദരിദ്രരുടെ ദിനം' ആദ്യമായി ആചരിച്ചതു 2017 നവംബര്‍ 19-ാം തീയതി ഞായറാഴ്ചയായിരുന്നു. ഈ പ്രഥമാചരണത്തിനായി തെരഞ്ഞെടുത്ത മുദ്രാവാക്യം ‘വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികള്‍കൊണ്ടു നമുക്കു സ്നേഹിക്കാം' എന്നായിരുന്നു. ജനഹൃദയങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയ ഒരു മുദ്രാവാക്യമായിരുന്നു ഇത്. ‘ദരിദ്രന് നിലവിളിച്ചപ്പോള്‍ കര്‍ത്താവ് അവന്റെ പ്രാര്‍ഥന കേട്ടു' (സങ്കീര്‍ത്തനം 34:6) എന്നതായിരുന്നു രണ്ടാമതു ലോകദരിദ്ര ദിനാചണത്തിനുള്ള ചിന്താവിഷയമായി മാര്‍പാപ്പ അവതരിപ്പിച്ചത്.
2019-ല്‍ നടന്ന മൂന്നാമതു ലോക ദരിദ്രദിനാചരണത്തിനു മാര്‍പാപ്പ തെരഞ്ഞെടുത്ത പ്രമേയം ‘പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല' എന്നുള്ള സങ്കീര്ത്തനഭാഗമായിരുന്നു(9:19). ഇക്കൊല്ലം നവംബര്‍ 15-നു നടക്കുന്ന ലോക ദരിദ്രദിനാചരണത്തിനു മാര്‍പാപ്പ നല്കുന്ന മുദ്രാവാക്യം 'ദരിദ്രനു കൈ തുറന്നു കൊടുക്കുക' എന്ന ദൈവവചനമാണ് (പ്രഭാഷകന്‍ 7:32) മാര്‍പാപ്പ ദൈവവചനം ഉദ്ധരിച്ചുകൊണ്ട് അനുസ്മരിക്കുന്നതുപോലെ, ദരിദ്രര്‍ക്കു കൈ തുറന്നു കൊടുക്കേണ്ട ഒരു കാലഘട്ടമാണിത്. പ്രത്യേകിച്ചും കോവിഡ്-19 എന്ന മഹാമാരിമൂലം ലോകം വിറങ്ങലിക്കുമ്പോള്‍. വിവിധ ലോകസംഘടനകളുടെ കണക്കുകളനുസരിച്ച് ലോകമെമ്പാടുമായി 69 കോടി ആളുകളാണു വിശക്കുന്ന വയറുമായി അന്തിയുറങ്ങുന്നത്. ഇവരില്‍ എട്ടരക്കോടിയോളം ദരിദ്രര്‍ ഇന്ത്യക്കാരാണ്. ഇതിനും പുറമെയാണു പോഷകാഹാരത്തിന്റെ അഭാവംമൂലം കഷ്ടതയനുഭവിക്കുന്ന കോടിക്കണക്കിനാളുകള്‍.
കണക്കുകളനുസരിച്ചു പട്ടിണിയും പോഷകാഹാരക്കുറവുംമൂലം 31 ലക്ഷം കുട്ടികള്‍ ലോകമെമ്പാടുമായി പ്രതിവര്‍ഷം മരിക്കുന്നുണ്ടത്രെ. ലോകം 21-ാം നൂറ്റാണ്ടില്‍ പ്രവേശിച്ചിട്ടു നിരവധി വര്‍ഷം കഴിഞ്ഞിട്ടും പട്ടിണിയാണു ലോകത്തിലെ നമ്പര്‍ വണ്‍ പ്രശ്നം. എന്നാല്‍, ഈ ദുഃസ്ഥിതിയുടെ കാരണം ഭക്ഷ്യോത്പാദനത്തിന്റെ കുറവാണോ? അല്ലേയല്ല.
ലോകത്തിലെ സകല ജനങ്ങളെയും പോറ്റാന്‍ വേണ്ടതിലധികം ഭക്ഷണസാധനങ്ങള്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, അവ വേണ്ട രീതിയില്‍ വിതരണം ചെയ്യപ്പെടുകയോ പങ്കുവയ്ക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ഇന്ത്യയില്‍പ്പോലും ആവശ്യത്തിലധികം ഭക്ഷ്യവിഭവങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പക്ഷേ, ദരിദ്രരുടെ കൈയില്‍ പണമുണ്ടായിട്ടു വേണ്ടേ ഭക്ഷണം വാങ്ങാന്‍? എല്ലാ ദരിദ്രര്‍ക്കും സൗജന്യമായോ വില കുറച്ചോ ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതില്‍ ഗവണ്മെന്റ് ഇതുവരെ വിജയിച്ചിട്ടുമില്ല.
ഇന്ത്യയില്‍ പണമില്ലാഞ്ഞിട്ടാണോ ദരിദ്രര്‍ പട്ടിണി കിടക്കുന്നത്. ഒരിക്കലുമില്ല. ഇന്ത്യയില്‍ പണമുണ്ട്. എന്നാല്‍ ഓക്സ്ഫാം എന്ന സംഘടനയുടെ 2019-ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ എഴുപതു ശതമാനം ജനങ്ങളുടെ സമ്പത്തിന്റെ നാലിരട്ടി സമ്പത്ത് ഒരു ശതമാനം ആളുകളുടെ കൈകളിലാണ്! 2020 ഓഗസ്റ്റിലെ റിപ്പോര്‍ട്ടനുസരിച്ചു ലോകത്തിലെ നാലാമത്തെ സമ്പന്നനായ മുകേഷ് അംബാനിയുടെ മാത്രം സ്വത്ത് പതിനായിരം കോടി ഡോളറിനു മുകളിലാണത്രെ!
നാമാരും മുകളില്‍ കൊടുത്തിരിക്കുന്ന സമ്പന്നവിഭാഗമായ ഒരു ശതമാനത്തില്പ്പെട്ടവരല്ലെന്നു തീര്‍ച്ച. നാം ഭൂരിഭാഗവും സാധാരണക്കാര്‍തന്നെ. നമ്മില്‍ ധാരാളംപേര്‍ അത്യാവശ്യങ്ങള്ക്കുവേണ്ട പണമില്ലാത്തവരുമായിരിക്കാം. എങ്കില്‍പ്പോലും ദിവസവും അരച്ചാണ് വയറു നിറയ്ക്കാൻപോലും വിഷമിക്കുന്നവരെ വിസ്മരിക്കാന്‍ നമുക്ക് അവകാശമില്ല. എന്നു മാത്രമല്ല, നാം കൈനീട്ടി അവരെ സഹായിക്കുകയും വേണം. എല്ലാവരുംകൂടി ശ്രമിച്ചാല്‍ അവരുടെ പട്ടിണി മാറ്റുവാന്‍ സാധിക്കുമെന്നതാണു യാഥാര്‍ഥ്യം.
അമേരിക്കന്‍ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ 2019-ലെ കണക്കനുസരിച്ചു മൂന്നരക്കോടി ജനങ്ങളാണ് പട്ടിണിമൂലം അമേരിക്കയില്‍ കഷ്ടപ്പെടുന്നത്. അവര്‍ക്കു ഗവണ്മെന്റ്പലവിധ സഹായങ്ങളും എത്തിക്കുന്നുണ്ട്. അതിനു പുറമെയാണു വിവിധ സംഘടനകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന 63,000 ഭക്ഷണ കലവറകളും സൂപ്പ് കിച്ചനുകളും. വ്യക്തികള്‍ ഉദാരമായി നല്കുന്ന ഫണ്ടുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ സൗജന്യ ഭക്ഷണവിതരണ സംവിധാനംമൂലം അമേരിക്കയിലെ ദരിദ്രര്‍ക്ക് ഒരിക്കലും പട്ടിണി കിടക്കേണ്ടി വരുന്നില്ല.
ഇതുപോലെ ദരിദ്രരുടെ കാര്യം നോക്കാന്‍ ഗവണ്മെന്റും സംഘടനകളുടെ വ്യക്തികളും കൂട്ടായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നമുക്കുമുണ്ടാകണം. അതു സാധിക്കണമെങ്കില്‍ ധനസഹായത്തിനു പുറമെ നമ്മുടെ സമയവും കഴിവുകളും ഉപയോഗിക്കാന്‍ നാം തയാറാകണം. അതായത് കൈനീട്ടി നാം നല്കുന്ന സഹായം പണത്തിന്റെ കാര്യത്തിലെന്നപോലെ സേവനത്തിനും വേണമെന്നു സാരം.
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top