പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.

ഒരിക്കൽ ഒരു സിംഹവും ഒരു കഴുതയും ഒരു കുറുക്കനുമൊരുമിച്ചു വേട്ടയാടാൻ പോയി. കഥയിൽ ചോദ്യമില്ലാത്തതുകൊണ്ടു കഴുത വേട്ടയാടാൻ പോകുമോയെന്നോ വേട്ടയാടാൻവേണ്ടി സിംഹം മറ്റേതെങ്കിലും മൃഗത്തെ കൂട്ടുപിടിക്കുമോ എന്നും ചോദിക്കരുത്. അവരുടെ വേട്ടയാടൽ വൻ വിജയമായിരുന്നു. വേട്ടയാടൽ അവസാനിച്ചപ്പോൾ വേട്ടമുതൽ പങ്കിടാൻ സമയമായി.

വേട്ടയാടിക്കിട്ടിയ മൃഗങ്ങളെ പങ്കിടാനുള്ള ദൗത്യം കഴുതയെയാണ് സിംഹം ആദ്യം ഏല്പിച്ചത്. കഴുത സന്തോഷപൂർവം ആ ദൗത്യം ഏറ്റെടുത്തു. മൂന്നുപേർ ഒരുമിച്ചല്ലേ വേട്ടയാടിയത്. അതുകൊണ്ടു വേട്ടമുതൽ മൂന്നു തുല്യപങ്കായി കഴുത വിഭജിച്ചു. കുറുക്കന് ഏറെ സ്വീകാര്യമായിരുന്നു ഈ പങ്കുവയ്ക്കൽ. അവൻ സന്തോഷംകൊണ്ടു കുതിച്ചുചാടി.

എന്നാൽ, സിംഹം അതുകൊണ്ടു തൃപ്തനായില്ല. അവൻ കോപംകൊണ്ടു ജ്വലിച്ചു. അടുത്ത നിമിഷം ഒറ്റ അടികൊണ്ട് അവൻ കഴുതയെ കൊന്നു. അതോടെ ശാന്തനായ സിംഹം കുറുക്കനോടു പറഞ്ഞു: ’എന്നാൽ, ഇനി നീ പങ്കുവയ്ക്കൂ.’ കുറുക്കൻ വർത്തമാനം പറഞ്ഞു സമയം പാഴാക്കാൻ പോയില്ല. അവൻ അതിവേഗം വേട്ടയാടിക്കിട്ടിയ മൃഗങ്ങളെയെല്ലാം ഒരുമിച്ചു കൂട്ടിവച്ചു. എന്നിട്ടു സിംഹത്തിനു താൽപര്യമുണ്ടാകാനിടയില്ലെന്നു കുറുക്കന് ഉറപ്പുണ്ടായിരുന്ന ഒരു ചെറിയ ഐറ്റം മാത്രം അവൻ തനിക്കായി മാറ്റിവച്ചു.

ഇതു കണ്ടപ്പോൾ സിംഹത്തിനു സന്തോഷമായി. അവന്‍റെ നർമഭാവം തിരിച്ചുവന്നു. "ആരാണ് ഇത്ര ന്യായമായി പങ്കുവയ്ക്കാൻ നിന്നെ പഠിപ്പിച്ചത്?’ സിംഹം ചോദിച്ചു. അപ്പോൾ സാവധാനം സിംഹത്തിന്‍റെ അരികിൽനിന്നു മാറിക്കൊണ്ട് ഒരു ചെറുചിരിയോടെ കുറുക്കൻ പറഞ്ഞു: ’കഴുതയിൽനിന്നാണ് ഞാൻ ഈ പാഠം പഠിച്ചത്!’

കുറുക്കൻ ബുദ്ധിമാനായിരുന്നു. കഴുതയ്ക്കുണ്ടായ അനുഭവത്തിൽനിന്ന് അവൻ അതിവേഗം പഠിച്ചു. അങ്ങനെയാണ് അവൻ തന്‍റെ ജീവൻ രക്ഷിച്ചത്. കഴുത ചെയ്തതുപോലെ വേട്ടമുതൽ തുല്യമായി പങ്കുവയ്ക്കാൻ കുറുക്കൻ മുതിരുകയായിരുന്നെങ്കിൽ അവന്‍റെ ജീവനും ഒറ്റനിമിഷംകൊണ്ടു നഷ്ടപ്പെടുമായിരുന്നു. അവൻ അതിന് ഇടവരുത്തിയില്ല. സ്വന്തം അനുഭവത്തിൽനിന്നു മാത്രമല്ല, മറ്റുള്ളവരുടെ അനുഭവത്തിൽനിന്നുകൂടി പാഠം പഠിക്കാൻ അവൻ തയാറായിരുന്നു എന്നു വ്യക്തം.

ഈസോപ്പുകഥയിലെ ഈ കുറുക്കൻ ജീവിതാനുഭവത്തിൽനിന്നു പാഠം പഠിച്ചു സ്വന്തം ജീവൻ രക്ഷിച്ച ബുദ്ധിശാലിയാണ്. എന്നാൽ, ജീവിതാനുഭവങ്ങളിൽനിന്നു പാഠം പഠിക്കുന്നതിൽ ഈ കുറുക്കന്‍റേതുപോലുള്ള വിവേകവും വൈദഗ്ധ്യവും പ്രകടിപ്പിക്കാത്ത എത്രയോ ആളുകളെയാണു നാം നമ്മുടെ ചുറ്റിലും കാണുന്നത്! സിഗററ്റുവലി കാൻസർ രോഗികളായി മാറിയവരെയും ചുമച്ചും കുരച്ചും ശ്വാസം കിട്ടാതെ അലയുന്നവരെയും കണ്ടിട്ടും വെറും രസത്തിനുവേണ്ടി എന്നു പറഞ്ഞു സിഗററ്റു വലിക്കുന്നവർ മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളിൽനിന്നു പാഠം പഠിച്ചവരാണോ? അല്ലേയല്ല!

മയക്കുമരുന്നിന്‍റെ ഉപയോഗം മരണത്തിലേക്കും വൻനാശത്തിലേക്കുമുള്ള വഴിയാണെന്നറിഞ്ഞിട്ടും ആ വഴിയെ പോകുന്നവർ ജീവിതത്തിൽനിന്നു പാഠം പഠിക്കുന്നതിൽ ഈസോപ്പുകഥയിലെ കുറുക്കന്‍റെ ബഹുദൂരം പിന്നിലല്ലേ? മദ്യത്തിന്‍റെ പിടിയിലകപ്പെട്ടവരുടെ കാര്യവും ഇതിൽനിന്നു വിഭിന്നമല്ലല്ലോ. മദ്യപാനംമൂലം എത്രയോ വ്യക്തികളും കുടുംബങ്ങളും നശിക്കുന്നു! ഇതു നേരിൽ കണ്ടിട്ടും അതു വകവയ്ക്കാതെ മദ്യത്തിൽ മുങ്ങിത്താഴുന്നവരെ നാം കാണാറുണ്ടല്ലോ. അവർക്കും ഈസോപ്പുകഥയിലെ കുറുക്കന്‍റെ വിവേകവും ബുദ്ധിവൈഭവവുമില്ലെന്നു വ്യക്തം.

അക്രമത്തിന്‍റെയും അനീതിയുടെയും വഴിയെ പോകുന്നവർ അതിദാരുണമായി നാശമടയുന്നതു കണ്ടിട്ടും എന്തേ ഇപ്പോഴും പല ആളുകളും ആ വഴിയെ പോകുന്നു? മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളിൽനിന്നു പാഠം പഠിക്കാൻ അവർ തയാറല്ല എന്നല്ലേ അതു വ്യക്തമാക്കുന്നത്? വ്യക്തിവൈരാഗ്യവും കുടുംബകലഹങ്ങളുമൊക്കെ നാശത്തിനു മാത്രമേ വഴിതെളിക്കൂ എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? എന്നിട്ടും എത്രയോ പേരാണ് ആ വഴിയിൽനിന്നു പിന്മാറാത്തത്? അവർക്കൊക്കെ ഈസോപ്പുകഥയിലെ കുറുക്കന്‍റെയത്രത്തോളം വിവേകമില്ലെന്നു നമുക്കു പറയേണ്ടിവരില്ലേ? അവരൊക്കെ സ്വന്തമെന്നതുപോലെ മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്നും പാഠം പഠിക്കാത്തവരല്ലേ?

ജീവിതം ഒരു പ്രശ്നമല്ല, അത് അനുഭവിക്കേണ്ട ഒരു യാഥാർഥ്യമാണെന്ന് ജർമൻ തത്വചിന്തകനായ സോറൻ കിർക്കെഗാർഡ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതുപോലെ, ജീവിതം ശരിക്കും അനുഭവിക്കുന്നവരാണു നമ്മളെങ്കിൽ തീർച്ചയായും നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു ശരിക്കു നാം പാഠം പഠിക്കും. അതനുസരിച്ചു നാം ജീവിക്കും. എന്നാൽ, ജീവിതത്തെ ഒരു പ്രശ്നം മാത്രമായിട്ടാണു നാം കൈകാര്യം ചെയ്യുന്നതെങ്കിൽ അവിടെ ജീവിതാനുഭവങ്ങൾക്ക് ഒരിക്കലും സ്ഥാനമുണ്ടാവില്ല. അപ്പോൾ നമ്മുടെ മുന്പിലുള്ള പ്രശ്നത്തെ ഏതു വളഞ്ഞ വഴിയിലൂടെയും പരിഹരിക്കാനാവും നമ്മുടെ ശ്രമം.

നമ്മുടെ ജീവിതാനുഭവങ്ങൾ എപ്പോഴും മെച്ചമാവണമെന്നില്ല. പലപ്പോഴും നാം അറിയാതെയാണെങ്കിലും അപകടങ്ങളിൽചെന്നു ചാടിയെന്നിരിക്കും. അതുപോലെ, നമ്മുടെ ഭാഗത്തുനിന്നു ചിലപ്പോഴെങ്കിലും തെറ്റുകൾ സംഭവിച്ചുവെന്നുമിരിക്കാം. അപ്പോഴൊക്കെ അവയിൽനിന്ന് അമൂല്യമായ പല പാഠങ്ങളും നമുക്കു പഠിക്കാനാവും. ആ പാഠങ്ങൾ വേണ്ട സമയത്തു നാം പഠിക്കുന്പോഴാണു നമ്മുടെ ജീവിതത്തിൽ നാം നേട്ടങ്ങൾ നേടിയെടുക്കുക.

മുകളിലത്തെ കഥയിലേക്കു മടങ്ങിവരട്ടെ. വേട്ടമുതൽ സിംഹത്തിനും കുറുക്കനും തനിക്കും തുല്യരീതിയിൽ പങ്കുവയ്ക്കാൻ കഴുത മുതിർന്നതു വലിയ ഒരു അബദ്ധമായിപ്പോയി. ആ അബദ്ധത്തിൽനിന്നു പാഠം പഠിച്ചു സ്വന്തം ജീവൻ രക്ഷിക്കാനുള്ള ഭാഗ്യം കഴുതയ്ക്കു ലഭിച്ചില്ല. എന്നാൽ കഴുതയുടെ ദാരുണമായ അന്ത്യം കാണാനിടയായ കുറുക്കൻ അതിൽനിന്നു പാഠം പഠിച്ച് അതിവിദഗ്ധമായി തന്‍റെ ജീവൻ രക്ഷിച്ചു!

നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചു എന്നു വരില്ല. നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നെന്നപോലെ മറ്റുള്ളവരുടെയും ജീവിതാനുഭവങ്ങൾ നമുക്കു പാഠമായിരിക്കണം. അപ്പോൾ മാത്രമേ ജീവിതത്തിൽനിന്നു നാം ശരിക്കും പാഠം പഠിക്കുന്നവരാകൂ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ