Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജീവിതത്തെ ഭയപ്പെടാത്ത ചാവറയച്ചൻ
""മരണത്തോടുള്ള ഭയം ജീവിതത്തോടുള്ള ഭയത്തിന്റെ പിന്തുടർച്ചയാണ്. ജീവിതം അതിന്റെ പൂർണതയിൽ നയിക്കുന്ന ഒരാൾ ഏതു സമയത്തും മരിക്കുവാൻ സന്നദ്ധനായിരിക്കും'' എന്ന് അമേരിക്കൻ സാഹിത്യകാരനായ മാർക്ക് ട്വയ്ൻ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ചാവറയച്ചനെ സംബന്ധിച്ചിടത്തോളം എത്രയോ ശരിയാണ്.
നൂറ്റിയന്പതു വർഷം മുന്‍പുള്ള ഒരു മരണക്കിടക്കയിൽനിന്നുള്ള രംഗം. വാതപ്പനിയും കടുത്ത നേത്ര രോഗവും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും മൂലം രോഗി ഏറെ ക്ഷീണിതനാണ്. വിദഗ്ധരായ പല ഡോക്ടർമാർ ശ്രമിച്ചിട്ടും രോഗിയുടെ നില വഷളായതല്ലാതെ അല്പംപോലും മെച്ചപ്പെട്ടില്ല. അപ്പോഴാണു രോഗി മരിക്കുവാൻ പോകുകയാണെന്ന ചിന്ത ചുറ്റും നിന്നവരിൽ ഒരു അശനിപാതംപോലെ ആഞ്ഞടിച്ചത്. അവരിൽചിലർ വിതുന്പിക്കരയാൻ തുടങ്ങി. മറ്റു ചിലർ രോഗിയുടെ കിടക്കയുടെ അരികെ മുട്ടുകുത്തി പ്രാർഥിക്കുവാൻ തുടങ്ങി.
തന്റെ മരണം മുൻകൂട്ടി കണ്ടുകൊണ്ടു നല്ല മരണത്തിനായി അനുദിനം ഒരുങ്ങിക്കൊണ്ടിരുന്ന രോഗി സാവധാനം കണ്ണു തുറന്ന് അവിടെനിന്നിരുന്നവരോടായി പറഞ്ഞു: ""ഒടുക്കത്തെ ഒപ്രുശ്മ സ്വീകരിക്കുവാൻ എനിക്കു സമയമായി''. മരണാസന്നർക്കു നൽകുന്ന രോഗീലേപനം എന്ന കൂദാശ അക്കാലത്ത് അറിയപ്പെട്ടിരുന്നത് ഒടുക്കത്തെ ഒപ്രുശ്മ, അന്ത്യകൂദാശ എന്നിങ്ങനെയുള്ള പേരുകളിലായിരുന്നു.
രോഗി ആവശ്യപ്പെട്ടതനുസരിച്ചു ബന്ധപ്പെട്ട അധികാരികൾ അദ്ദേഹത്തിന് ഒപ്രുശ്മ നൽകുവാനെത്തി. അപ്പോഴേക്കും അദ്ദേഹത്തിനുവേണ്ടപ്പെട്ടവരായ മറ്റുള്ളവരും ഓടിയെത്തി. അവരിൽ ചിലർ പൊട്ടിക്കരയുവാൻ തുടങ്ങി. അതു കണ്ട രോഗി തലനിവർത്തി ചാരിയിരുന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു:
""നിങ്ങൾ എന്തിനു ദുഃഖിക്കുന്നു. മനുഷ്യൻ ആരുതന്നെ ആയാലും എപ്പോഴെങ്കിലും മരിക്കണം. ദൈവാനുഗ്രഹത്താൽ ഈ സമയം ഓർത്ത് എന്നാൽ പാടുള്ള ഒരുക്കങ്ങൾ കുറെനാൾ മുന്‍പ് തുടങ്ങി ഞാൻ ചെയ്തുവന്നു. ഭക്തിയുള്ള എന്റെ മാതാപിതാക്കന്മാർ ഈശോ മറിയം യൗസേപ്പ് എന്ന മഹാകുടുംബത്തെ പലവിധത്തിൽ എന്നെ ഓർമിപ്പിക്കുകയും ഞാൻ ആ തിരുക്കുടുംബത്തെ ഇതുപോലെ (കട്ടിലിന്റെ അരികിൽ ഇരുന്നിരുന്നതും മേശമേൽ വച്ചിരുന്നതുമായ രൂപത്തെ കാണിച്ചുകൊണ്ട്) എപ്പോഴും എന്റെ ഹൃദയത്തിൽ കാക്കുകയും ഓർക്കുകയും വണങ്ങുകയും ചെയ്തിരുന്നതിനാൽ അവരുടെ അനുഗ്രഹം എപ്പോഴും എന്നെ സംരക്ഷിക്കകൊണ്ടു മാമോദീസായിൽ എനിക്കു കിട്ടിയ ദൈവ ഇഷ്ടപ്രസാദത്തെ നശിപ്പിക്കുന്നതിന് ഇടയായിട്ടില്ല എന്നു പറയുന്നതിനു ദൈവാനുഗ്രഹത്താൽ എനിക്കു ധൈര്യമുണ്ട്''.
രോഗിയുടെ ചുറ്റും നിന്നിരുന്നവർ അദ്ദേഹത്തെ ശ്രദ്ധാപൂർവം കേട്ടുനിൽക്കുന്പോൾ അദ്ദേഹം തുടർന്നു: ""നമ്മുടെ പാവപ്പെട്ട സഭയെയും അംഗങ്ങളായ നിങ്ങളെല്ലാവരെയും ഈ തിരുക്കുടുംബത്തിനു ഞാൻ പ്രതിഷ്ഠിക്കുന്നു. തിരുക്കുടുംബത്തെ നിങ്ങൾ ആശ്രയിക്കുവിൻ. നിങ്ങളുടെ ഹൃദയങ്ങളിൽ ആ തിരുക്കുടുംബം അധികാരം നടത്തട്ടെ. ഞാൻ മരിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ദുഃഖിച്ചു കലങ്ങേണ്ട. ദൈവതിരുമനസിനു സന്തോഷപൂർവം കീഴ്വഴങ്ങുവിൻ. ദൈവം സർവവലല്ലഭനും അറുതിയില്ലാത്ത അനുഗ്രഹക്കാരനുമാകുന്നു. സഭയ്ക്കും നിങ്ങൾ ഓരോരുത്തർക്കും എന്നേക്കാൾ കൂടുതൽ നന്മചെയ്യാൻ കഴിയുന്ന ഒരു പുത്തൻ പ്രിയോരച്ചനെ ദൈവം ഉടനെ തരും''.
തെല്ലിട നിശബ്ദതയ്ക്കു ശേഷം അദ്ദേഹം തുടർന്നു: ""നിങ്ങൾ എല്ലാവരും റേഗുളയും ന്യായപ്രമാണങ്ങളും ശ്രേഷ്ഠന്മാരുടെ കല്പനകളും സൂക്ഷ്മമായി അനുസരിച്ചു കാക്കണം.
ദിവ്യകാരുണ്യത്തിൽ എഴുന്നെള്ളിയിരിക്കുന്ന ഈശോയെ നിങ്ങൾ മുഴുഹൃദയത്തോടെ സ്നേഹിക്കണം. ആ തിരുഹൃദയത്തിൽനിന്നു നിവ്യായുടെ വചനം പോലെ ആയുസിന്റെ വെള്ളത്തെ കോരിയെടുക്കുവിൻ. സഭയുടെ അംഗങ്ങളായിരിക്കുന്ന എല്ലാവരും പ്രത്യേകം ശ്രേഷ്ഠന്മാരും തമ്മിൽ തമ്മിൽ പരമാർഥ ഉപവിയുള്ളവരായിരിക്കണം. ഇപ്രകാരം നിങ്ങൾ ചെയ്യുമെങ്കിൽ ഈ സഭ വഴിയായിട്ട് ദൈവസ്തുതിയും ആത്മരക്ഷയും ഉണ്ടാകുകയും സഭ ഒന്നിനൊന്നിന് അഭിവൃദ്ധിപ്രാപിക്കുകയും ചെയ്യും.
ഇത്രയും പറഞ്ഞ ഉടനെ രോഗി വീണ്ടും ഒപ്രുശ്മ നൽകുവാൻ ആവശ്യപ്പെട്ടു. ഒപ്രുശ്മ സ്വീകരിച്ചു മയക്കത്തിലേക്കു വഴുതിവീണ അദ്ദേഹം പിറ്റേ ദിവസം രാത്രി ഏഴരയോടെ തന്റെ നിത്യസമ്മാനം നേടുന്നതിനു യാത്രയായി.
1871 ജനുവരി മൂന്ന് ആയിരുന്നു അന്ന്. സ്വർഗസൗഭാഗ്യത്തിനായി വിളിക്കപ്പെട്ട ആ രോഗി വിശുദ്ധനായി ഇന്നു വണങ്ങപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചനായിരുന്നു.
""മരണത്തോടുള്ള ഭയം ജീവിതത്തോടുള്ള ഭയത്തിന്റെ പിന്തുടർച്ചയാണ്. ജീവിതം അതിന്റെ പൂർണതയിൽ നയിക്കുന്ന ഒരാൾ ഏതു സമയത്തും മരിക്കുവാൻ സന്നദ്ധനായിരിക്കും'' എന്ന് അമേരിക്കൻ സാഹിത്യകാരനായ മാർക്ക് ട്വയ്ൻ (1835-1910) എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ചാവറയച്ചനെ സംബന്ധിച്ചിടത്തോളം എത്രയോ ശരിയാണ്. ചാവറയച്ചൻ ജീവിതത്തെ ഭയപ്പെട്ടില്ല. ചാവറയച്ചന്റെ ബാല്യകാലത്ത് അദ്ദേഹത്തിനു തന്റെ മാതാവിനെയും പിതാവിനെയും ഏകസഹോദരനെയും നഷ്ടപ്പെട്ടതാണ്. ഒരു സഹോദരി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. എങ്കിലും ചാവറയച്ചൻ പതറിയില്ല.
ദൈവത്തിന്റെ സ്നേഹത്തിലും അനന്തപരിപാലനയിലും അടിയുറച്ച് അദ്ദേഹം ജീവിച്ചു. അങ്ങനെ ദൈവത്തിന്റെ അനന്തപരിപാലനയിൽ അദ്ദേഹം സിഎംഐ സഭയുടെ സ്ഥാപകനും സഭയുടെ പ്രഥമ പ്രിയോരച്ചനും പത്തൊന്‍പതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ പ്രവർത്തകനും സാംസ്കാരിക നായകനും വിശ്വാസസംരക്ഷകനും മുദ്രാലയ പ്രേഷിതത്വത്തിന്റെ പ്രണേതാവും സർവോപരി ഒരു വിശുദ്ധനുമായി മാറി.
വിവിധങ്ങളായ ലൗകിക മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചെങ്കിലും അവയെല്ലാം മൂല്യാധിഷ്ഠിതവും ആധ്യാത്മികതയിൽ അടിയുറച്ചതുമായിരുന്നു. തന്മൂലമാണ് മരിക്കുന്ന സമയത്ത് ഒരു ഭയവും കൂടാതെ മരണത്തെ സമീപിക്കാനും തന്റെ സഭാമക്കൾക്കു നല്ല മാതൃകയും ഉപദേശവും നൽകാനും അദ്ദേഹത്തിനു സാധിച്ചത്. ചാവറയച്ചന്റെ 150-ാം ചരമവർഷത്തിലേക്കു പ്രവേശിക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ജീവിതവും മാതൃകയും സന്ദേശവും എല്ലാവർക്കും പ്രസക്തമാണ്, പ്രത്യേകിച്ചും നാം പുതിയൊരു വർഷത്തിലേക്കു പ്രവേശിക്കുന്പോൾ. എല്ലാവർക്കും നവവത്സരാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top