വൻവിജയത്തിലും മറക്കരുത്, വിജയിപ്പിച്ചവരെ
1969 ജൂലൈ 20. അന്നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. അമേരിക്കൻ ബഹി രാകാശ സഞ്ചാരികളായ നീൽ ആംസ്ട്രോംഗും ബുസ് ആൾഡ്രിനും അന്ന് ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അതു ചരിത്രത്തിലെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായി മാറി. അന്ന് ആദ്യം ചന്ദ്രനിൽ കാലുകുത്താനുള്ള അസുലഭഭാഗ്യം ലഭിച്ച ആംസ്ട്രോംഗ് അപ്പോൾ പറഞ്ഞ വാക്കുകളും ചരിത്രത്തിന്‍റെ ഭാഗമായി മാറി.

ചന്ദ്രനിൽ കാലുകുത്തിയ ഉടനെ ആംസ്ട്രോംഗ് പറഞ്ഞു, ""ഇതു മനുഷ്യന്‍റെ ഒരു ചെറിയ കാൽവയ്പാണ്. എന്നാൽ മാനവരാശിയുടെ അതിഭീമമായ ഒരു കുതിപ്പും.'' മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അമേരിക്ക മാത്രമല്ല, ലോകം മുഴുവനും അത് ആഘോഷിച്ചു. ആ മഹാസംഭവത്തിന്‍റെ അന്പതുവർഷം പൂർത്തിയായ 2019 ജൂലൈ 20-നും അമേരിക്ക ആഘോഷിച്ചു. അതോടൊപ്പം ലോകമെന്പാടും ആ സംഭവം അനുസ്മരിക്കപ്പെടുകയും ചെയ്തു.

ബഹിരാകാശത്തിൽ ആദ്യം യാത്രചെയ്ത് ചരിത്രം സൃഷ്‌ടിച്ചത് സോവ്യറ്റ്‌യൂണിയനിലെ യൂറി ഗഗാറിനായിരുന്നു. 1961 ഏപ്രിൽ 12-ന് അദ്ദേഹം തന്‍റെ ബഹിരാകാശ പേടകത്തിൽ ആദ്യമായി ഭൂമിയെ വലംവച്ചപ്പോൾ അതൊരു മഹാദ്ഭുതമായിരുന്നു. ബഹിരാകാശരംഗത്തെ സോവ്യറ്റ്‌യൂണിയന്‍റെ ഈ നേട്ടം അമേരിക്കയ്ക്ക് വലിയൊരു വെല്ലുവിളിയായി മാറി.

ആ വെല്ലുവിളി നേരിട്ടുകൊണ്ട് 1962 സെപ്റ്റംബർ 12-ന് ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് കെന്നഡി പ്രഖ്യാപിച്ചു, ""ഈ ദശകത്തിൽ ചന്ദ്രനിൽ പോകാനും മറ്റു കാര്യങ്ങൾ ചെയ്യാനും ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. അവ എളുപ്പമായതുകൊണ്ടല്ല, പ്രത്യുത അവ കഠിനമായതുകൊണ്ടുതന്നെ.'' കെന്നഡി ഇങ്ങനെ പ്രഖ്യാപിച്ചപ്പോൾ അതു അങ്ങനെതന്നെ സംഭവിക്കുമെന്നു പലരും കരുതിയില്ല. ചിലർക്കെങ്കിലും അതു വീന്പുപറച്ചിലായി തോന്നിയിട്ടുണ്ടാവണം.

എന്നാൽ, കെന്നഡി വിഭാവനം ചെയ്തതിലും കുറഞ്ഞ സമയംകൊണ്ട് അമേരിക്ക മനുഷ്യനെ ചന്ദ്രനിലെത്തിച്ചു. അപ്പോൾ പ്രധാനമായും ലോകത്തിന്‍റെ കണ്ണുകൾ ആംസ്ട്രോംഗിലും ആൾഡ്രിനിലും കമാൻഡ് മോഡ്യൂളിന്‍റെ പൈലറ്റായ മൈക്കിൾ കോളിൻസിലുമായിരുന്നു. ലോകം അവരെ പുകഴ്ത്തുന്നതിൽ മത്സരിച്ചപ്പോൾ അവർ സ്വയംമറന്ന് ആ പുകഴ്ചയിൽ മതിമറന്നില്ല. അതിനുപകരം മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ സഹായിച്ച സാറ്റേൺ-v റോക്കറ്റിന്‍റെയും അപ്പോളോ-11 പ്രൊജക്‌ടിന്‍റെയും പിന്നിൽ പ്രവർത്തിച്ചവരെ അനുസ്മരിച്ച് അവർക്കു നന്ദിപറയുകയാണു ചെയ്തത്.

ചന്ദ്രനിൽ ഇറങ്ങിയതിനു ശേഷമുള്ള മടക്കയാത്രയ്ക്ക് ആംസ്ട്രോംഗിനും മറ്റും മൂന്നുദിവസം വേണ്ടിവന്നു. ആ യാത്രയ്ക്കിടെ അവരുടെ സംഭാഷണം ടെലിവിഷനിൽ ബ്രോഡ്കാസ്റ്റ് ചെയ്യപ്പെട്ടു. അപ്പോൾ കോളിൻസ് പറഞ്ഞു, ""ഞങ്ങളെ ബഹിരാകാശത്തിലെത്തിച്ച സാറ്റേൺ-v റോക്കറ്റ് വളരെ സങ്കീർണമായ ഒരു മെഷീനാണ്. അതിന്‍റെ എല്ലാ ഘടകങ്ങളും ഒരു പ്രശ്നവും കൂടാതെ പ്രവർത്തിക്കുന്നതാണ്. അതിനു വഴിതെളിച്ചതാകട്ടെ ഒട്ടേറെപ്പേരുടെ ചോരയും വിയർപ്പും കണ്ണീരുമാണ്. അവരാണ് അദ്ഭുതകരമായ ഈ മെഷീനറിയുടെ വിവിധ ഭാഗങ്ങൾ വിഭാവനം ചെയ്തതും നിർമിച്ചതും അവ വേണ്ടവിധത്തിൽ ഒരുമിച്ചുചേർത്തതും.

അദ്ദേഹം തുടർന്നു, ""ഇത് അന്തർവാഹിനിയിലെ പെരിസ്കോപ്പ് പോലെയാണ്. മൂന്നുപേരെ മാത്രമേ നിങ്ങൾ കാണുന്നുള്ളൂ. എന്നാൽ ഉപരിതലത്തിനടിയിൽ ആയിരക്കണക്കിനാളുകളുണ്ട്. അവരോടു പ്രത്യേകം നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.''

ആംസ്ട്രോംഗിന്‍റെ ഊഴം വന്നപ്പോൾ അദ്ദേഹം അപ്പോളോ പ്രൊജക്‌ടിന്‍റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. അപ്പോളോ പ്രൊജക്‌ടിന് ശക്തമായ പിന്തുണ നൽകിയ അമേരിക്കൻ ജനതയെയും അതിന്‍റെ പിന്നിൽ പ്രവർത്തിച്ച വിദഗ്ധരെയും മറ്റും അനുസ്മരിച്ചപ്പോൾ അതോടൊപ്പം അപ്രധാന ജോലികൾ ചെയ്ത മറ്റു ജീവനക്കാർക്കും നന്ദിപറയാൻ അദ്ദേഹം മറന്നുപോയില്ല. അവരോടെല്ലാവരോടുമായി അദ്ദേഹം പറഞ്ഞു, ""എല്ലാവർക്കും പ്രത്യേകം നന്ദി.''
ആംസ്ട്രോംഗിന്‍റെയും ആൾഡ്രിന്‍റെയും കോളിൻസിന്‍റെയും പഠനവും പരിചയസന്പത്തും കഠിനാധ്വാനവുമൊക്കെ അവരുടെ ചന്ദ്രയാത്ര വിജയിപ്പിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ അവരെപ്പോലെതന്നെ നന്ദി അർഹിക്കുന്നവരാണ് അപ്പോളോ പ്രൊജക്‌ടിനു പിന്നിൽ പ്രവർത്തിച്ച നാലു ലക്ഷത്തിലധികംവരുന്ന വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികൾ. അവരെ മറന്നുകൊണ്ടു ചന്ദ്രയാത്രയുടെ നേട്ടം മുഴുവനും അവർ സ്വന്തമായി അവകാശപ്പെട്ടില്ലെന്നത് അവരുടെ നേട്ടത്തിന്‍റെ മഹത്വം പതിന്മടങ്ങ് വർധിപ്പിക്കുന്നു.

നാം ഏതു ജീവിതസ്ഥിതിയിലുള്ളവരാണെങ്കിലും നാമും ജീവിതത്തിൽ പല നേട്ടങ്ങളും നേടാറുണ്ട്. ആ നേട്ടങ്ങൾക്കു പിന്നിൽ നമ്മുടെ ബുദ്ധിശക്തിയും പരിചയസന്പത്തും കഠിനാധ്വാനവുമൊക്കെയുണ്ട് എന്നതു ശരിതന്നെ. എങ്കിൽപോലും നമ്മുടെ ഈ നേട്ടങ്ങളുടെ ബഹുമതി നമുക്കു മാത്രം അവകാശപ്പെട്ടതല്ല. നമ്മുടെ നേട്ടങ്ങൾക്കു പിന്നിലും ഒട്ടേറെപ്പേരുടെ സഹായം നമുക്കുണ്ട് എന്നതാണു വാസ്തവം. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതവിജയത്തിൽ മറ്റുള്ളവർക്കുള്ള പങ്ക് നാം അംഗീകരിക്കാതെ പോകരുത്.

ചന്ദ്രനിൽ പോയി മടങ്ങുന്നവഴി ആംസ്ട്രോംഗും മറ്റും ആ ചന്ദ്രയാത്രയുടെ പിന്നിൽ പ്രവർത്തിച്ചവരെ അനുസ്മരിച്ച് അവർക്കു നന്ദി പറഞ്ഞത് വെറും ഔപചാരികതയ്ക്കു വേണ്ടിയല്ലായിരുന്നു. അവരുടെ ഹൃദയത്തിൽ സ്പർശിച്ചതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്.
ചന്ദ്രയാത്ര എന്നത് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ലായിരുന്നതുകൊണ്ട് അതിന്‍റെ പിന്നിൽ പ്രവർത്തിച്ചവരെ അവർക്കു മറക്കാൻ സാധിക്കുമായിരുന്നില്ല എന്നതു ശരിതന്നെ. എങ്കിൽപോലും അവർ അതു പരസ്യമായി അംഗീകരിച്ചത് അവരുടെ നല്ല മനസ് മൂലമാണെന്നതു നമുക്ക് വിസ്മരിക്കാനാവില്ല.

നാം നമ്മുടെ ജീവിതത്തിൽ നേട്ടങ്ങൾ കൊയ്തെടുക്കുന്പോൾ അതിനു സഹായിച്ച എല്ലാവരെയും അനുസ്മരിക്കുന്നതിനു നാം മറന്നുപോകരുത്. ആ അനുസ്മരണം വെറും വാക്കുകളിൽ മാത്രമായിരിക്കരുത്. അതു പ്രവർത്തിയിലുമുണ്ടാകണം. അപ്പോൾ മാത്രമേ നമ്മുടെ നേട്ടങ്ങളിൽ മറ്റുള്ളവർ അർഹിക്കുന്ന നന്ദി നാം ശരിക്കും പ്രകടമാക്കൂ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ