Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നമുക്കും വേണ്ടിവരും അനുകന്പ
ദയാപൂർണമായ ഒരു പുഞ്ചിരി, അല്ലെങ്കിൽ സ്നേഹമസൃണമായ ഒരു നോട്ടം, അതുമല്ലെങ്കിൽ കാരുണ്യം തുളുന്പുന്ന ഒരു വാക്ക് - ഇത്രമാത്രം മതി പലപ്പോഴും ഒരാളെ അന്ധകാരത്തിന്റെ പടുകുഴിയിൽനിന്നു ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ. വൈൽഡിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്.
പഠനത്തിൽ ബഹുമിടുക്കനായിരുന്നു ഓസ്കർ വൈൽഡ് (1854-1900). അയർലൻഡിലെ ഡബ്ലിനിൽ ജനിച്ച അദ്ദേഹം ഡബ്ലിനിലെ ട്രിനിറ്റി കോളജിലും ഓക്സ്ഫോർഡിലെ മാഗ്ദലൻ കോളജിലും പഠനം പൂർത്തിയാക്കുന്പോൾ ഇംഗ്ലീഷ് ഭാഷയിലെന്നപോലെ ഫ്രഞ്ചിലും ജർമനിലും നല്ല പാണ്ഡിത്യം നേടിയിരുന്നു.
പഠനം പൂർത്തിയാക്കി ലണ്ടനിലേക്കു താമസം മാറ്റിയ വൈൽഡ് അതിവേഗം സാഹിത്യരംഗത്തെ ഒരു പ്രതിഭാധനനായി മാറി. തുടക്കം കവിതയിലായിരുന്നു. അതേത്തുടർന്ന് കുട്ടികൾക്കുവേണ്ടി കഥകൾ എഴുതി. അതിനു പിന്നാലെ നോവൽ രചനയിലേക്കു കടന്നു. അങ്ങനെയാണ് ദ പിക്ചർ ഓഫ് ഡോറിയൻ ഗ്രേ എന്ന നോവൽ വെളിച്ചംകണ്ടത്.
എന്നാൽ അദ്ദേഹം ഏറെ ശോഭിച്ചത് നാടകരചനയിലായിരുന്നു. അദ്ദേഹം രചിച്ച ഒൻപതു നാടകങ്ങളിൽ നാലെണ്ണം സൂപ്പർഹിറ്റുകളായിരുന്നു. സാഹിത്യരംഗത്തു തിളങ്ങിനിന്ന കാലത്ത് അദ്ദേഹം അമേരിക്കയിൽ ഒരു പര്യടനം നടത്തി. ഈ പര്യടനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒരു കഥയുണ്ട്.
ആവേശഭരിതനായിട്ടായിരുന്നു വൈൽഡ് ന്യൂയോർക്കിൽ കപ്പലിറങ്ങിയത്. അപ്പോൾ തുറമുഖത്തെ കസ്റ്റംസ് കൺട്രോളിൽക്കൂടി മറ്റു യാത്രക്കാര്‍ക്കെന്നപോലെ അദ്ദേഹത്തിനും കടന്നുപോകേണ്ടിയിരുന്നു. അവിടെവച്ചു യാത്രക്കാരോടു സാധാരണ ചോദിക്കുന്ന ചോദ്യം അദ്ദേഹത്തോടും ചോദിച്ചു. ആ ചോദ്യം ഇതായിരുന്നു: ഡു യു ഹാവ് എനിതിംഗ് ഡിക്ലെയർ?
ഡ്യൂട്ടി കൊടുക്കേണ്ടതായ എന്തെങ്കിലും ഐറ്റം കൂടെ കൊണ്ടുവന്നിട്ടുണ്ടോ എന്നായിരുന്നു ആ ചോദ്യത്തിന്റെ അർഥം. എന്നാൽ ആ ചോദ്യത്തിന്റെ അക്ഷരാർഥം "നിങ്ങൾക്ക് എന്തെങ്കിലും പ്രഖ്യാപിക്കാനുണ്ടോ' എന്നാണ്. വൈൽഡ് ആ ചോദ്യത്തിന്റെ അക്ഷരാർഥം കണക്കിലെടുത്ത് ഇപ്രകാരം മറുപടി നൽകി: എനിക്ക് എന്റെ പ്രതിഭ ഒഴികെ മറ്റൊന്നും പ്രഖ്യാപിക്കാനില്ല.
വൈൽഡ് ഇപ്രകാരം പറഞ്ഞതാണോ എന്നു ചരിത്രകാരന്മാർക്ക് തീർച്ചയില്ല. 1881-ലായിരുന്നു. അദ്ദേഹം അമേരിക്കൻ പര്യടനത്തിനായി ന്യൂയോർക്കിലെത്തുന്നത്. എന്നാൽ അദ്ദേഹത്തെക്കുറിച്ചുള്ള ഈ കഥ ആദ്യം പ്രത്യക്ഷപ്പെട്ടത് 1914-ൽ ആണത്രേ. ഈ കഥയിൽ പറഞ്ഞിരിക്കുന്നത് സംഭവിച്ചതാണെങ്കിലും ഇല്ലെങ്കിലും വൈൽഡിന് തന്റെ പ്രതിഭയെക്കുറിച്ച് നല്ല ബോധ്യവും അഭിമാനവും ഉണ്ടായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ചരിത്രത്തിൽനിന്ന് ഏറെ വ്യക്തമാണ്.
സാഹിത്യരംഗത്ത് വൈൽഡിന് അസാധാരണ കഴിവുകൾ ഉണ്ടായിരുന്നു എന്നത് ധാരാളം ആരാധകരെ അദ്ദേഹത്തിനു നേടിക്കൊടുത്തു. എന്നാൽ അതിനിടെ അദ്ദേഹത്തിന്റെ വ്യക്തിജീവിത്തിൽ ഏറെ പാളിച്ചകൾ ഉണ്ടായി. അദ്ദേഹം അറസ്റ്റുചെയ്യപ്പെടുകയും കുറ്റക്കാരനായി വിധിക്കപ്പെടുകയും രണ്ടുവർഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു.
1895 മുതൽ 1897 വരെയുള്ള കാലഘട്ടത്തിലായിരുന്നു അദ്ദേഹം തടവുശിക്ഷ അനുഭവിച്ചത്. രണ്ടു പോലീസുകാരുടെ അകന്പടിയോടെ വൈൽഡിനെ ജയിലിൽനിന്നു കോടതിയിലേക്കു കൊണ്ടുപോകുന്ന അവസരത്തിൽ അവരുടെയിടയിൽ അദ്ദേഹത്തിന്റെ ഒരു ആത്മാർഥ സ്നേഹിതനുമുണ്ടായിരുന്നു. ആ സുഹൃത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും ആ സുഹൃത്ത് എന്താണു ചെയ്തത് എന്നുള്ളതിനെക്കുറിച്ചും വൈൽഡ് പിൽക്കാലത്ത് ഇപ്രകാരം എഴുതി:
""ഏറെ നിസാരവും എന്നാൽ വളരെയേറെ മധുരതരവുമായ ഒരു കാര്യം അദ്ദേഹം ചെയ്തത് ഇന്നും എന്റെ ഓർമയിൽ സജീവമായി നിൽക്കുന്നു. കൈകൾ ബന്ധിതനായി അപമാനഭാരത്താൽ തലകുനിച്ച് ഞാൻ നടന്നുപോകുന്പോൾ അദ്ദേഹം തന്റെ തൊപ്പി ഉയർത്തി അതിദയാപൂർണമായ ഒരു പുഞ്ചിരി എനിക്കു സമ്മാനിച്ചു.
""ഇതിലും നിസാരമായ കാര്യങ്ങൾ ചെയ്തതിന്റെ പേരിൽ പലരും സ്വർഗത്തിൽ പോയിട്ടുണ്ട്. ഇതേ ചൈതന്യത്തിലും ഇത്തരം സ്നേഹത്തിലുമാണ് വിശുദ്ധർ പാവങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നതും കുഷ്ഠരോഗികളെ ചുംബിക്കുന്നതും. അദ്ദേഹം ചെയ്തതിനെക്കുറിച്ച് ഞാൻ ഒരു വാക്കുപോലും അദ്ദേഹത്തോട് ഇതുവരെ പറഞ്ഞിട്ടില്ല. അതു ഞാൻ എന്റെ ഹൃദയത്തിന്റെ നിധിശേഖരത്തിൽ സൂക്ഷിക്കുന്നു.
""അദ്ദേഹം ചെയ്ത ആ ചെറിയ കാരുണ്യപ്രവൃത്തി ഏകാന്ത തടവറയുടെ കയ്പിൽനിന്ന് എന്നെ പുറത്തുകൊണ്ടുവരികയും മുറിവേറ്റവരും നുറുങ്ങപ്പെട്ടവരുമായും എന്നെ ഐക്യപ്പെടുത്തുകയും ലോകത്തിന്റെ വലിയ ഹൃദയവുമായി എന്നെ ബന്ധിപ്പിക്കുകയും ചെയ്തു.''
ദയാപൂർണമായ ഒരു പുഞ്ചിരി, അല്ലെങ്കിൽ സ്നേഹമസൃണമായ ഒരു നോട്ടം, അതുമല്ലെങ്കിൽ കാരുണ്യം തുളുന്പുന്ന ഒരു വാക്ക് - ഇത്രമാത്രം മതി പലപ്പോഴും ഒരാളെ അന്ധകാരത്തിന്റെ പടുകുഴിയിൽനിന്നു ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ. വൈൽഡിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്. അതേക്കുറിച്ച് അദ്ദേഹം ഏറെ നന്ദിയുള്ളവനായിരിക്കുകയും ചെയ്തു.
ആരെങ്കിലും ഒരു കുറ്റത്തിനു പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്താൽ അവരുടെമേൽ ആക്ഷേപവർഷം ചൊരിയാനാണ് ഏറെപ്പേരും ശ്രമിക്കുക. എന്നാൽ അവർ ചെയ്ത പ്രവൃത്തിയെ ന്യായീകരിക്കാതെതന്നെ അവരോടു ദയ കാണിക്കാൻ നമുക്കാവില്ലേ? അവരുടെ ജീവിതത്തിലേക്കു തിരിച്ചുവരേണ്ടവരാണ്. അതിനു നമ്മുടെ ദയയും കാരുണ്യവും വേണമെന്നുള്ളതാണു വാസ്തവം.
വലിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്കു മാത്രമല്ല നമ്മുടെ ദയയും കാരുണ്യവും ആവശ്യമായിട്ടുവരുന്നത്. എല്ലാവർക്കും എപ്പോഴുംതന്നെ മറ്റുള്ളവരുടെ ദയയും കാരുണ്യവുമൊക്കെ ആവശ്യമാണെന്നതു നമുക്കു മറക്കാനാവില്ല. നമ്മുടെ ജീവിതാനുഭവങ്ങൾ പലപ്പോഴും അതല്ലേ സൂചിപ്പിക്കുന്നത്.
നാമാരും മറ്റുള്ളവരുടെ സ്നേഹവും സഹായവും അനുകന്പയുമൊന്നും ആവശ്യമില്ലാത്തവിധം പൂർണരല്ല. എന്നു മാത്രമല്ല, അവയൊക്കെ നമുക്കുണ്ടെങ്കിൽ മാത്രമേ നമ്മുടെ ജീവിതം സന്തോഷപൂർണവും സംതൃപ്തവുമാകൂ. അതായത്, വൈൽഡ് സൂചിപ്പിച്ചതുപോലെ ലോകത്തിന്റെ വലിയ ഹൃദയവുമായി നാമും എപ്പോഴും ബന്ധിപ്പിക്കപ്പെട്ടിരിക്കണമെന്നു സാരം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top