Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അമ്മ വിളമ്പിയ ഓണ രുചി
ഇല്ലായ്മകളുടെ ബാല്യകാലത്തെ ഓണം. അത്തം മുതൽ വീട്ടിൽ ഓണസദ്യയുണ്ടാകും. തിരുവനന്തപുരം കുമാരപുരത്തെ ചെറിയതും പഴയതുമായ വീടിന്റെ തിണ്ണയിൽ ഞങ്ങൾ ഏഴു സഹോദരങ്ങൾ നിരയായിരുന്നാണ് തൂശനിലയിൽ ഉണ്ണുക. അച്ഛൻ തിരുവോണനാളിൽ മാത്രമേ ഞങ്ങൾക്കൊപ്പം ഉണ്ണാനിരിക്കൂ. പാവം അച്ഛൻ കൂലിപ്പണിക്കുപോയില്ലെങ്കിൽ ഓണത്തിനെന്നല്ല, ഒരു നേരംപോലും ഉണ്ണാൻ വകയുണ്ടാകില്ല.
അന്നും ഇന്നും ഞാൻ തനി വെജിറ്റേറിയനാണ്. അരിയാഹാരം മാത്രം കഴിക്കുന്ന മലയാളി എന്നു പറയാം. ഓണവിഭവങ്ങളിൽ ഏറ്റവും ഇഷ്ടം പരിപ്പും പപ്പടവുമാണ്. ചോറിനു മുകളിൽ മറയിടുംപോലെ പരിപ്പുകറി നിരത്തിയൊഴിക്കും. അതിൽ ഒന്നുരണ്ടു പപ്പടം പൊടിച്ചിളക്കി അവിയലും തീയലും അച്ചാറും തൊട്ട് കഴിക്കും. ഉണ്ടുതീരും വരെ ഇടയ്ക്കിടെ കടിക്കാൻ ഇടതുകൈയിൽ ഒരു പപ്പടം കരുതലായുണ്ടാകും. എല്ലാത്തരം പായസവും ഇഷ്ടമാണ്. സേമിയ പായസം കിട്ടിയാൽ ഒന്നല്ല, രണ്ടു ഗ്ലാസ് കുടിക്കും.
ബാല്യത്തിലെ ഓണക്കാലത്തെക്കുറിച്ച് ഇനിയും പറയാനുണ്ട്. അച്ഛൻ കൊച്ചുവേലു. അമ്മ ഗോമതി. മൂന്നാണും നാലു പെണ്ണുമായി ഏഴു സഹോദരങ്ങളിൽ ഞാൻ മൂന്നാമത്തെയാൾ. അതായത് ആണുങ്ങളിൽ മൂത്തയാൾ.
നിങ്ങളെല്ലാവരും ഇന്ദ്രൻസ് എന്നു സ്നേഹത്തോടെ വിളിക്കുന്ന എന്റെ ഒറിജിനൽ പേര് സുരേന്ദ്രൻ എന്നാണ്. പഠിപ്പ് നാലാം ക്ലാസു വരേയുള്ളുവെന്ന് പ്രത്യേകം പറയട്ടെ. പാവപ്പെട്ട കർഷകരും കൂലിപ്പണിക്കാരും പാർത്തിരുന്ന പത്രാസില്ലാത്ത ഗ്രാമത്തിലാണ് ഞാൻ വളർന്നത്. തെങ്ങോല മേഞ്ഞ് ചാണകം മെഴുകിയ കൂരകളും നാട്ടുവഴികളും പാടങ്ങളും കൃഷിയിടങ്ങളുമുള്ള ഗ്രാമത്തെ അടയാളപ്പെടുത്താൻ ഒരു വായനശാലയും സ്കൂളും കുമാരപുരത്തുണ്ടായിരുന്നു.
പൊന്നോണത്തെ വരവേൽക്കുന്നത് പൂക്കളും പൂക്കളങ്ങളും കടുവാകളിയും ഉൗഞ്ഞാലാട്ടവും തിരുവാതിരയും തുന്പിതുള്ളലുമൊക്കെയാണ്. പൊന്നിൻ ചിങ്ങം എത്തുന്പോഴേ മണ്ണും മനവും മാനവും മുറ്റവും ഓണത്തിമായി നമ്മെ വരവേൽക്കും. അതിരുകളില്ലാത്ത അയൽപ്പറന്പുകളിൽ നിറയെ നിറഭേദമുള്ള ഓണപ്പൂക്കൾ. മുറ്റത്തും നിറയെ പൂക്കൾ. പുരയിടങ്ങളിൽ തെച്ചിയും തുന്പയും നന്ത്യാർവട്ടവും. പൂക്കൾ പറിച്ചെടുക്കാൻ ആരും ആരോടും അനുവാദമൊന്നും ചോദിക്കേണ്ടതില്ല.
കർക്കിടകം മാനമൊഴിയുന്നതോടെ വെള്ളിവിതറുന്ന വെയിൽ കാഞ്ഞ് ഓണത്തുന്പികൾ പറന്നുകളിക്കും. ഓണത്തോടെ പഞ്ഞകര്‍ക്കിടകം പോയി ഐശ്വര്യകാലം വരികയാണെന്ന പ്രതീതി മനസിലുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. അത്തം മുതൽ പൂക്കളവും കളിക്കളവുമുണ്ടാകും. അരിക്കും കറികൾക്കും മാത്രമേ പഞ്ഞമുള്ളു, പൂക്കൾക്ക് ഒരു പഞ്ഞവുമില്ലെന്നു പറഞ്ഞല്ലോ. ഉപ്പേരിക്കുള്ള കുലയും പച്ചക്കറിയും കുറെയൊക്കെ വീടുകളിലുണ്ടാകും. അയൽക്കാർ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ വിഭവങ്ങളും പങ്കുവയ്ക്കും.
അത്തം മുതൽ കളിയാരവങ്ങളും കൈകൊട്ടലും കൂക്കുവിളിയും പതിവാണ്. രാവിലെ തുടങ്ങുന്ന കളി രാത്രിയായാലും തീരില്ല. ഒരു കളി മടുത്താൽ അടുത്തയിനം കളി. ഒരു കൂട്ടർ പിരിഞ്ഞാൽ അടുത്ത കൂട്ടർ വരികയായി.
ഊഞ്ഞാലാടി മടുക്കുന്പോൾ തിരുവാതിര. അതു കഴിഞ്ഞാൽ കിളികളി. വരാനിരിക്കുന്ന പൊന്നോണത്തെ ഓർത്തു കിടന്നാൽ അത്തം മുതൽ ഉറക്കം വരികയില്ല. തിരുവോണത്തിന് നേരം പുലരും മുന്‍പേ ഉണരും. വീട്ടിലേക്കു മാത്രമല്ല വായനശാലയിലും ആൽത്തറയിലും പൂക്കളം തീർക്കേണ്ടതുണ്ട്. പൂ പറിക്കാൻ വീട്ടിൽ കുട്ടയൊന്നുമുണ്ടാവില്ല. ആനച്ചെവിയൻ ചേന്പിലയിലോ തോർത്തുമുണ്ടിലോ ഒക്കെയാവും പൂക്കൾ പറിച്ചുകൂട്ടുക.
ഓണസദ്യ
തിരുവോണത്തിന് രാവിലെ അമ്മ ദോശയോ ഇഡ്ഡലിയോ തയാറാക്കും. ദോശയെങ്കിൽ കറി തേങ്ങാച്ചമ്മന്തി. ഇഡ്ഡലിയെങ്കിൽ സാന്പാർ. കൂടെ ഒരു ചെറുപഴവും നാലഞ്ച് ഉപ്പേരിയും മൂന്നുനാല് ശർക്കരവരട്ടിയും കിട്ടിയാൽ കുശാൽ.
നെയ്യും പരിപ്പും സാന്പാറും അവിയലും തോരനും പഴവും പായസവുമൊക്കെയുള്ള നീളൻ ഊണ് മാത്രമല്ല ആ ദിവസത്തെ ആഹ്ളാദം. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുത്തനുടുപ്പും നിക്കറും അച്ഛൻ വാങ്ങിത്തരുമെന്ന സന്തോഷദിനം കൂടിയാണ് തിരുവോണം. വിഷുവിനും ഉത്സവത്തിനുമൊക്കെയുള്ള കരുതലായിരുന്നു ഓണപ്പുടവ. അതിനാൽ തിരുവോണം ഓടിവരാനായി കർക്കിടകം മുതലേ കാത്തിരിക്കും.
കാലം ഏറെ മുന്നോട്ടുപോയി. ജീവിതം കൂടുതൽ ഭാരമാകാതിരിക്കാൻ ഞാൻ തയ്യലും നാടകവും പഠിച്ചു. അങ്ങനെ നാട്ടിൽ ഇന്ദ്രൻസ് എന്ന പേരിൽ തയ്യൽക്കട തുടങ്ങി. അക്കാലത്ത് കുറെ നാടകങ്ങളിലും അഭിനയിച്ചു. എന്റെ തണലിൽ അനുജൻമാരും തയ്യൽ പഠിച്ച് ഇതേ ജോലിയിലെത്തി. പിന്നീട് എനിക്കു ജീവിതം സിനിമയും അഭിനയവുമായി. ഞാൻ സിനിമാനടനായശേഷവും തയ്യൽകട ഉപേക്ഷിച്ചില്ല. സിനിമയിലെത്തിയ ആദ്യകാലത്തും ഞാൻ തയ്യൽ ജോലി തുടർന്നു. ഇപ്പോഴും അനുജൻമാർ ഇന്ദ്രൻസ് ടെയിലറിംഗ് മുന്നോട്ടുകൊണ്ടു പോകുന്നുണ്ട്.
ഇനി സിനിമയിലെ ഓണക്കാലത്തെപ്പറ്റി. നാൽപത് വർഷത്തിനിടെ 600 സിനിമകളിൽ ഞാൻ അഭിനയിച്ചു. തിരക്ക് കൂടിയതോടെ വീട്ടിലേക്കു പോകാതെ സിനിമാസെറ്റിൽ തന്നെയാണ് പലവർഷങ്ങളിലും തിരുവോണം. ഇപ്പോൾ പേരാന്പ്രയിലും കാസർഗോട്ടുമൊക്കെയായി മൂന്നു നാലു സെറ്റുകളിൽ ഷൂട്ടിംഗ് തിരക്കിലാണ്. അതിനാൽ ഇക്കൊല്ലവും ഓണം ലൊക്കേഷനിൽതന്നെയെന്നു കരുതുന്നു. ഷൂട്ടിംഗ് തിരക്കേറിയതും സമയബന്ധിതവും ചെലവേറിയതുമായതിനാൽ തിരുവോണ ദിവസവും ഷൂട്ടിംഗിന് അവധികൊടുക്കാനാനാവില്ല. ഓണത്തിന് വിഭവസമൃദ്ധമായ സദ്യ സിനിമ സെറ്റിൽ എത്തിക്കും. എല്ലാവരും കുളിച്ചൊരുങ്ങി കേരളീയ ഉടയാടകൾ അണിഞ്ഞ് സദ്യ കഴിക്കും.
ഷൂട്ടിംഗ് സെറ്റുകളിൽ ഓണസദ്യ കഴിക്കുന്ന വേളയിലൊക്കെ ബാല്യകാലത്തെ ഓണം മനസിലേക്കു വരും. പാവം അച്ഛൻ പകലന്തിയോളം ജോലികഴിഞ്ഞ് വിഭവങ്ങളും പുത്തൻ വസ്ത്രങ്ങളും വാങ്ങിയുള്ള വരവ്. അച്ഛന്റെ വരവിനായി അമ്മയുടെയും ഞങ്ങൾ മക്കളുടെയും കാത്തിരിപ്പ്. ചെറിയ വിറകടുപ്പിൽ അമ്മ തീ ഉൗതി ഓണവിഭവങ്ങൾ പാചകം ചെയ്യുന്ന ദുരിതം.
ഷൂട്ടിംഗ് തിരക്കിനിടയിലും തിരുവോണപ്പുലരിയിൽ ഞാൻ ഭാര്യ ശാന്തകുമാരിയെ വിളിച്ച് ഓണാംശസകൾ പറയും. പിന്നെ മക്കൾ മഹിതയെയും മഹീന്ദ്രനെയും മരുമക്കൾ ശ്രീരാജിനെയും സോബിയെയും വിളിക്കും. കൊച്ചുമക്കളായ ശ്രീഹരിയെയും ശ്രീചരണിനെയും ജാൻവിയെയും വിളിച്ച് ഫോണിൽ ഓണമുത്തം കൊടുക്കും. മകൾ മഹിത ഡെന്റൽ സർജനാണ്. മരുമകൻ ശ്രീരാജ് അധ്യാപകനും. മകൻ മഹേന്ദ്രൻ എൻട്രൻസ് കോച്ചിംഗ് സ്ഥാപനം നടത്തുന്നു. മരുമകൾ സോബി മിംസ് ആശുപത്രിയിൽ ദന്തൽ ഡോക്ടറാണ്.
ഓർമപ്പെടുത്തൽ
ഓരോ തിരുവോണവും എനിക്ക് ഓർമപ്പെടുത്തലിന്റേതാണ്. നടന്നുകയറിയ ഇടുങ്ങിയ ജീവിതപാതകൾ മറന്നിട്ടില്ല. അവിടങ്ങളിലെ ചെടികളും പൂക്കളും മാത്രമല്ല കല്ലും മുള്ളുമൊക്കെ ഓർമയിൽ മായാതെയുണ്ട്. ലോകം എത്ര വിശാലമാണെന്നും ജീവിതം എത്രത്തോളം അനുഭവങ്ങൾ നിറഞ്ഞതാണെന്നും ഓരോ ഓണവും എന്നെ ഓർമിപ്പിക്കുന്നു.
ഓണം മലയാളികൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത വിചാരവും വികാരവുമാണ്. ലോകമെന്പാടുമുള്ള എല്ലാ മലയാളികളെയും ഒന്നിപ്പിക്കുന്ന ആഘോഷം. സാഹോദര്യവും മതമൈത്രിയും പങ്കുവയ്ക്കലും സമ്മാനിക്കുന്ന ഉത്സവം. മലയാളികളുടെ ജീവിതത്തിനും സംസ്കാരത്തിനും പാട്ടുകളും കഥകളും കെട്ടുകഥകളുമൊക്കെയായി ഓണം ഒരുപാടൊരുപാട് അടയാളപ്പെടുത്തലുകൾ സമ്മാനിച്ചിട്ടുണ്ട്. കൃഷിയും വിളവെടുപ്പും ഓണത്തോടു ബന്ധപ്പെട്ടിരിക്കുന്നു. കലയും കളിയും മാത്രമല്ല തൊഴിലും വ്യാപാരവുമൊക്കെ ഓണത്തെ വരവേൽക്കുകയാണ്. കൈനിറയുന്നതും മനം നിറയുന്നതുമായ പൊന്നുത്സവം.
കാലം മാറുന്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്നെ അതിശയിപ്പിക്കുന്നു. അതിൽ പ്രധാനം കേരളത്തിന്റെ കാലാവസ്ഥയിലുണ്ടായ മാറ്റമാണ്. ഓണവെയിലും ഓണനിലാവുമൊക്കെ എവിടെയോ ഒളിച്ചു. പന്ത്രണ്ടു മാസവും കാലം തെറ്റിയ മഴ. ഓണത്തെ അടയാളപ്പെടുത്തുന്ന പൂക്കളും തുന്പിയുമൊക്കെ എവിടെയോ മറഞ്ഞു.
ഇക്കാലത്ത് എല്ലാ ദിവസവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ് മലയാളികളെന്നു തോന്നിപ്പോകും. സംസാരിക്കാനും ചിരിക്കാനും സ്നേഹം പങ്കുവയ്ക്കാനും ക്ഷേമം അറിയാനും ആർക്കും നേരമില്ല. അടച്ചിട്ട മുറിയിൽ ടിവിക്കും മൊബൈൽ ഫോണിനും കംപ്യൂട്ടറിനും മുന്നിൽ പേരക്കുട്ടി മുതൽ മുത്തച്ഛൻവരെ ഒറ്റ ഇരിപ്പാണ്. ഓണസദ്യ ഓണ്‍ലൈനിൽ വാങ്ങിക്കഴിക്കുന്ന കാലമാണല്ലോ ഇത്. ഇതിനൊക്കെ മാറ്റം വരണം. പഴയകാലം പോലെ വീട്ടുകാരും അയൽക്കാരും ബന്ധുക്കളുമൊക്കെ ഒരുമിച്ചുകൂടണം. ഒരുമിച്ച് സദ്യയുണ്ടാക്കണം, ഒരുമിച്ചുണ്ണണം, ഒരുമിച്ച് കളിക്കണം, ഹൃദയം നിറഞ്ഞു ചിരിച്ച് ആശംസകൾ പറയണം. നമ്മുക്കിടയിൽ ജാതിയുടെയോ മതങ്ങളുടെയോ മതിൽക്കെട്ടുകൾ പാടില്ല.
ഒന്നുകൂടി പറയാതെ വയ്യ. ഇക്കൊല്ലം ഓണം ഉണ്ണാനിരുന്നാൽ എനിക്കു വയർ നിറയില്ല. പകരം കണ്ണുകൾ നിറയും. അമ്മ മരിച്ചതിനുശേഷമുള്ള ആദ്യത്തെ ഓണമാണ്. വിശപ്പിന്റെ വിലയറിഞ്ഞ കാലത്തെ അമ്മയുടെ കൈരുചി മറക്കാവുന്നതല്ല. മണ്കലത്തിൽ വേവിച്ച ചോറും ചട്ടിയിൽ തയാറാക്കിയ കറികളും ചിരട്ടത്തവിയിൽ കോരി ഇലയിൽ വിളന്പിത്തന്നതിന്റെ ഓർമ. തയ്യലും സിനിമയുമൊക്കെയായി വരുമാനം ലഭിച്ചു തുടങ്ങിയതു മുതൽ എല്ലാ ഓണത്തിനും അമ്മയ്ക്ക് പുടവയും പണവും കൊടുക്കുക പതിവായിരുന്നു. ഈ ഓണത്തിന് പുടവ വാങ്ങാൻ അമ്മയില്ല. അമ്മയുടെ അസ്ഥിത്തറയിൽ വിതറാൻ ഒരുപിടി പൂക്കളുമായാവും ഞാൻ വീട്ടിലെത്തുക.
തയാറാക്കിയത്: റെജി ജോസഫ്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
Latest News
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top