Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ്റാണ്ടിലേറെ ശുശ്രൂഷയർപ്പിച്ചു വിരമിക്കുന്പോഴും അധികാരമോ പദവികളോ ഒരു മാറ്റവും വരുത്തിയില്ല. മറിച്ച് സ്വന്തം ജനതയുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമായിരുന്നു എന്നും അദ്ദേഹത്തിന്റെ കരുണാർദ്ര മനസിൽ.
പഴയ ഒരു അംബാസഡർ കാറിലായിരുന്നു ആർച്ച്ബിഷപ് സൂസപാക്യം പിതാവിന്റെ യാത്രകൾ. പുതിയൊരു കാർ വാങ്ങാൻ പലരും സ്നേഹപൂർവം നിർബന്ധിച്ചപ്പോഴെല്ലാം ആ താത്പര്യം സ്നേഹപൂർവം നിരസിച്ചു കൊണ്ടിരുന്നു. ഒരിക്കൽ തിരുവനന്തപുരം നഗരമധ്യത്തിൽ കാർ ബ്രേക്ക് ഡൗണ്‍ ആയി. എന്തു ചെയ്യണമെന്നറിയാതെ ഡ്രൈവർ ആശങ്കയോടെ നിന്നപ്പോൾ സൂസപാക്യം പിതാവ് ഓട്ടോറിക്ഷ പിടിച്ച് ആർച്ച്ബിഷപ്സ് ഹൗസിലെത്തി.
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ്റാണ്ടിലേറെ ശുശ്രൂഷയർപ്പിച്ചു വിരമിക്കുന്പോഴും അധികാരമോ പദവികളോ ഒരു മാറ്റവും വരുത്തിയില്ല. മറിച്ച് സ്വന്തം ജനതയുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമായിരുന്നു എന്നും അദ്ദേഹത്തിന്റെ കരുണാർദ്ര മനസിൽ. അതിനു പരിഹാരം തേടിയുള്ള പോരാട്ടങ്ങൾകൂടിയായിരുന്നു ജീവിതം. ആധ്യാത്മിക ജീവിതം നയിക്കുന്പോഴും സമൂഹത്തിലെ പ്രശ്നങ്ങൾക്കു നേരേ മുഖംതിരിച്ചു നിന്നില്ല. അദ്ദേഹം നടത്തിയ ഇടപെടലുകൾ ജനതയുടെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
നെയ്യാറ്റിൻകരയ്ക്കു സമീപം തീരദേശഗ്രാമമായ പൊഴിയൂർ വ്യാജവാറ്റിന്റെ കേന്ദ്രം എന്ന നിലയിലായിരുന്നു ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. പോലീസിനോ എക്സൈസിനോ മറ്റു സർക്കാർ സംവിധാനങ്ങൾക്കോ എത്തിനോക്കാൻ പോലും സാധിക്കാത്ത സ്ഥലം. പൊഴിയൂരിനെ മദ്യവിമുക്തമാക്കുന്നതിൽ തൊണ്ണൂറുകളുടെ ആരംഭത്തിൽ ഡോ. സൂസപാക്യം നേടിയ വിജയം അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
പലപ്പോഴും തീവ്രവികാരങ്ങൾക്കടിപ്പെട്ടു പോകുന്ന സമൂഹത്തെ സ്നേഹത്തിന്റെ ഭാഷയിൽ നേർവഴിക്കു നടത്താൻ അദ്ദേഹത്തിനു സാധിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രവർത്തനം പൊഴിയൂരിൽ മാത്രം ഒതുങ്ങിനിന്നില്ല. അതിരൂപതയുടെ കീഴിലുള്ള സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് യുവജനങ്ങളുടെയും സ്ത്രീകളുടെയും കുടുംബയൂണിറ്റുകളുടെയുമെല്ലാം പിന്തുണ ലഭ്യമാക്കി.
പ്രഫ എം.പി. മന്മഥൻ, പ്രഫ. ജി. കുമാരപിള്ള, ജയപ്രകാശ് നാരായണൻ തുടങ്ങിയ മദ്യവിരുദ്ധ പ്രവർത്തകരുമായി ചേർന്നു നടത്തിയ പ്രവർത്തനങ്ങളിലൂടെ തീരമേഖലയിൽ വ്യാജവാറ്റ് ഏറെക്കുറെ നിർത്തലാക്കാൻ സാധിച്ചു. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും മദ്യവിരുദ്ധ പ്രവർത്തനങ്ങൾ എത്തിക്കാൻ സാധിച്ചത് സൂസപാക്യം പിതാവിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമായിരുന്നു.
നല്ല ഇടയന്റെ മാതൃക
വിദ്യാഭ്യാസത്തിന്റെ വെളിച്ചം തീരമേഖലയിൽ എത്തിക്കാൻ പിതാവ് എന്നും ശ്രദ്ധിച്ചിരുന്നു. കടലോരങ്ങളിലെ നിരക്ഷര സമൂഹത്തിൽനിന്നു മികവുള്ള കുട്ടികളെ കണ്ടെത്തി ഹയർ സെക്കൻഡറി വരെ വിദ്യാഭ്യാസത്തിനു പ്രത്യേക പരിശീലനം നൽകുന്ന സെന്റർ ഓഫ് എക്സലൻസ് അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയാണ്. സെന്റ് ജേക്കബ് ട്രെയിനിംഗ് സെന്ററും മരിയൻ എൻജിനീയറിംഗ് - ആർക്കിടെക്ചർ കോളജും ദുർബല വിഭാഗങ്ങൾക്കു പ്രഫഷണൽ വിദ്യാഭ്യാസം ലഭിക്കാൻ ഉപകരിച്ചു.
ആധ്യാത്മികരംഗത്ത് പുതുചൈതന്യം കൊണ്ടുവരാൻ അദ്ദേഹത്തിനു സാധിച്ചു. രൂപതാ ഭരണം വികേന്ദ്രീകൃതമാക്കി. താഴേത്തട്ടിൽ മുപ്പതോളം കുടുംബങ്ങളടങ്ങുന്ന കുടുംബയൂണിറ്റുകൾ രൂപീകരിച്ച് അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിക്കുകയായിരുന്നു. ഇടവകയെ ചെറുസമൂഹങ്ങളാക്കി തിരിച്ച് അവരെ നയിക്കാനുള്ള നേതാക്കളെ കണ്ടെത്തി ഇടവകയുടെ സമഗ്രവികസനമെന്ന കാഴ്ചപ്പാടാണ് നടപ്പിലാക്കിയത്. ഇതിലൂടെ അൽമായ നേതൃത്വത്തെ വളർത്തിയെടുക്കാനും സാധിച്ചു.
വിവിധ രൂപതകളിലായി അധിവസിച്ചിരുന്ന കേരളത്തിലെ ലത്തീൻ സമുദായാംഗങ്ങളെ സംഘടിപ്പിച്ച് ഒരു കുടക്കീഴിലാക്കാൻ രൂപീകരിച്ച കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ പിന്നിലെ ചാലകശക്തിയും ഉൗർജവും മറ്റാരുമായിരുന്നില്ല.
2014 ജനുവരി 18 നു കണ്ണൂരിൽ ആരംഭിച്ച് കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്ത് തിരുവനന്തപുരത്തു സമാപിച്ച ജനജാഗരണജാഥ സംഘാടകശേഷിയുടെ ഉദാഹരണമായി. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നു പുത്തരിക്കണ്ടം മൈതാനിയിലേക്കു ലക്ഷക്കണക്കിനാളുകളെ പങ്കെടുപ്പിച്ചു നടത്തിയ പ്രകടനം ലത്തീൻ സമുദായത്തിന്റെ ശക്തി വിളംബരം കൂടിയായിരുന്നു.
വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരു പോലെ കാണുകയും ഒരുപോലെ പെരുമാറുകയും ചെയ്തിരുന്ന ഇടയനാണു സൂസപാക്യം. എളിമയും ലാളിത്യവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നാൽ നിലപാടുകളിൽ അണുവിട പോലും വിട്ടുവീഴ്ച ചെയ്യാൻ ഒരിക്കലും തയാറല്ല. ഇതിന്റെ പേരിൽ അധികാരകേന്ദ്രങ്ങളോടു കലഹിക്കാനും മടിച്ചിട്ടില്ല.
ശാന്തിദൂതൻ
അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനു മുന്തിയ പരിഗണന നൽകി. മതസൗഹാർദ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് ഗാന്ധിമാർഗം പിന്തുടരുന്നവരുടെ കൂട്ടായ്മയായ ശാന്തിസമിതിയുടെ പ്രേരകശക്തിയും ഇദ്ദേഹം തന്നെയായിരുന്നു. കവയിത്രി സുഗതകുമാരിയും ഗാന്ധിയൻ ഗോപിനാഥൻ നായരുമൊക്കെയായി ഒപ്പം ചേർന്നായിരുന്നു ഈ രംഗത്തെ പ്രവർത്തനങ്ങൾ. തിരുവനന്തപുരത്തെ തീരദേശങ്ങളിൽ വർഗീയകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോഴൊക്കെ ശാന്തിദൂതുമായി സൂസപാക്യം പിതാവ് അവിടെയെത്തി.
നിരവധി പ്രക്ഷോഭങ്ങൾക്കും ആർച്ച്ബിഷപ് സൂസപാക്യം നേതൃത്വം നൽകി. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുന്നതിനും സുനാമി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതിനെതിരേയും വിഴിഞ്ഞം, പൂന്തുറ കലാപത്തിലെ ഇരകൾക്കു നീതി ലഭിക്കുന്നതിനുമെല്ലാം ജനതയെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിക്കാൻ മടിച്ചില്ല. മത്സ്യമേഖലയ്ക്കു ഭീഷണിയാകുന്ന നിയമങ്ങൾക്കും നയങ്ങൾക്കുമെതിരേ നിരന്തരം പോരാടി. ഏറ്റവുമൊടുവിൽ വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം സ്ഥാപിക്കാൻ തീരുമാനിച്ചപ്പോഴും തുറമുഖം തീരത്തു വരുത്തുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചു പഠനം നടത്തി അതു പുറത്തു വിട്ടു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച ശേഷമായിരിക്കണം തുറമുഖ നിർമാണമെന്ന അദ്ദേഹത്തിന്റെ നിലപാടാണ് മത്സ്യത്തൊഴിലാളികൾക്ക് കുറച്ചെങ്കിലും നീതി ലഭിക്കാൻ സഹായകമായത്.
സാന്ത്വനവും കരുതലും
2017 നവംബർ അവസാനമായിരുന്നു കേരളതീരത്ത് ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. നൂറ്റന്പതോളം പേർക്കു ജീവഹാനി നേരിട്ട ദുരന്തത്തിൽ തീരദേശം വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.
ദുരന്തം നടക്കുന്പോൾ ആർച്ച്ബിഷപ് സൂസപാക്യം ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു. വിവരമറിഞ്ഞു നാട്ടിലേക്കു മടങ്ങിയ പിതാവ് വിമാനത്താവളത്തിൽ നിന്നു നേരേ പോയത് തീരത്തേക്കായിരുന്നു. ഉറ്റവർ എവിടെയെന്നറിയാൻ പോലും കഴിയാതെ ആർത്തലച്ചു കരഞ്ഞുകഴിഞ്ഞിരുന്ന അജഗണങ്ങൾക്കിടയിലേക്ക് ആശ്വാസവാക്കുകളുമായി ഇടയനെത്തി.
അപ്പോഴേക്കും കടൽ ശാന്തമായിരുന്നെങ്കിലും തീരം പ്രക്ഷുബ്ധമായിരുന്നു. സർക്കാർ ഫലപ്രദമായി രക്ഷാദൗത്യം നടത്തുന്നില്ലെന്നു പരാതിപ്പെട്ട ജനക്കൂട്ടം ഏതുസമയവും അക്രമാസക്തരാകാവുന്ന സ്ഥിതി. അവരുടെ വികാരം തണുപ്പിക്കുക എളുപ്പമല്ല.
വികാരവിക്ഷോഭങ്ങളുമായി ചുറ്റും കൂടിയ തീരജനതയെ സൗമ്യമായ ഭാഷയിൽ ആർച്ച്ബിഷപ് സമാശ്വസിപ്പിച്ചു. കടലിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ സഹോദരങ്ങളെ എങ്ങനെയും രക്ഷിക്കണം. ഇപ്പോൾ നിങ്ങൾ അതിനായി ശ്രമിക്കുക. ബാക്കി കാര്യങ്ങൾ എനിക്കു വിട്ടുതരിക- പ്രതിഷേധവുമായി തടിച്ചുകൂടിയ ജനങ്ങളോടു സൂസപാക്യം പിതാവ് പറഞ്ഞു. അനുസരണയോടെ ജനക്കൂട്ടം പിരിഞ്ഞുപോയി. അതായിരുന്നു തീരത്തിനു സൂസപാക്യം പിതാവ്.
പിന്നീട് തീരജനതയ്ക്കുവേണ്ടി അധികാരകേന്ദ്രങ്ങളിൽ സമ്മർദം ചെലുത്തിയും സ്വന്തം നിലയിൽ ഓഖി പാക്കേജ് നടപ്പിലാക്കിയും ആർച്ച്ബിഷപ് അദ്ഭുതമാകുകയായിരുന്നു. ഒരു പൈസ പോലും കണ്ടുവയ്ക്കാതെയാണ് 100 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുമനസുകളുടെ സഹായങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. ദുരന്തത്തിൽ പെട്ട് തൊഴിൽ ചെയ്യാൻ പറ്റാതായവർക്ക് പ്രതിമാസ പെൻഷൻ, ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനു സഹായം, ഭവനപദ്ധതി, സൗജന്യ ചികിത്സ തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്.
അജഗണങ്ങളെ ആധ്യാത്മികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാന്പത്തികമായും മുഖ്യധാരയ്ക്കൊപ്പമെത്തിക്കാനായിരുന്നു ആ ശുശ്രൂഷ. മുപ്പത്തിരണ്ടു വർഷം നീണ്ട അജപാലനശുശ്രൂഷയ്ക്കു വിരാമമാകുന്പോൾ കാലം അടയാളപ്പെടുത്തുന്നു, സഫലമീ ജീവിതം.
സാബു ജോണ്‍
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top