Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കണക്കുസാറിന്റെ കണക്കില്ലാ സ്നേഹം
അജ്മീറിലെ തെരുവുകുട്ടികൾ ഇപ്പോൾ സ്വപ്നം കാണുന്നത് ഒരു അധ്യാപകനിലൂടെയാണ്. ചേരിയില്‍നിന്ന് അദ്ദേഹം ഏറ്റെടുത്തുവളര്ത്തിയ മൂന്നു വിദ്യാര്‍ഥികളാണ് ഐഐടിയില്‍ അഡ്മിഷന് നേടിയത്. ഇപ്പോൾ 300 വിദ്യാർഥികളെ പഠിപ്പിക്കുന്നു. ജീവകാരുണ്യപ്രവർത്തനത്തിനായി വീടും സമയവുമെല്ലാം അർപ്പിച്ച സുനിൽ ജോസ് എന്ന മലയാളി അധ്യാപകനെക്കറിച്ച്...
വിദ്യാധനം സര്‍വധനാല്‍ പ്രധാനം! ചെറുപ്പം തൊട്ടേ കുട്ടികളുടെ മനസിലേക്ക് ഒഴുകി എത്തുന്ന വാക്കുകളാണിത്... അത് പ്രാവര്‍ത്തികമാക്കാന്‍ അവരെ സഹായിക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നതും. കൂരാച്ചുണ്ട് സ്വദേശിയും രാജസ്ഥാനിൽ അധ്യാപകനുമായ ഡോ.സുനില്‍ ജോസ് പാവങ്ങൾക്കു കണ്‍കണ്ട ദൈവമാകുന്നത് അതുകൊണ്ടാണ്.
സമൂഹം അവഗണിച്ചവരെയും തെരുവില്‍ ഭിക്ഷയാചിക്കുന്നവരെയും ചെറിയ ലോകത്തുനിന്നും പടവുകള്‍ കയറ്റി അവരോ അവരുടെ മാതാപിതാക്കളോ സ്വപ്നം കാണാത്ത ഉയരത്തിലെത്തിക്കുകയാണ് ഇദ്ദേഹം. രാജസ്ഥാനിലെ അജ്മീര്‍ രൂപതയും സുമനസുകളും താങ്ങും തണലുമേകുന്നു. ഈ അധ്യാപകനെയും അദ്ദേഹത്തിന്റെ പ്രവൃത്തികളെയും അവര്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നു.
ചേരിയില്‍ താമസിച്ച് തെരുവില്‍ ഭിക്ഷയാചിച്ചുകൊണ്ടിരുന്ന 300-ല്‍ അധികം വിദ്യാര്‍ഥികളാണ് ഇപ്പോഴും ഇദ്ദേഹം നേതൃത്വം നല്കുന്ന സൊസൈറ്റിക്കു കീഴില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ഉന്നത പദവികളില്‍ എത്തിയ പൂര്‍വ വിദ്യാര്‍ഥികള്‍ വേറെ. ചേരിയില്‍ നിന്ന് അദ്ദേഹം ഏറ്റെടുത്തുവളര്ത്തിയ മൂന്നു വിദ്യാര്‍ഥികളാണ് ഐഐടിയില്‍ അഡ്മിഷന് നേടിയത്.
കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ഇദ്ദേഹം ഇന്ന് രാജസ്ഥാനിലെ അറിയപ്പെടുന്ന അധ്യാപകന് മാത്രമല്ല, ജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയാണ്.1995 ജൂലൈ ഒന്നിന് അജ്മീര്‍ രൂപതയ്ക്ക് കീഴിലെ അജ്മീര്‍ സെന്റ് ആന്‍സ്ലം സീനിയര്‍ സെക്കന്‍ഡറി സ്കൂളിൽ അധ്യാപകനായി ജോലിക്ക് ചേര്‍ന്നതോടെയാണ് സുനില്‍ ജോസ് എന്ന ഗണിതശാസ്ത്ര അധ്യാപകനിലെ മനുഷ്യസ്നേഹി ഉണര്‍ന്നത്.
ഒരിക്കല്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന് അജ്മീറിലെ ചന്ദനത്തിരി നിര്‍മാണ യൂണിറ്റ് സന്ദര്‍ശിക്കേണ്ടിവന്നു. അവിടെ ചേരിയില്‍ താമസിക്കുന്ന കുട്ടികളുടെ ദുരിതം ആ കണ്ണ് തുറപ്പിച്ചു. എല്ലുമുറിയെ പണിയെടുത്താലും കൂലിയില്ലാതെ തെരുവില്‍ അലയേണ്ടിവരുന്നവര്, ഭിക്ഷയാചിക്കുന്നവര്‍ ... ഇവരെല്ലാവരെയും ഒരു കൂടക്കീഴില്‍ കൊണ്ടുവന്നു വിദ്യാഭ്യാസം നല്കി. പലരും വലിയ നിലയില്‍ എത്തിക്കഴിഞ്ഞു. സുനിൽസാർ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
സ്കൂള്‍ അല്ല, സ്നേഹം തുളുമ്പുന്ന വീട്
ചേരിയിലെ പിള്ളേരല്ലേ, എങ്ങിനെ അടങ്ങിയിരിക്കാനാ, പുസ്തകം അവര്‍ കൈകൊണ്ട് തൊടുമോ...ചോദ്യശരങ്ങളുമായി നെറ്റി ചുളിച്ചവര്‍ നിരവധി. പക്ഷെ സുനില്‍ എന്ന അധ്യാപകന് കൂട്ടുണ്ടായിരുന്നത് ദൃഢനിശ്ചയമായിരുന്നു. ഒപ്പം താന്‍ നേരിട്ടുകണ്ട ദുരിതങ്ങള്‍ മായ്ച്ചുകളയണമെന്ന ആഗ്രഹവും.
ഇപ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ 300 കുട്ടികള്‍ പഠിക്കുന്നുണ്ട്. എല്ലാവിധ സൗകര്യങ്ങളും ഇദ്ദേഹം ചെയ്തുകൊടുക്കുന്നു. ബെഞ്ച്, ഡസ്ക്, ബോര്‍ഡ് എന്തിന് എസി വരെ... ഇദ്ദേഹവുമായി എന്നും സഹകരിക്കുന്ന അധ്യാപകര്‍ ക്ലാസെടുക്കും. കുട്ടികള്‍ ശ്രദ്ധയോടെ കേട്ടിരിക്കും. പലപ്പോഴും കാര്‍ക്കശ്യ സ്വഭാവത്തേക്കാള്‍ ഇദ്ദേഹം പകരുന്ന സ്നേഹം ഇവരെ ഇവിടെ പിടിച്ചിരുത്തുന്നു.
കുട്ടികളെ എങ്ങനെയെങ്കിലും പറഞ്ഞു മനസിലാക്കാം...പക്ഷെ, കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് രക്ഷിതാക്കളെ പറഞ്ഞുമനസിലാക്കാനാണ് പാട്... ഇദ്ദേഹം പറയുന്നു. കുട്ടികള്‍ പുറത്തുപോയി ഭിക്ഷയാചിച്ചാല്‍ അമ്പത് രൂപയെങ്കിലും കിട്ടും. ഈ മനോഭാവമാണ് അവര്‍ക്ക്. സ്കൂളില്‍ വിട്ടാല്‍ ആ വരുമാനം നഷ്ടമാവില്ലേ? അതിന്റെ ദേഷ്യം അവര്‍ക്കുണ്ട്. അപ്പോഴും കൂടെയുള്ള സഹപ്രവര്‍ത്തകരും അജ്മീര്‍ രൂപതയിലെ സന്നദ്ധ പ്രവർത്തകരും ഇവരെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കും. അതിനുശേഷമാണ് പലരും സ്കൂളിലേക്കു വിടാന്‍ തയ്യാറാകുക.
സ്വപ്നങ്ങളിലേക്കുള്ള ടേക്ക് ഓഫ്
ഉഡാന്‍ ... ഹിന്ദിയില്എഴുതി വച്ച ഒരുബോര്ഡുണ്ട്... ഡോ.സുനില്ജോസിന്റെ അജ്മീര്‍ പഞ്ചശീല്‍ നഗറിലെ വീടിനു മുന്നില്‍.... ടേക്ക് ഓഫ്എന്നര്ഥം വരുന്ന ഈ വാക്ക് അക്ഷരാര്‍ഥത്തില്‍ സുനില്‍ ജോസിന്റെ ജീവിതത്തോട് ഇഴചേര്‍ന്നുനില്‍ക്കുന്നു. ഇവിടെ എത്തുന്ന വിദ്യാര്‍ഥികള്‍ എതുസാഹചര്യത്തില് നിന്ന് വന്നവരാണെങ്കിലും പ്ലസ്ടുവരെ പഠിപ്പിച്ച് നല്ല കോളജില്‍ അഡ്മിഷന് വാങ്ങികൊടുക്കുന്നതുവരെ ഇദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും വിശ്രമമില്ല. പലരും താത്പര്യമില്ലാതെ ഇടയ്ക്ക് വിട്ടുപോകും. അപ്പോഴും അവരെ തിരികെ എത്തിക്കാനുള്ള ശ്രമമുണ്ടാകും.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഹോട്ടലിനു പിറകിലെ വേസ്റ്റുകളില്‍ അന്നത്തെ അന്നത്തിന് വഴികണ്ടെത്തിയിരുന്ന 40 പേരെ ഉഡാന്‍ സൊസൈറ്റി കൈപിടിച്ചുയര്‍ത്തി. ഇവർക്ക് പഞ്ചശീല്‍ ഗവ. സ്കൂളിലും കായാട് ഗവ. സ്കൂളിലുംഅഡ്മിഷന് വാങ്ങിക്കൊടുത്തു. രക്ഷിതാക്കളെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ഏറെ പാടുപെട്ടു. ലോക്ഡൗണ്‍കാലത്ത് ഇവര്‍ക്ക് സ്കൂളില്‍ പഠന സൗകര്യം ഒരുക്കിക്കൊടുക്കാന്‍ രേഖകളും സംഘടിപ്പിച്ചു.
സ്കൂളില്‍ വരുന്നതിനും പോകുന്നതിനും ഗതാഗത സൗകര്യവും നല്കി. ഒപ്പം ട്യൂഷനും. പതിവുപോലെ കൗണ്‍സലിംഗും. ഒരു നേരത്തെ ഭക്ഷണം സ്കൂളും ഒരുനേരത്തേത് സൊസൈറ്റിയും ഏറ്റെടുക്കുമ്പോള്‍ പ്ലസ്ടു വരെയുള്ള ഇവരുടെ ഭാവികൂടിയാണ് സുരക്ഷിതമാകുന്നത്. ഭിക്ഷയാചിക്കാന്‍ ഇനി പോകില്ലെന്ന ഉറപ്പാണ് ഇവര്‍ നല്‍കുന്നത്. അതുമാത്രമാണ് ഈ അധ്യാപകനും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടത്.
രാജസ്ഥാനില്‍ രണ്ടുതരം വിദ്യാഭ്യാസമാണ് ഉള്ളത്. ഉയര്‍ന്ന നിലവാരത്തിലുള്ളത്. തീരെ താഴ്ന്നതും. മിഡില്‍ ലെവൽ എന്നൊന്നില്ല. ശരിക്കുംപറഞ്ഞാല്‍ ഇവിടത്തെ കാലാവസ്ഥപോലെയാണ് വിദ്യാഭ്യാസ ജീവിതവും. ഉന്നുകില് ഉയര്‍ന്ന ചൂട്, അല്ലെങ്കില്‍ തണുപ്പ്... അതാണ് അവസ്ഥ. പക്ഷേ, രാജസ്ഥാനിലെ ജനങ്ങള്‍ ഇവയോട് പ്രത്യക്ഷത്തില്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു. അവരുടെ ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണ്...
സേവനം സെന്‍ട്രല്‍ ജയിലിലും
അജ്മീറിലെ സെന്‍ട്രല്‍ ജയിലിലും സുനില്‍ ജോസിന്റെ നേതൃത്വത്തിലുള്ള സ്നേഹകരങ്ങള്‍ എത്തുന്നുണ്ട്. മഹിളാജയിലില് തടവുകാരുടെ മക്കളും ഏഴുവയസുവരെ അവര്‍ക്കൊപ്പമാണ് വളരുന്നത്. ശിക്ഷ തീരും വരെ കുട്ടികളും അമ്മമാര്‍ക്കൊപ്പം പ്രത്യേക കേന്ദ്രത്തില്‍ കഴിയണം. ഇവിടത്തെ കുട്ടികളുടെ ഭാവി മറ്റൊരു ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറിപ്പോകരുതെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ഈ വലിയ ദൗത്യവും ഉഡാന്‍ സൊസൈറ്റി ഏറ്റെടുത്തത്. 12 പേരെയാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇതിനായി വനിതാ അധ്യാപികയെ ചുമതലപ്പെടുത്തി.
കുടുംബജീവിതം
കോഴിക്കോട് കുരാച്ചുണ്ട് കാളങ്ങാലി എരത്തേല് ഹൗസില്‍ സുനില്‍ ജോസ് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിദ്യാഭ്യാസത്തിനുശേഷം 1995-ല്‍ ആണ് അജ്മീര്‍ സ്കൂളില്‍ കണക്ക് അധ്യാപകനായി എത്തിയത്. 25 വര്‍ഷത്തിലധികമായി രാജസ്ഥാനിലെ വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തിന്റെ മനസും കുടുംബവും.
ഭാര്യ ഷൈനി തോമസ് പൊളിറ്റിക്കല്‍ സയന്‍സ് ലക്ചററാണ്. രണ്ടുമക്കളാണ് ഉള്ളത്. അനുപം ജോസ് (എംടെക് വിദ്യാര്‍ഥി), ശ്രേയ ജോസ് (എംബിബിഎസ് വിദ്യാര്‍ഥിനി). കുടുംബം നല്കുന്ന പൂര്‍ണ പിന്തുണയാണ് ഇദ്ദേഹത്തിന് നന്മയുടെ പാത വെട്ടിത്തുറക്കാന്‍ താങ്ങും തണലും നൽകുന്നത്.
ഇ. അനീഷ്
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top