വിശുദ്ധയായ അമ്മയുടെ അദൃശ്യ സാന്നിധ്യം തേടി
ക്രൈസ്തവ മാനവികതയുടെ പര്യായമായി വന്ന് എല്ലാ പാവങ്ങളുടെയും അമ്മയായി മാറിയ വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃകയിൽ ആകൃഷ്ടനായ ഗോപിനാഥ് മഠത്തിൽ, കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം സന്ദർശിച്ചതിന്‍റെ സ്മരണകൾ പങ്കുവയ്ക്കുന്നു...

കൊൽക്കത്ത എനിക്ക് അന്യനഗരമല്ല. മുന്പ് പല പ്രാവശ്യവും ഇവിടെ ഞാൻ വന്നിട്ടുണ്ട്. റിക്ഷാ വലിക്കുന്നവരുടെ വിയർപ്പിന്‍റെ ഗന്ധം അനുഭവിച്ചിട്ടുണ്ട്. ട്രാമുകൾക്ക് ഓരം ചേർന്ന് നടന്നുപോയിട്ടുമുണ്ട്.

പലവിധ ജീവിതങ്ങളുടെ സംഗമഭൂമികയാണു കൊൽക്കത്ത. അധ്വാനത്തിന്‍റെ തീക്ഷ്ണതയാൽ ഭാവിയെ സ്വപ്നം കാണാതെ വർത്തമാനകാല ജീവിതത്തെ മാത്രം പുൽകുന്നവരാണ് ജനങ്ങൾ. നാളെകളെക്കുറിച്ച് വേവലാതികളില്ലാതെ ഇന്നത്തെ പകലൊടുങ്ങുന്പോൾ ചേരിയിലോ, ഏതെങ്കിലും കടത്തിണ്ണകളിലോ വീണുറങ്ങുന്നവർ. ഒരുപക്ഷേ ഇത് കൊൽക്കത്തയുടെ മാത്രം സവിശേഷതയായിരിക്കില്ല. ഏത് മഹാനഗരത്തിന്‍റേയും മുഖമുദ്ര ഇതുതന്നെയായിരിക്കും. ജീവിതം നൽകുന്ന കയ്പുനിറഞ്ഞ അനുഭവങ്ങളിൽ തളരാതെ അതിനെ ലഹരിയാക്കി മാറ്റുന്നവരാണ് നഗരങ്ങളിൽ സാഗരതുല്യം തിരകളുണർത്താൻ പ്രേരിപ്പിക്കുന്നത്. ഒരർഥത്തിൽ കൊൽക്കത്ത ഒരു സാഗരം തന്നെയാണ്. ഒരു ഭാഗത്ത് ജീവിത പ്രക്ഷുബ്ധതയുടെ തിരമാലകൾ ആർത്തലയ്ക്കുന്പോൾ, ഇതേ സാഗരത്തിന്‍റെ മറ്റൊരിടത്ത് തികഞ്ഞ ശാന്തത അനുഭവപ്പെടുന്നതുകാണാം. ഒരേ സമയത്ത് ആർത്തലയ്ക്കുകയും അതേ സമയത്ത് ശാന്തിയുടെ മൃദു മന്ത്രണങ്ങൾ ഉണർത്തുകയും ചെയ്യുന്ന നഗരമാണിത്.

പാവങ്ങളുടെ അമ്മയെത്തേടി...

എന്‍റെ സഞ്ചാരം ഇപ്പോൾ ജഗദീശ് ചന്ദ്രബോസ് റോഡിലൂടെയാണ്. കൊൽക്കത്താ നഗരത്തിൽതന്നെ ആത്മവിശുദ്ധിയുടെ മൃദുമന്ത്രണം കേൾക്കുന്ന മറ്റൊരിടം തേടിയുള്ള യാത്ര. സ്വരക്തംകൊണ്ട് മനുഷ്യരുടെ പാപങ്ങളെ വിമലീകരിച്ച ദൈവപുത്രനായ യേശുക്രിസ്തുവിനെ ആരാധിച്ച് വിശുദ്ധയായ മദർതെരേസയുടെ കർമ മണ്ഡലം തേടിയുള്ള സഞ്ചാരം. ആദ്യമായല്ല ഞാൻ മദർതെരേസ സ്ഥാപിച്ച ആതുര പുണ്യാലയത്തിലെത്തുന്നത്. അനുകന്പയുടെ ഈ തീർഥാടന സന്നിധിയിൽ കുറച്ചു വർഷങ്ങൾക്കുമുന്പ് ഞാൻ എത്തിയിരുന്നു. എനിക്കൊപ്പം മഹാരാഷ്ട്രയിൽനിന്നുള്ള പതിനഞ്ചോളം പത്രപ്രതിനിധികളും ഉണ്ടായിരുന്നു. അന്ന് മദറിന്‍റെ സ്നേഹവാത്സല്യങ്ങൾക്കും ആശീർവാദത്തിനും മുന്നിൽ നമ്രശിരസ്കനായി കുറേനേരം നിന്നു.

ഓർമ്മകളിലെ അമ്മ

ഇപ്പോൾ മദറില്ലാത്ത ദൈവസേവാർഥജീവിതം മതാചാര്യപ്രൗഢിയുടെ അവകാശമായിക്കരുതുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള ക്രിസ്ത്യൻ റിലീജിയസ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ ഒരിക്കൽക്കൂടി അതിഥിയായി എത്തിയിരിക്കുന്നു. മദറിന്‍റെ കരുണയുടെ മുഖം ഓർമകളായി എന്നിൽ ഉണരുന്നു. നീലവരകളുടെ അരികുള്ള വെള്ള സഭാവസ്ത്രത്തിൽ ശിര‌സുമൂടി ആ കാരുണ്യ ദീപ്തി എനിക്കു ചുറ്റും വലയം ചെയ്യുംപോലൊരു തോന്നൽ. മൃദു സ്മേരം, മൃദുഭാഷണം എന്നിവയായിരുന്നു ദുഃഖിതർക്ക് മദർ പകർന്ന ആശ്വാസത്തിന്‍റെ അടയാളങ്ങൾ. വചനം വെറും വാക്കുകളുടെ സംയോജനമല്ലെന്നും അത് പ്രവൃത്തിയിലൂടെയുള്ള സാന്ത്വനമാണെന്നും തെളിയിച്ച സ്നേഹ ദൂതികയായിരുന്നു മദർതെരേ‌സ. അനുഗ്രഹം കൈവിരലുകൾകൊണ്ടുള്ള ശിരസിലെ വെറും തഴുകൽ മാത്രമല്ലെന്ന് സ്വജീവിതംകൊണ്ട് തെളിയക്കാൻ മദറിനു കഴിഞ്ഞു. ദുഃഖിതരുടെയും കഷ്ടപ്പെടുന്നവരുടേയും പീഡനങ്ങളേറ്റു തളരുന്നവരുടേയും അവസാന ശരണവും സംരക്ഷണവുമായിരുന്നു അവർ. വിശുദ്ധയായ ആ അമ്മയുടെ പാദരേണുക്കൾ തേടി വീണ്ടും അവിടേക്ക് എന്നെ എത്തിച്ചത് ഒരുപക്ഷേ വിധിനിയോഗമാകാം. ഒരുപക്ഷേ അതിനുമപ്പുറം ഏതോ കാന്തികമായ ആകർഷണമാണ് മദറിന്‍റെ കർമമണ്ഡലമായിരുന്ന ദിവ്യസന്നിധിയിലേക്ക് എന്നെ നയിച്ചത്.

മദർ ഉള്ളപ്പോൾ ആശ്രമത്തിൽ എത്തിയിരുന്ന ഞാൻ മദർ ഇല്ലാത്തപ്പോഴാണ് വീണ്ടും എത്തിയിരിക്കുന്നത്. ആ ഒരു വ്യത്യാസം മാത്രം ഒഴിവാക്കിയാൽ മദറിന്‍റെ അദൃശ്യമായ സാന്നിദ്ധ്യം എവിടെയും അനുഭവപ്പെട്ടിരുന്നു. സിസ്റ്റർ മേരി പ്രേമയുടെ ദൈവികമായ നിർദേശത്താൽ സമാധാനത്തിന്‍റെ മറുവാക്കെന്നോണം സന്യാസിനിമാർ ആശ്രമത്തെ അതേപോലെ നിലനിർത്തിയിരിക്കുന്നു എന്നത് അത്ഭുതമാണ്. അവരാണ് മഠത്തിന്‍റെ സുപ്പീരിയർ. ദൈവസ്നേഹം എന്നത് അവാച്യമായ അനുഭൂതിയുമായി പരിക്രമിക്കപ്പെട്ട സന്നിധാനമാണിത്. അച്ചടക്കം ഇവിടെ അലങ്കാരമാകുന്നില്ല. ആരും നിർദേ ശിക്കാനില്ലാത്തവിധം സ്വയം അച്ചടക്കവും കൃത്യനിഷ്ഠയും പരിപാലിക്കുന്ന സന്യാസിനി സമൂഹം ആർത്തരുടേയും ആലംബഹീനരുടേയും അത്താണിയായി മാറുന്നു. മദർതെരേസ തുടങ്ങിവച്ച നന്മയുടെ അല്ലെങ്കിൽ വിശുദ്ധിയുടെ പാതയിൽതന്നെയാണിപ്പോഴും സന്യാസിനി സമൂഹം സഞ്ചരിക്കുന്നത്. ദൈവികത എപ്പോഴും സദ്കർമങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നു എന്ന പൂർണ തത്ത്വത്തെ അതേപടി പിന്തുടർന്ന് വ്യക്തിജീവിതത്തിലും സംശുദ്ധിയോടെ അത് പകർത്തുന്നതിൽ സദാ ബദ്ധശ്രദ്ധരാണ് ആശ്രമവാസികളിൽ എല്ലാവരുംതന്നെ.

ഇത്രയും മഹനീയമായ ആശ്രമകവാടത്തിലേക്ക് കടന്നു ചെല്ലുന്പോൾ കൊൽക്കത്തയുടെ മുൻ പറഞ്ഞതിനേക്കാൾ ഭിന്നമായ ശാന്തതയുടെ വിശുദ്ധമുഖം ദർശിക്കാൻ ആർക്കും കഴിയും. ഭാരപ്പെട്ട മനസുകളുടെ കനം ഇവിടെ ഇറക്കിവച്ച് ലോലചിത്തരായി മടങ്ങുന്ന ധാരാളംപേരെ ആശ്രമ പരിസരത്ത് കണ്ടെത്താൻ കഴിയും.

ഒരു കന്യാസ്ത്രീയുടെ അത്ഭുതശക്തികൾ

മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി എന്ന ബൃഹദ് സ്ഥാപനം കൊൽക്കത്തയിൽ ആരംഭിക്കുന്നത് 1950-ലാണ്. ദൈവത്തിന്‍റെ പാദദാസിയിൽനിന്ന് വിശുദ്ധയായി അൾത്താര വണക്കത്തിന് മദറിനെ പ്രാപ്തയാക്കിയത് അവരുടെ സഹജീവികളോടുള്ള കരുണയും സ്നേഹവുംതന്നെയാണ്. സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ കഷ്ടപ്പെടുന്ന അധഃസ്ഥിതജനവിഭാഗങ്ങളുടെ കണ്ണീർക്കയത്തിൽനിന്നും ജീവിതത്തിന്‍റെ മഹനീയ ഒൗന്നത്യത്തിലേക്കും ആത്മവിശ്വാസത്തിലേക്കും സമുദ്ധരിക്കുന്ന കർമപദ്ധതികളാണ് മദർ തുടങ്ങിവച്ച മിഷനറീസ് ഓഫ് ചാരിറ്റിക്കുള്ളത്. അഭയാർഥികൾക്കും മാനസിക വൈഷമ്യമുള്ളവർക്കും രോഗാതുരരായ കുഞ്ഞുങ്ങൾക്കും ഉപേക്ഷിക്കപ്പെട്ട ബാല്യങ്ങൾക്കും കുഷ്ഠരോഗികൾക്കും എയ്ഡ്സ് രോഗികൾക്കും അശരണരായ വയോധികർക്കും ആശ്വാസത്തിന്‍റെ അവസാന ആശ്രയകേന്ദ്രമായി ഈ സ്ഥാപനം നിലകൊള്ളുന്നു. തെരുവുകുഞ്ഞുങ്ങളെ തേടിപ്പിടിച്ച്, അവർക്കു വേണ്ടുന്ന വിദ്യാഭ്യാസം നൽകി സമൂഹത്തിലെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന മാതൃകാപരമായ കർമപരിപാടികളും മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിൽപ്പെടുന്നു.

ഈ സന്പൂർണ യജ്ഞത്തിൽ ഭാഗഭാക്കുകളാകുന്നത് പതിനായിരത്തിലേറെ അംഗങ്ങളുള്ള സന്യാസിനി സമൂഹമാണ്. യാതൊരുവിധ പ്രതിഫലേച്ഛയും കൂടാതെ സേവനസന്നദ്ധതയിൽ മാത്രം ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് പുണ്യാശ്രമത്തിലെ അന്തേവാസികൾക്കുള്ളത് സമൂഹത്തിന്‍റെ ഏറ്റവും താഴെക്കിടയിൽക്കഴിയുന്ന, ആരും തിരിഞ്ഞുനോക്കാതെ അവഗണിക്കപ്പെടുന്ന പ്രത്യേക വിഭാഗം ജനങ്ങളെ ഉന്നത നിരയിലെത്തിക്കുക എന്ന അതികഠിനമായ യജ്ഞമാണ് ചാരിറ്റി മിഷനറിയിലെ സന്യാസിനിമാർക്കുള്ളത്.

ഒരായിരം മദർ തെരേസമാർ

കണ്ടാൽ അവരെല്ലാം ഓരോ മദർതെരേ‌സയാണെന്നു തോന്നിക്കും. നീലവരകൾ അലുക്കുകൾ തീർക്കുന്ന ശുഭ്രസാരികൊണ്ട് ശിരസ് മൂടിയിരിക്കുന്നു, എല്ലാവരും. മിഷനറിയുടെ സേവനസന്നദ്ധ പ്രവർത്തനങ്ങൾക്ക് ആദ്യ ദീപംപോലെ തുടക്കം കുറിച്ചത് മദർ ആണെങ്കിലും ഇതിനകം അത് അനേകം കൈത്തിരിദീപംപോലെ ദൈവിക ദീപ്തിയുടെ പൂർണതയിൽ എത്തിനിൽക്കുന്നു ഈ സന്യാസിനി സമൂഹം. ഒരു മദർതെരേ‌സയിൽനിന്ന് അനേകായിരം മദർതെരേസമാരിലേക്കുള്ള പരിവർത്തനമായി ഇതിനെ കാണാം. കൊൽക്കത്തയിൽ ഈ മിഷൻ പ്രവർത്തനമാരംഭിക്കുന്പോൾ വെറും 12 അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതാണ് ഇപ്പോൾ പതിനായിരങ്ങളായി വളർന്നിരിക്കുന്നത്.

മദറിന്‍റെ വഴിയെ മനമിടറാതെ ...

മദറിന്‍റെ വാക്കുകളേയും നയങ്ങളേയും അണുവിട വ്യതിചലിക്കാതെ അക്ഷരംപ്രതി ഇവർ പരിപാലിക്കുന്നു. മദർ ചാരിറ്റബിൾ മിഷനറി പ്രവർത്തനം തുടങ്ങുന്പോൾ ഒരു കാര്യം പ്രത്യേകം നിഷ്കർഷിച്ചിരുന്നു. ഇത് വിശക്കുന്നവരുടേയും വിവസ്ത്രരുടേയും ഭവനരഹിതരുടേയും അന്ധരുടേയും അംഗവിഹീനരുടേയും കുഷ്ഠരോഗികളുടേയും ശരണാലയമാകണമെന്ന്. മുഖ്യധാരാ സമൂഹത്തിൽനിന്ന് നിർബന്ധപൂർവം ആട്ടിയകറ്റപ്പെടുന്ന ഈ മർദിത സമൂഹത്തിന്‍റെ രക്ഷയ്ക്ക് വേണ്ടിയാണ് മദർ ഇങ്ങനെയൊരു നന്മയ.ുടെ മാർഗം തുടങ്ങിവച്ചത്. ഇന്ന് മദർ തുടങ്ങിവച്ച ഈ സംരംഭം വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. തെരുവുകുട്ടികളെ പുനരധിവസിപ്പിക്കുന്നതിനും വിജ്ഞാന വെളിച്ചത്തിലേക്ക് നയിക്കുന്നതിനും സ്കൂളുകളും കുഷ്ഠരോഗീപരിചരണത്തിന്‍റെ ഭാഗമായി ഒരു കോളനിതന്നെയും ഇവടെ പ്രവർത്തിക്കുന്നു.

ഭൂമിയെ പുണരുന്ന അമ്മ കൈകൾ


കൊൽക്കത്തയിൽ മാത്രം ഒതുങ്ങുന്നതല്ല മദർതെരേസയുടെ കരുണയുടെ ആഴവും പരപ്പും. അത് ലോകമെന്പാടും വ്യാപിച്ചുകിടക്കുന്നു. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ ഭൂവിഭാഗങ്ങളിലാകമാനം മദറിന്‍റെ നേതൃത്വത്തിൽ തുടങ്ങിവന്ന ആതുരസേവന കർമപദ്ധതികൾ അതിന്‍റെ പൂർണ ഫലങ്ങളിൽ ലക്ഷ്യം കണ്ടിരുന്നു.
മനുഷ്യരിൽ എന്നോ വിസ്മൃതമാക്കപ്പെട്ട നന്മയേയും എവിടെയോ വഴിമാറി ഒഴുകപ്പെട്ട ആത്മവിശ്വാസത്തേയും തിരിച്ചുപിടിച്ച് ഉണർവിന്‍റേയും സ്വയാർജിത കർമ്മബോധത്തിന്‍റേയും പന്ഥാവിൽ എത്തിച്ച് ഉള്ളിലെ വിശുദ്ധ വിശ്വാസത്തീനാളം കെടാതെ സംരക്ഷിക്കുവാൻ പ്രേരിപ്പിക്കുന്ന അതിജീവനത്തിന്‍റെ സന്നിധിയാണ് മിഷണറീസ് ഓഫ് ചാരിറ്റി. മദർ കൊൽക്കത്തയിൽ മാത്രമല്ല, ഈ ലോകത്താകമാനം തുടങ്ങിവച്ച്, ഇന്ന് ഫലഭൂയിഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മയെ ഉൾക്കൊള്ളാനും പങ്കുപറ്റാനും നിരവധി അശരണർക്കു കഴിയുന്നു. ലോകം അഭിമുഖീകരിക്കുന്ന ഏത് കൊടിയ വിപത്തിനേയും സധൈര്യവും ശാന്തിയുക്തവും നേരിടാനുള്ള കഴിവും സേവനസന്നദ്ധതയും തെരേസാ മഠങ്ങൾക്കുണ്ട്.

പകർച്ചവ്യാധിധരെ തേടുന്ന കനിവിന്‍റെ കണ്ണുകൾ

ലോകം ഇപ്പോൾ കിരീടരൂപിയായ രോഗവൈറസസിന്‍റെ പിടിയിലാണ്. മരണങ്ങൾ തുടർന്നുകൊണ്ടുമിരിക്കുന്നു. എങ്ങനെ ആർജവപൂർവം അതിനെ വരുതിയിലാക്കാമെന്ന ചിന്ത ആശ്രമത്തിലെ ഓരോ സന്യാസിനിക്കുമുണ്ട്. ഞാൻ ആശ്രമത്തിൽ എത്തുന്പോൾ ഓരോരുത്തരുടേയും മുഖത്ത് ആ ആകാംക്ഷ ഉണ്ടായിരുന്നു. അതോടൊപ്പം കോവിഡ് രോഗികളെ പരിചരിക്കാനാവശ്യമായ ശാസ്ത്രീയ വൈദഗ്ധ്യവും അവർ നേടിയിരുന്നു. രോഗശുശ്രൂഷയും രോഗി പരിചരണവും തെരേസാ ആശ്രമത്തിന് ആദ്യ അനുഭവമല്ല. എയ്ഡ്സ് ലോകവിപത്തായി തുടർന്നപ്പോഴും അത് ഇന്ത്യയിൽ അതിഥിയായി എത്തിയപ്പോഴും അതിന് അടിമപ്പെട്ട രോഗികൾക്ക് സാന്ത്വനപരിചരണം നൽകാൻ ആശ്രമത്തിന് കഴിഞ്ഞിരുന്നു. ആ അവധാനതയുടെയും സേവനത്തിന്‍റേയും പശ്ചാത്തലം സ്വായത്തമാക്കിക്കൊണ്ട് രോഗി പരിചരണത്തിന്‍റെ പുതിയൊരു അധ്യത്തിന് തുടക്കം കുറിക്കുകയാണ് മിഷനറീസ് ഓഫ് ചാരിറ്റി.

മദറിന്‍റെ സ്നേഹസേവന പരിചരണത്തിന്‍റെ സാന്ത്വനഭാവം കൈവിടാതെ മാതൃഭാവം നിലനിർത്താൻ സിസ്റ്റർ മേരി നിർമല ജോഷിക്കും തുടർന്നു സിസ്റ്റർ മേരി പ്രേമയ്ക്കും കഴിയുന്നു. അതൊരു ചെറിയ കാര്യമല്ല. മനുഷ്യനെന്നപോലെ ആത്മവിശുദ്ധി ഏതൊരു പ്രസ്ഥാനത്തിനുമുണ്ട്. അത് കെടാത്ത കൈത്തിരിനാളംപോലെ പരിരരക്ഷിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. അതിന്‍റെ മുഴുവൻ ചുമതലയും നിർവഹിക്കുന്നത് സിസ്റ്റർ മേരി പ്രേമയാണ്. ഈ വിശുദ്ധയാത്രയുടെ പടിയിറക്കത്തിന്‍റെ ഭാഗമെന്നോണം ഏറെ തിരിക്കുകൾക്കിടയിലും സിസ്റ്ററെ കാണാനും അശീർവാദം ഏറ്റുവാങ്ങാനും കഴിഞ്ഞു. അവരുടെ കൈകൾ എന്നിൽ സാന്ത്വനത്തിന്‍റെ നന്മ പകർന്നു. നേരെ നടന്ന് നടുത്തളത്തിലെത്തിയപ്പോൾ മദറിന്‍റെ നറുമലർ പുഞ്ചിരിയോടുള്ള ചിത്രം വീണ്ടും അവിടേക്ക് എന്നെ സ്വാഗതം ചെയ്യുന്നതുപോലെ തോന്നി. മനസു പറഞ്ഞു- വിശുദ്ധയായ അമ്മേ... ഞാൻ തൽക്കാലം വിട പറയുകയാണ്. വീണ്ടും ഒരു വരവിനായി മാത്രം.

പ്രശാന്തതയുടെ ദിവ്യമായ തുരുത്തിൽ നിന്നെന്നോണം ഞാൻ വീണ്ടും കൊൽക്കത്ത നഗരഹൃദയത്തിൽ എത്തിച്ചേർന്നു. പതിവിന് വിപരീതമായി അത്ര വലിയ തിരക്കുകൾ അനുഭവപ്പെട്ടില്ലെന്നതാണ് സത്യം. കൊറോണയുടെ ഭീതി വ്യാപനം കൊൽക്കത്തയേയും ഒറ്റപ്പെടുത്തിയിരിക്കുന്നു.

റിക്ഷാവണ്ടിയോടിക്കുന്നവർ യാത്രക്കാരില്ലാതെ ഏകരായി തങ്ങളുടെ ഗലികളിലേക്ക് നേരത്തേ മറയുന്നു. യാത്രാബസുകളിൽ അവിടവിടെ മുഖം മൂടിയിരിക്കുന്ന യാത്രക്കാർ. റെയിൽവേസ്റ്റേഷനിൽ കൂറ്റൻ അട്ടകളെപ്പോലെ പാളത്തിൽ വിശ്രമിക്കുന്ന ചില തീവണ്ടികൾ. ഹൗറ സ്റ്റേഷൻ പഴയ ചടുലതയും ജനത്തിരക്കും ഒഴിഞ്ഞ് ഏതോ ഭീതിതമായ ആലസ്യത്തിലേക്ക് മയങ്ങി വീണിരിക്കുന്നു. ടിക്കറ്റ് കൗണ്ടറിൽനിന്ന് ചെന്നൈയ്ക്കുള്ള ടിക്കറ്റ് കരസ്ഥമാക്കി ഞാൻ കൊറമാണ്ഡൽ എക്സ്പ്രസ് തേടി നടന്നു, വിശുദ്ധയായ അമ്മയുടെ ഓർമ്മകളോടെ...

‘നിങ്ങൾക്ക് നൂറുപേരുടെ വിശപ്പ് അകറ്റാൻ ആവില്ലായിരിക്കാം, ഒരാളുടെ വിശപ്പ് അകറ്റുക’-വിശുദ്ധ മദർ തെരേസ

നോർ‌വേയിലെ ഓസ്ലോ യൂണിവേഴ്സിറ്റിയുടെ വേദിയിൽ
1979 ഡിസംബർ 30-ന് നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട്
മദർ തെരേസ നൽകിയ മറുപടി പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ...



ഈ മനോഹരവേളയിൽ നമുക്ക്, സമാധാന സംവാഹകരാകുന്നതിന്‍റെ സന്തോഷം പങ്കുവയ്ക്കാം. പരസ്പരം സ്നേഹിക്കുന്നതിന്‍റെയും ദരിദ്രരിൽ ദരിദ്രരായവർ നമ്മുടെ സഹോദരങ്ങളാണെന്ന് അംഗീകരിക്കപ്പെട്ടതിന്‍റെയും സന്തോഷം പങ്കുവയ്ക്കാം.

ദൈവംതന്ന സമാധാനം എന്ന ദാനത്തിന് നന്ദിപറഞ്ഞുകൊണ്ട്, നാമിവിടെ ആയിരിക്കുന്പോൾ നമുക്ക് എല്ലാവർക്കും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സമാധാന പ്രാർഥന ഏറ്റുചൊല്ലാം. ലോകത്തെ അത്രമാത്രം സ്നേഹിച്ച ദൈവം തന്‍റെ ഏക പുത്രനായ യേശുക്രിസ്തുവിലൂടെ ലോകത്തിനു സ്നേഹസന്ദേശം നൽകി. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ എന്നും ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ, എനിക്കുതന്നെയാണതു ചെയ്തത് എന്നും യേശുക്രിസ്തു ലോകത്തെ സ്വജീവിതംകൊണ്ടു പഠിപ്പിച്ചു.

ഈ സ്നേഹപ്രമാണം ഒന്നുകൂടി ഉറപ്പിക്കാൻ മനുഷ്യന്‍റെ മരണവിധിയുടെ മാനദണ്ഡം ഒരാൾക്ക് ദരിദ്രരോടുള്ള മനോഭാവമാണ് എന്നു ക്രിസ്തു പറഞ്ഞു.

നമ്മൾ, ദരിദ്രർക്ക് ആരായിരുന്നു. വിശക്കുന്നവന്, വീടില്ലാത്തവന്, നഗ്നന്, ജയിൽപുള്ളിക്ക്, നമ്മൾ ആവശ്യനേരത്ത് സഹായമായി മാറിയോ എന്നതാണ് ക്രിസ്തുവിന്‍റെ അന്ത്യവിധിയുടെ മാനദണ്ഡം.

അപ്പത്തിനുവേണ്ടി മാത്രമല്ല, സ്നേഹത്തിനായുള്ള വിശപ്പ്, വസ്ത്രമില്ലാത്തതിന്‍റെ നഗ്നതമാത്രമല്ല, മനുഷ്യത്വം മനസിലില്ലാത്തതിന്‍റെ നഗ്നത, കിടക്കാൻ വീടില്ലാത്തുമാത്രമല്ല, നിരന്തരമായ അവഗണനയുടെ, സ്നേഹരാഹിത്യത്തിന്‍റെ അരക്ഷിതത്വത്തിന്‍റെ അനുഭവം ഒരുവനു നൽകുന്ന ഭീതിതമായ അനാഥത്വം, എന്താണ് മനുഷ്യസ്നേഹം, എന്താണ് മനുഷ്യന്‍റെ സ്നേഹസ്പർശനം, ആരാലെങ്കിലും സ്നേഹക്കപ്പെടുക എന്നാൽ എന്താണ് എന്നറിയപ്പെടാത്തവരുടെ അവസ്ഥയാണ് ക്രിസ്തു അവതരിപ്പിച്ച മനുഷ്യന്‍റെ ദാരിദ്ര്യം. ദാരിദ്ര്യം അനുഭവിക്കുന്നവരിൽ ക്രിസ്തുവിന്‍റെ മുഖം കാണുക എന്ന കാത്തലിക് മാനവികതയാണ് എന്‍റെ പ്രവർത്തനങ്ങളുടെ പ്രമാണം.

ഞാനൊരിക്കലും മറക്കില്ല, ആ മനുഷ്യനെ. അയാളെ കൽക്കട്ടയിലെ ഓടയിൽനിന്ന് ഉയിർത്തിയെടുക്കുന്പോൾ മുഖം മാത്രമേ അല്പം അഴുക്കു കുറവുണ്ടായിരുന്നുള്ളൂ. അയാളെ ഞങ്ങളുടെ ശുശ്രൂഷാകേന്ദ്രത്തിലെത്തിക്കുന്പോൾ, ഒന്നേ അയാൾ പറഞ്ഞുള്ളൂ. ഇപ്പോൾവരെ തെരുവിൽ ഞാനൊരു ജന്തുവിനെപ്പോലെ ജീവിച്ചു. ഇതാ, ഇവിടെ ഞാനൊരു മാലാഖയെപ്പോലെ മരിക്കാൻ ഒരുങ്ങുന്നു!

എനിക്കു ലഭിക്കുന്ന ഈ നൊബേൽസമ്മാനം, ഈ ലോകത്തിലെ ദരിദ്രർക്കും പാവങ്ങൾക്കുമുള്ള അംഗീകാരമുദ്രയാണ്. ഈ അവാർഡിലൂടെ നമുക്കു ദരിദ്രരോട്, ഒരു സദ്വാർത്ത പ്രഘോഷിക്കുവാനുണ്ട്. ദൈവം നമ്മിലൂടെ ദരിദ്രരെ സ്നേഹിക്കുന്നു എന്ന്! അവരും വിലയുള്ളവർ ആണെന്ന്! അവരും സൃഷ്ടിക്കപ്പെട്ടത് ഒരേ ദൈവത്തിന്‍റെ സ്നേഹകരങ്ങളാലാണെന്ന്!

നമ്മുടെ ദരിദ്രസഹോദരങ്ങൾ വളരെ സ്നേഹമുള്ളവരാണ്. അവർക്ക് നമ്മുടെ സഹതാപം ആവശ്യമില്ല. പകരം, അവരെ മനസിലാക്കുന്ന സ്നേഹം അവർക്കുവേണം. നമ്മുടെ ആദരവ് അവർക്കു വേണം. മനുഷ്യരെന്ന പരിഗണനയോടെയുള്ള പെരുമാറ്റം അവർക്കു വേണം. അപ്പക്കഷണം കിട്ടാത്ത വിശപ്പിനെക്കാൾ മനുഷ്യന്‍റെ അടുപ്പം കിട്ടാത്തതിന്‍റെ അനാഥത്വത്തിന്‍റെ വിശപ്പുമൂലമാണ് പലരും മരണപ്പെടുന്നത്. ഇന്ന് സമാധാനത്തിന്‍റെ ഏറ്റവും വലിയ വിനാശം, പിറക്കാൻ അവസരം കിട്ടാതെ അമ്മയുടെ ഉദരത്തിൽവച്ച് മരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളിയാണ്. ഒരമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ ഉദരത്തിൽവച്ച് കൊല്ലാമെങ്കിൽ, പിന്നെ ആർക്കാണു പരസ്പരം കൊല്ലാൻ പറ്റാത്തത്?

മദർ തെരേസയ്ക്കു ലഭിച്ച ബഹുമതികൾ

മനുഷ്യന്‍റെ മുഖത്ത് ദൈവത്തെക്കണ്ട മദർ തെരേസയുടെ സ്നേഹകർമങ്ങൾ ലോകം അത്യാദരവോടെയാണ് അംഗീകരിച്ചത്. ഒരു സ്ത്രീക്ക് ഈ ലോകത്തിൽ ലഭിക്കാവുന്ന ബഹുരാഷ്ട്ര ബഹുമതികളിൽ മികച്ചവ നൽകിയാണ് മദർതെരേസയെ ലോകം ആദരിച്ചത്.

1962 - പത്മശ്രീ, അന്താരാഷ്ട്രധാരണയ്ക്കും സമാധാനത്തിനുമുള്ള
രമൺ മാഗ്സസേ അവാർഡ്
1969 - അന്താരാഷ്ട്രധാരണയ്ക്കുള്ള ജവഹർലാൽനെഹ്റു അവാർഡ്
1971 - പോപ്പ് ജോൺ 23-ാമൻ സമാധാനപുരസ്കാരം
1973 - ടെന്പിൾട്ടൺ പുരസ്കാരം
1975 - ആൽബർട്ട് ഷ്വെയ്റ്റ്സർ അന്താരാഷ്ട്ര പുരസ്കാരം
1976 - പാച്ചം ഇൻ തേരീസ് അവാർഡ്
1978 - സമാധാനത്തിനും സാഹോദര്യത്തിനുമുള്ള ബാൾസൻ പ്രൈസ്
1979 - നോബൽ സമ്മാനം, പേട്രണൽ മെഡൽ
1980 - ഭാരതരത്നം, ഓർഡർ ഓഫ് ദി സ്മൈൽ
1983 - ഓർഡർ ഓഫ് മെരിറ്റ്
1985 - പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം
1994 - ഗോൾഡൻ ഓണർ ഓഫ് ദി നേഷൻ
1995 - ക്വീൻ ജലേന ഗ്രാൻഡ് ഓർഡർ അവാർഡ്