Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക്കുകയാണ്.
""ഏബ്രഹാം, പുത്രൻ ഇസഹാക്കിനെ ഒരു കല്ലോടു ചേർത്തുവച്ചു. എന്നിട്ടു കണ്ണു പൂട്ടാൻ ആവശ്യപ്പെട്ടു. ഉള്ളിലെ നിലവിളിയടക്കി കൊടുവാളുയർത്തി പുത്രന്റെ ശിരസിലേക്ക് ആഞ്ഞുവീശി... പെട്ടെന്നു മാലാഖ പ്രത്യക്ഷപ്പെട്ട് പാടില്ല എന്നറിയിച്ചു. പകരം ആട്ടിൻകുട്ടിയെ ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടു.”
കേട്ടിരുന്ന ആറു വയസുകാരി ക്ലാസിലിരുന്നു വിതുന്പിക്കരയുകയാണ്. അധ്യാപിക അവളുടെ തോളത്തു തട്ടി സ്നേഹത്തോടെ, കരച്ചിലിന്റെ കാരണം തിരക്കി.
കരച്ചിൽ നിർത്താതെ അവൾ ടീച്ചറോട്:
ടീച്ചറേ, മാലാഖ എങ്ങാനും ഇച്ചിരി വൈകിയിരുന്നെങ്കിൽ...!
ടീച്ചർ പറഞ്ഞു: വിഷമിക്കണ്ട കുഞ്ഞേ; മാലാഖമാർ ഒരിക്കലും വരാൻ വൈകില്ല. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്നു വിളിക്കുന്നത്...
മാലാഖമാർ ഒരിക്കലും വൈകാറില്ല.
അപരന്റെ ജീവിതസംഘർഷങ്ങളിൽ ഉചിതസമയത്തു മാലാഖസമാനമായ സാന്ത്വന സാന്നിധ്യങ്ങളാകുന്നവർ ഏതു കാലത്തിന്റെയും അനുഗ്രഹങ്ങളാണ്. സ്വാർഥതയുടെ മതിലുകൾ ഭേദിച്ച്, സ്വാതന്ത്ര്യവും പരസ്നേഹവും സമന്വയിപ്പിച്ച്, നിശബ്ദം നമുക്കിടയിലുള്ള ചില ജീവിതങ്ങൾ, കോവിഡ് 19ന്റെ വ്യാകുലകാലത്തു പ്രതീക്ഷയുടെ വെട്ടങ്ങളാകുന്നു.
കൊച്ചുകാര്യങ്ങൾ ചെയ്തു വലിയ കാര്യങ്ങൾ അടയാളപ്പെടുത്തിയതിലൂടെയാണ് അവർ നമ്മുടെ ചങ്കിൽ ഇടം നേടിയത്. ഇല്ലായ്മകളിലും പ്രത്യാശയുടെ ഭാഷ പങ്കുവയ്ക്കുന്ന അവരെ നോക്കി പ്രതീക്ഷകളുടെ സ്വാതന്ത്ര്യദിനപ്പുലരിയിൽ നമുക്കൊന്ന് ആദരവോടെ പുഞ്ചിരിച്ചാലോ...?
ബാബു എന്ന വെളിച്ചം
നാണയം അകത്തു ചെന്നു ശ്വാസതടസം നേരിട്ട മൂന്നു വയസുകാരൻ പൃഥ്വിരാജ് മരിച്ചെന്നറിഞ്ഞ് ആലുവയിലെ ആശുപത്രിക്കു മുന്പിൽ നിലവിളിച്ചവരുടെ കൂട്ടത്തിൽ ബാബുവും ഉണ്ടായിരുന്നു. തലേന്ന് തന്റെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കും വീട്ടിലേക്കും കൊണ്ടുപോയ പരിചയം മാത്രമായിരുന്നു ആ കുഞ്ഞുമായി ബാബുവിനുണ്ടായിരുന്ന ബന്ധം. എന്നിട്ടെന്തുകൊണ്ടു ബാബുവിന്റെ കരച്ചിൽ? സ്നേഹവും കരുതലും നിറച്ചുവച്ചൊരു ഹൃദയമുള്ളതുകൊണ്ട് എന്നാണ് അതിനു കാഴ്ചക്കാർ കണ്ട ഉത്തരം.
കോവിഡ് കണ്ടെയ്ൻമെന്റ് സോണായ കടുങ്ങല്ലൂരിൽനിന്നാണു പൃഥ്വിരാജിനെക്കൂട്ടി അമ്മയും അമ്മൂമ്മയും തലേന്ന് ആലുവ താലൂക്ക് ആശുപത്രിയിലെത്തിയത്. ആവശ്യമായ ചികിത്സ കിട്ടാതെ ആശുപത്രിയിൽനിന്നു മടങ്ങേണ്ടിവന്ന കുട്ടിയുടെയും കുടുംബത്തിന്റെയും ദൈന്യതയിൽനിന്നാണ് ഓട്ടോ ഡ്രൈവറായ ബാബു വർഗീസിന്റെ കാരുണ്യയാത്ര ആരംഭിക്കുന്നത്. വണ്ടിക്ക് ഓട്ടം കിട്ടാതെ വിഷമിക്കുന്ന നാളുകൾ, ജീവിതത്തിലെ നിത്യദുരിതങ്ങൾ... അതെല്ലാം അലട്ടുന്ന ബാബുവിനു കുട്ടിയെ സൗജന്യമായി ഓട്ടോറിക്ഷയിൽ എറണാകുളത്തെ ജനറൽ ആശുപത്രിയിലെത്തിക്കാൻ അധികം ആലോചിക്കേണ്ടിവന്നില്ല. അവിടെനിന്നു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് ആലപ്പുഴയിലേക്കു കൊണ്ടുപോകണമെന്നറിഞ്ഞതോടെ ആംബുലൻസ് ഏർപ്പാടാക്കിയതും ബാബു തന്നെ. പോക്കറ്റിൽ ആകെയുണ്ടായിരുന്ന 500 രൂപ കുഞ്ഞിന്റെ അമ്മയുടെ കൈയിലേക്ക് എടുത്തുകൊടുത്തു യാത്രയാക്കുന്പോഴും ബാബുവിന്റെ മനസിൽ ആ കുഞ്ഞ് സുഖം പ്രാപിക്കണേയെന്ന പ്രാർഥനയായിരുന്നു.
രാത്രി ഏഴോടെ ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും കുട്ടിയെ വീട്ടിലേക്കു മടക്കി. ഉള്ളിലുള്ള നാണയം തനിയേ പുറത്തേക്കു പോകുമെന്നറിയിച്ചായിരുന്നത്രെ കുട്ടിയെ മടക്കിയത്. വീട്ടിലേക്കു വരാൻ പണമില്ലാതിരുന്ന മാതാപിതാക്കൾ വിളിച്ചതും ബാബുവിനെ തന്നെ. ഒട്ടും മടിച്ചില്ല. രാത്രിയിൽ കുട്ടിയെയും കുടുംബത്തെയും ഓട്ടോയിൽ കടുങ്ങല്ലൂരിലെ വീട്ടിലെത്തിച്ചു. ആ രാത്രിയിൽ വീണ്ടും ശ്വാസതടസം നേരിട്ട കുഞ്ഞിനെ ആലുവയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിക്കു മുന്പിൽ തന്റെ ഓട്ടോയ്ക്കരികിൽ വിതുന്പലടക്കാൻ വിഷമിച്ചു നിന്ന ബാബുവിനെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കളും നന്നേ വിഷമിച്ചു.
സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത 47കാരനായ ബാബുവുൾപ്പടെ നാലംഗ കുടുംബം ചൂർണിക്കര വില്ലേജ് ഓഫീസിനടുത്തു വാടകവീട്ടിലാണു താമസം. മകൻ സെബിൻ (19) ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് അരയ്ക്കുതാഴെ തളർന്നു വീട്ടിലുണ്ട്. എറണാകുളത്ത് സ്വകാര്യ കന്പനിയിൽ ജോലി ചെയ്തിരുന്ന സെബിന്റെ ദേഹത്തു 2019 ഒക്ടോബർ 17ന്് എറണാകുളം - ഗുരുവായൂർ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.
ഇതുവരെ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവഴിച്ചു. ഓട്ടോറിക്ഷയോടിച്ചു കിട്ടുന്ന വരുമാനം മകന്റെ തുടർചികിത്സയ്ക്കും വീട്ടു ചെലവുകൾക്കും തികയില്ല. ഈ സാഹചര്യത്തിലാണു നാണയം വിഴുങ്ങി അവശനിലയിലായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ബാബു സൗജന്യമായി ഓട്ടോ ഓടിച്ചത്.
ബാബുവിന്റെ ജീവിതമറിഞ്ഞു സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അദ്ദേഹത്തിന് അഭിനന്ദനവും സഹായവും നൽകി.
കൊറോണക്കാലത്തെ "കരുണാലയ’പുണ്യം
കോവിഡ് 19 ബാധിച്ച വയോജനങ്ങളെയും മറ്റ് അന്തേവാസികളെയും പരിചരിക്കാൻ അതീവ താത്പര്യത്തോടെ അനേകം സന്യാസിനിമാരും പലവിധ സഹായങ്ങളുമായി സുമനസുകളും എത്തിയതിലൂടെ തൃക്കാക്കരയിലുള്ള കരുണാലയം ആ പേരിനു വീണ്ടും അടിവരയിട്ടു.
"അഗതികളുടെ സഹോദരിമാർ’ (എസ്ഡി) സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിലുള്ള കരുണാലയത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ അവിടത്തെ അന്തേവാസികളായ വയോജനങ്ങളെ പരിചരിക്കാൻ സ്ഥാപനത്തിനു പുറത്തുനിന്നു നിന്നുള്ളവരെയും ആവശ്യമായി വന്നത്. മാനസിക വൈകല്യമുള്ള 61 പേർ ഉൾപ്പെടെ 112 വയോധികരാണു കരുണാലയത്തിലെ അന്തേവാസികൾ. ഇതിൽ 51 പേർക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
എസ്ഡിയുടെ മറ്റു പ്രോവിൻസുകളിൽ നിന്നും വിവിധ സന്യാസസമൂഹങ്ങളിൽ നിന്നും കരുണാലയത്തിൽ സേവനം ചെയ്യാൻ സന്നദ്ധതയുള്ളവരെ തേടിയപ്പോൾ നിരവധി പേർ താത്പര്യമറിയിച്ചു. ചികിത്സയ്ക്കും ക്വാറന്റൈനുമായി മാറിനിൽക്കേണ്ടിവന്ന കരുണാലയത്തിലെ എസ്ഡി സന്യാസിനിമാർക്കു പകരമായി സിഎംസി, എംഎസ്ജെ, എസ്എബിഎസ് കോണ്‍ഗ്രിഗേഷനുകളിലെ സന്യാസിനികൾ സന്തോഷത്തോടെ രോഗീപരിചരണത്തിനും അനുബന്ധ സേവനങ്ങൾക്കുമായി എത്തി.
സിഎംസി എറണാകുളം പ്രോവിൻസിൽ നിന്നു സിസ്റ്റർ നിവ്യ, സിസ്റ്റർ ടെസ, എംഎസ്ജെ കോതമംഗലം, ഗാസിയാബാദ് പ്രോവിൻസുകളിൽ നിന്നു സിസ്റ്റർ ക്രിസ്റ്റി മരിയ, സിസ്റ്റർ ആൽഫി, എസ്ഡിയിലെ സിസ്റ്റർ ഷിജി, സിസ്റ്റർ മെർലീന, എസ്എബിഎസ് എറണാകുളം പ്രോവിൻസിലെ സിസ്റ്റർ പ്രീതി, സിസ്റ്റർ ജോളി മരിയ, സിസ്റ്റർ ഡിൻസി, സിസ്റ്റർ മാഗി ഐസക് എന്നിവരാണു കഴിഞ്ഞ ദിവസങ്ങളിൽ കരുണാലയത്തിൽ സേവനത്തിനെത്തിയത്.
എസ്ഡിയുടെ വിവിധ പ്രോവിൻസുകളിൽ നിന്നുള്ള സന്യാസിനികളും ഡോ. ഡീന ജേക്കബ്, അഞ്ജു ഏബ്രഹാം, മെറിൻ പോൾ, ആശ സാം, മരിയ ജോസഫ്, ലിമിന എന്നീ സന്യാസാർഥിനികളും അതീവ സന്തോഷത്തോടെ കരുണാലയത്തിൽ കരുണയുടെ സാക്ഷ്യങ്ങളായി.
പ്രാർഥനാപൂർവം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കരുണാലയം ഡയറക്ടർ സിസ്റ്റർ ആൻ പോളും.
സഭാ സംവിധാനങ്ങൾക്കു പുറമേ, ജനപ്രതിനിധികൾ, ജാതി-മത വ്യത്യാസമില്ലാതെ തൃക്കാക്കരയിലെ പൊതുജനങ്ങൾ എന്നിവരെല്ലാം കരുണാലയത്തിന് ആവശ്യങ്ങളറിഞ്ഞു പിന്തുണ നൽകിയെന്ന് എസ്ഡി സെന്റ് മേരീസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റീസ, സോഷ്യൽ വർക്ക് കൗണ്‍സിലർ സിസ്റ്റർ സുമം എന്നിവർ പറഞ്ഞു.
ആരോഗ്യപ്രവർത്തകരുടെ സജീവമായ ശ്രദ്ധയ്ക്കു പുറമേ, വൈദികർ, ഇടവകകൾ, അല്മായ സംഘടനാ പ്രതിനിധികൾ എന്നിവരെല്ലാം കരുണാലയത്തിനു സഹായങ്ങളെത്തിച്ചതു കൊറോണക്കാലത്തെ കൂട്ടായ്മയുടെ മനോഹര കാഴ്ചകളായി. സുവർണജൂബിലി നിറവിലുള്ള കരുണാലയത്തിലെ കോവിഡ് പോസിറ്റീവായവരിൽ ഏറെപ്പേർക്കും രോഗം ഭേദമായതോടെ ശുശ്രൂഷകൾ സാധാരണ നിലയിലേക്കെത്തുകയാണ്.
സ്നേഹം പൊതിഞ്ഞു നൽകിയ മേരി
കൊറോണാക്കാലമെത്തിയതിൽപ്പിന്നെ പള്ളിയിൽ പോകാനാവാത്തതിന്റെ സങ്കടമുണ്ടായിരുന്നെങ്കിലും, അൾത്താരകളിൽ കേട്ട നന്മകൾ മേരിയുടെ മനസിൽനിന്നു മാഞ്ഞിട്ടില്ല. അത്തരം നന്മകളുടെ ചൂടിൽ വാട്ടിയൊരുക്കിയ ഇലയിലാണ് അന്ന് ആർക്കോ വേണ്ടി ഒരു നേരത്തെ ഭക്ഷണം കുന്പളങ്ങി വേലംപറന്പിൽ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ മേരി വിളന്പിയത്.
കടലും കോവിഡും ചേർന്നു ദുരിതം പെയ്യുന്ന ചെല്ലാനവും അവരുടെ അതിജീവനവും അടുത്തറിഞ്ഞിട്ടുള്ള മേരി, പൊതിച്ചോറൊരുക്കുന്പോൾ സ്വയം ചോദിച്ചത്, ഇതു കിട്ടുന്നയാൾക്കു ഭക്ഷണം മാത്രം മതിയാകുമോ എന്നാണ്. അതിനപ്പുറത്ത് എനിക്കെന്തു ചെയ്യാനാകും?
ഉപജീവനമായിരുന്ന കേറ്ററിംഗ് കോവിഡ് കാലത്ത് ഇല്ലാതായതോടെ, തൊഴിലുറപ്പു പദ്ധതിയിൽനിന്നുള്ള ഏകവരുമാനമാണു മേരിയുടെ വീട്ടിലെ അടുപ്പിൽ തീ പകർന്നത്. രണ്ടു ദിവസം മുന്‍പു പണിക്കൂലിയായി കിട്ടിയ ഇരുനൂറു രൂപയുടെ പകുതി, മിഠായിക്കടലാസിൽ പൊതിഞ്ഞു ചോറുപൊതിക്കുള്ളിൽ വച്ച്, മറ്റുള്ളവർക്കായി എനിക്ക് എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിന് മേരി ഉത്തരം കണ്ടെത്തി.
തന്റെ കുടുംബത്തോടുള്ള കരുതലായിരുന്നു ആ നൂറുരൂപ. അതു കഷ്ടപ്പെടുന്ന ഏതെങ്കിലുമൊരാൾക്കായി പൊതിഞ്ഞു നൽകുന്പോൾ, അതു കിട്ടുന്നയാൾ മാത്രമറിയണമെന്നായിരുന്നു മനസിൽ. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന അൾത്താരസന്ദേശമാണ് ആ മനസൊരുക്കത്തിനു പിന്നിൽ.
വറുതിയുടെ പകലിൽ ഒരു ചായ കുടിക്കാനുള്ള വക... ദുരിതാശ്വാസ ക്യാന്പിലെ പെണ്കുട്ടികൾക്കൊന്നിനു സാനിറ്ററി നാപ്കിൻ വാങ്ങാൻ... പ്രായമുള്ള രോഗിക്ക് മരുന്നിന്.... അങ്ങനെയേതെങ്കിലും കൊച്ചു കാര്യത്തിന് ആ നൂറു രൂപ ഉപകാരപ്പെട്ടേക്കുമെന്നു മേരി കരുതി.
ചെല്ലാനം നിവാസികൾക്കായി കണ്ണമാലി പോലീസും സന്നദ്ധപ്രവർത്തകരും ചേർന്നു നടത്തുന്ന ഭക്ഷണവിതരണത്തിന്റെ ഭാഗമായാണു മേരി പൊതിച്ചോർ നൽകിയത്. വീടുകളിലെ വിതരണത്തിനു ശേഷം അവശേഷിച്ച പൊതിച്ചോറുകളിലൊന്നു കിട്ടിയത് പോലീസുകാരനായ അനിൽ ആന്റണിക്ക്. തുറന്നപ്പോൾ മേരിയുടെ പൊതിച്ചോറിലെ നൂറു രൂപ ശ്രദ്ധയിൽപ്പെട്ടതങ്ങനെയാണ്.
‘കോടി രൂപയുടെ മൂല്യമുള്ള നൂറു രൂപ’ എന്ന തലക്കെട്ടോടെ പൊതിച്ചോറിന്റെ വിശേഷം കണ്ണമാലി സിഐ പി.എസ്. ഷിജു ഫേസ്ബുക്കിൽ എഴുതിയത് മണിക്കൂറിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ‘അമ്മയെക്കുറിച്ചു ഞാൻ അഭിമാനിക്കുന്നു’ എന്നു കുറിച്ചു മേരിയുടെ മകന്റെ പോസ്റ്റുമെത്തി.
അനന്തരം, കോടിയുടെ മൂല്യമുള്ള നൂറു രൂപ നോട്ട് പൊതിച്ചോറിനൊപ്പം പൊതിഞ്ഞു നൽകിയ മേരിയെ തേടിയെത്തിയത് അനേകർ. വെള്ളക്കെട്ടും ചളിയും അകന്പടിയാകുന്ന മേരിയുടെ ഓടുമേഞ്ഞ വീട്ടിലേക്ക് സിഐ ഷിജുവും ജനപ്രതിനിധികളും പ്രമുഖരുമെല്ലാമെത്തി. അതിലുമെത്രയോ ഇരട്ടിയാളുകൾ ലോകത്തിന്റെ പല കോണിലിരുന്നു മേരിയുടെ മഹത്വത്തിനു കൈയടിച്ചു.
ആരോരുമറിയാതെ ചെയ്ത സ്വാഭാവികനന്മയ്ക്ക്, ആദരങ്ങളുടെ ആരവമൊഴിയുന്പോഴും, മേരി പശ്ചിമകൊച്ചിക്കാരുടെ നിഷ്കളങ്കഭാഷയിൽ ഓർമിപ്പിക്കുന്നു:
""ബുദ്ധിമുട്ടണോരേക്കെ നിങ്ങളും പറ്റണപോലെ സഹായിക്കണോട്ടോ.’’
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ടലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
Latest News
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ടലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top