Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. കൃഷിഭൂമി തേടി മലബാറിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറിയവരെ ഓർക്കുക. പുറംലോകവുമായുള്ള ബന്ധങ്ങൾ മുറിച്ചു വൻമല കയറിയ അവർ ഒന്നിനെയും ആശ്രയിക്കാതെ സന്പന്നലോകം കെട്ടിപ്പടുത്തു. മണ്ണ് മാത്രമായിരുന്നു കൈമുതൽ.
ഇന്നു മലയാളി തിന്നാനുള്ളതെല്ലാം കടയിൽനിന്നു വാങ്ങുന്നു. കടയടച്ചിട്ടാൽ പട്ടിണി. കോവിഡ് എന്ന മഹാമാരി ഒരുക്കിയ തടങ്കലിലിരുന്നു പുതുതലമുറ മണ്ണിനെക്കുറിച്ചും കൃഷിയെക്കുറിച്ചും ഗൃഹാതുരതയോടെ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
കുടിയേറ്റ ഭൂമി
കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യഘട്ടം. മധ്യതിരുവിതാംകൂറിൽനിന്നു മലബാറിലേക്കും ഹൈറേഞ്ചിലേക്കും മനുഷ്യക്കൂട്ടങ്ങളുടെ പലായനം നടന്ന നാളുകൾ. കൃഷിഭൂമി തേടിയായിരുന്നു യാത്ര. ലോകമഹായുദ്ധങ്ങൾ ലോകത്തുണ്ടാക്കിയ ഭക്ഷ്യക്ഷാമം നാട്ടിലും വറുതിയുണ്ടാക്കിയിരുന്നു. ആളുകൾക്കനുസരിച്ചു കൃഷിഭൂമി തികയാതെ വന്നു. ദാരിദ്ര്യം പിടിമുറുക്കി. ഇനി എന്തെന്ന അതിജീവനചിന്ത കുടിയേറ്റത്തിനു വഴിതെളിച്ചു.
നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി കുഞ്ഞുകുട്ടിപരാധീനങ്ങളുമായി മറ്റൊരു ദേശത്തേക്കുള്ള പുറപ്പാട്. ജനിച്ചനാടിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു കരൾപറിയും വേദനയോടെയുള്ള യാത്ര. തീവണ്ടിയിലും ലോറിയിലും കാൽനടയായും കാതങ്ങൾ താണ്ടി മലയോരമേഖലകളിലേക്ക്. തികച്ചും അപരിചിതമായ സ്ഥലം. കാടും കാട്ടുമൃഗങ്ങളും. കോടമഞ്ഞും കൊടുംതണുപ്പും. മണ്ണിൽ കാലുകുത്തിയാൽ ചാടിക്കയറുന്ന രക്തദാഹികളായ അട്ടകൾ.
കിടക്കാൻ പുല്ലുമേഞ്ഞ ഷെഡുകൾ. കിട്ടിയ ഭൂമിയിൽ കാട്ടുമരങ്ങൾ മാത്രം. കൈയിൽ കരുതിയതു തീർന്നാൽ തിന്നാൻ മറ്റൊന്നുമില്ല. കടകളിലെത്താൻ പത്തും നാല്പതും കിലോമീറ്ററുകൾ കാട്ടുപാതയിലൂടെ നടക്കണം. റോഡുകളില്ല, വാഹനങ്ങളില്ല, വൈദ്യുതിയില്ല, പത്രങ്ങളില്ല, എഴുത്തുകളില്ല... ഭയപ്പെടുത്തുന്ന ഒറ്റപ്പെടൽ. തുറുങ്കിൽ അടയ്ക്കപ്പെട്ടതിനേക്കാൾ ഭീകരം. കുടിയേറ്റജനത ജീവിതം കെട്ടിപ്പടുത്തത് ഈവിധം സ്വയംവരിച്ച "ലോക്ക് ഡൗണി'ലാണ്.
മനുഷ്യസ്പർശമേൽക്കാത്ത കന്നിമണ്ണായിരുന്നു അന്നു കേരളത്തിന്റെ മലയോരം. ഒന്ന് നൂറായി പെരുപ്പിക്കുന്ന വളക്കൂറ്. കാടുവെട്ടി അവർ കപ്പ നട്ടു. പുനംകൊത്തി നെല്ലു വിതച്ചു. ചേന്പും ചേനയും മത്തനും കുന്പളവും പയറും പാവലും കോവലും തുടങ്ങി തിന്നാനുള്ളതെല്ലാം പറന്പിൽ നിറച്ചു. തെങ്ങും പ്ലാവും മാവും വച്ചുപിടിപ്പിച്ചു. പശുവിനെയും ആടിനെയും കോഴികളെയും വളർത്തി. വിളകളെയും വളർത്തുമൃഗങ്ങളെയും രക്ഷിക്കാൻ പന്നിയെലികളെയും കാട്ടുപന്നിയെയും മുതൽ കാട്ടാനകളെ വരെ ചെറുത്തു. ഏറുമാടങ്ങളിൽ ഉറങ്ങാതിരുന്ന് വെളുക്കുംവരെ പാട്ടകൊട്ടി. ചണച്ചാക്കുകൾ ദേഹത്തുചുറ്റി തണുപ്പകറ്റി.
വിളകൾ വിളയും വരെയായിരുന്നു ദാരിദ്ര്യം. വിളവെടുപ്പോടെ വീടിനകവും പുറവും ഭക്ഷ്യസാധനങ്ങൾ നിറഞ്ഞു. എല്ലുമുറിയെ പണിതവർക്കു പല്ലുമുറിയെ തിന്നാൻ കിട്ടി. പട്ടിണി മലയിറങ്ങിപ്പോയി. ഉപ്പും ഉള്ളിയും ഉണക്കമീനും മണ്ണെണ്ണയും തുടങ്ങി ചുരുക്കം ചില സാധനങ്ങൾ മാത്രമാണ് അക്കാലത്തു കടയിൽനിന്നു വാങ്ങിയിരുന്നത്. അരിപോലും ആഡംബരമായിരുന്നു. തെങ്ങും കമുകും റബറും വളർന്നതോടെ കുടിയേറ്റക്കാർ സന്പന്നരായി. നാടുവിട്ടു കാട്ടുമല കയറിയവരെ പുച്ഛിച്ചവർ, അവരുടെ വളർച്ചയ്ക്കു മുന്നിൽ ഓച്ഛാനിച്ചുനിന്നു.
നാട്ടിൻപുറം
നാട്ടിൻപുറങ്ങളിലും അക്കാലത്തു കൃഷിയായിരുന്നു മുഖ്യം. നെൽപാടങ്ങൾ ഏറെയുണ്ടായിരുന്നതിനാൽ അരിക്കു മുട്ടുണ്ടായിരുന്നില്ല. വയലില്ലാത്തവർ കൊയ്ത്തിനിറങ്ങി ആവശ്യത്തിനു നെല്ലു സന്പാദിച്ചു. ഭക്ഷണത്തിനാവശ്യമായ മറ്റു സാധനങ്ങളധികവും ആളുകൾ നട്ടുണ്ടാക്കി. പാലും മുട്ടയുമടക്കം മിക്കതിലും ഓരോവീടുകളും സ്വയംപര്യാപ്തമായിരുന്നു. മിച്ചം പിടിച്ച പണംകൊണ്ടു വീടുകൾ പണിതു. മക്കളുടെ ആവശ്യങ്ങൾ നടത്തി. സുഖസൗകര്യങ്ങളുടെ പകിട്ട് ഇത്തിരി കുറവായിരുന്നെങ്കിലും ആളുകൾ സന്തോഷവാന്മാരായിരുന്നു. മനുഷ്യർ തമ്മിൽ നല്ല ഐക്യത്തിലുമായിരുന്നു. എണ്‍പതുകളുടെ മധ്യംവരെ ഇതായിരുന്നു സ്ഥിതി.
മറന്ന വഴികൾ
വിദേശപ്പണത്തിന്റെ പുളപ്പിലും റബർവിലയുടെ തിമർപ്പിലും പിന്നിട്ടവഴികൾ മറക്കുന്ന തലമുറയെയാണു പിന്നീടു കണ്ടത്. നെൽവയലുകൾ മണ്ണിട്ടുനികത്തി. നടുതലസാധനങ്ങളെ പറന്പിൽനിന്ന് ആട്ടിയിറക്കി. ഇടനാട്ടിൽനിന്നു തുടങ്ങിയ ഈ വിപ്ലവം മലയോരത്തേക്കും പടർന്നു. പണമുണ്ടെന്നും പണമുണ്ടായാൽ എന്തും വാങ്ങാമെന്നുമുള്ള ധാർഷ്ട്യത്തിൽ അക്കാലംവരെ അന്നമൂട്ടിയ ഭക്ഷ്യോത്പന്നങ്ങളെ തള്ളിപ്പറഞ്ഞു. കണ്ണടച്ചു തുറക്കും മുന്‍പു കേരളം ഉപഭോക്തൃ സംസ്ഥാനമായി.
അരിയും പച്ചക്കറിയും പാലും മുട്ടയും മുതൽ തേങ്ങവരെ അതിർത്തി കടന്ന് ഇങ്ങോട്ടെത്തി. നാലുമൂട് കപ്പ നടാൻ പോലും സ്ഥലം ബാക്കിവയ്ക്കാതെ നാടുനിറയെ റബർ വച്ചവർക്കു വിലത്തകർച്ച നല്കിയ കനത്ത തിരിച്ചടികൾ സമീപകാല ചരിത്രം. സൗകര്യങ്ങൾ കൂട്ടാൻ വിറകടുപ്പും കിണറും ഒഴിവാക്കി ന്യൂ ജെൻ കുടുംബങ്ങൾ. പാചകവാതകവും പൈപ്പിലെ വെള്ളവും നിലച്ചാൽ ആഡംബരവീടുകൾ ഇന്നു നരകതുല്യം.
കൊറോണക്കാലം
ഇതു കൊറോണക്കാലം. പുതിയ വൈറസ് പിടിതരാതെ പാഞ്ഞപ്പോൾ ലോകം അന്പരന്നു. എതിരിട്ടു നിൽക്കാൻ കഴിയില്ലെന്നു വന്നപ്പോൾ മനുഷ്യൻ വീടുകളിലേക്ക് ഉൾവലിഞ്ഞു. പുറത്തിറങ്ങിയാൽ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥ. അടഞ്ഞ കടകൾ. അടച്ച അതിർത്തികൾ. വിജനമായ നിരത്തുകൾ. ആകെ നിശ്ചലം. ദിവസക്കൂലിക്കാരന്റെ പോക്കറ്റ് ദിവസങ്ങൾക്കുള്ളിൽ കാലിയായി. കൈയിലും ബാങ്കിലും വലിയ തുകകളുള്ളവർക്കുപോലും ഒന്നും വാങ്ങാനായില്ല. വാങ്ങിവച്ചിരുന്ന വിഭവങ്ങൾ തീർന്നപ്പോൾ സൗജന്യ കിറ്റുകൾക്കായി ആളുകൾ കൈനീട്ടി. സമൂഹ അടുക്കളയിൽനിന്നു ഭക്ഷണപ്പൊതികൾ എത്തുന്നതു കാത്തിരുന്നു. തണ്ടിലേറി നടന്നവന്റെ തോളിൽ രണ്ടുനാലു ദിനംകൊണ്ടു മാറാപ്പു കയറി.
പുതുകാഴ്ചകൾ
പഴയ ഓർമയിൽ പറന്പിൽ പരതിയവർക്കു തിന്നാൻ ഒന്നും കിട്ടിയില്ല. പ്ലാവും മാവും തെങ്ങുമൊന്നും സ്വന്തം പുരയിടത്തിലില്ല. അയൽപറന്പുകളിലുമില്ല. ഭക്ഷ്യയോഗ്യ ഇലകൾ പോലുമില്ല. അടച്ചിടൽ അനിശ്ചിതമായി നീളുമെന്നു കണ്ടതോടെ പണ്ടു കുടിയേറ്റക്കാർക്കുണ്ടായ അതിജീവനചിന്ത ഉണർന്നു. ചീരയുടെയും പയറിന്റെയും മുളകിന്റെയുമൊക്കെ വിത്തുകൾ തേടിപ്പിടിച്ചു. മണ്ണിളക്കി പാകി വെള്ളമൊഴിച്ചു. പറന്പില്ലാത്തവർ മുറ്റത്തും ടെറസിലും ഗ്രോബാഗുകൾ വച്ചു. രണ്ടുമൂന്നു ദിവസംകൊണ്ടു വിത്തുകൾ മുളപൊട്ടി. നാന്പുകൾ നീളുന്നതുകണ്ട് ആഹ്ലാദിച്ചു.
മൂപ്പെത്തും മുന്‍പ് ഇലകൾ മുറിച്ചു കറിയുണ്ടാക്കി. ആളുകളുടെ മനസറിഞ്ഞു സർക്കാർ പ്രോത്സാഹിപ്പിച്ചു. വിത്തു പായ്ക്കറ്റുകൾ വീടുകളിലെത്തിച്ചുകൊടുത്തു. ഭക്ഷ്യസാധനങ്ങൾക്കായി കൃഷിചെയ്യുന്ന ആളുകളാണ് ഇപ്പോൾ പുതുകാഴ്ച. തരിശുകിടക്കുന്ന ഇത്തിരി സ്ഥലത്തുപോലും എന്തെങ്കിലും കുഴിച്ചിടാൻ അവർ തയാറാകുന്നു. വെള്ളവും വളവും നൽകുന്നു. പുതിയ തിരിച്ചറിവുകളുടെ ഇത്തരം വാർത്തകൾ നാടെങ്ങും ഉയരുന്നു.
വീട്ടിലും മാറ്റങ്ങൾ
വീടുകൾക്കുള്ളിലുമുണ്ടു മാറ്റങ്ങൾ. വെറുതെയിരിപ്പ് അത്ര സുഖമുള്ള ഏർപ്പാടല്ലെന്ന് ആളുകൾ ഇപ്പോൾ മനസിലാക്കുന്നു. അടുക്കളയോടുള്ള വെറുപ്പ് ആണുങ്ങൾക്കുപോലും ഇല്ലാതാകുന്നു. ഭക്ഷണപരീക്ഷണങ്ങൾക്കു തയാറാകുന്നു. വീട്ടിലിരുന്ന് ഓഫീസ് ജോലികൾ ചെയ്യുന്നവർപോലും ഇക്കാര്യങ്ങളിൽ മടികാട്ടുന്നില്ല. ഭക്ഷണശീലങ്ങളിലെ വാശിക്കു സ്ഥാനമില്ലാതായി. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നു. കൂടുതൽ കഴിച്ചാൽ നാളേക്ക് ഉണ്ടാകില്ലെന്ന തോന്നൽ ശക്തിപ്പെടുന്നു. അമിതഭക്ഷണത്തേക്കാൾ മിതഭക്ഷണമാണു ശരീരത്തിനു മികച്ചതെന്നു ബോധ്യപ്പെടുന്നു. നാടൻ ഭക്ഷണം രുചികരമെന്നു പറയുന്നു. ചെലവ് കുറയ്ക്കാൻ ഇവ ഉത്തമമെന്നു പ്രഖ്യാപിക്കുന്നു. മദ്യം ഒഴിവാക്കാൻ പറ്റുമെന്ന മഹത്തായ അറിവും കൊറോണക്കാലം നൽകി. മദ്യപരുടെ വീടുകളിൽ കുടുംബാന്തരീക്ഷം ഊഷ്മളമായി.
മഹാമാരി പഠിപ്പിക്കുന്നത്
ലോക്ക് ഡൗണ്‍ ഏറെക്കാലമൊന്നും നീണ്ടുനിൽക്കില്ല. ഇളവുകൾ വന്നുകഴിഞ്ഞു. പൂർണമായി പിൻവലിക്കുന്നതോടെ ലോകം പഴയപടി ചലിച്ചുതുടങ്ങും. ആളുകളും അതിനൊപ്പം നീങ്ങും. ഇപ്പോഴുണ്ടായ മാറ്റങ്ങൾ പെട്ടെന്നു നിശ്ചലമാവും. മുളച്ച തൈകൾ വാടാൻ തുടങ്ങും. വൃത്തിയാക്കിയ പറന്പുകളിൽ കാടുകയറും. രണ്ടു പ്രളയങ്ങൾ ഒത്തിരി പാഠങ്ങൾ പകർന്നിരുന്നു. അതെല്ലാം പെട്ടെന്നുതന്നെ മറവിയിലാകുന്നതും കണ്ടു. കൊറോണ നീണ്ടുനിൽക്കുന്നതിനാൽ അതിന്റെ പാഠങ്ങൾ അത്രവേഗം മറക്കാനിടയില്ലെന്നു കരുതാം. ഓരോരുത്തരും സ്വയംപര്യാപ്തരാകൂവെന്ന ശക്തമായ ആഹ്വാനമാണ് മഹാമാരി ലോകത്തിനു നല്‍കിയത്.
പണം തൃണതുല്യമെന്നു പഠിപ്പിച്ചു. ശുദ്ധവായുവും ശുദ്ധജലവും ഭക്ഷണവും കഴിഞ്ഞേയുള്ളൂ മറ്റ് ആഡംബരങ്ങൾക്കുള്ള സ്ഥാനമെന്നു ബോധ്യപ്പെടുത്തി. സർവജീവജാലങ്ങൾക്കും ജീവിക്കാനുള്ള വക പ്രകൃതിയിലുണ്ട്. അത്യാഗ്രഹവും ധൂർത്തും കാട്ടാതെ ഉപയോഗിക്കുകയേ വേണ്ടൂ. പ്രകൃതിയെ മലിനപ്പെടുത്താതിരിക്കുക. പരിസ്ഥിതിയെ മുറിവേൽപ്പിച്ചാൽ തിരിച്ചടി ഉറപ്പ്... മഹാമാരി നൽകുന്ന തിരിച്ചറിവുകൾ തീരുന്നില്ല.
മണ്ണിനു ചേരാത്ത രീതികൾ
മണ്ണിനും മനുഷ്യനും ചേരാത്ത വിളകളും രീതികളുമാണു കൃഷിയെ നഷ്ടക്കച്ചവടമാക്കിയത്. ബഹുവിള കൃഷിയായിരുന്നു മലയാളനാട്ടിലേത്. ഭക്ഷ്യവിളകൾക്കായിരുന്നു പ്രാധാന്യം. നാണ്യവിളകളിൽ കൃഷി കേന്ദ്രീകരിച്ചതോടെ മറ്റുവിളകൾ പുറന്തള്ളപ്പെട്ടു. കായ്ച തെങ്ങുകൾ പോലും മുറിച്ചുമാറ്റപ്പെട്ടു. റബറിന്റെ അതിപ്രസരം കേരളത്തിന്റെ കാലാവസ്ഥയെപ്പോലും മാറ്റിമറിച്ചു. നീരൊഴുക്കുകൾ വറ്റിപ്പോയി.
ഒടുവിൽ റബറിനു വിലയില്ലാതായപ്പോൾ കർഷകർ നടുക്കടലിൽ ഒറ്റപ്പെട്ടു. കടിച്ചതും പിടിച്ചതുമൊക്കെ നഷ്ടപ്പെട്ടു. രാസവളവും കീടനാശിനിയും ദീർഘകാലവിളകളും പിശറാക്കിയ മണ്ണാണ് ഇന്നുള്ളത്. ജൈവക്കൃഷി രീതിയാണു മണ്ണിന് ഇഷ്ടം. വലിയൊരു വിഭാഗം കർഷകരും ഇതു മനസിലാക്കി ക്കഴിഞ്ഞിട്ടുണ്ട്. അതനുസരിച്ചു പ്രവർത്തിക്കുന്നുമുണ്ട്. കേരളം മുഴുവൻ ഇതു പടരണം.
കാലം ആവശ്യപ്പെടുന്നത്
കൃഷിക്ക് ആഹ്വാനം ചെയ്യുന്പോൾ കൃഷിഭൂമി എവിടെയെന്ന മറുചോദ്യം ഉയരുന്നു. ഫ്ളാറ്റുകളിൽ കഴിയുന്നവർക്കും അഞ്ചു സെന്റിലും പത്തു സെന്റിലും വീടുവച്ചു താമസിക്കുന്നവർക്കും ഇതു ചോദിക്കാതിരിക്കാനാകില്ല. ഇത്തിരി മുറ്റത്ത് പലതരം പച്ചക്കറി നട്ടു ദിവസവും കറിക്കു വക കണ്ടെത്തുന്നവരും ടെറസിൽ വാഴവച്ചു കുലവെട്ടുന്നവരും ഇവർക്കു മറുപടി നൽകും.
രണ്ടും മൂന്നും കൃഷി നടത്താവുന്ന പാടങ്ങൾ ഉൾപ്പെടെ ധാരാളം ഭൂമി ചുറ്റുപാടും തരിശ് കിടക്കുന്നുണ്ട്. വിളവിന്റെ ഒരു വിഹിതം കിട്ടുമെന്നു വന്നാൽ ഇതു കൃഷിക്കായി നൽകാൻ ഉടമകൾ തയാറുമാണ്. ഇവിടെ കൂട്ടുകൃഷിയാകാം. ശരിയായ ശുശ്രൂഷ ലഭിച്ചാൽ വിളകൾ വിളവു തരും. വിളവെടുക്കുന്പോൾ കിട്ടുന്ന ആഹ്ലാദത്തിൽ മനസ് നിറയും. ശന്പളം വാങ്ങുന്പോൾ ലഭിക്കുന്നതിനേക്കാൾ തീവ്രമാണ് ആ സന്തോഷം.
മഹാമാരിയും അടച്ചുപൂട്ടലും മനുഷ്യനു ചില കടുത്ത മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ആധുനിക സൗകര്യങ്ങൾ കുമിളകൾക്കു സമം! നോക്കിനിൽക്കേ അതില്ലാതാകാം! അങ്ങനെ സംഭവിച്ചാൽ ജീവിതം ശിലായുഗകാലത്തേക്കാൾ കഠിനം! മഹാമാരി ഒരു ചലഞ്ചിനും ക്ഷണിക്കുന്നു.
ഭൂതകാലമറിഞ്ഞു മണ്ണിലേക്കിറങ്ങുക! ഭക്ഷണത്തിനു വേണ്ടതെല്ലാം മണ്ണിൽനിന്നു സൃഷ്ടിച്ചെടുക്കുക! പതിറ്റാണ്ടുകൾക്കു മുന്‍പ് ഇങ്ങനെയൊരു ചലഞ്ച് ഏറ്റെടുത്തവരാണു കുടിയേറ്റ കർഷകർ. അവർ കാട്ടിയ തന്റേടം ഇന്നത്തെ തലമുറയോടു കാലം ആവശ്യപ്പെടുന്നു.
എം. റോയ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top