ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്‌ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ്‍ കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
ഒന്നര വയസുള്ള കുട്ടിക്കു കളിക്കാൻ മൊബൈൽ ഫോണും ടാബ്‌ലറ്റും. പുതിയ വീഡിയോകൾ കാണാൻ അണ്‍ലിമിറ്റഡ് ഡേറ്റ. അൽപം മുതിർന്നാൽ ഗെയിമിംഗിനായി അത്യാധുനിക സ്ക്രീനുകളും ഗെയിം കണ്‍സോളും. കുട്ടികൾ മൈതാനത്ത് ഓടിക്കളിച്ചിരുന്ന കാലം മാറി. ആധുനിക കാലഘട്ടത്തിൽ മുറിക്കുള്ളിൽ കൂനിക്കൂടിയിരുന്നു ഡിജിറ്റൽ സ്ക്രീനുകളിൽ മിന്നിമറയുന്ന കാഴ്ചകൾ കാണാനാണ് ഇവർക്കു താത്പര്യം. മൊബൈൽഫോണും ടാബ്‌ലറ്റുമെല്ലാം അടങ്ങുന്ന ഡിജിറ്റൽ-ഇലക്‌ട്രോണിക് വിനോദോപാധികൾക്കു വഴിമാറുകയാണ് ഇന്നു നമ്മുടെ കുരുന്നുകളുടെ ലോകം.

നാലു വയസുകാരന്‍റെ കഥ

മൊബൈൽ ഫോണ്‍ കൈയിലില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് പേരൂർക്കട സ്വദേശികളായ മാതാപിതാക്കൾ നാലു വയസുകാരൻ അപ്പുവുമായി(യഥാർഥ പേരല്ല) തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചൈൽഡ് സൈക്യാട്രി വിഭാഗത്തിലെത്തിയത്.

ഉണ്ണാനും ഉറങ്ങാനും മാത്രമല്ല, എന്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.