ചിലി കാട്ടുതീയിൽ മോവായി ശിൽപങ്ങൾക്ക് കേടുപാട്
ചിലി കാട്ടുതീയിൽ മോവായി ശിൽപങ്ങൾക്ക് കേടുപാട്
Friday, October 7, 2022 1:45 PM IST
സാന്‍റിയാഗോ: ചിലിയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ ലോകപ്രശസ്തമായ മോവായി ഏകശിലാ രൂപങ്ങൾക്ക് കേടുപാട്. ഈസ്റ്റർ ദ്വീപിലെ യുനെസ്കോ പൈതൃക പട്ടികയിലുള്ള റാനോ റാറാകു അഗ്നിപർവത മേഖലയിലും അഗ്നിബാധ നാശം വിതച്ചിട്ടുണ്ട്.

ചിലിയുടെ നിയന്ത്രണത്തിലുള്ള ഈസ്റ്റർ ദ്വീപിലെ റാപാ ന്യുയി ദേശീയ ഉദ്യോനത്തിലെ 247 ഏക്കർ പ്രദേശത്ത് അഗ്നിബാധ നാശം വിതച്ചു. ഏകശിലയിൽ കൊത്തിയെടുത്ത മോവായി ശിൽപങ്ങൾ കടുത്ത ചൂടിൽ നശിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. അപകടം സ്വഭാവികമായി സംഭവിച്ചതല്ലെന്നും മനുഷ്യനിർമിതമാണെന്നുമുള്ള ആരോപണം ദ്വീപിലെ തദേശീയ ജനവിഭാഗത്തിന്‍റെ പ്രതിനിധി കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.


പോളിനേഷ്യൻ വംശജർ തങ്ങളുടെ പൂർവികരുടെ പ്രതിരൂപമായി കണക്കാക്കി 1400 -1650 എഡി കാലഘട്ടത്തിൽ നിർമിച്ച മോവായി ശിൽപങ്ങൾ കാണാൻ നിരവധി സന്ദർശകർ ഈസ്റ്റർ ദ്വീപിൽ എത്താറുണ്ട്. കോവിഡ് മഹാമാരി മൂലം അടച്ചി‌ട്ട ദ്വീപ് ഓഗസ്റ്റ് അഞ്ചിനാണ് സഞ്ചാരികൾക്കായി തുറന്ന് നൽകിയത്.

രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് നിന്ന് 3500 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈസ്റ്റർ ദ്വീപ് 1888-ലാണ് ചിലിയൻ ഭരണകൂടം തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർക്കുന്നത്.
Related News
<