തിരുവനന്തപുരം: അമ്പൂരിയിൽ കെണിയിൽനിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയിൽ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയിൽ രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്തി മയക്കുവെടിവയ്ക്കുകയായിരുന്നു. അമ്പൂരി ചാക്കപ്പാറ കള്ളിമൂടിലാണ് വെള്ളിയാഴ്ച രാവിലെ പുലി കെണിയിൽ കുടുങ്ങിയത്.

കാരിക്കുഴി സെറ്റിൽമെന്‍റിൽ പന്നിയെ പിടികൂടുന്നതിനായി ഇട്ടിരുന്ന വലയിലാണ് പുലി കുടുങ്ങിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മയക്കുവെടിവയ്ക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോഴേക്കും പുലി രക്ഷപ്പെട്ടു.

ആദ്യ റൗണ്ട് മയക്കുവെടിവെച്ചതിന് പിന്നാലെ പുലി വസ്തു ഉടമ സുരേഷിനെ ആക്രമിച്ചു. തുടർന്ന് രണ്ടാമത്തെ മയക്കുവെടിവെച്ചപ്പോൾ പുലി വല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്ഷപ്പെട്ട പുലി ജനവാസ മേഖലയിലേക്ക് നീങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലായി. തുടർന്ന് നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു.