ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി രാമചന്ദ്രൻ പോറ്റി പിടിയിൽ. എറണാകുളത്തുനിന്നാണ് ഇയാൾ പിടിയിലായത്.

20 പവൻ വരുന്ന ദേവന്‍റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിരുവാഭരണം വിഷു തലേന്ന് വൈകിട്ട് ആറോടെ ദേവന് ചാർത്തുന്നതിന് ദേവസ്വം ഭാരവാഹികൾ കീഴ്ശാന്തി ഒ.ടി. രാമചന്ദ്രനു നൽകിയിരുന്നു. ഇത് വിഷു പുലർച്ചെ ദേവനു ചാർത്തിയിരുന്നു.

വിഷു ദിനത്തിൽ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തിരിച്ചു നൽകേണ്ടതാണ്. എന്നാൽ ഒന്നിലേറെ പ്രാവശ്യം ദേവസ്വം അധികാരികൾ ആഭരണങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഒഴിഞ്ഞു മാറി.

പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് ശീകോവിലിലും മറ്റും പരിശോധന നടത്തിയെങ്കിലും തിരുവാഭരണങ്ങൾ കണ്ടെത്താനായില്ല.