ചെന്നൈ: ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ച യോഗത്തിനെതിരേ പ്രതിഷേധവുമായി ബിജെപി. ഡിഎംകെ നാടകം കളിക്കുന്നു എന്നാരോപിച്ച് ബിജെപി തമിഴ്നാട്ടിലെ വീടുകൾക്ക് മുന്നിൽ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു.

മണ്ഡല പുനർനിർണയ വിഷയത്തിൽ ഡിഎംകെ വിളിച്ചുചേർത്ത ജോയിന്‍റ് ആക്ഷൻ കമ്മിറ്റി യോഗം ചെന്നൈയിൽ ആണ് നടക്കുന്നത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നുണ്ട്.

കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ, പശ്ചിമബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയാണ് ഡിഎംകെ യോഗത്തിനു ക്ഷണിച്ചത്. ഒഡീഷയിലെ പ്രധാന പ്രതിപക്ഷമായ ബിജെഡിയുടെ പ്രതിനിധികൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി എന്നിവരും യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന സ്റ്റാലിന്‍റെ ആവശ്യം ന്യായമെന്നാണ് സിപിഎം നിലപാട്.

കേരളത്തിൽ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, എൻ.കെ. പ്രേമചന്ദ്രൻ എംപി, മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം തുടങ്ങിയവർ പങ്കെടുക്കും.