കോട്ടയം: വൈക്കത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാടന്‍പാട്ട് കലാകാരന് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം വെച്ചൂര്‍-തണ്ണീര്‍മുക്കം റോഡില്‍ ചേരകുളങ്ങര ബസ് സ്റ്റോപ്പിന് സമീപമാണ് അപകടത്തിൽ കുടവെച്ചൂര്‍ പുന്നത്തറ വീട്ടില്‍ സാബുവിന്‍റെ മകന്‍ പി.എസ്. സുധീഷ് ആണ് മരിച്ചത്.

ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന ബൈക്കില്‍ ഇടിച്ച് ശേഷം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. സുധീഷും ബൈക്കും ബസിന്‍റെ അടിയില്‍പ്പെടുകയായിരുന്നു. വൈക്കത്ത് നിന്നും എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ബസിന്‍റെ അടിയില്‍ കുടുങ്ങിയ സുധീഷിനെ പുറത്തെടുത്തത്.

തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍ത്തല, വൈക്കം താലൂക്ക് ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.