മെഡിക്കൽ കോളജിൽനിന്ന് അവയവ സാമ്പിളുകൾ മോഷ്ടിച്ച ആക്രിക്കാരൻ കസ്റ്റഡിയിൽ; പോലീസ് കേസെടുത്തു
Saturday, March 15, 2025 9:19 PM IST
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ. ഇയാൾക്കെതിരേ മോഷണ ശ്രമത്തിന് കേസെടുത്തു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങളാണ് കാണാതായത്. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജി ലാബിൽ പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് കാണാതായത്.
പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവച്ചത്. ഇതാണ് ആക്രിക്കാരൻ എടുത്തുകൊണ്ടുപോയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആക്രി വിൽപ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെള്ളിയാഴ്ചത്തെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്പെസിമെനുകളാണ് കാണാതായത്. എന്നാൽ ഇവ ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് ആക്രി വിൽപനക്കാരൻ മൊഴി നൽകിയിട്ടുണ്ട്.