തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം 34-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു.

സമരം നടത്തുന്നവരെ പിരിച്ചുവിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. 232 രൂപ പ്രതിദിനം ലഭിക്കുന്നത് കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഉദ്യോഗസ്ഥ തലത്തിൽ പോലും സർക്കാർ കാര്യങ്ങൾ മനസ്‌സിലാക്കാതെ തങ്ങളുടെ സമരത്തെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് ആശപ്രവർത്തകർ വ്യക്തമാക്കി.

നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഓണറേറിയം വർധിപ്പിക്കാൻ സാന്പത്തിക പ്രതിസന്ധി കാരണം സാധിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രിയിൽ നിന്നും അനുകൂലമായ നടപടിയൊന്നും ഉണ്ടായില്ല. മഴയും വെയിലുമേറ്റ് കഴിഞ്ഞ 34 ദിവസമായി സമരം നടത്തുന്ന ആശപ്രവർത്തകരെ കേൾക്കാൻ പോലും സർക്കാർ തയാറാകാത്തത് കടുത്ത അനീതിയാണെന്നാണ് ആശമാരുടെ അഭിപ്രായം.