കോട്ടയം: ചാനൽ ചർച്ചക്കിടെ മത വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. പൊതു പ്രവർത്തകനാകുമ്പോൾ കേസുകൾ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് കേസുകൾ ഇല്ല. അന്വേഷണം പൂർത്തീകരിച്ചതായി പോലീസ് റിപ്പോർട്ട് ഉണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും ജോർജ് വാദിച്ചു.

നിലവില്‍ കേസില്‍ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. എന്നാൽ ജാമ്യം കൊടുത്താൽ തെറ്റായ സന്ദേശം നൽകു മെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

മൂന്ന് മുതൽ അഞ്ച് വർഷം വരെ ശിക്ഷ നൽകണമെന്നും തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം. അതേസമയം ഇപ്പോൾ മെഡിക്കൽ കോളജിൽ നൽകുന്നത് വിദഗ്ധ ചികിത്സയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.