ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 41-ാമത്തെ ഇനമായാണു ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കേസ് ആദ്യം പരിഗണിക്കണമെന്ന് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനോട് ഹർജിക്കാർക്കുവേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് അതു നിരസിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതിനു പിന്നാലെയാണ് ഹർജിയിൽ സുപ്രീംകോടതി വീണ്ടും വാദം കേൾക്കുന്നത്.

നേരത്തേ ഈ മാസം 12ന് കേസ് പരിഗണിക്കുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും അന്ന് കേസ് ലിസ്റ്റ് ചെയ്തിരുന്നില്ല. തുടർന്ന് 19 ലേക്ക് കേസ് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട പാനലിനെ നിയോഗിക്കണമെന്നായിരുന്നു 2023 ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവ്.

എന്നാൽ ഈ ഉത്തരവ് നിലനിൽക്കെ ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയ പാനൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചതിലൂടെ സർക്കാർ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണു ചെയ്തതെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയിൽ ചൂണ്ടിക്കാട്ടി.