പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ ജിതിന്‍റെ കൊലപാതകത്തിൽ പ്രതികരണവുമായി ബിജെപി. രക്തസാക്ഷിയെ സൃഷ്ടിച്ച് പാട്ട കുലുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് വി.എ. സൂരജ് പറഞ്ഞു.

സിപിഎമ്മിന്‍റെ പച്ചക്കള്ളം പൊളിഞ്ഞു. രാഷ്ട്രീയ കൊലപാതകം ആണെന്ന് പറയാൻ പോലീസിന് മേൽ സിപിഎം ഭീഷണിയുണ്ടെന്നും സൂരജ് പറഞ്ഞു.

അതേസമയം സിഐടിയു പ്രവർത്തകന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തി. മൃഗീയമായ കൊലപാതകമാണ് പ്രതികൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾക്കെതിരെ സിപിഎം ലോക്കൽ കമ്മിറ്റിക്ക് നേരത്തെ സമരം വരെ ചെയ്യേണ്ടിവന്നിട്ടുണ്ട്. നിഖിലേഷിന് സിപിഎമ്മുമായോ സിഐടിയുമായോ ഒരു ബന്ധവുമില്ലെന്നും രാജു എബ്രഹാം പറഞ്ഞു.

സംഭവത്തിൽ ബിജെപി കൈകഴുകാൻ ശ്രമിക്കുകയാണ്. ഗുണ്ടാ സംഘത്തിനല്ലാതെ ഇങ്ങനെയൊരു കൊലപാതകം നടത്താൻ കഴിയില്ല.

രാഷ്ട്രീയ സംഘർഷങ്ങൾ പരസ്യമായി ഉണ്ടായാൽ മാത്രമേ പോലീസ് ആ രീതിയിൽ കേസെടുക്കുകയുള്ളൂ. ജിതിന്‍റേത് രാഷ്ട്രീയ കൊലപാതകം എന്ന് പോലീസ് രേഖപ്പെടുത്താത്തത് ഇക്കാരണത്താലാണെന്നും രാജു പറഞ്ഞു.