തിരുവനന്തപുരം: കാര്യവട്ടം ഗവ.കോളജിൽ റാഗിംഗ് നടന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസാണ് പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നൽകിയത്.

മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11 ന് കോളജിൽ അടിപിടി നടന്നിരുന്നു.

അന്ന് മര്‍ദനമേറ്റ ബിന്‍സ് ജോസിന്‍റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. അന്ന് ഇരുകൂട്ടരുടെയും പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തിരുന്നു.

അന്ന് അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ബിന്‍സിനെ പിടിച്ചുകൊണ്ടുപോയി റൂമില്‍ കെട്ടിയിട്ട് മര്‍‌ദിച്ചെന്നാണ് പരാതി.