കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. നവീന്‍ ബാബുവിന്‍റെ ഭാര്യ കെ. മഞ്ജുഷ നല്‍കിയ അപ്പീലില്‍ വീണ്ടും വാദം കേട്ട ശേഷമാണ് ഡിവിഷന്‍ ബെഞ്ച് ഹർജി വിധി പറയാനായി മാറ്റിയത്.

കേസ് ഡയറി ഹാജരാക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് കുടുംബത്തിനായി നേരത്തെ ഹ‍ാജരായ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സിബിഐ അന്വേഷണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാര്യ മഞ്ജുഷ അടക്കമുള്ളവർ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ആദ്യം ഹാജരായ അഭിഭാഷകനെ നീക്കി അഡ്വ. കെ. രാംകുമാറിനെ കേസ് ഏൽപ്പിച്ചത്.

നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് കരുതുന്നുവെന്നും സംസ്ഥാന പോലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം കോടതിയെ അറിയിച്ചു.