മാനന്തവാടി: തലപ്പുഴ കമ്പിപാലത്ത് ജനവാസമേഖലയിൽ കടുവാ സാന്നിധ്യം. പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. പ്രദേശത്ത് കാമറ സ്ഥാപിക്കാനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പുല്ല് അരിയാൻ എത്തിയവരാണ് കടുവയെ കണ്ടത്ത്. ഇവർ വിവരം അറിയിച്ചതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.

അതേസമയം അതിരപ്പിള്ളിയിൽ മയക്കു വെടിവച്ച ചികിത്സിച്ചു വിട്ടയച്ച കാട്ടാന വീണ്ടും അതിരപ്പിള്ളിയിൽ തിരിച്ചെത്തി. ആനയുടെ മസ്തകത്തിലുള്ള മുറിവ് പൂർണമായും ഉണങ്ങിയിട്ടില്ലെന്നാണ് സൂചന.