മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ധിഖിയെ കൊലപ്പെടുത്തിയവർ വെടിവയ്ക്കാൻ പരിശീലിച്ചത് യൂട്യൂബ് വീഡിയോകൾ കണ്ട്. അറസ്റ്റിലായ പ്രതികളായ ഗുർമൈൽ സിംഗും ധരമരാജ് കശ്യപും യൂട്യൂബ് വീഡിയോകൾ കണ്ടാണ് വെടിവെക്കാൻ പഠിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇവർ പരിശീലനം നടത്തിയ പ്രദേശം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ കേസിൽ നിരവധി സാക്ഷികളടക്കം പതിനഞ്ചിലധികം പേരുടെ മൊഴി മുംബൈ ക്രൈംബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. പ്രതികൾക്ക് പണവും ആയുധങ്ങളും നൽകിയ ആളാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി.