തുന്പ: രഞ്ജി ട്രോഫിയിൽ കേരളം-പഞ്ചാബ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. കേരളത്തിനു മുന്നിൽ 158 റൺസ് വിജയലക്ഷ്യം ഉയർത്തി പഞ്ചാബ്. രണ്ടാം ഇന്നിംഗ്സിൽ പഞ്ചാബ് 55.1 ഓവറിൽ 142 റൺസിനു പുറത്തായി.

നാലു വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സർവതെ, ബാബ അപരാജിത്, രണ്ടു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് പഞ്ചാബിനെ 142 റൺസിൽ ഒതുക്കിയത്. നേരത്തെ, പഞ്ചാബിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 194ന് എതിരേ കേരളം 179നു പുറത്തായിരുന്നു.

അർധസെഞ്ചുറി നേടിയ പ്രഭ്‌സിമ്രാന്‍ സിംഗിന്‍റെ (51) കരുത്തിലാണ് പഞ്ചാബ് നൂറുകടന്നത്. 49 പന്തിൽ ഒരു സിക്‌സും ഏഴ് ഫോറും ഉൾപ്പെടുന്നതാണ് പ്രഭ്‌സിമ്രാന്‍റെ അർധസെഞ്ചുറി. 122 പന്തിൽ‌ 37 റൺസെടുത്ത അൻമോൽപ്രീത് സിംഗ് ആണ് പഞ്ചാബ് നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ.

ഇവർക്കു പുറമേ 12 റൺസെടുത്ത നേഹൽ വധേര മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത്. ഓപ്പണർ നമാൻ ധിർ (ഏഴ്), സിദ്ധാർഥ് കൗൾ (പൂജ്യം), കൃഷ് ഭഗത് (അഞ്ച്), മായങ്ക് മാർക്കണ്ഡെ (ഒമ്പത്), രമൺദീപ് സിംഗ് (പൂജ്യം), ഗുർനൂർ ബ്രാർ (ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തി.

കേരളത്തിനായി ആദിത്യ സർവതെ 19 ഓവറിൽ 43 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ബാബ അപരാജിത് 15 ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. ജലജ് സക്സേന 18.1 ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്സിൽ ജലജ് സക്സേനയും ആദിത്യ സർവതെയും അഞ്ചുവിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.