കാസർഗോഡ്: പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. പോലീസ് തട്ടിപ്പ് സംഘത്തിന്‍റെ സ്വഭാവം കാണിക്കുകയാണും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും മോശം പോലീസ് ഉദ്യോഗസ്ഥരെ കാസർഗോട്ടേയ്ക്കും മലപ്പുറത്തേക്കും വിടുകയാണ്. അബ്ദുള്‍ സത്താറിനോട് പോലീസ് കാട്ടിയത് ഗുണ്ടായിസമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസർഗോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുൾ സത്താറിന്‍റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അന്‍വര്‍.

കേരളത്തിൽ പോലീസിന്‍റെ ഏറ്റവും വലിയ ഇരകൾ ഓട്ടോ തൊഴിലാളികളും ഇരുചക്രവാഹനം ഓടിക്കുന്നവരുമാണ്. തട്ടിപ്പ് സംഘത്തിന്‍റെ തനി സ്വഭാവമാണ് പോലീസ് കാണിക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.