തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വി.എസ്.സുനിൽ കുമാറിനും പ്രകാശ് ബാബുവിനും വിമർശനം. പാർട്ടിയിൽ പല സെക്രട്ടറിമാര്‍ വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാർട്ടിയിൽ ഒരു സെക്രട്ടറിയും ഒരു വക്താവും മതി.

അത് ഞാനാണെങ്കിൽ അങ്ങനെ. മറ്റാരെങ്കിലുമാണെങ്കിൽ അയാൾ മതിയെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സംസ്ഥാന വിഷയങ്ങളിൽ ആനി രാജ അഭിപ്രായം പറയുമ്പോൾ സംസ്ഥാന സെന്‍ററുമായി ആലോചിക്കണമെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ നിർദേശം നൽകി.

കെ.ഇ.ഇസ്മയിലിനെതിരെ കടുത്ത നടപടി വേണമെന്ന് പാർട്ടി പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കെ.ഇ.ഇസ്മയിൽ പാലക്കാട് ഡിസിയിലെ ക്ഷണിതാവാണ്.