ട്രിച്ചി : തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകള്‍ക്ക് വിരാമം. ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് ട്രിച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.

വൈകുന്നേരം 5.45 ന് ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എക്സ്ബി 613 ഇന്ത്യ എക്സ്പ്രസ് വിമാനമാത്തിനാണ് തകരാർ കണ്ടെത്തിയത്. ഹൈട്രോളിക്ക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ പൈലറ്റ് അടിയന്തര സഹായം തേടുകയായിരുന്നു.

141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ധനം തീർക്കുന്നതിന്‍റെ ഭാഗമായി വിമാനം ട്രിച്ചി വിമാനത്താവളത്തിനു മുകളിൽ മണിക്കൂറുകളോളം വട്ടമിട്ടു പറന്നത് പരിഭ്രാന്തി പരത്തിയിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തിൽ 20 ആംബുലൻസുകളും 18 ഫയർഎൻജിനുകളും സജ്ജമാക്കിയിരുന്നു.

8.20ന് ഷാർജയിൽ എത്തേണ്ടതായിരുന്ന വിമാനമാണ് ട്രിച്ചിയിൽ തിരിച്ചിറക്കിയത്.യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.