ജയ്പുർ: ബജൻ ലാൽ ശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രാജസ്ഥാനിൽ ക്രമസമാധാന നില തകർന്നുവെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സംസ്ഥാന ഭരണം നിയന്ത്രിക്കാനാകുന്നില്ലെന്നും അവർക്ക് സ്വതത്രമായി പ്രവർത്തിക്കാൻ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും സംസ്ഥാനം പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റാതെ സംസ്ഥാനത്തെ ബിജെപി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സച്ചിൻ കുറ്റപ്പെടുത്തി. യുവാക്കളെയും കർഷകരെയും എല്ലാം സർക്കാർ അവഗണിക്കുകയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ചില മന്ത്രിമാർ രാജിവച്ചതായി അറിഞ്ഞു എന്നാൽ അതിൽ വ്യക്തതയില്ലെന്നും അവർ നിലവിൽ മന്ത്രിമാർ ആണോ എന്നും പോലും അറിയില്ലെന്നും സച്ചിൻ പറഞ്ഞു.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകൾ നടക്കുകയാണെങ്കിൽ കോൺഗ്രസ് എല്ലായിടത്തും വിജയിക്കുമെന്നും സച്ചിൻ അവകാശപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങൾക്ക് കുറച്ച് കാലം കൊണ്ട് തന്നെ ബിജെപിയുടെ ഭരണം മടുത്തുവെന്നും സച്ചിൻ പറഞ്ഞു.