മുൾട്ടാൻ: പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ റൺമലയുടെ മുകളിൽ ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട്. നാലാം ദിനം ഏഴിന് 823 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് അവസാനിപ്പിച്ചത്. കന്നി ട്രിപ്പിൾ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്‍റെ ബാസ്ബോൾ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇതോടെ, ഇംഗ്ലണ്ട് 267 റൺസിന്‍റെ ലീഡ് നേടി.

മൂന്നിന് 492 റണ്‍സ് എന്ന നിലയിൽ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി റൂട്ടും (262) ബ്രൂക്കും (317) അതിവേഗം സ്കോർബോർഡ് ചലിപ്പിച്ചു. ആദ്യം റൂട്ടാണ് ഇരട്ടശതകം പിന്നിട്ടത്. 375 പന്തിൽ 17 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് റൂട്ടിന്‍റെ ഇന്നിംഗ്സ്. അതേസമയം, 322 പന്തിൽ 29 ബൗണ്ടറികളും മൂന്നു സിക്സറുമുൾ‌പ്പെടെയാണ് ബ്രൂക്ക് ട്രിപ്പിൾ സെഞ്ചുറിയിലെത്തിയത്.

പാക്കിസ്ഥാനെതിരേ ഇംഗ്ലണ്ടിന്‍റെ ഉയർന്ന കൂട്ടുകെട്ടു കൂടിയാണിത്. 2020ൽ സതാംപ്ടണിൽ ജോസ് ബട്‍ലർ – സാക് ക്രോളി സഖ്യം പടുത്തുയർത്തിയ 359 റൺസ് കൂട്ടുകെട്ടാണ് ഇരുവരും മറികടന്നത്. ടെസ്റ്റിൽ ഇതു രണ്ടാം തവണയാണ് ഒരേ മത്സരത്തിൽ രണ്ട് ഇംഗ്ലീഷ് താരങ്ങൾ ഇരട്ടശതകം നേടുന്നത്. 1985ൽ ഇന്ത്യയ്‌ക്കെതിരേ ചെന്നൈയിൽ മൈക്ക് ഗാറ്റിംഗ് (207), ഗ്രെയിം ഫ്ലവർ (201) എന്നിവരാണ് ഇതിനു മുൻപ് ഇരട്ടശതകം നേടിയത്.

സ്കോർ 703 റൺസിൽ നില്ക്കെ റൂട്ടിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആഘ സൽമാനാണ് റിക്കാർഡ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ക്രീസിലെത്തിയ ജാമി സ്മിത്തിനെ (31) ഒരറ്റത്തു നിർത്തി ബ്രൂക്ക് വെടിക്കെട്ട് തുടർന്നു. അതിവേഗം കന്നി ഇരട്ടസെഞ്ചുറി ട്രിപ്പിളാക്കിയ ബ്രൂക്കിനെ സയിം അയൂബിന്‍റെ പന്തിൽ ഷാൻ മസൂദ് പിടിച്ചു പുറത്താക്കുകയായിരുന്നു.

പിന്നാലെയെത്തിയ ഗസ് അറ്റ്കിൻസൺ (രണ്ട്) വന്നപോലെ മടങ്ങി. ഇതിനിടെ എണ്ണൂറും കടന്ന് സ്കോർബോർഡ് ചലിച്ചതോടെ ഡിക്ലയർ ചെയ്യാൻ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു. ക്രിസ് വോക്സ് (17), ബ്രൈഡന്‍ കാഴ്സ് (ഒമ്പത്) എന്നിവർ പുറത്താകാതെ നിന്നു.

പാക്കിസ്ഥാനു വേണ്ടി നസീം ഷാ, സയിം അയൂബ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ഷഹീൻഷാ അഫ്രീദി, ആമിർ ജമാൽ, ആഘ സൽമാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടിയായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ക്രിസ് വോക്സിന്‍റെ പന്തിൽ ബൗൾഡായി അബ്ദുള്ള ഷഫീഖ് മടങ്ങി. ചായയ്ക്കു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെന്ന നിലയിലാണ്. 13 റൺസുമായി സയിം അയൂബും 10 റൺസുമായി ക്യാപ്റ്റൻ ഷാൻ മസൂദുമാണ് ക്രീസിൽ.