കോഴിക്കോട്: എം.ടി.വാസുദേവൻ നായരുടെ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാര എന്ന വീട്ടിൽനിന്നു 26 പവൻ സർണം മോഷ്ടിച്ച കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് നടക്കും. സ്വര്‍ണം വിറ്റ ജ്വല്ലറിയില്‍ പ്രതികളെ എത്തിച്ച് തെളിവെടുക്കും.

കമ്മത്ത് ലെയ്നിലെ മൂന്നുകടകളിൽ സ്വർണം വിൽപ്പന നടത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തിയിരുന്നു. എടുത്ത ആഭരണങ്ങള്‍ മുഴുവന്‍ വിറ്റതായാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എംടിയുടെ വീട്ടിലെ ജോലിക്കാരി കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നു മോഷണം പോയത്. വീടു കുത്തിത്തുറക്കാതെയാണ് പ്രതികൾ മോഷണം നടത്തിയത്.

ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷ്ടിച്ചില്ല. അലമാര താക്കോൽ ഉപയോഗിച്ച് തുറന്നതുംകൂടി കണക്കിലെടുത്ത് മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

നടക്കാവ് സബ് ഇൻസ്പെക്ടർ ബിനു മോഹന്‍റെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തവെ എം.ടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ശാന്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നു. ശാന്തയെപ്പറ്റി രഹസ്യാന്വേഷണം നടത്തിയപ്പോഴാണ് കേസിന്‍റെ ചുരുളഴിഞ്ഞത്.

ശാന്തയുടെ സുഹൃത്ത് പ്രകാശനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തുകയും തുടർന്നു കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെ പ്രതികൾ കോഴിക്കോട് കമ്മത്ത് ലെയ്നിലെ ജ്വല്ലറിയിൽ മോഷ്ടിച്ച സ്വർണം വിറ്റ വിവരം പോലീസിനോട് സമ്മതിക്കുകയായിരുന്നു.