ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡു തയാറാക്കുന്നതിന് മൃഗക്കൊഴുപ്പു ചേര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദത്തില്‍ സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി.

സിബിഐയില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥരും ആന്ധ്ര പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയില്‍നിന്നുള്ള സീനിയര്‍ ഓഫിസറും സംഘത്തിലുണ്ടാവും. ജസ്റ്റീസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം.

തിരുപ്പതി ലഡു വിവാദം രാഷ്ട്രീയ നാടകമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയപ്പോരിന് കോടതിയെ കളമാക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തേ കേസ് പരിഗണിച്ചപ്പോൾ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പരാമര്‍ശങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യ് കൊണ്ടാണ് തിരുപ്പതി ലഡു ഉണ്ടാക്കിയതെന്ന് നായിഡു പറഞ്ഞതെന്ന് കോടതി ചോദിച്ചു.ദൈവത്തെയെങ്കിലും രാഷ്ട്രീയത്തില്‍നിന്ന് ഒഴിവാക്കിക്കൂടെയെന്നും കോടതി വിമർശനം ഉന്നയിച്ചു.