കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റിക്കാർഡിൽ. പവന് 80 രൂപയും ഗ്രാമിന് പത്തുരൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 56,880 രൂപയിലും ഗ്രാമിന് 7,110 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ വർധിച്ച് സർവകാല റിക്കാർഡായ 5,880 രൂപയിലെത്തി.

കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയിലുമായി സർവകാല റിക്കാർഡിലായിരുന്ന സ്വർണവില പിന്നീട് 400 രൂപയോളം കുറഞ്ഞെങ്കിലും വീണ്ടും കുതിപ്പിന്‍റെ പാതയിലാണ്. സെപ്റ്റംബർ 27നും ബുധനാഴ്ചയും രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയും എന്ന റിക്കാർഡാണ് പഴങ്കഥയായത്. ബുധനാഴ്ച സ്വർണവില 400 രൂപ വർധിച്ചിരുന്നു.

മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റിക്കാര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.

അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇന്നും ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.